<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-30268982</id><updated>2012-01-27T05:27:13.666+04:00</updated><category term='നോവല്‍.'/><category term='കവിത'/><category term='ഓര്‍മ്മക്കുറിപ്പ്'/><category term='കഥ'/><category term='കുറിപ്പ്.'/><title type='text'>ഇത്തിരിവെട്ടം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://ithirivettam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default?max-results=100'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>99</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-30268982.post-3238093048392514360</id><published>2011-06-07T09:55:00.001+04:00</published><updated>2011-06-07T09:59:52.140+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുഞ്ഞാടുകള്‍</title><content type='html'>മുകളില്‍ കണ്ണെത്തും ദൂരെ ആകശച്ചെരുവിലെങ്ങും നക്ഷത്രങ്ങളില്ല, താഴെ അഴികള്‍ക്ക് പുറത്ത് ചെമ്മണ്ണില്‍ നിലാവ് പരന്നിട്ടുണ്ട്. കണ്‍വെട്ടത്തില്ലെങ്കിലും പുര്‍ണ്ണ ചന്ദ്രന്റെ തിളക്കം പുറത്തെ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിമിന്റ് തറയില്‍ നിന്ന് തണുപ്പ് അരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നു. കനം കുറഞ്ഞ പുതപ്പിന്റെ വശങ്ങള്‍ കൊണ്ട് കൈകാലുകള്‍ ഒന്നുകൂടെ ചുറ്റിപ്പൊതിഞ്ഞു . എത്ര സൂക്ഷിച്ചാലും ഉറക്കത്തിനിടയില്‍ കണങ്കാലിലെ പേശികള്‍ പ്രതിഷേധിച്ച് തുടങ്ങും. ഉരുണ്ടുയരുന്ന വേദന കൈകള്‍ കൊണ്ട് തടഞ്ഞ്, അമര്‍ത്തി ഉഴിഞ്ഞ് ഇറക്കിയാലും ആ നൊമ്പരത്തിന്റെ ശേഷിപ്പ് കണങ്കാലില്‍ തന്നെ കാണും. പിന്നീട് തിരിഞ്ഞും മറിഞ്ഞും കിടന്ന്  നേരം വെളുപ്പിക്കണം.&lt;br /&gt;&lt;br /&gt;സത്യേട്ടന്‍ ഇന്ന് കൊണ്ടുവന്ന വാര്‍ത്ത എല്ലാവര്‍ക്കും വെറും സധാരണ സംഭവം മാത്രമായിരുന്നു. സ്വജീവിതത്തില്‍ അതിന് വലിയ സ്വാധീനമില്ലെന്നതും സത്യം. എന്നിട്ടും അപ്പോള്‍ തീപ്പിടിച്ച രോഷം ഇനിയും അടങ്ങിയിട്ടില്ല. “അയാള്‍ എന്തായാല്‍ എനിക്കെന്ത്... !” എന്ന് പലവട്ടം നിസംഗനാവാന്‍ ശ്രമിച്ചിട്ടും കണ്ണുകളിലേക്ക് പടരാന്‍ മടിച്ച് ഉറക്കം പുറത്ത് പതുങ്ങുന്നു.&lt;br /&gt;&lt;br /&gt;രാത്രി കനത്താല്‍ ആരവമടങ്ങിയ പൂരപ്പറമ്പ് പോലെ ഈ മതില്‍ കെട്ടിനകം നിശ്ശബ്ദമാണ്. വല്ലപ്പോഴും ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളോ വരാന്തയിലൂടെ അടുത്തെത്തി അകന്ന് പോവുന്ന ബൂട്ടിന്റെ ഞരക്കമോ മാത്രമാണ് അതിന് അപവാദം. മുഷിഞ്ഞ തുണി മുഖത്ത് വലിച്ചിട്ട് റജിയും, സത്യേട്ടനും സ്വസ്ഥമായി ഉറങ്ങുന്നു. ചരിഞ്ഞ് കിടന്നുറങ്ങുന്ന സതീശ് ഇന്ന് പതുക്കെ കൂര്‍ക്കം വലിക്കുന്നുണ്ട്. ചെവിക്ക് ചുറ്റും കൊതുകിന്റെ മൂളല്‍ ഉയര്‍ന്നപ്പോള്‍ എണീറ്റിരുന്നു. പറന്നുയര്‍ന്ന് ചുവരില്‍ ചേര്‍ന്നിരുന്നപ്പോള്‍ ആഞ്ഞടിച്ചെങ്കിലും കൈ പതിയുന്നതിന് തൊട്ട് മുമ്പെ അത് പറന്ന് പോയി.&lt;br /&gt;&lt;br /&gt;"ഇവറ്റകൾക്ക് ചോര കുടിച്ചാല്‍ പോരെ... ഇങ്ങനെ മൂളി ശല്യം ചെയ്യണോ..." മുമ്പൊരിക്കല്‍ സതീശ് പറഞ്ഞത് ഓര്‍ത്തു.&lt;br /&gt;&lt;br /&gt;“അധ്വാനിച്ച് നേടിയ അന്നത്തിന്റെ മഹത്വം പ്രസംഗിക്കുകയാവും... അന്യന്റെയാണെങ്കിലും.” തമാശയ്ക്കാണ് പറഞ്ഞത്.&lt;br /&gt;&lt;br /&gt;“അവര്‍ക്കിടയില്‍ രക്തസാക്ഷികള്‍ക്ക് വലിയ മാര്‍ക്കറ്റ് ഇല്ലായിരിക്കും ... അല്ലെങ്കില്‍ ......‍” അവന്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;“അന്നത്തിന് വേണ്ടി ആത്മാവ് നല്‍കിയവന് സ്വന്തം വീട്ടിലേ വില കാണൂ..... അതും ചിലപ്പോള്‍....” - ഞാന്‍.&lt;br /&gt;&lt;br /&gt;“കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്നവര്‍ ഇല്ലാത്തത് കൊണ്ട്  അവര്‍ക്കിടയില്‍ രക്തസാക്ഷികള്‍ കുറവായിരിക്കാനാണ് സാധ്യത.” സത്യേട്ടന്റെ പരിഹാസം.&lt;br /&gt;&lt;br /&gt;“അന്നം മാത്രമാണ് ജീവിതം എന്ന് ചിന്തിച്ചവര്‍ക്ക് എന്നും ഈ മഞ്ഞക്കണ്ണട ഉണ്ടായിരുന്നു...” റജിയുടെ ഫിലോസഫി.&lt;br /&gt;&lt;br /&gt;“അങ്ങനെയല്ല... കൊണ്ടാടപ്പെടുന്ന പല രക്തസാക്ഷികളും ഏതെങ്കിലും നന്മക്ക് വേണ്ടി ത്യാഗം ചെയ്തവരായിരുന്നോ...” സത്യേട്ടന്‍&lt;br /&gt;&lt;br /&gt;“തത്വശാസ്ത്രം വയറ് നിറയ്ക്കില്ല എന്ന സിദ്ധാന്തത്തോടൊപ്പം ഞാനും നില്‍ക്കുന്നില്ല. എങ്കിലും ചിലരുടെ ആര്‍ത്തിക്ക് വേണ്ടി നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ ധാരാളമില്ലേ നമുക്ക് മുമ്പില്‍...” ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;“അതെ... അതാണ് അതിന്റെ ശരി. ഭ്രമിപ്പിക്കുന്ന എന്തിനോടും മനുഷ്യന് ആര്‍ത്തികാണും. അതിലേക്ക് ഓടിയെത്താന്‍ അന്യന്റെ ജീവനും ജീവിതവും പരവതാനിയാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും.”&lt;br /&gt;&lt;br /&gt;“നാണയങ്ങള്‍ക്കെല്ലാം ഇരുവശങ്ങള്‍ ഉണ്ടെന്ന് സാരം...” സംസാരം അവസാനിപ്പിച്ചത് സതീശനാണ്.&lt;br /&gt;&lt;br /&gt;നാല് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് ഇവിടെയെത്തുമ്പോള്‍ അന്തേവാസികളായി അവരുണ്ടായിരുന്നു. സീലിംഗ് നോക്കി കിടക്കലും ഇടയ്ക്ക് തനിച്ച് ചിരിക്കലുമായിരുന്നു സത്യേട്ടന്റെ സന്തോഷം. സതീശ് തടവുകാലം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കാന്‍ തീരുമാനിച്ചവന്‍. ആവശ്യത്തിനും അനാവശ്യത്തിനും സംസാരിക്കാന്‍ മടിയുള്ള റജി.&lt;br /&gt;&lt;br /&gt;ഇടയ്ക്കൊരിക്കല്‍ റജിയും സതീശും തമ്മില്‍ വാക്കേറ്റമുണ്ടായി. ലോകത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം മതം ആണെന്നും അല്ല മതനിരാസമാണെന്നും ആയിരുന്നു തര്‍ക്കത്തിന്റെ അടിസ്ഥാനം. മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സതീശ് ആവേശത്തോടെ നിരത്തിയപ്പോള്‍, ‘മതമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന ഹേതു’  എന്ന സിദ്ധാന്തത്തില്‍ കെട്ടി ഉയര്‍ത്തിയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് വേണ്ടി കൊന്ന് തള്ളിയവരുടെ എണ്ണം റജി ഓര്‍മ്മിപ്പിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ഹൈന്ദവതയും ക്രൈസ്തവതയും ഇസ് ലാമും ബാബരി മസ്ജിദും കുരിശു യുദ്ധങ്ങളും എല്ലാം വിഷയമായപ്പോള്‍ റഷ്യന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും സ്റ്റാലിനും മാവോ സേ തൂങും തുടങ്ങി ടിയാനന്‍ മന്‍ സ്വകയറിലെ കൂട്ടക്കൊല വരെ വേദിയില്‍ നിറഞ്ഞാടി. തര്‍ക്കങ്ങള്‍ക്ക് അവസാനം രണ്ടാള്‍ക്കും കൂട്ടിക്കിഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് സത്യേട്ടന്‍ സംസാരിച്ച് തുടങ്ങിയത്.&lt;br /&gt;&lt;br /&gt;“ആരുടെയോ, അല്ലെങ്കില്‍ എന്തിന്റെയോ കയ്യിലെ കളിപ്പാട്ടമായിട്ടാവും നമ്മളില്‍ പലരും ഇവിടെ എത്തിയത്. അത് പോലെ തന്നെയാണ് പ്രത്യയ ശാസ്ത്രങ്ങളും... പക്വമായ കൈകളില്‍ ആയിരിക്കുമ്പോഴെല്ലാം അതിന് അമുല്യമായ സ്ഥാനമുണ്ടാവും. അല്ലെങ്കിലോ നമ്മളെ പോലെ കുറ്റവാളിയായി സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരും... തെറ്റ് ചെയ്താലും ഇല്ലെങ്കിലും.” അന്നത്തെ ചെറുപ്രസംഗമാണ്  ഞങ്ങള്‍ക്കിടയില്‍ സൌഹൃദത്തിന് തുടക്കമിട്ടത്.  ആദ്യമായി ഒന്നിച്ചിരുന്ന് സംസാരിച്ചതും പൊട്ടിച്ചിരിച്ചതും അന്നായിരുന്നു.&lt;br /&gt;&lt;br /&gt;രണ്ട് പെണ്മക്കളുടെ പിതാവാണ് സത്യേട്ടന്‍. തൊട്ടടുത്ത ടൌണിലെ നാലുമുറി കോട്ടേഴ്സാണ് ആകെ സമ്പാദ്യം. അവിടെ ആദ്യം ടൈപ്പിംഗ് സെന്ററും എസ് ടി ഡി ബൂത്തുമായി ജീവിച്ച് പോന്ന സാധാരണക്കാരന്‍. ബന്ധുവായ നേതാവിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് താമസ സൌകര്യം ഒരുക്കിയതാണ് ഇവിടം വരെ എത്തിച്ചത്. നേതാവിന്റെ വ്യക്തിവിദ്വേഷം തീര്‍ക്കാനെത്തിയ ഗുണ്ട പിടിക്കപ്പെട്ടതോടെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനായി. അവന്റെ മോചനത്തിന് ലക്ഷങ്ങള്‍ വാരിയെറിയുമ്പോഴും പ്രതിക്ക് അഭയം നല്‍കിയ കേസില്‍ സത്യേട്ടന്‍ അകത്തായിരുന്നു. “ഒരു പാര്‍ട്ടിയും ഇല്ലാത്തത് കൊണ്ട് കിട്ടിയത് അനുഭവിച്ച് തിരിച്ച് പോയി സുഖമായി ജീവിക്കാം എന്ന് കരുതി.. കുടുബ ബന്ധം നിലനിര്‍ത്താനുള്ള ത്യാഗം...”  പറയുമ്പോള്‍ രോഷമായിരുന്നോ നിസംഗതയായിരുന്നോ എന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;സതീശ് കാമ്പസിലെ കൊടുങ്കാറ്റായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ അധ്യായന ദിനത്തില്‍ എതിര്‍ ചേരിക്കരെ ഒതുക്കേണ്ട ഉത്തവാദിത്വം അവനായിരുന്നു... വര്‍ഗ്ഗ ശത്രുവിനെ മുളയിലെ നുള്ളുക എന്ന രാഷ്ടീയ തത്വശാസ്ത്രം ശത്രുവിന്റെ തലയില്‍ ഹോക്കി സ്റ്റിക്ക് ആയി പതിഞ്ഞ ശേഷമാണ് വീണ്ടു വിചാരങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ആ സഹപാഠിയെ കുറിച്ച് ഓര്‍ത്ത് വേവാലാതിപ്പെടുമ്പോഴെല്ലാം കൈയ്യില്‍ കത്തി തന്ന് കയ്യൊഴിഞ്ഞവരെ അവന്‍ തെറി വിളിച്ചു. യുദ്ധത്തിനെത്തിയപ്പോള്‍ ഇര യുദ്ധമുഖത്ത് നിന്ന് ഓടിയിരുന്നെങ്കില്‍ രണ്ടാളും രക്ഷപ്പെട്ടേനെ എന്ന് ചിലപ്പോഴൊക്കെ ആത്മഗതം ചെയ്തു. എന്നാലും തൊണ്ട തൊടാതെ വിഴുങ്ങിയ സിദ്ധാന്തങ്ങള്‍ വെച്ച് മനുഷ്യനെ അളക്കാന്‍ ഇപ്പോഴും മടിയൊന്നുമില്ല.&lt;br /&gt;&lt;br /&gt;സത്യേട്ടന്‍ കഥ കേട്ടപ്പോള്‍ ചിരിച്ചു... “അക്രമിയും അക്രമിക്കപ്പെട്ടവനും നല്ല ഭാവി സ്വപ്നം കാണേണ്ടവരാണ്... പക്ഷേ യുദ്ധത്തിലെ ശരി തെറ്റകളോര്‍ത്ത് കാലം കഴിയുന്ന ഇവന്‍ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനാവില്ല... ഇനി അടികൊണ്ടവന്റെ അവസ്ഥ എന്താണാവോ.. ?” എടുത്തടിച്ച പോലെ പറഞ്ഞപ്പോള്‍ സതീശ് ഒന്ന് ചൂളി, പിന്നെ അരാഷ്ട്രീയ വാദിയുടെ പരിഹാസമായി പുച്ഛിച്ച് തള്ളി.&lt;br /&gt;&lt;br /&gt;ഒരേ മതവിശ്വാസികള്‍കിടയിലെ ആരാധനലയ തര്‍ക്കത്തില്‍ അകത്തായതാണ് റജി. ‘പള്ളിമുറ്റത്ത് നടന്നത് കൂട്ടത്തല്ലാണെങ്കിലും കണ്ടാലറിയാവുന്നവരുടെ പേരില്‍ കേസ് എടുത്തപ്പോള്‍ കലഹം കാണാനെത്തിയ ഞാനും ലിസ്റ്റില്‍ ഉണ്ടായിരുന്നു. , പരിമിതമായ വാചകങ്ങളില്‍ റജി കഥ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഈ ത്യാഗികളുടെ സെല്ലിലേക്ക് താങ്കള്‍ എങ്ങനെയെത്തി.” നാടകീയമായി സതീശ് അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;നാട്ടുമ്പുറത്തെ സാധരണക്കാരന്റെ ഓര്‍ക്കാന്‍ സുഖമുള്ള ബാല്യം. മൂല്യബോധത്തോടെയുള്ള ജീവിതത്തിലൂടെ ‘നല്ല മനുഷ്യനാവുക‘എന്നതാവണം ലക്ഷ്യം എന്ന് ബോധ്യപ്പെടുത്തിയ ബാല്യകാല അധ്യാപനങ്ങള്‍‍. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളും, അതിലെ വേട്ടക്കാരും ഇരകളും, ആര്‍ത്തി തീരാതെ ഫണമുയര്‍ത്തുന്ന വര്‍ഗ്ഗീയതയും, കളങ്കം മാത്രം നിറഞ്ഞ രാഷ്ട്രീയ സംവിധാനവും എല്ലാം തീപ്പൊരിയായി ഉള്ളിലേക്ക് പകര്‍ന്ന പ്രഭാഷണം ആദ്യം കേള്‍ക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലെത്തിയ ആദ്യ ആഴ്ചകളിലായിരുന്നു. അവിടെ വെച്ചാണ് അതുവരെ കേട്ട പതിവ് പാഠങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങിയത്.&lt;br /&gt;&lt;br /&gt;അകത്ത് വീണ കണല്‍ ജ്വലിപ്പിച്ചെടുക്കാന്‍ ആവശ്യമായ വാക്കുകള്‍ പിന്നെയും പിന്നെയും എന്നെത്തേടി വന്നു. കണ്ണും കാതും തുറന്ന് ശ്രദ്ധിക്കുമ്പോള്‍ ചിന്ത ആവശ്യമില്ലായിരുന്നു. പകരം എനിക്ക് വേണ്ടി ചിന്തിച്ചൊരുക്കിയ തിരകഥയിലൂടെ സഞ്ചരിച്ചാല്‍ മതിയായിരുന്നു. അകത്ത് മുളച്ച വിഷ വിത്തുകള്‍ ‘ഒരാളെ വെറുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അയാളുടെ സമുദായം നോക്കണം എന്ന തിരിച്ചറിവിലെത്തി.&lt;br /&gt;&lt;br /&gt;ആയുധമെടുക്കുന്നവര്‍ക്ക് എതിരെ ആയുധം എന്ന സിദ്ധാന്തം ആണ് ശരി എന്ന വര്‍ഗ്ഗീയത ഉള്ളില്‍ ഫണം വിടര്‍ത്തിയാടി. അറിഞ്ഞതെല്ലാം കാണുന്നവരിലേക്ക് പകര്‍ന്നു. അതിന്  ഊടും പാവും നല്‍കാന്‍ ചരിത്ര സംഭങ്ങള്‍ക്ക് പുതിയ വ്യഖ്യാനങ്ങള്‍ നല്‍കി. സമാധാനത്തിന്റെ പര്യായമായ പ്രവാചകനെ അക്രമങ്ങളുടെ പ്രേരകനാക്കി വ്യാഖ്യാനിച്ചു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ... മനസ്സില്‍ അഗ്നിയും നാവില്‍ വിഷലിപ്ത വാക്കുകളുമായി ഊരുചുറ്റി. നേതാക്കല്‍ മുക്തകണ്ഠം പ്രശംസിച്ചു. ‘എന്നെ കുറിച്ച് സംഘടന ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും എപ്പോഴും അവരുടെ സംരക്ഷണയില്‍ എന്റെ ജീവന്‍ ഭദ്രമാണെന്നും‘ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ദിവസമാണ് ഞാനും ചിന്തിച്ച് തുടങ്ങിയത്.&lt;br /&gt;&lt;br /&gt;“എന്റെ ജീവന്റെ ഭീഷണി“ യിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ണുരുട്ടി കഠാരയുമായി എനിക്ക് നേരെ പാഞ്ഞടുക്കുന്നത്, ഞാന്‍ തന്നെ കുപ്പിയില്‍ നിന്നിറക്കിയ ഭൂതമാണെന്ന് തിരിച്ചറിവുണ്ടായി. അവിടെ വെച്ചാണ് എനിക്ക് വേണ്ടി വ്യാഖ്യാനിക്കപ്പെട്ട ചരിത്ര വസ്തുതകളെ പഠനവിധേയമാക്കാന്‍ ശ്രമിച്ചത്. ഇന്നലെ വരെ ഞാനടക്കം കേട്ടറിഞ്ഞ് മാതൃകയാക്കാന്‍ പുറപ്പെട്ട സംഭവ വികാസങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചതോടെ വന്ന വഴിയുടെ അബദ്ധം കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പറ്റിപ്പോയ അബദ്ധത്തെ കുറിച്ച് ആദ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നേതാവില്‍ ഭീഷണി വന്നു. “നിശ്ശബ്ദനായിരിക്കണം... ആദ്യം അവസാനിപ്പിക്കേണ്ടത് അകത്തെ ശത്രുവിനെയാണ്...“.&lt;br /&gt;&lt;br /&gt;പിന്നെ വഴിമാറി നടന്നു. അറിയാവുന്ന സത്യങ്ങള്‍ പലരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു... ചിലര്‍ മനസ്സ് മാറി, മറ്റു ചിലര്‍ സന്ദേഹികളായി. എന്റെ സംശയങ്ങള്‍ അപ്പടി പാര്‍ട്ടി ക്ലാസുകളില്‍ മറ്റു ചിലരും കൂടി ആവര്‍ത്തിച്ചപ്പോള്‍ ‘പുകഞ്ഞ കൊള്ളി‘ ഏതെന്ന് തീരുമാനമായി. അനുനയവും ഭീഷണിയും ഒരു പോലെ പരാചയപ്പെട്ടപ്പോള്‍ ‘നിഷ്കാസനം’ എന്ന പതിവ് പല്ലവിയിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയിരുന്നെത്രെ.&lt;br /&gt;&lt;br /&gt;പക്ഷേ അവര്‍ പദ്ധതി നടപ്പാക്കും മുമ്പ് നാട്ടില്‍ പൊട്ടി പുറപ്പെട്ട കലാപത്തിന്റെ ഗൂഢാലോചന കേസില്‍ ഞാന്‍ അകത്തായി. അതോടെ സംഘടനക്ക് ‘കുലംകുത്തി‘യെ നേരിട്ടൊതുക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നോടുള്ള ബന്ധത്തിന്റെ പേരില്‍ രാജ്യദ്രോഹി ആവേണ്ടി വന്നില്ലല്ലോ എന്ന സമാധാനം. പേലീസുകാര്‍ക്കും നിയമത്തിനും ജനത്തിന് മുമ്പില്‍ നിര്‍ത്താന്‍ ഒരു പ്രതിയെ ലഭിച്ചതിലുള്ള  സന്തോഷം. നീതിയുടെ മുമ്പില്‍ സംരക്ഷകരില്ലാത്തത് കൊണ്ട് ശിക്ഷിക്കപ്പെട്ട് ഇവിടെയെത്തി.&lt;br /&gt;&lt;br /&gt;ഇന്ന് രാവിലെ ജയിലില്‍ എത്തിയ പത്രവുമായാണ് സത്യേട്ടന്‍ അന്വേഷിച്ച് വന്നത്. തന്നെ പോലുള്ളവരുടെ മനസ്സില്‍ തീവ്രചിന്തയുടെ വിത്തെറിഞ്ഞ നേതാവിന്റെ കുമ്പസാരമായിരുന്നു പത്രത്താളുകളില്‍. നേതാക്കളെയും ജനക്കൂട്ടത്തെയും സാക്ഷി നിര്‍ത്തി അദ്ദേഹം പ്രഖ്യാപിച്ചു  ‘ഇന്നലെ വരെ നടന്ന വഴി ഭീമാബദ്ധമായിരുന്നെന്ന്’. പുതിയ വഴിയിലെത്തിയ ഇടയെനെ വാനോളം പുകഴ്ത്തിയ നേതാക്കളുടെ വാചകങ്ങളുമായി വാര്‍ത്ത അവസാനിച്ചപ്പോള്‍ മനസ്സിലേക്ക് രോഷം ഇരച്ചു കയറിയിരുന്നു. പത്രം ചുരുട്ടിയെറിയുമ്പോള്‍ എല്ലാം ശ്രദ്ധിച്ചിരുന്ന സത്യേട്ടന്‍ തോളില്‍ കൈയ്യമര്‍ത്തി.“നേതാവ് തിരിച്ച് വന്നെന്ന് വെച്ച് വഴിതെറ്റിയ കുഞ്ഞാടുകള്‍ തിരിച്ച് കൂടണയില്ല... അവര്‍ക്ക് പുതിയ ഇടയന്മാര്‍ രക്ഷകരായി എത്തിക്കാണും. പഴയ മേച്ചില്‍ പുറങ്ങളില്‍ തന്നെ അവര്‍ക്ക് ഇഷ്ട ഭക്ഷണം ലഭിക്കുന്നുണ്ടാവും... ഇരുട്ടും മുമ്പ് തിരിച്ചെത്തിയാല്‍ അവര്‍ക്ക് നല്ലത്.... നമുക്കും.” തിരിഞ്ഞ് നടക്കുമ്പോള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അടുത്തെ സെല്ലില്‍ നിന്നാരോ ചുമക്കുന്ന ശബ്ദം... റജി ഉറക്കത്തിലെന്തോ സംസാരിക്കുന്നുണ്ട്. തണുപ്പോടിയ സിമിന്റ് തറയില്‍ കണങ്കാലിനെ തേടിയെത്തുന്ന വേദനയും കാത്തുകിടക്കുമ്പോള്‍ കലിയടങ്ങിയ മനസ്സില്‍  “കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ തിരിച്ചെത്തട്ടേ...” എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-3238093048392514360?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/3238093048392514360/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=3238093048392514360' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3238093048392514360'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3238093048392514360'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2011/06/blog-post.html' title='കുഞ്ഞാടുകള്‍'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-7022044691957091194</id><published>2011-05-30T14:33:00.007+04:00</published><updated>2011-05-30T14:52:03.416+04:00</updated><title type='text'>മൂന്ന് തരം (ഭ്രാന്തുകള്‍)</title><content type='html'>&lt;a href="http://ithveruthe.blogspot.com/"&gt;വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി&lt;/a&gt;യുള്ള ( &lt;span style="font-weight: bold; color: rgb(51, 51, 255);"&gt;:)&lt;/span&gt; ) ബ്ലോഗില്‍ കുറിച്ചുവച്ചിരുന്ന വട്ടുകളില്‍ ചിലത് ഇങ്ങോട്ട് പറിച്ച് നട്ടതാണ്&lt;br /&gt;&lt;br /&gt;&lt;a href="http://ithveruthe.blogspot.com/2008/06/blog-post.html"&gt;&lt;span style="font-weight:bold;"&gt;1. പ്ലസ് ബി &lt;/span&gt;&lt;br /&gt;&lt;/a&gt;&lt;br /&gt;കടുംനിറമുള്ള കാര്‍പ്പെറ്റ് തന്നെ സംഘടിപ്പിക്കാനും... അതേ നിറത്തിലുള്ള മേശയും മേശവിരിയും കസേരകളും ഒരുക്കാനും ഒതുക്കാനുമായി ഓഫീസ് സെക്രട്ടറി ഓടിനടന്നു... വാടകക്കാരന്‍ നീലനിറത്തിലുള്ള കസേരകളുമായെത്തിയപ്പോള്‍ അയാള്‍ കയര്‍ത്തു... നിറം മങ്ങിയിരുന്ന ജനല്‍ കര്‍ട്ടണുകള്‍ മാറ്റി... ഇളം നിറത്തിലുള്ളവ തൂക്കി. കോണിപ്പടി മിനുക്കി... പുത്തന്‍ നിറത്തില്‍ ഫൈബര്‍ കസേരകള്‍ വിപ്ലവത്തിനായി കാത്തു കിടന്നു. അവസാന മിനുക്കുപണികള്‍ക്കിടയിലാണ് മീറ്റിംഗിന് വേണ്ട് ബ്രോഡ് ബാന്റ് കണക്ഷന്‍ തയ്യാറാക്കിയത്.&lt;br /&gt;&lt;br /&gt;വിശാലമായ മേശയ്ക്ക് ചുറ്റും ഇരുന്നവരില്‍ നിന്ന് സംസാരത്തിന്റെ ചരട് ഏറ്റെടുക്കും മുമ്പ്, ഗ്ലാസില്‍ നുരഞ്ഞുയരുന്ന കറുത്ത ദ്രാവകം കൈവിരല്‍ മുക്കി തണുത്തതാണോ എന്ന് പരിശോധിച്ച് ഒരാള്‍ ശബ്ദമുയര്‍ത്തി...&lt;br /&gt;&lt;br /&gt;“ഈ പെപ്സിയെന്തേ തണുപ്പിക്കാഞ്ഞത്...”&lt;br /&gt;“ഇവിടെ ഫ്രിഡ്ജിന് എന്തോ പ്രോബ്ലം ഉണ്ട്... “&lt;br /&gt;“ഇത് ഇന്ന് വാങ്ങിച്ചതല്ലേ... അതോ പഴയ സ്റ്റോക്കാണോ”&lt;br /&gt;“ഇത് പുതുപുത്തന്‍ തന്നെ... പക്ഷേ കവലയിലെ പെട്ടിക്കടയില്‍ നിന്നാ വാങ്ങിച്ചത്... അവിടെ ചിലപ്പോള്‍ കുറച്ച് ദിവസം മുമ്പ് വന്നതായിരിക്കും... ലോഡ് ഷെഡിംഗ് ഇപ്പോള്‍ തീര്‍ന്നതല്ലേ ഉള്ളു.. അതാവും തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള ചുവട് മാറ്റം.“&lt;br /&gt;&lt;br /&gt;കറുപ്പ് മുടിയില്‍ ആക്രമിച്ചെത്തിയ വെളുപ്പില്‍ അഭിമാനിക്കുന്ന അംഗത്തിന്റെ മുഴുശ്രദ്ധയും ലാപ് ടോപ്പിലെ മിന്നി മറയുന്ന സ്ക്രീനിലായിരുന്നു. അയാളുടെ പരുക്കന്‍ വിരലുകള്‍ വെളുത്ത അക്കങ്ങളും ചിഹ്നങ്ങളും തലോടി. ഇടയ്ക്കിടെ കൂട്ടിയും കിഴിച്ചും പണപ്പെരുപ്പത്തില്‍ ആധി പ്രകടിപ്പിച്ചു. “നീ എപ്പ വരും...” സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകനെ മൊബൈലില്‍ ലാളിക്കുന്ന നേതാവിന്റെ മുഖത്ത് ശ്രദ്ധയേക്കാള്‍ സൂക്ഷ്മതയായിരുന്നു. “ഇനി പരസ്പരം കണ്ട് സംസാരിക്കാനും കഴിയുമെത്രെ..” മറ്റുള്ളവരുടെ അസഹ്യത വകവെക്കാതെ അയാള്‍ സംസാരിച്ച് കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;അതിക്രമിച്ചെത്തുന്ന മുതലാളിത്വവും ആഗോളവത്കരണവുമായിരുന്നു അജണ്ട... ചര്‍ച്ചയ്ക്കിടയില്‍ വീണുടഞ്ഞ ഗ്ലാസിന്റെ കഷ്ണം ചവിട്ടയരച്ച് ചില കാലുകള്‍ സാമ്രാജ്യത്വത്തോട് അമര്‍ഷം തീര്‍ത്തു. കത്തികയറിയ പ്രസംഗങ്ങള്‍ക്കും പത്രസമ്മേളത്തിനും അവസാനം എല്ലാവരും പിരിഞ്ഞപ്പോള്‍ ... കടും മേശയ്ക്ക് താഴെ, സിഗരറ്റ് കുറ്റികള്‍ക്ക് നടുവില്‍ ഒരു ബീഡികെട്ട് കിടന്നു... നിഷ്കളങ്കമായി...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://ithveruthe.blogspot.com/2007/12/blog-post.html"&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;2. ഭ്രമണം&lt;/span&gt;&lt;/a&gt;&lt;br /&gt;മേശപ്പുറത്തെ എലി ചലിക്കാന്‍ തുടങ്ങി. കീബോര്‍ഡിന്റെ ടാബ്‌ കീ യോടൊപ്പം ആള്‍ട്ട്‌ കീയും ചേര്‍ന്ന് വീടുകളും ജനാലകളും മാറ്റികൊണ്ടിരുന്നു. സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ വരകള്‍ വാക്കുകള്‍ ശബ്ദവീചികള്‍ എല്ലാറ്റിന്റേയും സ്രോതസ്സ്‌ തേടി അയാള്‍ അലയാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ഉയര്‍ന്ന് താഴുന്ന അയാളുടെ വിരല്‍ തുമ്പുകളില്‍ സംസ്കാരങ്ങള്‍ ജനിച്ചു മരിച്ചു. മോണിറ്ററില്‍ പായുന്ന കര്‍‍സര്‍ അയാള്‍ക്ക്‌ പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. അവളില്‍ കുരുങ്ങിയ അക്ഷരങ്ങള്‍ക്കായി അയാളുടെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ പതിഞ്ഞ്‌ കൊണ്ടിരുന്നു. ആ നീല ഷേഡുള്ള കണ്ണുകളുടെ സ്നേഹത്തിനായി അയാള്‍ കാത്തിരുന്നു...&lt;br /&gt;&lt;br /&gt;പരന്ന് കിടക്കുന്ന സ്വപ്നങ്ങള്‍ക്ക്‌ മുമ്പില്‍ ചുരുട്ടി വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ മുകളില്‍ കറങ്ങുന്ന കസേരയിലുരുന്ന് ആയാള്‍ ചുരുട്ട്‌ കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കസേര കറങ്ങി കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://ithveruthe.blogspot.com/2008/03/blog-post.html"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;3. വിപ്ലവം... &lt;/span&gt;&lt;/a&gt;&lt;br /&gt;കലപ്പയില്‍ പുരണ്ട ഭൂരക്തത്തെ കഴുകാനാവാതെ അറച്ച് നിന്ന യജമാനന്റെ നിസ്സഹായത ഞാനറിയുന്നു‍... വരണ്ട പുഴകളും നിറഞ്ഞ വയറുകളും കാലം തെറ്റിയെത്തുന്ന പേമാരിയും പരിഹാസത്തിന് പുതിയ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. ചിന്തകളുടെ കൂര്‍ത്തമുന ആക്രമിക്കുമ്പോഴും സഹപ്രവര്‍ത്തകന്റെ നിസംഗത നോക്കി നില്‍ക്കാനാണ് മനസ്സ് വന്നത്.&lt;br /&gt;&lt;br /&gt;കാര്‍വര്‍ണ്ണത്തില്‍ തീര്‍ത്ത കടുത്ത ശരീരത്തിലെ അദൃശ്യ ബിന്ദുവില്‍ നിന്ന് ഉണരുന്ന നവ ചിന്തയുടെ അനുരണങ്ങള്‍ അടിമയാണെന്ന ബോധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നത് തന്നെ. ചിന്തയിലെ ഈ വിപ്ലവമാണൊ അതോ അടിമുടി ആശ്ലേഷിച്ച അടിമത്തമാണൊ അടിസ്ഥാന പ്രശ്നം... തലപുകയുന്ന വിഷയം ...&lt;br /&gt;&lt;br /&gt;“നടക്ക് പോത്തെ...’ എന്ന ശാസനയോടോപ്പം യജമാനന്റെ കൈയ്യിലെ വടി ഉയര്‍ന്ന് തഴ്ന്നു... തൊലിക്കട്ടിയെ ജയിച്ചെത്തിയ വേദന, ചിന്തയുടെ വാത്മീകത്തില്‍ നിന്നുണര്‍ന്ന് നടക്കാന്‍ പ്രേരിപ്പിച്ചു... അപ്പോഴും വിപ്ലവത്തിന്റെ കടക്കല്‍ കത്തിവെച്ച യജമാനന്‍ എന്ന മൂരാച്ചി പിന്നില്‍ നടക്കുന്നുണ്ടായിരുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-7022044691957091194?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/7022044691957091194/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=7022044691957091194' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/7022044691957091194'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/7022044691957091194'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2011/05/blog-post_30.html' title='മൂന്ന് തരം (ഭ്രാന്തുകള്‍)'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-2685783697465348099</id><published>2011-05-22T11:56:00.001+04:00</published><updated>2011-05-24T10:30:18.497+04:00</updated><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്.'/><title type='text'>ചിട്ടി ആയി ഹെ... !!!</title><content type='html'>&lt;span style="font-style:italic;"&gt;ചിട്ടി ആയി ഹെ.. ആയി ഹെ... ചിട്ടി ആയി ഹെ...&lt;br /&gt;ചിട്ടി ആയി ഹെ.. ആയി ഹെ... വത്തന്‍ സെ...&lt;br /&gt;ചിട്ടി ആയി ഹെ...&lt;/span&gt;&lt;br /&gt;&lt;br /&gt;ഒത്തിരി നാളുകള്‍ക്ക് ശേഷം മണ്ണിന്റെ മണവുമായി കടല് താണ്ടിയെത്തിയ കത്ത് പങ്കജ് ഉഥാസ് മൂളാന്‍ തുടങ്ങുമ്പോഴാണ് ജീടാക്  ‘മിന്നിത്തുടങ്ങിയത്..‘ ബ്ലോഗ് പാടെ പൂട്ടിയോ എന്ന് ...” എന്ന് സുഹൃത്ത് അന്വേഷിക്കുന്നു. മുമ്പെങ്ങോ എഴുതിവെച്ച ഈ 'കത്ത് വിശേഷം ' അപ്പോഴണ് ഓർമ്മയിൽ വന്നത്.&lt;br /&gt;&lt;br /&gt;ഉള്ളെരിയുന്ന ഒരാളുടെ കത്തിലെ വരികളാണ് ഗായകന്റെ സ്വരം കാതില്‍ ഇഴചേര്‍ക്കുന്നത്. സാധാരണക്കാരന്റെ നിത്യജീവിതം മുതല്‍ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാവിതന്നെ ചില കത്തുകള്‍ മാറ്റിമറിച്ചിട്ടുണ്ട്. ചക്രവര്‍ത്തി സോളമന്‍ ശേബാ രാജ്ഞിക്കയച്ച കത്ത് മുതല്‍ ഇങ്ങേയറ്റത്ത് ഇറാന്‍ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്ത് വരെ... സ്കൂളില്‍ അവധിയ്ക്ക് അപേക്ഷിച്ച് എഴുതുന്ന ലീവ് ലെറ്റര്‍ മുതല്‍ കഥയും കദനവും പ്രണയവും വിരഹവും വാത്സല്യവും സ്നേഹവും... എല്ലാം വിനിമയം ചെയ്യുന്ന മാധ്യമം ആയിരുന്നു കത്ത്. &lt;br /&gt;&lt;br /&gt;ചില കത്തുകളൊക്കെ ചരിത്രത്തിന്റെ, സംസ്കാരങ്ങളുടെ സാക്ഷ്യമാണ്. അത് കൊണ്ടാണ് ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടില്‍ നബിതിരുമേനി അക്കാലത്തെ ഭരണാധികാരികള്‍ക്കയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിക്കപ്പെടുന്നത്. ഗാന്ധിജിയുടെ കത്തുകള്‍ ഇപ്പോഴും വായനക്കാര്‍ക്ക് പ്രിയപ്പെട്ടവ തന്നെ... പണ്ഡിറ്റ്ജി മകള്‍ക്കയച്ച കത്തുകള്‍ പ്രസിദ്ധമാണ്..  എഴുതിയവരും വായിച്ചവരും കലയവനികയ്ക്ക് പിന്നില്‍ മറഞ്ഞാലും അവരുടെ ഓര്‍മ്മകളും ചിന്തകളുമായി കാലത്തിന്റെ തീരത്ത് നിലനില്‍ക്കുന്നവയാണ്  പല കത്തുകളും... ചിലകത്തുകള്‍ അവശേഷിക്കുന്നത് മനസ്സുകളിലായിരിക്കും... മറ്റുചിലത്  മാറാലപിടിച്ച തട്ടുകളിലും പൊടിപിടിച്ച ഫയലുകളിലും...&lt;br /&gt;&lt;br /&gt;നാട്ടുമ്പുറത്ത് കൊല്ലന്തോറും നടക്കാറുള്ള പൂരത്തിന്റെ തൊട്ട് മുമ്പ് പുറത്തിറങ്ങുന്ന വെളിച്ചപ്പാടിന്റെ അരയിലെ അടയാഭരണങ്ങളുടെ കിലുക്കവും, ഉടവാളും, 'വെളിപ്പെടുന്ന' രീതിയും കുഞ്ഞുന്നാളില്‍ അത്ഭുതമായിരുന്നു. തൊട്ടടുത്തുള്ള ചീരുവിന്റെ വീട്ടിലും, പൂരത്തന് രണ്ട് ദിവസം മുമ്പ് അവരെത്താറുണ്ട്... വടിയെടുത്ത് ഉമ്മ കൂടെ ഇറങ്ങിയാല്‍ മാത്രമേ അന്ന് സ്കൂളില്‍ എത്തൂ.... അങ്ങനെ ഒരു അവധിക്ക്  മൂന്നാം ക്ലാസ്സിലെ ശ്യാമളട്ടീച്ചര്‍ക്ക് എഴുതിയ ‘വയറു വേദന കാരണം ലീവ് അനുവദിക്കണം” എന്നതാണെന്ന് തോന്നുന്നു ആദ്യം എഴുതിയ കത്ത്. &lt;br /&gt;&lt;br /&gt;ചില കത്തുകള്‍ വൈകിയാല്‍ ഉറക്കം നഷ്ടപ്പെടും... അതില്‍ ചിലപ്പോള്‍ ഉറ്റവരുടെ സുഖവിവരങ്ങളാവാം... ഇന്റര്‍വ്യൂ വോ നിയമന ഉത്തരവോ ആവാം... ഒരാളെ ഏതെങ്കിലും ഒരു തസ്തികയിലേക്കോ സഹായത്തിനോ നിര്‍ദ്ദേശിക്കുന്ന ‘റകമന്റേഷന്‍ കത്തുകള്‍..’,  കൌമാര ചാപല്യത്തില്‍ ഒളിച്ചും പതുങ്ങിയും പ്രണയിനിക്ക് എത്തിക്കുന്ന ‘പ്രണയ ലേഖനങ്ങൾ‍’ എല്ലാമെല്ലാം  ‘കത്തുകളുടെ, വൃത്തത്തിനകത്ത് തന്നെ. പഞ്ചായത്താപ്പീസ്, സപ്ലേ ആപ്പീസ്... തുടങ്ങി സെക്രട്ടറിയേറ്റ് വരെ നീണ്ട് കിടക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കുള്ള അപേക്ഷകളും പ്രത്യേക ഭാഷയിലും രീതിയിലും തയ്യാറാക്കുന്ന കത്തുകള്‍ തന്നെ.  അതിനാൽ ഓഫീസുകള്‍ക്ക് മുമ്പില്‍ വെള്ളപ്പേപ്പറും മഷിക്കുപ്പിയും ‘ഹീറോ’ പേനയുമായി ഇരിക്കുന്ന കത്തെഴുത്ത് വിദഗ്ദര്‍  ഉണ്ടായിരുന്നു. കത്തുകളുടെ രൂപവും ഭാവവും മാറിയപ്പോള്‍ കത്തെഴുത്തുകാരും അപ്രത്യക്ഷമായിത്തുടങ്ങി.&lt;br /&gt;&lt;br /&gt;കുട കക്ഷത്തില്‍ അമര്‍ത്തിവെച്ച് പാടവരമ്പത്തൂടെ ഓടുന്ന പഴയ അഞ്ചല്‍ക്കാരന്‍ ഏതോ സിനിമയിലെ കഥാപാത്രം മാത്രമാണ് എന്റെ തലമുറയ്ക്ക്. പ്രവാസികള്‍ ധാരാളമുള്ള നാട്ടുമ്പുറമായതിനാല്‍ കത്തുകള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്കൂള്‍ നിന്ന് വരുമ്പോള്‍ സ്ഥിരമായി കാണുന്ന പോസ്റ്റമാനോട്  ‘കത്ത് ണ്ടോ...” എന്ന് ചോദിച്ച്  ചുറ്റും കൂടാറുള്ളത് ഞങ്ങളുടെ ബാല്യകാല സ്മരണയാണ്.  മുനിഞ്ഞ് കത്തുന്ന വിളക്കിനരികില്‍ നിലത്ത് പാതി കിടന്ന്, നോട്ടുപുസ്തകത്തില്‍ നിന്ന് ഇളക്കിയെടുത്ത പേജില്‍ കുനുകുനാ എഴുതുന്ന ജേഷ്ടനോട് കാര്യങ്ങള്‍ കൃത്യതയുള്ള വാചകങ്ങളിലാക്കി പറഞ്ഞ് കൊടുത്ത് ഉമ്മ കത്തെഴുതിക്കുന്നതും ബാല്യകാല ഓര്‍മ്മകളിലുണ്ട്. &lt;br /&gt;&lt;br /&gt;ഇന്ന് കത്തുകള്‍ക്ക് പകരം നില്‍ക്കുന്ന ഇ-കത്തുകള്‍ പഴയ കത്തിന്റെ ധര്‍മ്മം  മുഴുവനായും നിര്‍വ്വഹിക്കുന്നില്ല എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും. പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയിരുന്ന കത്തുകളുടെ മഹാപ്രവാ‍ഹം നിന്നിട്ട് വര്‍ഷങ്ങളായി. വ്യക്തിഗത കത്തുകള്‍ അപൂര്‍വ്വമാണെങ്കിലും കാക്കത്തൊള്ളായിരം  പ്രസ്ഥാനങ്ങളുടെ പുസ്തകങ്ങളും ബാങ്ക് കത്തുകളും ആണെത്രെ  തപാല്‍ സംവിധാനത്തിന്റെ താഴേ തട്ടിനെ ജീവിപ്പിച്ച് നിര്‍ത്തുന്നത്. അത് കൊണ്ട് തന്നെ ‘അഞ്ചല്‍ക്കാരന്‘ വന്ന  പരിണാമം ആവര്‍ത്തിക്കപ്പെടാം എന്നതിനപ്പുറം ‘പോസ്റ്റുമാന്‍‘ കുറ്റിയറ്റു പോവില്ലെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ഗള്‍ഫിലേക്ക് പുറപ്പെട്ട വ്യക്തി അവിടെ എത്തിയോ എന്നറിഞ്ഞിരുന്നത് ഒന്നര ആഴ്ച കഴിഞ്ഞെത്തുന്ന കത്ത് വഴിയായിരുന്നു. മരണവും ജനനവും അറിയിച്ചിരുന്നതും ഇങ്ങനെത്തന്നെ. വളരെ അത്യാവശ്യത്തിന് മാത്രം ആണ് ‘കമ്പിയടിക്കുക പതിവുണ്ടായിരുന്നത്...” അതില്‍ ഭൂരിപക്ഷവും ദുരന്ത വാര്‍ത്തകള്‍ അറിയിക്കാനായിരിക്കും. അതിനാല്‍ ‘കമ്പിയടിച്ചിരിക്കുന്നു...’ എന്നാല്‍ എന്തോ ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്  നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. നാട്ടിലെ പോസ്റ്റോഫീസില്‍ മാത്രമായിരുന്നു ഓര്‍മ്മയിലെ ആദ്യ ടെലിഫോണ്‍... പിന്നെ ചില വീടുകളില്‍ എത്തി, വൈകാതെ ഭൂരിപക്ഷം വീടുകളിലേക്കും വ്യാപിച്ചു... അങ്ങനെ കത്തിന്റെയും കമ്പിയുടെയും ജോലി ടെലിഫോണ്‍ ഏറ്റെടുത്തു.  ഇന്ന് വാത്സല്യത്തിനും പ്രണയത്തിനും സ്നേഹത്തിനും സൌഹൃദത്തിനും ഇടയിലെ കണ്ണിയാവാന്‍ മിക്കവര്‍ക്കും സ്വന്തം പോക്കറ്റില്‍ മൊബൈയില്‍ ആയി... വ്യക്തിബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലിന്  അനിവാര്യമായ ആശയവിനിമയത്തിന്റെ സാധ്യത മൊബൈയ് ല്‍ രൂപത്തില്‍ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം... ഇന്ന് ബന്ധങ്ങള്‍ക്കിടയിലെ വിള്ളലുകളുടെ അകലം ദിനേന വര്‍ദ്ധിക്കുന്നത്. &lt;br /&gt;&lt;br /&gt;കാതോരത്ത് പങ്കജ്ഉഥാസ് ആ കത്ത് തുറന്നു. വേദന കലര്‍ന്ന സ്വരം നീറ്റലായി ഉള്ളിലുള്ളപ്പോഴും എവിടെയോ വെച്ച് നഷ്ടമായ കത്തെഴുത്തിനെ ഞാന്‍ ഓര്‍ത്തു... കൂടെ നിറയെ വിശേഷങ്ങളും നാടിന്റെ മണവുമായി എന്നെ മാത്രം തേടിയെത്തുന്ന പേജുകളെയും...&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ സ്വരം കത്തു വായിച്ചു തുടങ്ങി. അത് എഴുതിയ കൈകള്‍ വിറച്ചിരിക്കണം... ആ കണ്ണ് നിറഞ്ഞിരിക്കണം... നാടും വീടും ഉപേക്ഷിച്ച്, ഉറ്റവരുടെ നിറകണ്ണുകള്‍ അവഗണിച്ച് പടിയിറങ്ങിയ മകനെ ഓര്‍ത്ത് പാടകെട്ടിയ കണ്ണുകളുമായി തേങ്ങുന്ന പിതാവ് അമർത്തി എഴുതിയ വാക്കുകൾ അകത്ത് വേലിയേറ്റം സൃഷ്ടിക്കുന്നുണ്ട്. മകന്റെ അസാന്നിധ്യം ശൂന്യമാക്കിയ തെരുവുകളും, വർണ്ണരഹിതമായ പൂന്തോട്ടവും, നിറം മങ്ങിയ ഉത്സവങ്ങളും എല്ലാം ‘കോലായില്‍ മകനേയും നോക്കിയിരിക്കുന്ന വൃദ്ധനയനങ്ങള്‍‘ വരച്ചിടുന്നുണ്ട്... പുഞ്ചിരിക്കേണ്ട പൂക്കള്‍ പോലും മുള്ള് പോലെ ഹൃദയം കീറി മുറിക്കുമ്പോഴും ‘നീ മറന്നാലും ഞങ്ങള്‍ക്ക് നിന്നെ മറക്കാന്‍ കഴിയില്ലെന്ന്...” അദ്ദേഹം തേങ്ങുന്നു. മുമ്പൊരിക്കല്‍ മകന്‍ അയച്ച കത്തും അത് മനസ്സില്‍ സൃഷ്ടിച്ച വിചാരവികാരങ്ങളും പിന്നീട് അത് ലഭിക്കാതായതോടെ വിനഷ്ടമായ സന്തോഷവും വീട്ടിലെ പ്രശ്നങ്ങളും എല്ലമെല്ലാം... ആ പിതാവിന്റെ തപിക്കുന്ന ഹൃദയം ചെവിയില്‍ തേങ്ങുന്നു... എല്ലാം ഉപേക്ഷിച്ച് പ്രവാസിയായ മകനെ ‘ഒരു നേരത്തെ അന്നം ഇവിടെയുണ്ട്... ആ പക്ഷിക്കൂട് ഉപേക്ഷിച്ച് തിരിച്ച് വരൂ...”  എന്ന്‍ തിരിച്ച് വിളിക്കുന്ന നിലവിളി മനസ്സില്‍ ചൂടുള്ള ദുഃഖം കോരിയൊഴിച്ചു. ‘വിന്‍ആംബ്‘ ക്ലോസ് ചെയ്ത് നോട്ട്പാട് തുറന്ന് എന്തെഴുതും  എന്ന് ചിന്തിച്ചിരിക്കുമ്പോഴും ആ ഗസലിന്റെ നീറ്റല്‍ ഇറങ്ങിയിരുന്നില്ല.&lt;br /&gt;&lt;br /&gt;വാല്‍കഷ്ണം :&lt;br /&gt;ആറാം ക്ലാസില്‍ വെച്ച്  ‘ഭാവിയില്‍ ആരായിത്തീരാനാണ് ആഗ്രഹം... ?’ എന്ന ചോദ്യത്തിന്  “പോസ്റ്റുമാന്‍..” എന്ന് ഉത്തരം പറഞ്ഞ ഒരു സഹപാഠി ഉണ്ടായിരുന്നു. “എങ്കിൽ എല്ലാവരെയും പരിചയപ്പെടാം... ” എന്നായിരുന്നു അന്ന് അതിന് കാരണമായി പറഞ്ഞത്.  ഇന്നാണ് ആ ചോദ്യമെങ്കിൽ ‘ആരും ഡിസ്റ്റേര്‍ബ് ചെയ്യാത്ത മുറിയും ഒരു കമ്പ്യൂട്ടറും...” എന്ന് ഉത്തരം പറയും എന്ന് അതേ സഹപാഠി ഈയിടെ കണ്ടപ്പോള്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-2685783697465348099?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/2685783697465348099/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=2685783697465348099' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2685783697465348099'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2685783697465348099'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2011/05/blog-post.html' title='ചിട്ടി ആയി ഹെ... !!!'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-252700884320670345</id><published>2010-09-21T09:20:00.000+04:00</published><updated>2011-06-07T16:49:31.185+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>തണല്‍ മരങ്ങള്‍.</title><content type='html'>'കഭി കഭി മെരേ ദില്‍മെ ഖയാല്‌ ആത്താഹെ...&lt;br /&gt;കെ ജയ്‌സെ തുഝ്‌ കൊ ബനായാ ഗയാഹെ മേരേലിയേ...'&lt;br /&gt;&lt;br /&gt;സാഹിര്‍ ലുധിയാനവിയുടെ മനോഹര വരികളില്‍ മുകേശിന്റെ മധുരസ്വരം ജീവനേകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സംഗീതത്തിന്റെ വര്‍ണ്ണപ്രപഞ്ചത്തില്‍ ലയിക്കാനാവാതെ മുകുന്ദേട്ടന്റെ ടൂറിസ്റ്റ്‌ കാറില്‍ പുറത്തേക്ക്‌ നോക്കിയിരിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവധി ദിനങ്ങളിലെ സംഗീത സായഹ്നങ്ങളില്‍ മുഴങ്ങിയിരുന്ന ഗിരിയുടെ ആഴമുള്ള ആലാപനം ഓര്‍മ്മയെ കുത്തിനോവിക്കുന്നു. മറക്കാനാവാത്ത ആ സുഹൃത്തിന്റെ ഈ ഇഷ്ടഗാനത്തിന്റെ വരികള്‍ നിറഞ്ഞ കണ്ണുകളുമായി വേച്ചുവേച്ച്‌ നീങ്ങുന്ന രേഷ്മയേയും മനസ്സിലെത്തിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;ജോലിയ്ക്കിടെ എന്തോ ആവശ്യത്തിനായി റിസപ്‌ഷനില്‍ എത്തിയപ്പോഴാണ്‌ മുറി ഇംഗ്ലീഷില്‍ ജോലി വേക്കന്‍സി അന്വേഷിക്കുന്ന അവനെ ആദ്യം കണ്ടത്‌. ചോദ്യഭാവത്തില്‍ നോക്കിയ എന്നോട്‌ 'സാര്‍ ഒരു ജോലി അന്വേഷിച്ച്‌ ഇറങ്ങിയതാണ്‌. ജോലി എന്തായാലും വേണ്ടില്ല. ചെയ്യാന്‍ ഞാന്‍ തയ്യാറാണ്‌. അത്രയും അലഞ്ഞു സാര്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ വലിയ സഹായമാവുമായിരുന്നു." എന്ന് പറയുമ്പോള്‍ ശരീരത്തിനിങ്ങാത്ത ഉറച്ച ശബ്ദമാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ബയോഡാറ്റയും വാങ്ങി തിരിഞ്ഞ്‌ നടക്കുമ്പോള്‍ അവന്‌ വേണ്ടി ഒന്ന് കാര്യമായി ശ്രമിക്കണം എന്ന് മനസ്സ്‌ പറഞ്ഞു. രണ്ട്‌ ദിവസത്തിന്‌ ശേഷം വെല്‍ഡിംഗ്‌ സെക്ഷനില്‍ ഹെല്‍പ്പറായി ജോലിയ്ക്ക്‌ കയറി.&lt;br /&gt;&lt;br /&gt;പിന്നീടൊരിക്കല്‍ ജോലിതീര്‍ത്ത്‌ പുറത്തിറങ്ങുമ്പോള്‍ അവന്‍ കാത്ത്‌ നിന്നിരുന്നു. അടുത്ത്‌ വന്ന് ജോലിയില്‍ സ്ഥിരപ്പെടുത്തിയ വാര്‍ത്ത പറയുമ്പോള്‍ രണ്ട്‌ കണ്ണുകളും നിറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവനെക്കുറിച്ച്‌ എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. നന്നായി അധ്വാനിക്കുന്നവനായത്‌ കൊണ്ട്‌ നല്ല ശമ്പളവും ലഭിച്ച്‌ തുടങ്ങി. മായ പ്രസവിച്ചപ്പോള്‍ എന്നെ അഭിന്ദിക്കാനെത്തിയ അവനെ വൈകീട്ട്‌ റൂമിലേക്ക്‌ ക്ഷണിച്ചു... അത്‌ ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു. വളരെ പെട്ടന്ന് അവന്‍ മനസ്സ്‌ തുറന്ന് സംസാരിക്കാന്‍ തുടങ്ങി. അവന്‌ എല്ലാം പറയാനുള്ള ഒരു ജ്യേഷ്ടനായി ഞാന്‍. എനിക്കാണെങ്കില്‍ ഇടയ്കിടെ ശാസിക്കാനും സ്നേഹിക്കാനും ഒരു നല്ല അനിയനും. മൂന്ന് വര്‍ഷത്തിന്‌ ശേഷം വെക്കേഷനായി.&lt;br /&gt;&lt;br /&gt;&lt;br /&gt;പുറപ്പെടും മുമ്പൊരിക്കല്‍ പറഞ്ഞു ."നകുലേട്ടാ... ഇനി രേഷ്മയെ വീട്ടിലേക്ക്‌ കൊണ്ട്‌ വരണം. പാവം ഒരു പാട്‌ കാത്തിരുന്നതല്ലേ"&lt;br /&gt;&lt;br /&gt;&lt;br /&gt;"അപ്പോ നീയോ ഗിരീ... കാത്തിരിപ്പ്‌ അവള്‍ക്കേ ഉള്ളൂ... ?" എന്ന് ചോദിച്ചപ്പോള്‍ പതിവ്‌ കുസൃതിച്ചിരിയായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;&lt;br /&gt;അവന്‍ പറഞ്ഞിരുന്നു രേഷ്മയെന്ന കളിക്കൂട്ടുകാരിയെ കുറിച്ച്‌. രണ്ട്‌ വീട്ടുകാരും മുമ്പേ ഉറപ്പിച്ച വിവാഹത്തെക്കുറിച്ച്‌. ആഴ്ചയില്‍ ഒരിക്കലെങ്കിലും എത്തുന്ന രേഷ്മയുടെ നീണ്ട കത്തുകള്‍ക്കായി അവന്‍ കാത്തിരിക്കുമായിരുന്നു. ഒരേ മനസ്സുമായി അവര്‍ രണ്ടിടത്ത്‌ ജീവിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടിലെത്തിയ ശേഷം വിളിച്ചപ്പോള്‍ സംസാരത്തില്‍ ഒരു സന്തോഷമില്ലായ്മ കണ്ടപ്പോള്‍ വെറുതെ അന്വേഷിച്ചു "എന്താഡോ പ്രശ്നം" എന്ന്. അപ്പോഴാണ്‌ ഇത്തിരി സമ്പത്ത്‌ വന്നതോടെ വീട്ടുകാരുടെ മനസ്സ്‌ മാറിയെന്നും രേഷ്മയുമായൊരു വിവാഹം അവര്‍ക്ക്‌ ഇഷ്ടമില്ലന്നും അവന്‍ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;"നോക്കട്ടെ... ഏതായാലും അവളെ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ വീട്ടുകാരെ ഞാന്‍ ധിക്കരിക്കേണ്ടി വരും" എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;വിവാഹ ദിവസം വിളിച്ചു... ആശംസകള്‍ അറിയിച്ചു... കൂട്ടത്തില്‍ ഒരു പതിനഞ്ച്‌ ദിവസം കൂടി അവധി നീട്ടിയ വിവരവും അറിയിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;തിരിച്ച്‌ വന്ന ശേഷം അവന്‍ ഒരു കുഞ്ഞ്‌ ജനിക്കാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്‌ ഒരു വീക്കെന്റില്‍ ആയിരുന്നു. പിന്നിടെപ്പോഴും അവന്റെ വാചകങ്ങളില്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞുജീവന്റെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ വര്‍ഷം വെക്കേഷന്‌ നാട്ടിലെത്തി. ഒരു ദിവസം അവന്‍ വിളിച്ചു. "എവിടെ നിന്നാ ..." എന്ന് ചോദ്യത്തിന്‌&lt;br /&gt;&lt;br /&gt;"ഞാന്‍ നാട്ടില്‍ നിന്നാ..."&lt;br /&gt;&lt;br /&gt;&lt;br /&gt;"നാട്ടില്‍ നിന്നോ... ? നീ എപ്പോഴെത്തി... എന്താ പ്രശ്നം."&lt;br /&gt;&lt;br /&gt;&lt;br /&gt;"ഞാന്‍ പറഞ്ഞിരുന്നില്ലേ ആ നടുവേദനയെക്കുറിച്ച്‌.. പിന്നേം തുടങ്ങി. വല്ലാതെ കൂടിയപ്പോള്‍ നാട്ടില്‍ ആരെയെങ്കിലും കാണിക്കുന്നതാണ്‌ നല്ലതെന്ന് തോന്നി. പിന്നെ രേഷ്മയുടെ ഡലിവറി ഡേറ്റും ആയിരിക്കുന്നു. എമര്‍ജന്‍സീ ലീവ്‌ എടുത്ത്‌ പോന്നു. പിന്നെ അറിയാല്ലോ ആ മിസ്‌രി ഡോക്ടേഴ്സിന്റെ കയ്യില്‍ കിട്ടിയാല്‍ എന്റെ കാര്യം"&lt;br /&gt;&lt;br /&gt;&lt;br /&gt;"എന്നിട്ട്‌ ഇവിടെ ആരെയെങ്കിലും കാണിച്ചോ... ?"&lt;br /&gt;&lt;br /&gt;&lt;br /&gt;"ഞാന്‍ ഒരു ആയുര്‍വേദ ക്ലിനിക്കില്‍ പോയിരുന്നു.. അവരുടെ തിരുമ്മല്‍ കൂടി കഴിഞ്ഞതോടെ വേദന സഹിക്കാന്‍ പറ്റുന്നില്ല... ഇന്ന് ഡോക്ടറുടെ അടുത്തേക്ക്‌ ഇറങ്ങിയതാ..."&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ അവന്‍ അന്ന് രാത്രിതന്നെ വിളിച്ചു. "എന്തായി... ഹോസ്പിറ്റലില്‍ പോയോ" ഞാന്‍ അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;"പോയിരുന്നു... നാളെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിനല്ല വിളിച്ചത്‌... രേഷ്മക്ക്‌ ഒരു വല്ലായ്മ... ഇന്ന് ഇവിടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. ഞാന്‍ ഹോസ്പിറ്റലില്‍ നിന്നാ വിളിക്കുന്നത്‌. എനിക്ക്‌ നാളെ ചെക്കപ്പിനായി വേറെ ഹോസ്പിറ്റലില്‍ പോവുകയും വേണം... ആകെ കൂടി ഒരു സുഖം തോന്നുന്നില്ല നകുലേട്ടാ.."&lt;br /&gt;&lt;br /&gt;&lt;br /&gt;"നീ അത്‌ കാര്യമാക്കണ്ട... ഞാന്‍ അങ്ങോട്ട്‌ വരണോ"&lt;br /&gt;&lt;br /&gt;"ഹേയ്‌ വേണ്ട... ഇവിടെ അമ്മയും അമ്മായിയും ഉണ്ട്‌..."&lt;br /&gt;&lt;br /&gt;&lt;br /&gt;"എങ്കീ സുഖമായി ഉറങ്ങാന്‍ നോക്ക്‌... എല്ലാം ശരിയവുന്നേ... പിന്നെ ടെന്‍ഷന്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഉള്ളതാണടോ..."&lt;br /&gt;&lt;br /&gt;&lt;br /&gt;"അതല്ല ഏട്ടാ... നാളെ എനിക്ക്‌ ഇവിടെ നില്‍ക്കാന്‍ പറ്റില്ല. അപ്പോയ്‌മന്റ്‌ നാളെയാ... അമ്മാവന്‍ ഉണ്ടാവും, എന്നാലും..."&lt;br /&gt;&lt;br /&gt;&lt;br /&gt;"നീ ആദ്യം ഹോസ്പിറ്റലില്‍ പോയി നിന്റെ ഡോക്ടറേ കാണൂ... രേഷ്മയുടെ അടുത്ത്‌ അവരൊക്കെയില്ലേ... വേഗം ചികിത്സ നടക്കട്ടേ... കിട്ടിയ ലീവൊക്കെ പെട്ടന്ന് തീരും..."&lt;br /&gt;&lt;br /&gt;&lt;br /&gt;"അവളും ഇത്‌ തന്നെയാ പറയുന്നത്‌..." എന്നും പറഞ്ഞ്‌ ഫോണ്‍ അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;പിറ്റേന്ന് സാധരണയില്ലാത്ത ഉച്ചമയക്കത്തില്‍ മായയാണ്‌ ഉണര്‍ത്തിയത്‌. "ഏട്ടാ... ഒരു ഫോണ്‍, എന്താ അത്യാവശ്യമാണത്രെ..."&lt;br /&gt;&lt;br /&gt;&lt;br /&gt;എണീറ്റ്‌ ഫോണെടുത്തു. അപ്പുറത്ത്‌ പതിഞ്ഞ ശബ്ദം.&lt;br /&gt;&lt;br /&gt;&lt;br /&gt;"നകുലേട്ടാ ഷിബുവാ..." ദുബൈയില്‍ തന്നെ ജോലി നോക്കുന്ന മറ്റൊരു സുഹൃത്ത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;"എവിടെ ഷിബു... കാണാറില്ലല്ലോ... നാട്ടില്‍ വന്നിട്ട്‌ ആകെ നീ വിളിച്ചത്‌ രണ്ട്‌ തവണ..." ഞാന്‍ വിശേഷങ്ങളിലേക്ക്‌ കടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മറുപടി അവന്‍ മൂളുകളിലൊതുക്കി. ഇടയ്കെപ്പോഴോ അസഹ്യതയോടെ അവന്‍ പറഞ്ഞു "ഞാന്‍ വിളിച്ചത്‌"&lt;br /&gt;&lt;br /&gt;&lt;br /&gt;"എന്തേ..." മനസ്സില്‍ എന്തോ ഒരു അപായ സൂചന പോലെ.&lt;br /&gt;&lt;br /&gt;"പിന്നെ നമ്മുടെ ഗിരീഷിനെന്തോ..."&lt;br /&gt;&lt;br /&gt;"ആ പഴയ ബാക്ക്‌ പെയിന്‍ ഉണ്ട്‌ അവന്‌. ഇന്നലെ എനിക്ക്‌ വിളിച്ചിരുന്നു. ഇന്ന് ചെക്കപ്പിന്‌ പോവുന്നു എന്ന് പറഞ്ഞിരുന്നു."&lt;br /&gt;&lt;br /&gt;"അതല്ല നകുലാ..." അപ്പുറത്ത ശബ്ദം ഇടറിയപോലെ.&lt;br /&gt;&lt;br /&gt;"പിന്നെ"&lt;br /&gt;&lt;br /&gt;"അവന്‍ ഹോസ്പിറ്റലില്‍ കുഴഞ്ഞ്‌ വീണെന്ന് കേട്ടു"&lt;br /&gt;&lt;br /&gt;ഉള്ളം കാലില്‍ നിന്ന് ഒരു കുളിര്‌ ശരീരത്തിലൂടെ പാഞ്ഞു.&lt;br /&gt;&lt;br /&gt;"നകുലാ... " ഫോണില്‍ ഷിബുവിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;"ഞാന്‍ അങ്ങോട്ട്‌ വരാം... ഞാന്‍ ഇവിടെ അടുത്ത്‌ തന്നെയുണ്ട്‌."&lt;br /&gt;&lt;br /&gt;മറുപടി പറയാതെ ഫോണ്‍ വെച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;നകുലന്റെ കൂടെ ഹോസ്പിറ്റലില്‍ ഐ.സി.യു വിന്റെ മുന്നിലെത്തുമ്പോള്‍ അവിടെ ഒരു കൊച്ചു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു... അകത്ത്‌ കയറിയവര്‍ പതുക്കേ പുറത്തേക്ക്‌ തന്നെ വരുന്നു.&lt;br /&gt;&lt;br /&gt;പതുക്കേ അകത്ത്‌ കടന്നു. കഴുത്ത്‌ വരെ മൂടിയ വെളുത്ത തുണിക്കടിയില്‍ പാതി തുറന്ന കണ്ണുമായി കിടക്കുന്നത്‌ ഇന്നലെ സംസാരിച്ച സുഹൃത്താണെന്ന് വിശ്വസിക്കാനായില്ല.&lt;br /&gt;&lt;br /&gt;പതുക്കേ ചുവര്‌ ചാരിനിന്നപ്പോള്‍ ഷിബു താങ്ങായി. കരയാന്‍ പോലുമാവാതെ പതുക്കേ പുറത്തിറങ്ങി. ആകെ കൂടി ഒരു ശൂന്യത.... ശരീരത്തിനും മനസ്സിനേയും ബാധിച്ച നിശ്ശബ്ദതയുമായിരിക്കുമ്പോള്‍ ഷിബു സംസാരിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;" ഇവിടെ നിന്ന് ചെക്കപ്പ്‌ കഴിഞ്ഞ്‌ മടങ്ങും വഴി മുറ്റത്ത്‌ കുഴഞ്ഞുവീഴുകയായിരുന്നത്രെ..."&lt;br /&gt;&lt;br /&gt;"രേഷ്മ..."&lt;br /&gt;&lt;br /&gt;"പ്രസവിച്ചിരിക്കുന്നു... അങ്ങോട്ട്‌ പോവുകയായിരുന്നത്രെ. ആണ്‍കുഞ്ഞാണ്‌, സുഖമായിരിക്കുന്നു."&lt;br /&gt;&lt;br /&gt;ആള്‍ക്കൂട്ടത്ത അമ്പരപ്പോടെ നോക്കി വീട്ടിലേക്ക്‌ കയറുന്ന രേഷ്മയുടെ ചിത്രവും അകത്ത്‌ മറഞ്ഞ ശേഷമുയര്‍ന്ന പൊട്ടിക്കരച്ചിലും ഇന്നും മറക്കാനായിട്ടില്ല...&lt;br /&gt;&lt;br /&gt;&lt;br /&gt;മരണവീട്ടില്‍ തിരിച്ച്‌ പോരുമ്പോള്‍ നിശ്ശബ്ദമായി വണ്ടിയോടിക്കുന്ന മുകുന്ദേട്ടന്‍ വേവലാതിപ്പെട്ടു.&lt;br /&gt;&lt;br /&gt;"അങ്ങനെ ഒരു കുടുംബവും കൂടി ഞെട്ടറ്റു..., ആ പെണ്‍കുട്ടിക്കാണ്‌ ഏറ്റവും വലിയ നഷ്ടം."&lt;br /&gt;&lt;br /&gt;ഗിരിയുടെ വേര്‍പാട്‌ ഏല്‍പ്പിച്ച മുറിവായിരിക്കാം എന്നെ ഉറക്കേ ചിന്തിച്ചത്‌.&lt;br /&gt;&lt;br /&gt;"നഷ്ടം തന്നെ. എങ്കിലും അവന്‍ അത്യാവശ്യത്തിന്‌ സമ്പാദിച്ചിട്ടുണ്ടല്ലോ. പിന്നെ ഇത്‌ വരേ അവന്‍ നോക്കിയ കുടുംബം അവരെ തള്ളിക്കളയുമോ ?. ആ കുട്ടിക്കാണെങ്കില്‍ അധികം പ്രായം ഒന്നും ഇല്ലല്ലോ... ഒരു വിവാഹം കൂടി കഴിക്കണം. മുകുന്ദേട്ടാ എന്റെ മനസ്സിനെ അലട്ടുന്നത്‌ ഒത്തിരി മോഹങ്ങളില്‍ ജീവിച്ച ഗിരിയാണ്‌. സംസാരിച്ച്‌ കൊണ്ടിരിക്കേ ബലമായി വിധി തട്ടിയെടുത്തപോലെ..."&lt;br /&gt;&lt;br /&gt;മറുപടി മുകുന്ദേട്ടന്റെ ചുണ്ടിലെ പരിഹാസവും ദുഃഖവും ഊറിക്കൂടിയ പുഞ്ചിരിയായിരുന്നു.&lt;br /&gt;&lt;br /&gt;"നകുലാ... നിനക്ക്‌ എന്തറിയാം. മരണപ്പെട്ടവര്‍ മറ്റൊരു ലോകത്തെത്തി എന്ന് നാം വിശ്വസിക്കുന്നു. സുഖമായാലും ദുഃഖമായാലും നമ്മെ അലട്ടാത്ത ഒരു ലോകം. എന്നാല്‍ അവര്‍ ബാക്കി വെച്ച്‌ പോവുന്ന കടങ്ങളും കടമകളും..."&lt;br /&gt;&lt;br /&gt;"നീ വിശ്വസിക്കുമോ എന്നറിയില്ല ... ഞാന്‍ ഉറപ്പിച്ച്‌ പറയുന്നു ആ പെണ്‍കുട്ടി അവളുടെ വീട്ടിലേക്ക്‌ പോവേണ്ടി വരും. വരും കാലങ്ങളില്‍ മാതാപിതാക്കളുടേയോ സഹോദരന്മാരുടേയോ സംരക്ഷണത്തില്‍ ജീവിക്കേണ്ടിയും വരും."&lt;br /&gt;&lt;br /&gt;"ഒരു പുനര്‍വിവാഹം" ഞാന്‍ ഇടയ്ക്ക്‌ കേറി.&lt;br /&gt;&lt;br /&gt;"സാധ്യത വളരേ കുറവ്‌. കാരണം പലതാണ്‌. ഒന്ന് സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത്‌ തന്നെ. അവളുടെ കൂടെ ആ കുഞ്ഞ്‌ വളരും. വളര്‍ന്ന് കഴിയുമ്പോള്‍ ആവശ്യക്കാരുണ്ടാവും. അവന്റെ വളര്‍ച്ചയ്ക്‌ വേണ്ട പണം ലഭിച്ചാലും അതിന്‌ വേണ്ടി ആ പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കണ്ടി വരും."&lt;br /&gt;&lt;br /&gt;"ഗിരീഷിന്റെ കുടുബം കുഞ്ഞിനെ സ്വന്തം ചോരയായി എണ്ണുമെങ്കിലും അവന്‌ ജന്മം നല്‍കിയ ആ സ്ത്രീയെ അങ്ങനെ കാണില്ല. മകന്റെ മകനോടെ അവര്‍ക്ക്‌ ബാധ്യത കാണൂ... മകന്റെ ഭാര്യയോട്‌ ആ ബാധ്യത കാണിച്ച്‌ കൊള്ളണമെന്നില്ല."&lt;br /&gt;&lt;br /&gt;"പിന്നെ ഈ കുഞ്ഞ്‌ വളര്‍ന്ന് വലുതാവുന്നത്‌ വരേ അവളുടെ ജീവിതം ആ കുഞ്ഞിന്‌ വേണ്ടി മേറ്റീവെക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ മൌനിയയിരുന്നു...&lt;br /&gt;&lt;br /&gt;"പിന്നെ പഴയ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഇത്തരം കുഞ്ഞുങ്ങള്‍ മുത്തശ്ശിയുടേയോ മുത്തശ്ശന്റെയോ തണല്‌ പറ്റി വളരുമായിരുന്നു. അന്ന് അത്‌ കുടുംബത്തിന്റെ കൂട്ടായ ഉത്തരവാദിത്തമായിരുന്നു. ചെറിയ ചെറിയ കുടുബങ്ങളായി വിഭജിക്കപ്പെട്ടതോടെ ആര്‍ക്കും ആരുടേയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതായി..."&lt;br /&gt;&lt;br /&gt;&lt;br /&gt;മാസങ്ങള്‍ക്ക്‌ ശേഷം അവന്റെ മരണത്തിന്റെ ഉത്തരവാദിത്വം രേശ്മയുടെ ജാതക ദോഷം വരെ എത്തിയതും അവള്‍ സഹോദരന്റെ വീട്ടിലേക്ക്‌ താമസം മാറ്റിയതും മായ പറഞ്ഞപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്‌ മുകുന്ദേട്ടന്റെ ആ പ്രവചനമായിരുന്നു. അതിന്‌ ശേഷം മായയെ കൊണ്ട്‌ ഇടയ്ക്ക്‌ വിളിപ്പിക്കുമായിരുന്നു... കൊച്ചു കൊച്ചു സഹായങ്ങളും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;"നകുലാ..." മുകുന്ദേട്ടനാണ്‌...&lt;br /&gt;&lt;br /&gt;ഒരു കൊച്ചു വീടിന്‌ മുമ്പില്‍ കാറ്‌ നിന്നു.&lt;br /&gt;&lt;br /&gt;"ഇതാണ്‌ വീട്‌... മായ മോള്‍ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഈ വണ്ടിയിലായിരുന്നു വന്നത്‌.:&lt;br /&gt;&lt;br /&gt;മുറ്റത്ത്‌ ഒരു മൂന്ന് വയസ്സുകാരന്‍ ഓടിക്കളിക്കുന്നു... കയ്യില്‍ ഒരു കൊച്ചു പാവയുണ്ട്‌... മുകുന്ദേട്ടന്‍ പറഞ്ഞു "ഗിരീഷിന്റെ മകന്‍" പതുക്കേ തലയിലൂടെ കൈകള്‍ പാഞ്ഞപ്പോള്‍ അവന്‍ ഒതുങ്ങിന്നിന്നു. കൈയില്‍ ചോക്ലേറ്റ്‌ പാക്കറ്റ്‌ ഏല്‍പ്പിക്കുമ്പോള്‍ അന്വേഷിച്ചു "അമ്മയെവിടെ"&lt;br /&gt;&lt;br /&gt;ചോക്ലേറ്റ്‌ പാക്കറ്റും പിടിച്ച്‌ "അമ്മേ.... ഇതാ ഒരു അങ്കിള്‍..." എന്ന് അകത്തേക്ക്‌ വിളിച്ച്‌ പറയുന്ന കുഞ്ഞുമുഖത്ത്‌ ഞാന്‍ ഗിരിയുടെ പുഞ്ചിരി തിരഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-252700884320670345?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/252700884320670345/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=252700884320670345' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/252700884320670345'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/252700884320670345'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2007/07/blog-post_16.html' title='തണല്‍ മരങ്ങള്‍.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-8084790478270576568</id><published>2010-06-01T11:52:00.004+04:00</published><updated>2011-06-07T16:49:31.185+04:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>യാത്രാമൊഴി</title><content type='html'>പറഞ്ഞ് തീര്‍ന്നപ്പോള്‍&lt;br /&gt;സമയം ബാക്കി.&lt;br /&gt;പറയാനുള്ളതിന്&lt;br /&gt;സമയം കഷ്ടി.&lt;br /&gt;&lt;br /&gt;ക്ലോക്ക് നോക്കി&lt;br /&gt;ഇറങ്ങുമ്പോള്‍&lt;br /&gt;ബാക്കി വെച്ചതിന്&lt;br /&gt;ഒരു ഇമയനക്കം&lt;br /&gt;ധാരാളാമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-8084790478270576568?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/8084790478270576568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=8084790478270576568' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8084790478270576568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8084790478270576568'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/06/blog-post.html' title='യാത്രാമൊഴി'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-5315063033431303578</id><published>2010-04-05T11:57:00.007+04:00</published><updated>2011-06-07T16:49:31.185+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>പെയ്തൊഴിയുമ്പോള്‍...</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : ഇരുപത്തിഅഞ്ച്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗേറ്റ് തുറന്ന് മുറ്റത്ത് കാല് കുത്തിയപ്പോള്‍ ഉള്ള് പിടഞ്ഞു. ചെറുപ്പം മുതല്‍ പരിചയമുള്ള അന്തരീക്ഷമാണെങ്കിലും അകത്തെവിടെയോ ഒരു ഭയം ജനിക്കുന്നുണ്ട്.  ജീവിതത്തില്‍ ഒരിക്കലും ഈ ഒരു സന്ദര്‍ഭം പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നജ് മു പറഞ്ഞു. “ഇമ്മാ ഹജ്ജിന് പോവുമ്പോ എല്ലരോടും എല്ലാം പൊരുത്തപ്പെടീക്കണം. ആരോടും വാക്കോണ്ടോ മറ്റോ ഒരു കടപ്പാടും ബാക്കി ണ്ടാവര്ത്..”  ഉമ്മയുടെ മരണശേഷം ഒന്നോ രണ്ടോ പ്രാവശ്യമാണ് ഇവിടെ വന്നത്. ഇവിടെ എത്തിയാല്‍ കണ്ണ് നിറയും. ഉമ്മുറത്ത്  നിന്ന് ‘സൈനൂട്ട്യേ ...” എന്ന്‍ വിളിക്കുന്നുണ്ടെന്ന് തോന്നും.മരിക്കുന്നതിന് തലേന്ന് നഖം വെട്ടി, കുളിപ്പിച്ച് മുടി ചീകിമ്പോള്‍ പെട്ടന്നാണ് ചോദിച്ചത്.&lt;br /&gt;“സൈന്വോ ഞാന്‍ അന്നെ കസ്റ്റപ്പെട്ത്തീണ്ട് ണ്ടോ...”&lt;br /&gt;“ഒന്നും ഇല്ല്യല്ലോ ഇമ്മാ.. ഇങ്ങള് ന്താ ഈ പറയ് ണത്...”&lt;br /&gt;“അല്ല കുട്ട്യേ.. ന്റെ സെയ്തു അന്നെ കൊറേ കണ്ണീര് കുടിപ്പിച്ച് ക്ക്ണ്... “&lt;br /&gt;“അതൊക്കെ കയിഞ്ഞ കാര്യല്ലേ... ഇനിക്ക് ഇപ്പോ ആരോടും ദേസ്യം ഒന്നും ഇല്ല.. പിന്നെ അതോണ്ടൊക്കെ അവസാനം ഇനിക്ക് ഖൈറ് (നന്മ) അല്ലേ ണ്ടായിട്ടുള്ളൂ ഇമ്മാ...”&lt;br /&gt;“ ഇന്ക്ക് പടച്ചോന്‍ പെമ്മക്കളെ തന്നിട്ടില്ല്യ...  ഇജ്ജാണ് ഇന്റെ മൂത്ത മോള്...  ഞാന്‍ മരിച്ചാല്‍ ഇജ്ജ് വേണം ന്റെ മയ്യത്ത് കുള്പ്പിച്ചാന്‍...“&lt;br /&gt;“ന്താ ഇമ്മാ ഈ പറിണത്... “ എന്ന് പറഞ്ഞപ്പോള്‍ ശബ്ദം ഇടറിയിരുന്നു. അന്ന് രാത്രി അസുഖം കൂടി. പിറ്റേന്ന് രാവിലെ കണ്ണടയുമ്പോള്‍ അവസാന തുള്ളി വെള്ളവും നല്‍കി തൊട്ടടുത്ത് തന്നെ ഇരുന്നു.&lt;br /&gt;&lt;br /&gt;“സൈനു താത്താ... വെരി..“ കണ്ണുയര്‍ത്തിയപ്പോള്‍ ഹംസയുടെ ഭാര്യയാണ്. &lt;br /&gt;“എവിടേടീ താത്താ....”&lt;br /&gt;“അവുത്ത്ണ്ട്...  കിടക്കാണ്.. ”&lt;br /&gt;&lt;br /&gt;ഉമ്മ മരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ സെയ്തുക്കയും കുടുബവും വയനാട്ടില്‍ നിന്ന് ഇടയ്ക്കിടേ വരാറുണ്ടായിരുന്നു. രണ്ട് വര്‍ഷം  മുമ്പായിരുന്നു അറ്റാക്ക് വന്ന് സൈയ്തുക്കയുടെ മരണം. അതിന് ശേഷമാണ് സുഖമില്ലാത്ത അലീമു ഇവിടെ താമസമായത്.  മക്കളൊക്കെ വയനാട്ടില്‍ തന്നെയാണ്. ഇപ്പോള്‍ ഹംസയുടെ ഭാര്യയും മക്കളും ആണ് അവളുടെ കാര്യങ്ങള്‍ നോക്കുന്നത്...  തമ്മില്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ഇന്നലെ പൊരുത്തപ്പെടീക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത്  ഏറ്റവും അടുത്ത കൂട്ടുകാരിയും പിന്നീട് ഏറ്റവും വലിയ ശത്രുവും ആയ അലീമുവിന്റെ മുഖമാണ്.&lt;br /&gt;&lt;br /&gt;തൈലം മണക്കുന്ന റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ, മെലിഞ്ഞുണങ്ങിയ രൂപം കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടു. കണ്ട നിമിഷം തൂക്കിയിട്ട കയറില്‍ പിടിച്ച് എണീറ്റു.. ഒരു നിമിഷം കൊണ്ട് കാലിന് ഭാരം വര്‍ദ്ധിച്ചപ്പോലെ... അടുത്തെത്തിയതും കെട്ടിപ്പിടിച്ചതും പൊട്ടിക്കരഞ്ഞതും സ്വപ്നത്തിലെന്നപോലെ ആയിരുന്നു. കുറെ കഴിഞ്ഞിട്ടും പിടി വിടാതെ തോളില്‍ മുഖം ചേര്‍ത്ത് കരച്ചിലടക്കിപ്പറഞ്ഞു... “ഞാന്‍ അന്നെ കുറിച്ച് പലതും പറഞ്ഞിട്ട് ണ്ട്.. അന്നത്തെ ദേസ്യം കൊണ്ടായിരുന്നു... ഇജ്ജ് ഇനിക്ക് പൊറുത്ത് തരണം...” മറുപടി ഒരു തേങ്ങലായിരുന്നു. എല്ലിച്ച കൈകള്‍ ഒന്നുകൂടെ മുറുകി. “ഞാന്‍ അല്ലേ അന്നെ എടങ്ങേറാക്കിയത്... ഇജ്ജ് ഇന്നോട് പൊറ്ക്കണം... അന്ന് അങ്ങനെ ഒക്കെ ചെയ്തതോണ്ടാവും  ഇനിക്ക് ഇപ്പൊ ഇങ്ങനെ വിദി വന്നത്..“ അവള്‍ മുള ചിന്തുപോലെ കരഞ്ഞു. അടുത്തുണ്ടായിരുന്ന ഹംസയുടെ ഭാര്യയുടെ കണ്ണും നിറഞ്ഞൊഴുകിയിരുന്നു. &lt;br /&gt;&lt;br /&gt;മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചാണ് സൈനു ഇറങ്ങിയത്. സംസാര മധ്യേ ചെയ്ത തെറ്റുകള്‍ ക്ഷമിക്കാന്‍ മരണക്കിടക്കയില്‍ വെച്ച് സൈയ്തു വസിയ്യത്ത് ചെയ്തിരുന്ന കാര്യവും അലീമു ഓര്‍മ്മിപ്പിച്ചു. വൈകുന്നേരം വാഹനവുമായി നജ് മുവിനെ അയക്കാം എന്നും വീട്ടിലേക്ക് വരണമെന്നും സൈനു പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. തിരിച്ചിറങ്ങുമ്പോള്‍ രണ്ട് പേര്‍ക്കും പറയാനാവത്ത സന്തോഷമായിരുന്നു.&lt;br /&gt;&lt;br /&gt;*** **** **** **** ****&lt;br /&gt;&lt;br /&gt;“വല്ലിപ്പ പോണ കലത്ത് ഞമ്മളെ പെര ഓല ആയിര്ന്നോ...” ചാരി നില്‍ക്കുന്ന അസ് ലം ചോദിച്ചു.&lt;br /&gt;“ആ... അന്ന് നമ്മളെ പെരന്റ ചോര് (ചുമര്) മണ്ണ് കൊണ്ടായിരുന്ന്... മേലെ ഓല കെട്ടി പുല്ല് മേഞ്ഞതും... ഈ റോഡ് അന്ന് എടവയി ഏര്ന്ന്..”&lt;br /&gt;നജ് മുവിന്റെ മുത്തമകനാണ് അസ് ലം. വയസ്സ് ഏഴ് കഴിയുന്നു. സ്ക്കൂള്‍ കഴിഞ്ഞെത്തി കുളിച്ച് ഭക്ഷണം കഴിച്ചാല്‍ അവന്‍ ഓടിയെത്തും. പിന്നെ കഥകള്‍ കേള്‍ക്കണം... കഴിഞ്ഞ കാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇമയനക്കാതെ കേട്ടിരിക്കും. അവന് സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ ചോദ്യം വരും. അതിന് കിട്ടുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ‘വല്ലിമ്മാ...’ എന്ന് വിളിച്ച് സൈനുവിനെ അന്വേഷിച്ച് ഇറങ്ങും. &lt;br /&gt;&lt;br /&gt;“വല്ലിപ്പ ന്താ അലോയ്ച്ച്ണ്...”&lt;br /&gt;“ഒന്നൂല്ല്യാ....”&lt;br /&gt;“വല്ലിപ്പ ഇഞ്ഞ് അജ്ജിന് പോവാന്‍ എത്ര ദിസണ്ട്...”&lt;br /&gt;“മറ്റന്നാള് രാവിലെ പോണം...  ”&lt;br /&gt;“ഞാം ഇപ്പോ വരാ...” അവനോട് സംസാരിച്ചിരിക്കാത്തത് കൊണ്ടാവും ... സൈനുവിനെ വിളിച്ച്  അകത്തേക്ക് പോയി.  പെങ്ങള്‍ കദീജുവിന്റെ ഛായയാണ് അസ് ലമിന് ആ കൊഞ്ഞിയുള്ള സംസാരവും കൂര്‍ത്ത നോട്ടവും കിട്ടിയിട്ടുണ്ട്. ചുണ്ടിന്റെ കോണ്  കൊണ്ടുള്ള  ചിരി കാണുമ്പോള്‍ പള്ളിക്കാട്ടില്‍ മൈലാഞ്ചി കാടിന് താഴെ അന്ത്യവിശ്രമം കൊള്ളുന്ന അവളുടെ ചിരി ഒരു നീറ്റലായി ഉള്ളിലെത്തും. അമ്മാവന്റെ വീട്ടില്‍ നിന്ന്  ബീവി അമ്മായിയുടെ കൂടെ ഇറങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. കാലം ഒരു പാട് കഴിഞ്ഞു... വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മായി മരണപ്പെട്ടുപോയി... മരണ കിടക്കയിലും സൈനുവിനോട് അന്വേഷിച്ചിരുന്നെത്രെ... “ന്റെ കുട്ടി വരൂല്ലേ...” ന്ന്. എല്ലാം അറിയിച്ച് കത്ത് വരുമ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.ഇന്നും ആ വീട്ടിലേക്ക് കയറുമ്പോള്‍ ആ അസാന്നിധ്യം അനുഭവിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;നാടിനൊപ്പം എല്ലാവരും ഒത്തിരി മാറി. പാടത്ത് പണിക്ക് ആളെ കിട്ടാത്തതിന്റെ വിഷമം സൈനു പറയുമ്പോള്‍ പണ്ട്  ഒരു പണി കിട്ടാന്‍ വേണ്ടി പാടവരമ്പത്ത് കാത്ത് നിന്ന കാലം ഓര്‍ത്തുപോയി‍. ജോലി കഴിഞ്ഞെത്തുന്നവര്‍ വാങ്ങിക്കൊണ്ട് വരുന്ന അരിക്ക് വേണ്ടി വെള്ളം തിളപ്പിച്ച് കാത്തിരുന്ന വീട്ടുകാരുടെ കഥകള്‍ ഈ തലമുറക്ക് അവിശ്വസനീയമാണ്.  ഇന്ന് എല്ലാവിട്ടിലും വൈദ്യുതി എത്തി. പട്ടിണി എന്താണെന്ന് അറിയാത്ത കാലം... ദീര്‍ഘയാത്രകളില്‍ മാറി മാറി വരുന്ന ഭൂപ്രകൃതി പോലെ മാറുന്ന ലോകവും മാറുന്ന മനുഷ്യരും...&lt;br /&gt;&lt;br /&gt;ഇരുപത്തിഅഞ്ച് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക്  പ്രവേശിക്കുമ്പോള്‍ ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. ഒരു ഹജ്ജ് ചെയ്യണം. പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഒന്ന് സന്ദര്‍ശിക്കണം. പലവട്ടം ശ്രമിച്ചതാണെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുനീണ്ടു പോയി. മറ്റെന്നാള്‍ വൈകീട്ട് പുറപ്പെടേണ്ടത്... കഴിഞ്ഞ ദിവസങ്ങളിലൊക്കെ യാത്ര പറച്ചിലിന്റെ തിരക്കിലായിരുന്നു. ഇന്ന് അയല്‍ വാസികളെയും കുടുബങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. എല്ലവര്‍ക്കും ഒരു നേരം ഭക്ഷണം കൊടുത്ത് സന്തോഷിപ്പിച്ച് വേണം യത്ര പുറപ്പെടാന്‍... &lt;br /&gt;&lt;br /&gt;“കുഞ്ഞു കാക്കാ... ചൂടി മുറിച്ചാന്‍ കത്തി വേണം...” പന്തല്‍ പണിക്കാരാണ്.&lt;br /&gt;“സല്‍മ്വോ... ഒരു കത്തി ഇങ്ങട്ട് കൊടുത്താ...”  പന്തല്‍ പണിക്കാര്‍ ടാര്‍പ്പായ വലിച്ച് കെട്ടാനുള്ള പുറപ്പാടിലാണ്. നജ് മു മുറ്റത്ത് തന്നെയുണ്ട്.  ആകാശം കറുത്തിരിക്കുന്നു.  തൂങ്ങി നില്‍ക്കുന്ന മഴ എപ്പോള്‍ വേണമെങ്കിലും പെയ്തു തുടങ്ങും.&lt;br /&gt;&lt;br /&gt;“വല്ലിപ്പാ വല്ലിമ്മ എവ്ടെ...” അസ് ലം ആണ്... കൂടെ സല്‍മൂന്റെ മകളുമുണ്ട്... &lt;br /&gt;“വല്ലിമ്മ പൊറത്ത്ക്ക് എറങ്ങ്ണ് കണ്ടു.. ന്തേ...”&lt;br /&gt;‘ഒന്നൂല്ല്യാ‘ എന്ന് പറഞ്ഞ്  രണ്ടും കൂടെ മുറ്റത്തേക്ക് ഇറങ്ങി. &lt;br /&gt;&lt;br /&gt;സല്‍മൂന് മക്കള്‍ രണ്ടായി. മറ്റുള്ളവര്‍ക്കെല്ലാം ഓരോന്നും. എല്ലാവരും ഒന്നിച്ച് കൂടുന്ന ദിവസം വലിയ സന്തോഷമാണ്. “ഇപ്പാ കൊറച്ച് കഞ്ഞി കുടിച്ചോളീ...” സല്‍മു അകത്ത് വിളിക്കുന്നു. സംസാരിച്ച് തുടങ്ങുന്ന പ്രായം മുതല്‍ അവള്‍ വിളിക്കുന്നത് ഉപ്പാ എന്നാണ്. സൈയ്തുക്ക ബാപ്പയും. &lt;br /&gt;“ന്നാ ഇമ്മ വരട്ടേ ന്ന്ട്ട് കുടിച്ചാം...” പിന്നെ അവളൊന്നും പറഞ്ഞില്ല. &lt;br /&gt;&lt;br /&gt;**** **** **** **** ****&lt;br /&gt;അസറിന് ഉദു ചെയ്യുമ്പോഴാണ് മഴയുടെ ആരവം കേട്ടത്. ഉണക്കാനിട്ടത് എടുക്കാന്‍ സല്‍മു ഓടുന്നത് കണ്ടു. അസറിന് പള്ളിയിലേക്ക് ഇറങ്ങുമ്പോള്‍ കുടയെടുക്കാന്‍ പറഞ്ഞിരുന്നു. തിരിച്ച് വരുമ്പോഴേക്ക് ചായ ഒരുക്കണം. ഓടിന് മുകളില്‍ ആരവത്തോടെ പതിച്ച് തഴോട്ടൊഴുകി മുറ്റം കവിഞ്ഞ്  റോഡിലേക്കൊഴുകുന്ന കലങ്ങിയവെള്ളം നോക്കിയിരുന്നപ്പോള്‍ ഓത്തുപള്ളി പ്രായം ആണ് ഓര്‍മ്മയില്‍ എത്തിയത്. തോട്ടിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിലെ ചുഴികളെ പണ്ട് ഭയമായിരുന്നു. തോടിന് മുകളിലെ തെങ്ങുമുട്ടിക്ക് പകരം ഇന്ന് കോണ്‍ക്രീറ്റ് പാലം ഉണ്ട്. അന്നത്തെ പാടവരമ്പ് ഇന്ന്  ടാറിട്ട റോഡായി.. കാവി തേച്ച വാരാന്തയിലെ നനവില്‍ എന്തൊക്കെയോ എഴുതുകയാണ് അസ് ലം... കടലാസ് മടക്കി കപ്പല്‍ ഉണ്ടാക്കുകയാണ് സല്‍മുവിന്റെ മകള്‍ റിദ് വാന. അവരെ തന്നെ ശ്രദ്ധിച്ചിരുന്നു.  “മ്മാ ആരോ കൊലായീല്  വന്ന്ട്ട്ണ്ട്...”  മരുമകളാണ്. അടുക്കള വരാന്തയില്‍ നിന്ന് ഏണീറ്റ് ഉമ്മുറത്തേക്ക് നടന്നു.&lt;br /&gt;&lt;br /&gt;വളഞ്ഞ കാലുള്ള കുട പുട്ടി ചാരിവെക്കുന്ന വൃദ്ധന് നല്ല മുഖപരിചയം. സലാം മടക്കി ഗ്രിത്സ് തുറന്ന് കൊടുക്കുമ്പോഴും ആളെ പിടി കിട്ടിയില്ല. “ മുഖത്തേക്ക് നോക്കി ‘സൈനബ യല്ലേ...” എന്ന് ചോദിച്ചപ്പോള്‍ ശബ്ദവും പരിചയമുണ്ട്. മക്കളോട് ചായ എടുക്കാന്‍ പറഞ്ഞ് വീണ്ടും വരാന്തയില്‍ വന്നു. അദ്ദേഹം വിശേഷങ്ങളൊക്കെ അന്വേഷിച്ചു. തിരിച്ച് ആരെന്ന് അന്വേഷിക്കാന്‍ പറ്റാത്ത അവസ്ഥയിലായി.  &lt;br /&gt;“ഇന്നെ അനക്ക് മനസ്സിലായോ.. ?" എന്ന ചോദ്യം കേട്ടു. &lt;br /&gt;“നല്ല പരിചയം ണ്ട് ന്നാലും മറന്ന്ക്ക്ണ്..”&lt;br /&gt;“മൂസ മുസ് ല്യാര്... പണ്ട് ഇങ്ങളെയൊക്കെ ഓത്തുപള്ളീല്‍ പഠിപ്പിച്ചിട്ടുണ്ട്..” ഒരു നിമിഷം കൊണ്ട് വര്‍ഷങ്ങള്‍ പിറകിലേക്ക് പറന്നു. ചോര്‍ന്നൊലിക്കുന്ന ഓത്തുപള്ളിയും കൂട്ടുകാരികളും നീട്ടിയുള്ള ഖുര്‍ ആന്‍ പാരായണവും... അങ്ങനെയങ്ങനെ...  &lt;br /&gt;അദ്ദേഹത്തിന്റെ മക്കളും ഗള്‍ഫില്‍ ആണ്. കുടുബം സുഖമായി കഴിയുന്നു. “ഈ വയസ്സാന്‍ കാലത്ത് പണ്ടെത്തെ കുട്ട്യേളെ ഒക്കെ ഒന്ന് കാണാന്‍ തോന്നി.. അങ്ങനെ എറങ്ങീതാ...” &lt;br /&gt;“അത് നന്നായി.. അതോണ്ടല്ലേ ഞങ്ങക്കും കാണാന്‍ പറ്റ്യേത്... ഒരീസം എല്ലാരൂം കൂടെ വെരി....”&lt;br /&gt;“ഇങ്ങളെയൊക്കെ കുട്ടിക്കാലത്ത് കൊറേ തച്ച്ട്ട്ണ്ട്... ”&lt;br /&gt;“അത് പടിച്ചാത്തീന് അല്ലേ...”&lt;br /&gt;“മ്മാ ചായ...” അകത്ത് നിന്ന് മരുമകളാണ്. &lt;br /&gt;മക്കളെ കുറിച്ചും കുടുബത്തെ കുറിച്ചും അന്വേഷിച്ചു. പേരമക്കളെ അടുത്തിരുത്തി ലാളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഹജ്ജിന് പുറപ്പെടുന്ന കാര്യവും പറഞ്ഞപ്പോള്‍ അദ്ദേഹം ദുആ ചെയ്തു. പുണ്യസ്ഥലങ്ങളില്‍ വെച്ച് ദുആ ചെയ്യണം എന്ന് വസിയ്യത്ത് ചെയ്ത് തിരിച്ചിറങ്ങി.  കാലന്‍ കുട നിവര്‍ത്തി ഏന്തിയേന്തി പോവുന്ന അദ്ദേഹത്തെ നോക്കി നിന്നപ്പോള്‍ പഴയ സൈനു മനസ്സില്‍ കുറച്ച് സമയത്തേക്ക് പുനര്‍ജനിച്ചു.&lt;br /&gt; “വല്ലിമ്മാ... ആരാ അത്... “  അസ് ലം ആണ്..&lt;br /&gt;“അത് ന്നെ പഠിപ്പിച്ച ഉസ്താദാ...”&lt;br /&gt;“അയന് നല്ലാം വയസ്സായി ല്ലേ...”&lt;br /&gt;“ന്റെ ഉസ്താദ് അല്ലടാ...”&lt;br /&gt;“അന്ന് ഒവ്ടേര്ന്ന് ഇങ്ങളെ മദറസ്...”&lt;br /&gt;അവനെ അടുത്തിരുത്തി കഥ പറഞ്ഞ് തുടങ്ങി... ആര്‍ത്തിരമ്പി പെയ്തിരുന്ന ഒരു മഴക്കാലത്തിന്റെ... ചോര്‍ന്നൊലിക്കുന്ന ഓത്തുപുരയുടെ... മഴവെള്ളത്തിന്റെ ഗന്ധമുള്ള മുസ് അഫിന് മുമ്പില്‍ സ്വപ്നം കണ്ട് ഇരുന്നിരുന്ന സൈനു എന്ന നിഷ് കളങ്ക ബാല്യത്തിന്റെ... ചോര്‍ന്നൊലിക്കുന്ന വീട് വീട്ട് വിട്ട് നനഞ്ഞൊലിച്ച് എത്താറുള്ള കദീശുവിന്റെ ....  ജീവിതത്തിലെ വാറോലകള്‍ പരതിത്തുടങ്ങി... മറ്റൊരു ലോകത്തിന്റെ ഓര്‍മ്മ പോലെ പൊയ് പോയ ബാല്യം കോര്‍ത്തെടുക്കുന്നതും നോക്കി ഇമയക്കാതെ അസ് ലമും റിദ് വാനയും ഇരിപ്പുണ്ട്... കാലത്തിന്റെ തീരത്തൂടെ ആ തിരിച്ചു നടത്തത്തില്‍ എന്നത്തെയും പോലെ ചുറ്റുവട്ടം മറന്നിരുന്നു.... ചുറ്റുള്ളവരെയും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;അവസാനിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കുറിപ്പ് :-&lt;/span&gt;&lt;br /&gt;ഒരു വര്‍ഷത്തിലധികമായി ഇത് എഴുതിത്തുടങ്ങിയിട്ട്.പഴയമയുടെ ഗന്ധമുള്ള കഥകള്‍ കേള്‍ക്കുമ്പോഴൊക്കെ അതൊന്ന് വെറുതെ എഴുതിയാലോ എന്ന് തോന്നിയിട്ടുണ്ട്. അതിനുള്ള ഒരു ശ്രമം നടത്തിയതാണ്. അത് വിജയിച്ചോ ഇല്ലേ എന്ന് തീര്‍ത്ത് പറയേണ്ടത് വായനക്കാരായ നിങ്ങളും; അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഇത് വരെ കൂടെ നിന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി... :)&lt;/span&gt;&lt;br /&gt;സ്നേഹപൂര്‍വ്വം. &lt;br /&gt;ഇത്തിരിവെട്ടം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-5315063033431303578?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/5315063033431303578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=5315063033431303578' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/5315063033431303578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/5315063033431303578'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/04/blog-post.html' title='പെയ്തൊഴിയുമ്പോള്‍...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-4052038778550935085</id><published>2010-03-29T10:28:00.001+04:00</published><updated>2011-06-07T16:49:31.186+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>ആരോഹണം.</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : ഇരുപത്തിനാല്.&lt;/span&gt;&lt;br /&gt;&lt;br /&gt;‘ഖോര്‍ഫുകാനി‘ല്‍ നിന്ന് ‘കല്‍ബ’ യിലേക്ക് നാല്‍പത് കിലോമീറ്ററിലധികം ദൂരമുണ്ട്. അലക്കുകാരനെ പിന്തുടര്‍ന്ന്‍ കുഞ്ഞുവും കൂട്ടരും ഒരു നാല്‍കവലയിലെത്തി. അവിടെ നിന്ന് കല്‍ബയിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ച് മറ്റൊരു വഴിയിലൂടെ അയാള്‍ നടന്ന് മറഞ്ഞു. പച്ചപ്പ് ഇല്ലാത്ത, പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ക്ക് ഇടയിലൂടെ നീണ്ട് പോകുന്ന റോഡില്‍ തീര്‍ത്തും അപരിചിതരായ ആ സംഘം നടന്നു. ഇടയ്ക്കെപ്പെഴോ വാഹനത്തിന്റെ ശബ്ദം കേട്ടതും പിടിക്കപ്പെടാതിരിക്കാനായി തൊട്ടടുത്ത കുന്നിന്‍ ചെരുവിലേക്ക് ഓടിക്കയറി. &lt;br /&gt;&lt;br /&gt;പൊള്ളുന്ന വെയിലും ഇടയ്ക്കുള്ള ഓടിയൊളിക്കലും കൂടി ആയപ്പോള്‍ വിശപ്പും ദാഹവും അസഹനീയമായി.. പലരും ഏത് നിമിഷവും തളര്‍ന്ന് വീഴും എന്ന അവസ്ഥയിലായിരുന്നു.  ദൂരെ താഴ്വാരത്തില്‍ പച്ചപ്പ് കണ്ടപ്പോള്‍  അവിടെ പോയി വെള്ളം കുടിച്ച് വരാനായി അങ്ങോട്ട് നടന്നു. അതൊരു ഈന്തപ്പനത്തോട്ടമായിരുന്നു. കരിപുരണ്ട വസ്ത്രങ്ങളുമായി തോട്ടത്തിലെത്തിയ ദരിദ്രരുടെ ആവശ്യം ആംഗ്യ ഭാഷയില്‍ നിന്ന് മനസ്സിലാക്കിയ ഉടമ വെള്ളവും ഈന്തപ്പഴവും നല്‍ക്കി. ഓടിയും നടന്നും ഒരു വിധം യത്ര കല്‍ബയിലെത്തുമ്പോള്‍ രാത്രിയായിരുന്നു. &lt;br /&gt;&lt;br /&gt;അധികം വൈകാതെ ഷാര്‍ജയിലേക്ക് പുറപ്പെടും എന്നും ഭക്ഷണം വേണമെങ്കില്‍ പെട്ടന്ന് തീര്‍ത്ത് തിരിച്ചെത്തണം എന്നും ഏജന്‍സി ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി. കാസര്‍ഗോഡ് കാരന്‍ മലയാളിയുടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം കയറിയത്. പ്രാതലിന് മാത്രം ഇരുപത്തിഅഞ്ച് ഇന്ത്യന്‍ രൂപ വേണ്ടിവരും എന്നറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി. തൊട്ടടുത്തുള്ള ഇറാനിയുടെ ഹോട്ടലില്‍ നിന്ന് റൊട്ടി കഴിച്ചു. വില അന്വേഷിച്ചപ്പോള്‍ അഞ്ച് രൂപ പറഞ്ഞിരുന്നെങ്കിലും പൈസയൊന്നും വാങ്ങിയില്ല.&lt;br /&gt;&lt;br /&gt;ഉരുവില്‍ ഉണ്ടായിരുന്നവരില്‍ കല്‍ബയില്‍ എത്തിച്ചേര്‍ന്ന അമ്പത് പേരെയും കയറ്റി വൈകി പുറപ്പെട്ട ഏജന്‍സിയുടെ വാഹനം ഷാര്‍ജയില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. ഷാര്‍ജയില്‍ നിന്ന് വൈകുന്നേരം ദുബൈയിലേക്ക് പുറപ്പെടും ഇസ്മാഈല്‍ നല്‍കിയിരുന്ന ഇരുപത്തിഅഞ്ച് രൂപക്ക് പകരം കുഞ്ഞുവിന് പത്ത്  ബഹ്റൈന്‍ ദിനാര്‍ ലഭിച്ചു. അന്ന് രാത്രിയോടെ ദേരയില്‍ ബസ്സിറങ്ങി.&lt;br /&gt;&lt;br /&gt;പിന്നീട് ജീവിതം കരുപ്പിടിപ്പികാനുള്ള പെടാപ്പാട് ആയിരുന്നു. കെട്ടിടപ്പണിക്ക് വേണ്ടി കല്ലും സിമിന്റും ചുമന്നു. തോട്ടകാരനായും ഹോട്ടലിലെ സഹായി ആയും ജോലി ചെയ്തു. മരുഭൂമിയിലെ ചൂടിനോ തണുപ്പിനോ ആ ഇച്ഛാശക്തിയെ തോല്‍പ്പിക്കാനായില്ല. ആദ്യം ഇസ്മാഈലിന്റെ കടം തീര്‍ത്തു. മാസത്തില്‍ നാട്ടിലേക്ക്  പൈസ എത്തിച്ചു തുടങ്ങി. അങ്ങനെ വര്‍ഷം മൂന്ന് കഴിഞ്ഞു. നാട്ടിലെ ദാരിദ്ര്യത്തിന് ആശ്വാസം ആയെങ്കിലും സ്ഥിരമായി ഒരു ജോലി സ്വപ്നമായി അവശേഷിച്ചു.&lt;br /&gt;&lt;br /&gt;സത് വയില്‍  വെച്ച് അക്കാലത്താണ് ഇബ്രാഹീമിനെ കണ്ടത്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇബ്രാഹീം അയമുദു ഹാജിയുടെ വീട്ടിലെ പണിക്കാരനായിരുന്നു. ഒരിക്കല്‍ തോല്‍കെട്ടുമായി കുളക്കരയിലൂടെ വരുമ്പോള്‍ കുളത്തില്‍ ഹാജിയുടെ വീട്ടിലെ സ്ത്രീകളുണ്ടായിരുന്നെത്രെ. അക്കാരണത്തിന്  ഇബ്രാഹീമിനെ അയമുദു ഹാജി അടിച്ചു. മേലാല്‍ നാട്ടില്‍ കാണെരുതെന്ന് ഭീഷണിപ്പെടുത്തി. രായ്ക് രാമാനം നാടുവിട്ട ശേഷം ഇബ്രാഹീമി കുറിച്ച് ഒരുപാട് കാലം ആര്‍ക്കും അറിയില്ലായിരുന്നു. കുഞ്ഞു പുറപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പാണ് അറബി നാട്ടില്‍ കച്ചവടമാണെന്ന ശ്രുതി നാട്ടില്‍ പരന്നത് .&lt;br /&gt;&lt;br /&gt;ഇബ്രാഹീം നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഒരു രേഖയുമില്ലാതെ ഉരുവിന് തന്നെയാണ്  യു എ ഇ യില്‍ എത്തിയത്. തിരിച്ച് പോവാന്‍ പാസ് പോര്‍ട്ട്  നിര്‍ബന്ധമാണ്. അതേ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് കുഞ്ഞുവിനെ കണ്ടത്. മറുരാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യഗവണ്‍മെന്റ് പാസ്പ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ഒന്നിച്ച് അപേക്ഷ സമര്‍പ്പിക്കാമെന്നും ഇബ്രാഹിം കുഞ്ഞുവിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;അന്ന് തന്നെ രണ്ടാളും കൂടി ബാര്‍ദുബൈയില്‍ സിന്ധികളുടെ ഓഫീസില്‍ എത്തി, കാര്യങ്ങള്‍ അന്വേഷിച്ചു. ഒരാഴ്ച കഴിഞ്ഞ് ഫോട്ടൊയടക്കം അപേക്ഷ സമര്‍പ്പിച്ചു. പാസ് പോര്‍ട്ടിന് വേണ്ടിയുള്ള ‘എന്‍ക്വയറി‘ നാട്ടില്‍ നടക്കുമെന്നും അത് കഴിഞ്ഞാല്‍ പോസ്റ്റ് വഴി പാസ്പോര്‍ട്ട് എത്തുമെന്നും അപേക്ഷ സ്വീകരിക്കുമ്പോള്‍ അവരോട് പറഞ്ഞു. അന്ന് രാത്രി തന്നെ  ഇബ്രാഹീമിന്റെ റൂമില്‍ നിന്ന് കുഞ്ഞു നാട്ടിലേക്ക് എല്ലാ വിവരങ്ങളും വെച്ച് കത്തെഴുതി.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ കഴിഞ്ഞ് രണ്ടുപേരെ കൂട്ടി ഖാദര്‍ കുഞ്ഞുവിന്റെ വീട്ടിലെത്തി. വന്നവര്‍ ഫോട്ടോ കാണിച്ച് ഈ ആളെ അറിയുമോ എന്ന് സൈനുവിനോട്  അന്വേഷിച്ചു. വിലാസവും കുടുബ ചരിത്രവും ചോദിച്ചറിഞ്ഞു. എന്നാണ് കുഞ്ഞു യാത്ര തിരിച്ചെതെന്നും എവിടെ നിന്നാണ് പുറപ്പെട്ടതെന്നും മാതാപിതാക്കളെ കുറിച്ചും മക്കളെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും അന്വേഷിച്ചു. എല്ലാം കുറിച്ചെടുത്ത്  അവര്‍ യാത്ര പറയുമ്പോള്‍ ഖാദറും കൂടെ ഇറങ്ങി.&lt;br /&gt;&lt;br /&gt;“ഞാന്‍  അയമുദു ആജിന്റെ പെര വാങ്ങാന്‍ നിച്ചയ്ച്ചു...” ഒരിക്കല്‍ ഇബ്രാഹീം പറഞ്ഞു. കുഞ്ഞു നട്ടില്‍ നിന്ന് പോരുന്ന സമയത്ത് തന്നെ അയമുദു ഹാജിയുടെ കുടുബം ക്ഷയിച്ച് തുടങ്ങിയിരുന്നു. “അതൊരു പയേ പെര അല്ലേ.. ഇജ്ജെന്തിനാ അത് വാങ്ങ്ണ്..” കുഞ്ഞുവിന്റെ സംശയം അതായിരുന്നു. &lt;br /&gt;&lt;br /&gt;“അത് ന്റെ ഒരു വാസി ആണ്.. അനക്കറിയോ ... ഒരു തെറ്റും ചെയ്യാത്തെ ഇന്നെ അയാള് നാട്ട്ന്ന് തന്നെ അടിച്ച് ആട്ടി. ആ പെരന്റെ വാരാന്തീല് ഒന്ന് അന്തസ്സോടെ കേറി ഇരിക്കണം. അത് ന്റെ വാസി ആണെന്ന് കൂട്ടിക്കോ..” അത്ഭുതത്തോടെ കാരണം അന്വേഷിച്ച കുഞ്ഞുവിനോട് ഇബ്രാഹം വിശദീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ദിവസം. അയമുദു ഹാജിയുടെ തൊടിയില്‍ തെങ്ങിന് തടമെടുക്കുമ്പോഴാണ് ആകാശം കോരിച്ചെരിഞ്ഞത്. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വീട്ടിന്റെ വരന്തയോടെ ചേര്‍ന്ന പിന്തറയിലേക്ക് കേറി നിന്നു. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം നോക്കി തിണ്ടില്‍ ചാരി നില്‍ക്കുമ്പോഴാണ് ഹാജിയുടെ ഭാര്യ വരാന്തയിലേക്ക് വന്നത്.&lt;br /&gt;&lt;br /&gt;തിണ്ടും ചാരി നില്‍ക്കുന്ന ഇബ്രാഹീമിനെ കണ്ടപ്പോള്‍ അവരുടെ അഹങ്കാരവും തലപൊക്കി. “ഇബ്രായീനെ ഇജ്ജ് ന്ത് നാ ഇങ്ങട്ട് കേറി നിന്ന്ക്ക് ണ്.. അന്റെ മേത്ത് ള്ള മണ്ണും പൊടിം ആ ചോര് മ്മെ കൂടി ആക്കണ്ട വല്ല കാര്യും ണ്ടോ...“  പുറത്തെ മഴയത്തേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കി മഴയിലേക്കിറങ്ങി. “മയ ത്ത്ക്ക് എറങ്ങുമ്പോ കുഞ്ഞ്വോ ന്റെ കണ്ണ് നെറഞ്ഞിരുന്നു. നാളെ ഈ കൊലായീല് എന്നെ ഇര്ത്താന്‍ പടച്ചോന്‍ വിചാര്ച്ചാ കയ്യൂല്ലേ ന്നാ അപ്പൊ ആലോയ്ച്ചത്.. അന്നത്തെ ഇന്റെ ആ ദുആ അല്ലഹു കേട്ടിട്ട്ണ്ട് കുഞ്ഞ്വോ... വല്യാക്കാന്റെ കത്ത് വന്നീന്ന്. അയമുദുആജി പെരിം പറമ്പും വിക്കാണ് ന്ന് പറഞ്ഞ്... വാങ്ങാന്‍ പറഞ്ഞ് ട്ട്ണ്ട്.”&lt;br /&gt;*** *** *** *** *** &lt;br /&gt;&lt;br /&gt;മണല്‍കാട്ടില്‍ നിന്നെത്തിയ പണം നാടിന്റെ ഛായ വളരെ പെട്ടന്ന് മാറ്റിത്തുടങ്ങി. അരപ്പട്ടിണിയും മുഴുപട്ടിണിയും ആയിരുന്നു പല കുടുബങ്ങളിലും സമൃദ്ധിയെത്തി.. തുന്നിക്കൂട്ടിയ വസ്ത്രങ്ങളില്‍ ജീവിച്ചിരുന്നവര്‍ നല്ല വസ്ത്രം ധരിച്ച് തുടങ്ങി. കറുത്ത സൂപ്പിനും വെള്ളക്കാച്ചിക്കും പകരം മുമ്പ് ധനികര്‍ മാത്രം ഉപയോഗിച്ചിരുന്ന പുള്ളിത്തുണി സാര്‍വ്വത്രികമായി. ഓല വീടുകള്‍ക്ക് പകരം ഓട് മേഞ്ഞ വീടുകള്‍ പൊങ്ങിത്തുടങ്ങി. ഇടവഴികള്‍ പൊടിപറത്തുന്ന പഞ്ചായത്ത് റോഡുകളായി.  എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിച്ച് തുടങ്ങി. മലബാറിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു യുഗപ്പിറവിക്ക് കാലം സാക്ഷിയായി.&lt;br /&gt;&lt;br /&gt;അഞ്ച് വര്‍ഷം കഴിഞ്ഞ് കുഞ്ഞു തിരിച്ചെത്തുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറിയിരുന്നു. ചോരനീരാക്കി അധ്വാനിച്ചവന് വിശ്രമിക്കാനുള്ള സുഖവാസ സ്ഥലം മാത്രമായി നാട് മാറിത്തുടങ്ങി. മുമ്പ് വിശപ്പായിരുന്നു ഏറ്റവും വലിയ പ്രേരണ എങ്കില്‍, പണം ആ സ്ഥാനം കയ്യടക്കി കഴിഞ്ഞു. മൂന്ന് മാസത്തെ അവധി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ആ ചെറ്റപ്പുരയും ഓട് മേഞ്ഞിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-4052038778550935085?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/4052038778550935085/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=4052038778550935085' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/4052038778550935085'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/4052038778550935085'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/03/blog-post_29.html' title='ആരോഹണം.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-1504320477625311910</id><published>2010-03-22T09:32:00.002+04:00</published><updated>2011-06-07T16:49:31.186+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>തുരുത്ത്</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : ഇരുപത്തിമൂന്ന്.&lt;/span&gt;&lt;br /&gt;&lt;br /&gt;പാണക്കാട് വീടിന്റെ വരാന്തയും മുറ്റവും സാധാരണക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അത്ഭുതത്തോടെ അന്വേഷിച്ചപ്പോള്‍ ബാപ്പ പറഞ്ഞു  ‘ ഇവിടെ എന്നും ഇങ്ങനെത്തന്നെ ആണ്.‘ രാപകലെന്ന വ്യാത്യാസമില്ലാതെ ആളുകള്‍ ഓടിയെത്തുന്ന സ്ഥലം. ഒരിക്കല്‍ ആരോ കാണാന്‍ വന്നത് അകത്ത് ഉറക്കത്തിലായിരുന്ന തങ്ങള്‍ അറിഞ്ഞില്ലെത്രെ. കാണാനാവാതെ തിരിച്ച് പോയ സന്ദര്‍ശകനെ കുറിച്ച് അറിഞ്ഞ അന്ന് മുതലാണെത്രെ കിടപ്പ് വരാന്തയുടെ തൊട്ടടുത്തേക്ക് മാറ്റിയത്. &lt;br /&gt;&lt;br /&gt;വരാന്തയിലെ മേശയുടെ ഒരു വശത്ത് പുരുഷന്മാരും മറ്റേ വശത്ത് സ്ത്രീകളും കൂടി നില്‍ക്കുന്നുണ്ട്. സ്ത്രീകളുടെ കൂട്ടത്തിലേക്ക്  കയറി നിന്നു. എല്ലാവര്‍ക്കും പറയാന്‍ ഒരോ കഥകളുണ്ട്. രോഗങ്ങള്‍ക്ക് ഔഷധം‍, തര്‍ക്കങ്ങള്‍ക്ക് ശരിയായ തീര്‍പ്പ് ‍, കുടുബത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം‍, വ്യക്തിപരമായ വിഷയങ്ങളില്‍ സമാധാനം... അങ്ങനെ മത ജാതി ഭേദമന്യേ എല്ലാവരും ശരിയായ സാന്ത്വനം ആഗ്രഹിച്ച് എത്തിയതാണ്. രഹസ്യങ്ങളോ പരസ്യങ്ങളോ ഇല്ല. ഓരോരുത്തരും പ്രശ്നങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ശ്രദ്ധയോടെ ശ്രവിച്ച് പരിഹാരം നിര്‍ദ്ദേശിച്ച് സമാധാനിപ്പിച്ച് തിരിച്ചയക്കുന്ന പൂക്കോയത്തങ്ങള്‍. &lt;br /&gt;&lt;br /&gt;അന്നത്തിനുള്ള വക തേടി പുറപ്പെട്ട ഭര്‍ത്താവിന്റെ വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ‘ഞമ്മക്ക് തങ്ങള്‍പാപ്പാനെ ഒന്ന് കാണാം എന്ന് പറഞ്ഞത് ബാപ്പയാണ്. രണ്ടാഴ്ച മുമ്പ് ബാപ്പാക്ക് ഇസ്മാഈലിന്റെ ഒരു കത്ത് വന്നാതാണ്.   ബോബെയില്‍ എത്തി ഒരു മാസമെങ്കിലും കഴിഞ്ഞേ ഉരുവില്‍ പുറപ്പെടൂ എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് ആ കത്ത് വൈകിയതില്‍ വിഷമം ഒന്നും തോന്നിയിരുന്നില്ല.  ബോംബെയില്‍ നിന്ന് അന്ന് പുറപ്പെട്ടെന്നും ഒരാഴ്ച കൊണ്ട്  തീരമണയുമെന്നും പ്രത്യേകം ദുആ ചെയ്യണം എന്നും ആയിരുന്നു ആ കത്തിലെ വിശേഷങ്ങള്‍. രണ്ടാഴ്ച കഴിഞ്ഞും ഒരു വിവരവും കാണാതായപ്പോള്‍ ആധിയായി. സാധാരണ ഉരുവിന് പുറപ്പെടുന്നവരില്‍ പലരും തീരത്ത് എത്താറില്ലെന്ന് ചിലരൊക്കെ പറഞ്ഞതോടെ ഭയം ഇരട്ടിച്ചു. &lt;br /&gt;&lt;br /&gt;യാത്ര പുറപ്പെടുമ്പോള്‍ അന്ന് രാത്രി കഞ്ഞിക്കുള്ള അരി പോലും ഇല്ലായിരുന്നു. കണ്ണ് നിറച്ച് പുറത്തിറങ്ങുമ്പോള്‍ ഒന്നും പറഞ്ഞില്ല. “കുട്ട്യേക്ക് കഞ്ഞി കൊടുക്കണ്ടേ..” എന്ന് ചോദിച്ചപ്പോള്‍ “ങ്ങള് ബേജാറാവണ്ട ഞാന്‍ ഇമ്മാന്റെ അട്ത്ത്ന്ന്  കൊറച്ച് അരി വാങ്ങികോളാം...” എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പക്ഷേ അത് പറയുമ്പോള്‍ അവിടെയും അരപ്പട്ടിണി ആണെന്ന്  അറിയാമായിരുന്നു.  ഇനി എന്ത് എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഒരു പാത്രം അരിയുമായി ഹംസയുടെ ഭാര്യ വന്നത്. “സൈന്വോ ഇമ്മ പറഞ്ഞ് ... കുട്ട്യേക്ക് ഇത് വെച്ച് കൊട്ക്കാന്..” &lt;br /&gt;&lt;br /&gt;പിറ്റേന്ന് ഒരു ചാക്ക് നെല്ലുമായി വന്ന കുഞ്ഞാലി കാക്കാന്റെ കൂടെ ഭര്‍ത്താവിന്റെ അമ്മാവനും ഉണ്ടായിരുന്നു. “ന്റെ കുട്ടിനെ ഞാന്‍ കസ്റ്റപ്പെട്ത്തീട്ട്ണ്ട്. അറിവ് ഇല്ല്യാത്ത കാലം ആയത് കൊണ്ടാണെന്ന് കൂട്ടിക്കോ... ഏതായാലും ഈ നെല്ല് ഇബ്ടെ കെടക്കട്ടേ... ഒന്നും ഇല്ല്യെങ്കിലും അത് കുത്തി കഞ്ഞി മക്കള്‍ക്ക് കൊടുക്കാലോ...” കുട്ടിക്കാലത്തെ ദുരിതങ്ങളുടെ കഥകള്‍ പലവട്ടം കേട്ടത് കൊണ്ട് വിശദീകരണം ആവശ്യമില്ലായിരുന്നു. &lt;br /&gt;&lt;br /&gt;“ന്തേ...” ചോദ്യത്തിന് ബാപ്പ തങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം ശ്രദ്ധിച്ച് കേട്ട്, “സാരല്ല്യാ... രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരം കിട്ടും. നാടും വീടും വിട്ട് പോയതല്ലേ... അതോണ്ട് പെട്ടൊന്ന് കത്തയകാനൊന്നും പറ്റിയിട്ടുണ്ടാവില്ല. ഇങ്ങള് വെഷമിക്കണ്ട. എപ്പോഴും ദുആ ചെയ്യുക. റബ്ബ് കാത്തോളും...” എന്നായിരുന്നു മറുപടി. തിരിച്ച് പോരുമ്പോള്‍ ബാപ്പ ആശ്വസിപ്പിച്ചു “ഇഞ്ഞ് ഒന്നോണ്ടും പേട്ച്ചണ്ട, തങ്ങള്‍പ്പാപ്പ പറഞ്ഞാ പറഞ്ഞതാ... ഇന്‍ഷാ അല്ലാ രണ്ടീസം കൊണ്ട് ഓന്റെ വിവരം കിട്ടും.”  &lt;br /&gt;&lt;br /&gt;***	****	***	***	***	***	***&lt;br /&gt;&lt;br /&gt;നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ് ധരിച്ച് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മൊയ്തീന്‍ പറഞ്ഞു “ഒന്ന് വയി ചോയ്ക്കാന്‍ പോലും ആര്‍ക്കും അറീല്ലല്ലോ..” “അറിമ്പോലെ ചോയ്ച്ച് നോക്കാം... “ എന്ന് സമാധാനിച്ചു. &lt;br /&gt;&lt;br /&gt;യാത്രതുടരാന്‍ പറഞ്ഞ വഴിലൂടെ നടന്നു. വിശപ്പ് അസഹ്യമായിരുന്നു. “ന്തേലും കയിച്ചില്ലങ്കി ഇഞ്ഞ് ഞമ്മക്ക് നടക്കാന്‍ പറ്റൂല്ല...” മനസ്സ് അറിഞ്ഞപോലെയാണ് മൊയ്തീന്‍ സംസാരിച്ചത്. നിലമ്പൂരിലെ അറിയപ്പെട്ട തറവാട്ടിലാണ് അവന്റെ ജനനം. പിന്നീട് പുത്തനത്താണിയിലേക്ക് മാറി പാര്‍ത്തതാണ്. പണ്ട് മലബാര്‍ കലാപ സമയത്തെ വാഗണ് ദുരന്തത്തില്‍ നിന്ന് ജീവിനോടെ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത്  ബീവിഅമ്മായി ആ കഥകളൊക്കെ പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പൂക്കോട്ടൂര് യുദ്ധത്തില്‍ പങ്കെടുത്തവരും കോട്ടക്കല്‍ ചന്തയില്‍ നിന്ന് മമ്പുറത്തേക്ക് പുറപ്പെട്ടവരുമൊക്കെ നാട്ടുമ്പുറത്തെ ജീവിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു. &lt;br /&gt;&lt;br /&gt;1921 ലെ ഒരു നവംബര്‍ മാസത്തില്‍ ആയിരുന്നെത്രെ മൊയ്തീന്റെ വല്യാപ്പയടക്കം നാട്ടിലെ പല ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത അറനൂറോളം ആളുകളെ, വെള്ളക്കാര്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.  നൂറോളം ആളുകളെ ചരക്ക് കയറ്റുന്ന വാഗണില്‍ കാല് കുത്തി നില്‍ക്കാന്‍ പോലും ഇടമില്ലാതെ കുത്തിനിറച്ച് വാഗണ്‍ അടച്ചു. വായു കടക്കാത്ത അറയില്‍ മനുഷ്യര്‍ ശ്വാസം മുട്ടിപ്പിടഞ്ഞു. വാഗണില്‍ അടിച്ച് അവര്‍ അലറിക്കരഞ്ഞു... നിലതെറ്റിയവര്‍ മേല്‍ക്കു മേല്‍ വീണു... ആണി ഇളകിയ ദ്വാരത്തിലേക്ക് മൂക്ക് ചേര്‍ത്ത് വെച്ച് ചിലര്‍ ശ്വാസത്തിന് വേണ്ടി ശ്രമിച്ചു. മൊയ്തീന്‍ സംസാരിക്കുമ്പോള്‍ അലറിക്കരച്ചിലിന്റെ ശബ്ദം കാതില്‍ മുഴങ്ങുന്ന പോലെ തോന്നി.&lt;br /&gt;&lt;br /&gt;കോയമ്പത്തൂരിനടുത്ത് പോത്തനൂരില്‍ എത്തി വാഗണ്‍ തുറന്നപ്പോള്‍ നിറയെ അട്ടിയട്ടിയായി കിടക്കുന്ന മയ്യിത്തുകളായിരുന്നു. കണ്ണ് തുറിച്ച് നാക്ക് കടിച്ച് പരസ്പരം മാന്തിപ്പറിച്ച്  മരിച്ച് കിടക്കുന്ന മനുഷ്യരെ കണ്ട്  ആ ബോഗി സ്റ്റേഷന്‍ മാസ്റ്റര്‍ സ്വീകരിച്ചില്ല. തിരൂരില്‍ തന്നെ തിരിച്ചെത്തുമ്പോള്‍ ഇരുപത്തിയെട്ട് പേരൊഴിച്ച് ബാക്കിയുള്ളവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ മൊയ്തീന്റെ വല്യാപ്പയും ഉണ്ടായിരുന്നു.. പിന്നെയു വര്‍ഷങ്ങള്‍ ജീവിച്ചെങ്കിലും അധിക കാലവും കിടപ്പ് തന്നെ ആയിരുന്നെത്രെ. &lt;br /&gt;&lt;br /&gt;“വാ നോക്കാം.. അവ്ടെ ഒരു വെളിച്ചം ണ്ട്..” മൊയ്തീന്‍ ആണ്. ഒന്നിച്ചല്ലെങ്കിലും അടുത്ത് തന്നെ ബോട്ടില്‍ നിന്നും കൂടെ ഇറങ്ങിയ എല്ലാവരും ഉണ്ട്. അതൊരു പള്ളിയായിരുന്നു. പുറത്തെ ഹൌദില്‍ (ടാങ്ക്) നിന്ന് വുദു (അംഗശുദ്ധി) ചെയ്തു. സുബ് ഹി നിസ്കരിച്ച്  മുറ്റത്തിറങ്ങി. കൂട്ടത്തില്‍ മുസ് ലിം അല്ലാത്ത വേലായുധനും കറുപ്പനും രാമനും അകത്ത് കയറാതെ മുറ്റത്ത് പടിഞ്ഞ് ഇരിപ്പുണ്ട്. ഇനി എന്ത് എന്ന്  പരസ്പരം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ്  ഒരു വെള്ള വസ്ത്രധാരി മുറ്റം കടന്നെത്തിയത്.&lt;br /&gt;&lt;br /&gt;മെലിഞ്ഞൊട്ടിയ വൃദ്ധന്‍, വെളുത്ത നീളം കുപ്പായവും തലപ്പാവും ആണ് വേഷം. വടി കുത്തി വേച്ചുവേച്ച് എത്തിയ അദ്ദേഹം അറബിയില്‍ എന്തോക്കെയോ അന്വേഷിച്ചു. കൈകള്‍ മലര്‍ത്തി എന്തു വേണം എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചപ്പോള്‍ വയറില്‍ കൈ വെച്ച് ഭക്ഷണം കഴിക്കുന്നതായി ആംഗ്യത്തില്‍ മറുപടി പറഞ്ഞു. അവിടെത്തന്നെ ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം പോയി. തിരിച്ച് വരുമ്പോള്‍ കൂടെ മറ്റൊരാളും അയാളുടെ കയ്യില്‍ ഒരു സഞ്ചിയും തളികയും ഉണ്ടായിരുന്നു. പള്ളി മുറ്റത്ത് വട്ടത്തില്‍ ഇരുന്നു. ചാക്കിലെ ഈന്തപ്പഴം തളികയിലേക്ക് ചരിഞ്ഞ് അവരും കൂടെ ഇരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വയറുനിറയെ ആഹാരം കഴിച്ച്, ഉപ്പ് രസമുള്ള വെള്ളവും കുടിച്ച ശേഷമാണ് “ഖല്‍ബ’ യിലേക്ക് എങ്ങനെ പോവും എന്ന് ആംഗ്യ ഭാഷയില്‍ അദ്ദേഹത്തോട് അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;കുറച്ച് സമയം കൂടി അവിടെ ഇരിക്കാന്‍ പറഞ്ഞു. നാലഞ്ച് കഴുതകളുടെ പുറത്ത് തുണിക്കെട്ടുമായി അതുവഴി ഒരാളെ തടഞ്ഞ് നിര്‍ത്തി എന്തൊക്കെയോ സംസാരിച്ചു. വെയില് പരക്കും മുമ്പ് അയാളോടൊപ്പം ‘ഖല്‍ബ’ യിലേക്ക് യാത്ര തുടങ്ങി.&lt;br /&gt;&lt;br /&gt;****	****	****	****	****	&lt;br /&gt;ഇസ്മാഈലിന്റെ കത്തുമായി പോസ്റ്റുമാന്‍ ഖാദറിന്റെ വീട്ടിലെത്തി. അതില്‍ കുഞ്ഞു പുറപ്പെട്ട ഉരു സുരക്ഷിതമായി എല്ലാ യാത്രക്കാരെയും ഇറക്കിയിട്ടുണ്ടെന്നും അത് ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അറിഞ്ഞതാണെന്നും ആയിരുന്നു പ്രധാന വിവരം. പിന്നെ എത്തിയ ഉടന്‍ അവര്‍ക്ക് കത്തയക്കാന്‍ പറ്റില്ല. ജോലി ശരിയായ ശേഷം പ്രതീക്ഷിച്ചാല്‍ മതി എന്നും ഇസ്മാഈല്‍ പ്രത്യേകം എഴുതിയിരുന്നു. കത്തുമായി ഖാദര്‍ മകളുടെ വീട്ടിലേക്ക് അപ്പോള്‍ തന്നെ പുറപ്പെട്ടു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-1504320477625311910?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/1504320477625311910/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=1504320477625311910' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/1504320477625311910'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/1504320477625311910'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/03/blog-post_22.html' title='തുരുത്ത്'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-8025105540171626705</id><published>2010-03-15T10:19:00.000+04:00</published><updated>2011-06-07T16:49:31.186+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>തിരയും തീരവും.</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : ഇരുപത്തിരണ്ട്.&lt;/span&gt;&lt;br /&gt;&lt;br /&gt;കണ്ണില്‍ കയറിയ കടല്‍ വെള്ളത്തിന്റെ നീറ്റലാണ്  ആദ്യം അറിഞ്ഞത്. വായില്‍ നിറഞ്ഞ ഇളം ചൂടുള്ള ഉപ്പ് വെള്ളം തുപ്പിക്കളയും മുമ്പ്  ശരീരം മുഴുവനായി വെള്ളത്തിലേക്ക് ആഴ്ന്ന് പോയി. മണ്ണില്‍ കാല് മുട്ടി തിരിച്ചുയര്‍ന്ന് വെള്ളത്തിന് മുകളില്‍ മുഖമുയര്‍ന്നതോടെ വീണ്ടും താഴേക്ക്. മങ്ങിയ നിലാവില്‍ കര കുറച്ചു മുമ്പ് കണ്ടതാണ്. ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ ഊഴം കാത്തിരിക്കുമ്പോള്‍ മൊയ്തീന്‍ ചോദിച്ചിരുന്നു “ഇങ്ങക്ക് നീന്താനറിയുമോ എന്ന്” ഇല്ലെന്ന് തലായാട്ടിയപ്പോള്‍ “പിന്നെങ്ങനെ” എന്നന്വേഷിച്ചു. &lt;br /&gt;“മോളില്‍ ഒരാളിലേ... ഓന്റെ വിധി പോലെ വരും”  അതായിരുന്നു സമാധാനം.&lt;br /&gt;“നിന്താനറീല്ലങ്കി ഞമ്മക്ക് ഒന്നിച്ച് എറങ്ങാ... കര അട്ത്തേനെ ണ്ടാവും... കൊറച്ചങ്ങട്ട് എത്ത്യാ കാല് നെലത്ത് മുട്ടും.. ഇജ്ജ് ആദ്യം എറങ്ങ്.. “ &lt;br /&gt;&lt;br /&gt;എല്ലാം അല്ലാഹുവില്‍ തവക്കുലാക്കി (ദൈവത്തില്‍ സമര്‍പ്പിച്ച്) വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ കണ്മുമ്പില്‍ കരയും ഉള്ളില്‍ കണ്ണെത്താ ദൂരത്തെ കുടുബവും ഉണ്ടായിരുന്നു. ശ്വാസത്തിന് വേണ്ടി ഉള്ളുരുകി, പുറത്തെ തുണികെട്ടിന്റെ ഭാരം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു, കണ്ണില്‍ ഇരുട്ട് കയറി, വെള്ളം തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു. ഇതാ അവസാന ശ്വാസവും നിലയ്കാന്‍ പോവുന്നു എന്ന് തീര്‍ച്ചയായി.&lt;br /&gt;&lt;br /&gt;പെട്ടന്ന് ചലനത്തിന്റെ വേഗത കൂടി. പിന്നിലെ തുണിക്കെട്ടില്‍ ആരോ പിടിച്ച് വലിക്കുന്നുണ്ട്. കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടി തരാതെ വലിച്ച് നീക്കുന്നു. തല പുറത്ത് എത്തുമ്പോള്‍ പാതി ബോധം നഷ്ടപ്പെട്ടിരുന്നു. എങ്കിലും താഴെ കാലിനിടയില്‍ പുതയുന്ന തറയുണ്ടെന്ന് മനസ്സിലയി... മുഴുവന്‍ ഉണരുമ്പോള്‍ താടിക്കൊപ്പം വെള്ളമുണ്ട്. മൊയ്തീന്‍ തട്ടി വിളിക്കുന്നുണ്ട്... “ഇഞ്ഞ് നടക്കാനേ ഒള്ളൂ.. ബാ...” അവന്‍ കൈ പിടിച്ച് നടക്കുമ്പോഴും കാലിന്റെ തളര്‍ച്ച മാറിയിരുന്നില്ല. വെള്ളത്തിലൂടെ ആടിയുലഞ്ഞ് കരയില്‍ ചെന്ന് വീണു.&lt;br /&gt;&lt;br /&gt;വീട് വിട്ടിറങ്ങിയിട്ട് ഒരു മാസത്തിലധികമായി. ബസ്സില്‍ കോഴിക്കോടെത്തി, ജയന്തി ജനതയില്‍ ബോംബയിലേക്ക് പുറപ്പെടുമ്പോഴും മുമ്പിലെ ജീവിതത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. ദിവസങ്ങള്‍ നീണ്ട തീവണ്ടി യാത്രയില്‍ വെച്ചാണ് പുത്തനത്താണിക്കാരന്‍ മൊയ്തീനെ പരിചയപ്പെട്ടത്. അവനും അറബി നാട് തേടി ഇറങ്ങിയവന്‍ തന്നെ. യാത്ര തീര്‍ന്ന് പുറത്തിറങ്ങുമ്പോഴേക്കും നല്ല ചങ്ങാതിയായിരുന്നു. ഇസ്മാഈല്‍ അയച്ച ആളുടെ കൂടെ സ്റ്റേഷനില്‍ നിന്ന് നടക്കുമ്പോഴും മെയ്തീനെ കൂടെ കൂട്ടി.&lt;br /&gt;&lt;br /&gt;ഇസ്മാഈലിനെയും കൂട്ടി ഉരു മുതലാളിയെ കണ്ട് നാനൂറ് രൂപ ഏല്‍പ്പിച്ചു. ഇരുപതാം ദിവസം ഉരുവിലേക്ക് പുറപ്പെടാന്‍ ചെറിയ ബോട്ടില്‍ കയറുന്നതിന് മുമ്പ് ഇരുപത്തി അഞ്ച് രൂപ ഏല്‍പ്പിച്ച്  “ഒക്കെ നന്നായി വരും... ഇങ്ങനെ പോയാണ് കൊറേ ആള് കള്‍ രച്ചപ്പെട്ടത്. അതോണ്ട് ഒരു വെസമവും വേണ്ട.” എന്ന് പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചു. ഹസ്തദാനത്തില്‍ നിന്ന് കൈ പിന്‍വലിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു. തൊണ്ടയിലെന്തോ തടഞ്ഞ പോലെ. “ന്റെ കുട്ട്യേള്... “ എന്ന് പറഞ്ഞപ്പൊഴേക്ക് ശബ്ദം അടഞ്ഞു. &lt;br /&gt;&lt;br /&gt;“അതൊന്നും ഇങ്ങള് വെസമിക്കണ്ട.. ഞാന്‍ അള്യാന് ഇന്നേന്നെ കത്ത് എയ്ത്ണ്ട്. ഇങ്ങള് സമാദാനായി പൊയ്ക്കോളി... ഒക്കെ അല്ലാഹുവില്‍ തവക്കുലാക്കിക്കോളീ...” ഇനിയും നിന്നാല്‍ കണ്ണ് നിറഞ്ഞൊലിക്കും എന്നോര്‍ത്തപ്പോള്‍ തിരിഞ്ഞ് നോക്കാതെ ബോട്ടില്‍ കയറി. &lt;br /&gt;&lt;br /&gt;കരയില്‍ നിന്ന് അകലെയുള്ള ഉരുവിലെത്തുമ്പോള്‍ വേറെയും ബോട്ടുകളില്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.  മണിക്കൂറുകള്‍ കഴിഞ്ഞ് ഉരു അനങ്ങിത്തുടങ്ങി. ഭണ്ഡങ്ങളുമായി തടിച്ച് കൂടിയവരോട് ഞങ്ങളോട് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. പിന്നീടാണ് കിടക്കാനുള്ള സ്ഥലത്തെത്തിയത്. ചരക്ക് കയറ്റുമതിക്കുള്ള ഉരുവില്‍ യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എണീറ്റ് നിന്നാല്‍ മുകളില്‍ മുട്ടുന്ന അറയില്‍ കല്‍ക്കരിച്ചാക്കും ഉള്ളിച്ചാക്കും അടുക്കിവെച്ചതിനിടലാണ് മുന്നൂറോളം ആളുകള്‍ കഴിയേണ്ടത്.  &lt;br /&gt;&lt;br /&gt;അന്ന് രാത്രി ആര്‍ക്കും കഴിക്കാനൊന്നും ലഭിച്ചില്ല. രാവിലെ പുറപ്പെടുന്നതിന് മുമ്പ് കഴിച്ചത് കൊണ്ടാണ് എല്ലാവരും വിശപ്പമര്‍ത്തി കഴിഞ്ഞത്. ഉരുവിന്റെ ഉലച്ചിലും ടാറിന്റെ മണവും അകത്ത് തളം കെട്ടിയ ചൂടും എല്ലാമായി ചിലരൊക്കെ ചര്‍ദ്ദിച്ച് തുടങ്ങി.  അധികം വൈകാതെ എല്ലാവരിലേക്കും അത് പകര്‍ന്നു. വലിയ വീപ്പയില്‍ കുടിക്കാനായി ഒരുക്കിയ ഉപ്പുരസമുള്ള വെള്ളം അകത്തെത്തിയതോടെ വീണ്ടും ചര്‍ദ്ദിച്ചു. കല്‍ക്കരിച്ചാക്കിനടുത്ത് തളര്‍ന്ന് കിടക്കുമ്പോള്‍ ഉറ്റവരായിരുന്നു മനസ്സ് നിറയെ. അകത്ത് അന്നം ഇല്ലാതായപ്പോല്‍ കുടിക്കുന്ന വെള്ളം ചര്‍ദ്ദിച്ചുതള്ളി. എണീക്കാന്‍ പോലും ആരോഗ്യമില്ലാത്ത പലരും തളര്‍ന്ന് കിടന്ന് ചര്‍ദ്ദിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഉച്ച സമയത്ത്  ഭക്ഷണത്തിനായി മൊയ്തീനെയും കൂട്ടി വേച്ചുവേച്ചാണ് നടന്നത്. ആരും ആദ്യ ദിവസത്തെ ക്ഷീണത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. രണ്ട് ചാക്ക് ഉണ്ടക്കിഴങ്ങ്  (മധുരക്കിഴങ്ങ്) ചെരിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് മൂന്നെണ്ണം തിക്കിത്തിരക്കി സ്വന്തമാക്കി തൊലിപൊളിച്ച് പച്ചക്ക് തിന്നപ്പോഴാണ് വിശപ്പിന് ആശ്വാസമായത്. തിരിച്ച് താഴേക്ക് ചെന്നപ്പോഴേക്ക് ചിലരൊക്കെ വീണ്ടും ചര്‍ദ്ദിച്ച് തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് മുതലാണ് ദിവസം ഒരു നേരം ഗോതമ്പു കഞ്ഞിയോ റൊട്ടിയൊ കിട്ടിത്തുടങ്ങിയത്. അത് കൊണ്ടു പാതി വിശപ്പ് പോലും അടങ്ങിയില്ല. അവസാനം അടുക്കിവെച്ച ചാക്ക് തുരന്ന് ഉള്ളിയെടുത്ത് തൊലിപൊളിച്ച് തിന്നു തുടങ്ങി. ഉപ്പ് ചുവയുള്ള വെള്ളം കുടിച്ചു. യാത്ര തുടങ്ങി രണ്ടാം ദിവസം ചിലര്‍ക്ക്  പനി തുടങ്ങി. ജോലിക്കാരോട് സങ്കടം പറഞ്ഞാല്‍ ‘അടുത്ത തീരത്ത് ഇറക്കിവിടാം...’ എന്നാണ് മറുപടി. ബോംബെയില്‍ നിന്ന് ദുബായിലേക്കെന്ന് പറഞ്ഞ് യാത്ര പുറപ്പെട്ട ചിലരെ കോഴിക്കോട് ചാലിയത്ത് ഇറക്കിവിട്ട കഥ ഒരിക്കല്‍ ഇസ്മാഈല്‍ പറഞ്ഞിരുന്നു. അത് കൊണ്ട് എല്ലാം സഹിച്ച് മിണ്ടാതിരുന്നു.&lt;br /&gt;&lt;br /&gt;നാലാം ദിവസമാണ് കടലിന് കലിയിളകിയത്. ഉരു മുഴുവന്‍ ഉലഞ്ഞാടുന്ന കാറ്റ്...  ജീവിതം അന്ന് അവസാനിച്ചെന്ന് ഉറപ്പിച്ചു. ഒരോരുത്തരും സ്വന്തം വിശ്വാസമനുസരിച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ചിലരൊക്കെ കുടുബത്തെ വിളിച്ച് കരഞ്ഞു... അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ആധിയോടെ ഉണര്‍ന്നിരുന്ന ദിവസം. പിറ്റേന്ന് ഉച്ചക്കാണ് കാറ്റൊഴിഞ്ഞത്. പിന്നെ നാല് ദിവസം കൂടി ദുരിത യാത്ര. എട്ടാം ദിവസം എല്ലാവരും ഇറങ്ങാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു.  ഒരോ ബോട്ടുകളിലായി കൊണ്ടുപോയി പലയിടത്തായി ഇറക്കും. അവിടെ നിന്ന്  പിടി കൊടുക്കാതെ ഏജന്‍സിയുടെ ഓഫീസില്‍ എത്തിയാല്‍ അവര്‍ ദുബൈയില്‍ എത്തിക്കും. &lt;br /&gt;&lt;br /&gt;ബോട്ടില്‍ കയറും മുമ്പ് വസ്ത്രങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് പുറത്ത് കെട്ടിയുറപ്പിച്ചു.  ദൂരെ നിഴലായി കാണുന്നതാണ് കര. ബോട്ടടുപ്പിച്ചാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട്   ഉടന്‍ ഇറങ്ങണം. കരപറ്റിയാല്‍ വിശ്രമിക്കാന്‍ നില്‍ക്കരുത്. ഇറക്കുന്ന സ്ഥലത്തിന്റെ പേര് ‘ഖോര്‍ഫുഖാന്‍’ എന്നാണ്. അവിടെ മുതല്‍ ഏജന്‍സിയുടെ ഓഫീസ് ഉള്ള ‘ഖല്‍ബ’ വരെ ഈരണ്ട് പേരായി നടക്കണം.  അനധികൃതമായെത്തുന്നവരെ പോലീസ് അന്വേഷിക്കുന്ന സമയമാണ്. അത് കൊണ്ട്  റോഡിലൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കരുത്. വാഹനങ്ങള്‍ കണ്ടാല്‍ ഒളിക്കണം. ജോലിക്കാരന്‍ ഒരോന്നായി വിശദീകരിച്ചു. രണ്ടും കല്‍പ്പിച്ച് കടല്‍ വെള്ളത്തിലേക്ക് ചാടുമ്പോള്‍ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. &lt;br /&gt;&lt;br /&gt;മണലില്‍ തളര്‍ന്ന് കിടക്കുമ്പോള്‍ മൊയ്തീന്‍ തോണ്ടിക്കൊണ്ട് പറഞ്ഞു .. “നീച്ച്... കുഞ്ഞ്വോ .... എല്ലാരും പോവാന്‍ തൊടങ്ങി... ഞമ്മക്കും പോവാം.“&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-8025105540171626705?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/8025105540171626705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=8025105540171626705' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8025105540171626705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8025105540171626705'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/03/blog-post_15.html' title='തിരയും തീരവും.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-3257822348147277765</id><published>2010-03-08T10:08:00.003+04:00</published><updated>2011-06-07T16:49:31.186+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>തീരം തേടി...</title><content type='html'>&lt;strong&gt;ഭാഗം : ഇരുപത്തിഒന്ന്.&lt;/strong&gt;&lt;br /&gt;&lt;br /&gt;‘എന്തിനായിരിക്കും വിളിച്ചത്... ? എന്ന ആധിയോടെയാണ് സൈനു വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണ ചെറിയ അസുഖം വന്നാല്‍ പോലും ബീത്താത്ത വിളിപ്പിക്കും. കിടപ്പിലാണെങ്കില്‍ ശുശ്രൂഷയ്ക് സൈനു തന്നെ വേണം എന്നത് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. കിടപ്പിലാണെങ്കില്‍ അവരെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ മാറ്റി ഭക്ഷണവും കഴിപ്പിച്ച ശേഷം അലക്കാനുള്ള വസ്ത്രങ്ങളുമായി മടങ്ങാറാണ് പതിവ്. ഇടയ്ക്ക് ആവശ്യം വന്നാല്‍ അവര്‍ വിളിപ്പിക്കും. എന്ത് ജോലിയുണ്ടെങ്കിലും സൈനു ഓടിയെത്തുകയും ചെയ്യും. “ഞാന്‍ പെറ്റതല്ലാന്നേ ഓള്ളൂ... ഓള് ന്റെ മോളാ...” എന്ന് അഭിമാനത്തോടെ പറയും. സൈനുവിനും പെറ്റുമ്മയേക്കാളും ഇഷ്ടവും അടുപ്പവും ഈ പോറ്റുമ്മയോട് തന്നെ.  അവരുടെ സഹായവും സാന്ത്വനവും ആയിരുന്നു ജീവിതത്തിലെ പരീക്ഷണങ്ങള്‍ കരുത്തോടെ നേരിടാനുള്ള ഊര്‍ജ്ജം നല്‍കിയത്. അന്ന് രാവിലെ അയമുദുവിന്റെ മുത്തമകന്‍ വന്ന് “വല്ലിമ്മ വിള്ച്ച്ണ്ട്..” എന്ന് പറഞ്ഞപ്പോള്‍ തന്നെ അസുഖമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. “ഒന്നും ഇല്ല്യ ..” എന്ന് അവന്‍ പറഞ്ഞെങ്കിലും പുര്‍ണ്ണ വിശ്വാസം വന്നില്ല. &lt;br /&gt;&lt;br /&gt;സൈയ്തുവും കുടുബവും തിരിച്ചെത്തിയതും അവരോട് ദേഷ്യപ്പെട്ടതും പിന്നെ അത് വാക്കേറ്റത്തില്‍ അവസാനിപ്പിച്ചതും ബീത്തത്ത കണ്ടപ്പോള്‍ തന്നെ വിശദീകരിച്ചു. “അന്നെ ഇത്രിം ഓദ് രിച്ചത് പോരാഞ്ഞ്ട്ട് ആവും... ഇഞ്ഞ് സല്‍മൂനിം കൂടി ഓന് കൊണ്ടോണേലാ...”അത് സൈനൂന് ഒരു ഞെട്ടലായിരുന്നു. “ഇജ്ജ് ബേജാറാവണ്ട ... ന്തായാലും ഒരു പരിഹാരം ഞമ്മക്ക് കണ്ടെത്താ.. ഇഞ്ഞ് നാട്ട് കാര് പറഞ്ഞ്ട്ട് ഇജ്ജ് അറ്യണ്ടാ ന്ന് കര്തിയാ ഞാന്‍ തന്നെ പറഞ്ഞത്. ”&lt;br /&gt;&lt;br /&gt;“ഓളെ  ഞാം വിട്ട് കൊട്ത്താലല്ലേ...” അരിശത്തോടെയായിരുന്നു സൈനൂന്റെ പ്രതികരണം.&lt;br /&gt; &lt;br /&gt;“ഈജ്ജ് കൊടുത്താലും ഞാന്‍ അയ് ന് സമ്മയ് കൂലാ... ന്റെ സല്‍മൂനെ, ആ അലീമൂന് ട്ട് തട്ടാന്‍ ഞാന്‍ മയ്യത്താകാതെ പറ്റൂല. ന്തായാലും ഇജ്ജ് കുഞ്ഞൂനോട് പറയ്. ഓന്‍ പരിഹാരം കണ്ടെത്തിക്കോളും...”&lt;br /&gt;“അയ് ക്കോട്ടെ മ്മാ... ഞാന്‍ ഓലോട് പറയാം... ഇന്ന്ട്ടും സര്യായില്ലങ്കില്‍ ഇങ്ങള് ബിളിച്ച് ഒന്നും കൂടെ പറ്യണം ന്റെ കുട്ടിനെ കൊണ്ടോവര്ത് ന്ന്..”&lt;br /&gt;“ഞമ്മക്ക് നോക്കാ... ഓന്‍ കൊണ്ടാവാന്‍ തന്നേണ് തീര്മാനിച്ചോ ന്ന്..”&lt;br /&gt;&lt;br /&gt;തിരിച്ച് പോരുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളും സങ്കടവുമായിരുന്നു. വീട്ടിലെത്തുമ്പോള്‍ കുഞ്ഞു കൊലായില്‍ തന്നെയുണ്ട്. “ന്തിനേ അമ്മായി വിളീപ്പീച്ചത്...” എന്ന് ചോദിച്ചപ്പോഴേക്കും അത് വരെ അമര്‍ത്തി വെച്ചിരുന്ന സങ്കടം അണപ്പൊട്ടി ഒഴുകി. കണ്ണീരിലൂടെ കാര്യം അറിഞ്ഞപ്പോള്‍ ഒരു പോംവഴി കുഞ്ഞുവും അലോചിച്ചു. വൈകീട്ട് പണിക്കിറങ്ങാന്‍ നേരത്തും നിസ്കാരപ്പായയില്‍ സങ്കടപ്പെട്ടിരിക്കുന്ന സൈനുവിനോട് കുഞ്ഞു പറഞ്ഞു. “ ഒരു പണിണ്ട്... ഞമ്മക്ക് രായീന്‍ ഹാജിനോട് പറ്യാം... ഹാജ്യേര് പറഞ്ഞാല്‍ പിന്നെ ഓല് ഒന്നും പറീല്ല. ഇജ്ജ് കരയാതിരി. നാളെ ഞാന്‍ പോയി രായീ‍ന്‍ ഹാജിനെ കാണാ...” അതൊരു നല്ല മാര്‍ഗ്ഗമാണെന്ന് സൈനുവിനും തോന്നി.&lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെ കുഞ്ഞു രായീന്‍ ഹാജിയുടെ വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞു. “ഓന് ന്താ പിരാന്ത് ണ്ടോ... ഇജ്ജ് പേടിച്ചണ്ടാ... അന്റെ കുട്ടിനെ ഒരാളും കോണ്ടോവൂല്ല... “ എന്ന് രായീന്‍ ഹാജി ഉറപ്പ് നല്‍കി. കുഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ വരാന്തായിലെ വാതിലും ചാരി നില്‍ക്കുന്ന ഭാര്യയോട് ഹാജി പറഞ്ഞു. &lt;br /&gt;“അല്ല ഇജ്ജ് ഒന്ന് നോക്ക് സൈനുമ്മ്വോ... ആ ബലാല് ആ കുട്ടിനെ യത്തീം ആക്കിപോയതാ... അയ്റ്റ്ങ്ങളെ ഈ കുഞ്ഞു വെയ്ക്കും പോലെ നോക്ക്ണ്ട്. ഓന്റെ സൊകക്കെടും കസ്റ്റപ്പാ‍ടും എല്ലാം കൂടി പട്ടിണീല് ആണ് അയ്റ്റ്ങ്ങള്. ഇന്ന്ട്ട് ഇന്നലെ ഓന് ഈണ്ട് ബന്ന് കുട്ടിനെ കൊണ്ടോവും ന്നൊക്കെ പറഞ്ഞാല്‍ ന്താ ഇബ്ടെ ന്താ അഖ് ലും ബുദ്ധിം ള്ള മന്‍സമ്മാര് ഒന്നൂം ല്ല്യേ...”&lt;br /&gt;&lt;br /&gt;“വല്യ കസ്റ്റപ്പാടാ ഐറ്റ്ങ്ങക്ക്... ന്നാലോ ന്തേലും കൊട്ത്താലോട്ട് വാങ്ങൂല്ല്യാ... “&lt;br /&gt;“ഇജ്ജ് ഒര് കാര്യം ചെയ്യ്...  തൊടൂലെ പണിട്ക്ക് ണോരില്‍ ഒരാളോട് ഈണ്ട് ബരാന്‍ പറ...  അ ചെയ്ത്താനെ വിളിക്കാന്‍ ബിടാനാ...“&lt;br /&gt;&lt;br /&gt;ഹാജി കഞ്ഞി പാത്രത്തിന് മുമ്പിലിരിക്കുമ്പോഴാണ്  സൈയ്തു വരാന്തയില്‍ എത്തിയത്. കണ്ടതും രായീന്‍ ഹാജി പൊട്ടിത്തെറിച്ചു.&lt;br /&gt;&lt;br /&gt;“ഇജ്ജ് ന്താ കര്ത്യേത്... അനാവസ്യം കാണിച്ച് ഈ നാട്ടില് കഴിയാന്നോ... ഇജ്ജ് കാണിച്ച് കൂട്ടിയ തോന്ന്യാസത്തിന് ഈ നാട്ട്ക്ക് തന്നെ കടത്താന്‍ പാട് ല്യാ.. പച്ചേ ആ പാവം ബീത്താത്താനെ കര്തി ഞാന്‍ ബെറ്തെ ബിട്ടതാ... ഇപ്പോ ഇജ്ജ് ആ കുട്ടിനെ കൊണ്ടോവും പറഞ്ഞ് നടക്ക്ണ്ണ്ടെന്ന് കേട്ടല്ലോ..”&lt;br /&gt;&lt;br /&gt;“ഓള് ന്റെ മോളല്ലേ ഹാജ്യേരെ... പിന്നെ ഞാം നോക്കണ്ടേ”&lt;br /&gt;&lt;br /&gt;“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ  ഓള് ന്താ അനക്ക് മോളല്ലാര്ന്നോ...“ ഹാജ്യാരുടെ മുമ്പില്‍ സൈയ്തു ചൂളി. “ഇഞ്ഞ് മേലാല് എന്തെങ്കിലും കുരത്തക്കടില് അന്റെ പേര് കേട്ടാ... അറ്യാലോ രായീന്‍ ആരാന്ന് ... അത് ഇജ്ജും അറീം... ആ കുട്ടി ഓളെ ഇമ്മാന്റെ ഒപ്പം ജീവിക്കും. കെട്ടിച്ചയക്കാന്‍ നേരം ആവുമ്പോ കയ്യ് കൊടുക്കാന്‍  ഇജ്ജെന്നെ വേണം ... അതോണ്ട് അപ്പോ ഞങ്ങള് പറയാ... മനസ്സിലായോ.... ഇഞ്ഞ് അന്റെ മോളെ കാണ്ന്നതിനൊന്നും ഇബ്ടെ ആര്‍ക്കും ബിരോധം ഇല്ല്യാ... പക്ഷേ ഓള് ഓന്റെ കുടീല് വളരട്ടേ...അതാ അനക്കും ആ കുട്ടിക്കും നല്ലത്... മനസ്സിലായ അനക്ക്...”  തലയാട്ടാന്‍ മാത്രമേ സെയ്തൂന്  കഴിഞ്ഞുള്ളൂ.. രണ്ടാം ദിവസം സൈയ്തുവും അലീമുവും വന്നപോലെ തിരിച്ച് പോയി.&lt;br /&gt;&lt;br /&gt;അടിസ്ഥന വരുമാനമായ കൃഷി  മഴ കാരണം നശിച്ചതോടെ നാട്ടുമ്പുറം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് എന്നത് സ്ഥിതിയിലെത്തി. മെതിച്ചെടുത്ത നെല്ല് , നിറച്ച പതിനഞ്ച് പറക്ക്  വടിച്ച ഒരു പറയായിരുന്നു കൃഷിക്കാരന്റെ കൂലി. വിളവിലെ ഭീമമായ കുറവ് ഒരു വര്‍ഷത്തേക്കുള്ള അന്നത്തെയാണ് ബാധിച്ചത്.  കൂലിപ്പണിക്കാരന്  പണം കൊടുത്ത് വാങ്ങാവുന്നതിന്റെ അപ്പുറമയിരുന്നു അരിയുടെ വില.  തൊഴില്‍ ലഭിക്കാനില്ല, ചെയ്യുന്ന ജോലിക്ക് തന്നെ കൂലി കിട്ടുന്നില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു.  പത്തില്‍ താഴെയുള്ള കുടുബങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ജീവിതം മിക്ക ദിവസങ്ങളിലും മുഴുപ്പട്ടിണിയില്‍ തന്നെ. കുഞ്ഞു വിന്റെ കുടുബവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല.&lt;br /&gt;&lt;br /&gt;ആയിടയ്ക്ക് ഒരു ദിവസം കുഞ്ഞുവും അബ്ദുവും ഫാത്തിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു. രാവിലെ രണ്ട് ചാക്ക് കപ്പയുമായി ഇറങ്ങി ഉച്ചകഞ്ഞി സമയത്താ‍ണ് രണ്ടാളും പുതിയങ്ങാടി എത്തിയത്. കഞ്ഞി കുടി കഴിഞ്ഞ് വെയിലാറിയ ശേഷം തിരിച്ചിറങ്ങാം എന്ന് കരുതി ഫാത്തിമയുടെ സഹോദരന്‍ ഇസ്മാഈലുമായി സംസാരിച്ചിരുന്നു. ആ കുടുബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഒരു സമയമുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെട്ട തറവാട്ടുകാരയത് കൊണ്ട്  ഇല്ലായ്മ അറിയിക്കാതെ കഴിഞ്ഞു. ഒരു നിവൃത്തിയുമില്ലാതായപ്പോഴാണ് ഇസ്മാഈല്‍ നാടുവിട്ടത്.  കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത് ബോബെയില്‍ ആയിരുന്നു.  അറിയാത്ത ഭാഷയും സംസ്കാരവും ആയിരുന്നെങ്കിലും തോറ്റ് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തെരുവ് കച്ചവടത്തില്‍ തുടങ്ങി ഇന്ന് അത്യവശ്യത്തിന് വരുമാനം ലഭിക്കുന്ന ഒരു സ്ഥാപനം സ്വന്തമായുണ്ട്. ആറ് വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയ ഇസ്മാഈലിന്റെയും പെങ്ങള്‍ ഫാത്തിമയുടെയും വിവാഹം ഒരേ ദിവസമായിരുന്നു.&lt;br /&gt;&lt;br /&gt;നാട്ടിലെ ഇല്ലായ്മയുടെ കഥപറഞ്ഞപ്പോഴാണ്  ഉരു വഴി ദുബൈ എന്ന അറബി നാട്ടിലേക്ക് ആളുകളെ എത്തിക്കുന്നവരെ കുറിച്ച് ഇസ്മാഈല്‍ സൂചിപ്പിച്ചത്. ബോംബെയില്‍ നിന്ന് ചരക്കിനൊപ്പം ആളുകളേയും കടത്തുന്നുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ ആലോചിക്കമെന്നും ഇസ്മാഈല്‍ പറഞ്ഞപ്പോള്‍ കുഞ്ഞുവിന് സമ്മതമായിരുന്നു. ഏകദേശം നാനൂറ് രൂപ ലോഞ്ച്കാര്‍ക്ക് കൊടുക്കേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആഗ്രഹം മങ്ങി. ആവശ്യമുള്ള പണം ഇസ്മാഈല്‍ സംഘടിപ്പിച്ച് തരാമെന്നേറ്റു. ദുബൈയിലെത്തി ജോലി കിട്ടിയ ശേഷം തിരിച്ച് നല്‍കിയാല്‍ മതി. പ്രതീക്ഷയുടെ വിളക്ക് തെളിഞ്ഞു. “ആദ്യം അള്യാന്‍ പോട്ടേ... ഇബ്ടെ ഇപ്പോ കൊടിം കൃഷിം ഒക്കെ കൂടെ ഞാന്‍ ഇല്ലങ്കി സര്യാവൂല്ല... അതോണ്ട് ഞാന്‍ ഇപ്പോ ഇല്ല്യ...“  എന്നായിരുന്നു അബ്ദുവിന്റെ തീരുമാനം.&lt;br /&gt;&lt;br /&gt;രണ്ട് മാസത്തിന് ശേഷം തുണിസഞ്ചിയില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായി കുഞ്ഞു പടിയിറങ്ങുമ്പോള്‍ ആ കുടുബം നിറ കണ്ണുകളോടെ നോക്കിനിന്നിരുന്നു. അന്ന് രാത്രിയിലേക്ക് അന്നത്തിനുള്ള അരി അപ്പോഴും ആ വീട്ടില്‍ ഇല്ലായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-3257822348147277765?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/3257822348147277765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=3257822348147277765' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3257822348147277765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3257822348147277765'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/03/blog-post_08.html' title='തീരം തേടി...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-2523916469848624122</id><published>2010-03-01T10:28:00.002+04:00</published><updated>2011-06-07T16:49:31.187+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>സ്നേഹസ്പര്‍ശം</title><content type='html'>&lt;span style="font-weight: bold;"&gt;ഭാഗം : ഇരുപത്.&lt;/span&gt;&lt;br /&gt;&lt;br /&gt;“ഞമ്മള് ആരേം ബുദ്ധിമുട്ടാക്കീട്ട് ഇല്ല്യല്ലോ... പടച്ചോന്‍ കാക്കും... “ അടുത്തിരിക്കുന്ന സൈനു ആശ്വസിപ്പിച്ചു. എണീറ്റിരുന്ന് ചൂടുള്ള കഞ്ഞി കുടിക്കുമ്പോള്‍ സല്‍മു കുടിച്ചോ എന്ന് അന്വേഷിച്ചു. “ഓള് നജ് മൂന്റെ അട്ത്ത് ണ്ട്.” ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ആകെ തകര്‍ന്നിരുന്നു. സൈനുവാണ് ധൈര്യം തന്നത്. “ആറ് വയസ്സില്‍ യത്തീമായ ഇങ്ങള് ഇത്ര കാലും ജീവിച്ചത് നമ്മളൊന്നും തീര്മാനിച്ചിട്ട് അല്ലല്ലോ... എല്ലാം കാണുന്ന ഒരാള്‍ മേലെ ഇരിപ്പുണ്ട്. യത്തീമായിരുന്ന ഞങ്ങളെ പോറ്റാന്‍ മനസ്സ് ണ്ടായ ഇങ്ങക്ക് ഒന്നും വരൂല്ല.”&lt;br /&gt;&lt;br /&gt;“അതല്ല സൈനൂ... ഞമ്മളെ മക്കള്... അയ്റ്റ്ങ്ങക്ക് തിന്നാനും കുടിച്ചാനും കൊടുക്കണ്ടെ... ഒരു പണീം ഇട്ക്കാന്‍ പറ്റാതെ ഞാന്‍ ഇബ്ടെ കെടാന്ന എങ്ങനാ..”&lt;br /&gt;“അതിനും ഒരു വയിണ്ടാവും... ഇന്ന് വരെ ഞമ്മള് കണക്കാക്യ പോലെ അല്ലല്ലോ എല്ലാം ണ്ടായത്. അയ് നും ഒരു മാര്‍ഗ്ഗം അല്ലഹു കണ്ടിട്ട് ണ്ടാവും. ഇനിക്ക് പണിക്ക് പോവാന്‍ ആരോഗ്യണ്ടല്ലോ... ഞമ്മളെ മക്കള് പട്ടിണി കെട്ക്കാതെ നോക്കാന്‍ അത് മതി” ആ ആത്മവിശ്വാസമാണ്  പതറിയ മനസ്സിന് പഴയ കരുത്ത് തിരിച്ചു നല്‍കിയത്.&lt;br /&gt;&lt;br /&gt;അന്ന് മിഷന്‍ ആശുപത്രിയിലെ ഡോക്ടറുടെ വാചകങ്ങള്‍ കേട്ട് പുറത്തിറങ്ങുമ്പോള്‍ മനസ്സ് നിറയെ സംശയങ്ങളായിരുന്നു. ഈ മാരക രോഗം കുറച്ച് പേര്‍ക്ക് മാത്രമേ ജീവിതം തിരിച്ച് നല്‍കിയിട്ടുള്ളൂ.  കിടപ്പിലായാല്‍ കുടുബത്തിന്റെ സ്ഥിതി അലോചിച്ച്  എത്തും പിടിയും കിട്ടുകയില്ല.  “കൊഴപ്പൊന്നും ണ്ടാവൂല്ല അള്യാ... ഞമ്മക്ക് വണ്ടൂര് ഒന്ന് പോയി നോക്കാ... പിന്നെ ‘അല്ലാഹു‘ വിനോട് പറയാ... അവനല്ലേ സുഖപ്പെടുത്തുന്നവന്‍.” എന്ന് അബ്ദു സമാധാനിപ്പിക്കുന്നുണ്ട്. പക്ഷേ അതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ല. ചളിനിറഞ്ഞ റോഡിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത്  ജോലികഴിഞ്ഞെത്തുമ്പോള്‍ കൊണ്ട് വരുന്ന അരി വേവിക്കാന്‍, വെള്ളം തിളപ്പിച്ച് കാത്തിരിക്കുന്ന വിശന്ന വയറുകളായിരുന്നു. “ ഞമ്മക്കൊരു ചായ കുടിച്ചാ...” എന്ന് പറഞ്ഞ് അവന്‍ ചായാപ്പീടികയിലേക്ക് കയറിയപ്പോഴാണ് കോട്ടപ്പടി എത്തിയ വിവരം തന്നെ അറിഞ്ഞത്.&lt;br /&gt;&lt;br /&gt;“ഇപ്പോ ഇഞ്ഞ് വണ്ടൂര് പോയിട്ട് വല്ല കാര്യും ണ്ടാവോ... പിന്നെ പോവാന്‍ കായി ഒന്നും ഇല്ല്യല്ലോ... ന്താ ചെയ്യാ..” ചായ കുടിക്കുമ്പോള്‍ അന്വേഷിച്ചു. “അയ്ന് ഒരു പണിണ്ട്... ഞമ്മളെ ഉസൈന്‍ കുട്ടിന്റെ പെര ഇവ്ടെ ഒവ്ടേ ആണ് ... ഓനെ കണ്ടാല്‍ മതി. തല്‍ക്കാലത്തിന് കൊറച്ച് പൈസ ഒപ്പിക്കാ ‘.വെറ്റിലക്കച്ചവടക്കാരന്‍ ഉസൈന്‍ കുട്ടിയെ കോട്ടക്കല്‍ ചന്തയില്‍ വെച്ചുള്ള പരിചയമാണ്. മൈലപ്പുറത്താണ് അവന്റെ വീട്. നൂറടി പുഴയോട് ചേര്‍ന്നുള്ള വെറ്റിലത്തോട്ടത്തില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ വെറ്റിലകുണ്ട അവിടെ തന്നെ വെച്ച്  “അയ് ന് ഇങ്ങള്  ബേജാറാവണ്ടാ.... ബെരീ എന്നും പറഞ്ഞ് കൂടെ ഇറങ്ങി.” പത്ത് രൂപ എടുത്ത് തരുമ്പോള്‍ ‘ഞാന്‍ കൂടെ പോരണോ...’ എന്ന് പ്രത്യേകം ചോദിച്ചു.&lt;br /&gt;&lt;br /&gt;മലപ്പുറത്തെ ഡോക്ടറുടെ കത്ത്  വായിച്ച്  ആദ്യ പരിശോധനക്ക് ശേഷം രക്തവും കഫവും പരിശോധക്ക് അയക്കണമെന്നും അതിന്റെ ഫലം കിട്ടിയ ശേഷം അസുഖത്തെ കുറിച്ച് ഉറപ്പിച്ച് എന്തെങ്കിലും പറയാന്‍ പറ്റൂ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ആദ്യ പരിശോധനയില്‍ ക്ഷയം ആണെന്ന് തന്നെയാണ് നിഗമനം എന്നും,  ഇഞ്ചക്ഷന്‍ എടുക്കാനും നാല് ദിവസം കഴിഞ്ഞ് വരാനും അദ്ദേഹം പറഞ്ഞു. നാല് ദിവസം കഴിഞ്ഞ് ഇന്നലെയാണ് വീണ്ടും പോയത്. സുബഹിക്ക് മുമ്പ് ചൂട്ടുമായി ഇറങ്ങി. രാവിലെ വെയില് മൂക്കും മുമ്പ് വണ്ടൂരെത്തിയിരുന്നു. പരിശോധന ഫലത്തില്‍ നോക്കി ഡോക്ടര്‍ അസുഖം സ്ഥിരീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസം ഇഞ്ചക്ഷന്‍, കൂടാതെ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന മരുന്നും വിശ്രമവും ആണ്  ഡോക്ടര്‍ വിധിച്ചത്. മൂന്ന് വര്‍ഷം ചികിത്സിക്കണം എന്നും പകരുന്ന അസുഖമായതിനാല്‍ കുട്ടികളും വീട്ടുകാരും സൂക്ഷിക്കണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;****    *****    ****    ****    ****&lt;br /&gt;അരപ്പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുബത്തെ ആ അസുഖം കൂടുതല്‍ യാതനയിലാക്കി. സൈനു അല്ലറച്ചില്ലറ പണികള്‍ക്ക് പോയിരുന്നെങ്കിലും അത് കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. അന്നത്തിന് പുറമെ മരുന്നിനും കൂടി ചിലവ് വന്നതോടെ സാമ്പത്തിക അടിത്തറ പാടെ തകര്‍ന്നു.  തൊടിയിലുള്ള കപ്പയും കഞ്ഞിയുമായി  കഴിച്ച് കൂട്ടി. സല്‍മു ഇടയ്ക്ക് ബീത്താത്താന്റെ വീട്ടില്‍ പോയി വല്ലതും കഴിക്കും. “എന്തെങ്കിലും ണ്ടാക്ക്യോ...” എന്ന് സൈനൂനോട് ആരെങ്കിലും ചോദിച്ചാല്‍ “ചോറ് അടുപ്പാത്താണെന്നോ ഊറ്റിവെച്ചിരിക്കുന്നു എന്നോ മറുപടി കിട്ടും. പട്ടിണി മറ്റുള്ളവരെ അറിയിക്കാതെ കഴിയുമ്പോഴും ഇടയ്ക്ക് ബീത്താത്തയും ഖദറും സഹായത്തിനെത്തി.&lt;br /&gt;&lt;br /&gt;അസുഖത്തിന്റെ ആദ്യക്ഷീണത്തില്‍ നിന്ന് രക്ഷപ്പെട്ടതോടെ കുഞ്ഞു ചെറുജോലികള്‍ക്ക് പോയിത്തുടങ്ങി. വട്ടപ്പറമ്പ് സ്കൂളിന്റെ കിണര്‍ പണി മൂസയും കൂട്ടരും ആയിരുന്നു കരാറെടുത്തത്. പകല്‍ കൂലിപ്പണി കഴിഞ്ഞെത്തി മഗ് രിബ് നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പണിക്കെത്തിയിരുന്നത്.. ഒരു ദിവസം കൈക്കോട്ടുമായി കുഞ്ഞുവും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനു സമ്മതിച്ചില്ല. അവരുടെ കൂടെ നിന്ന് ഭാരം കുറഞ്ഞ വല്ലതും എടുത്താല്‍ മതിയെന്നും രാത്രി ആയത് കൊണ്ട് അധികം ക്ഷീണമുണ്ടാവില്ലന്നും വിശദീകരിച്ചാണ് അന്ന് ജോലിക്ക് പുറപ്പെട്ടത്‍. പിന്നീട് സ്ഥിരം ജോലിക്ക് പോയിത്തുടങ്ങി. ജോലി കഴിഞ്ഞെത്തിയാല്‍ തോന്നുന്ന തളര്‍ച്ചയും ക്ഷീണവും ആരെയും അറിയിക്കാതിരിക്കാന്‍ കുഞ്ഞു പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ കൂലിപ്പണിയും ഹോസ്പിറ്റലുമായി ആ കുടുംബം മുന്നോട്ട് നീങ്ങി.&lt;br /&gt;&lt;br /&gt;ആയിടയ്ക്കാണ് നാടുവിട്ട സൈയ്തുവും അലീമുവും മകളുമായി അലീമുവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. അന്തിയുറങ്ങാന്‍ സ്ഥലം നല്‍കിയെങ്കിലും ആ വീട്ടില്‍ ആരും അവരോട് അടുപ്പം കാണിച്ചില്ല. നാട്ടുക്കാര്‍ക്ക് അത് അത്ഭുതമായിരുന്നു. ചിലരൊക്കെ അവരെ കാണാനെത്തി. വന്നവരില്‍ അധിക പേരും പരസ്യമായി വിമര്‍ശിച്ചു. പരിഹസിച്ചു. കദീജുവിനെ ഒന്ന് കാണാന്‍ അലീമുവിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;പിറ്റേന്ന് സൈയ്തു മാത്രം ഉമ്മയെ കാണാനെത്തി.  അവരുടെ തിരോധാനത്തോടെ പഴയ പ്രസരിപ്പ് നഷ്ടമായ ബീത്താത്ത, ഹംസയുടെയും അയമുദുവിന്റെയും വിവാഹം കഴിഞ്ഞതോടെ പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങിയിരുന്നു. സൈയ്തു ചെന്നപ്പോള്‍ “ന്താ മരിച്ചോന്ന് അറിയാന്‍ വന്നതാണോ... ?" എന്നായിരുന്നു ആദ്യ പ്രതികരണം. പലവട്ടം ‘തെറ്റുപറ്റിയതാണെന്ന്’ പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല. മരിക്കുന്നവരെ ഈ തൊടിയിലേക്ക് കേറരുതെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ സംസാരത്തിന്റെ ശൈലി തന്നെ മാറി. അവസാനം “അങ്ങനെയാണെങ്കില്‍ എന്റെ മോളെ ഞാന്‍ കൊണ്ടോവും...” എന്നൊരു വെല്ലുവിളിയുമയാണ് സൈയ്തു വീട്ടില്‍ നിന്നിറങ്ങിയത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-2523916469848624122?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/2523916469848624122/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=2523916469848624122' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2523916469848624122'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2523916469848624122'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/03/blog-post.html' title='സ്നേഹസ്പര്‍ശം'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-1283267624494702430</id><published>2010-02-22T10:38:00.002+04:00</published><updated>2011-06-07T16:49:31.187+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>നിഴലും നിലാവും</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം: പത്തൊമ്പത്.&lt;/span&gt;&lt;br /&gt;&lt;br /&gt;തെളിഞ്ഞൊഴുകുന്ന നദി പോലെ സമാധാന പൂര്‍ണ്ണമായിരുന്നു സൈനുവിന്റെ കുടുബജീവിതം. കൂലിപ്പണി ചെയ്ത് കുഞ്ഞുവിന് ലഭിക്കുന്നത് കൊണ്ട് അരിഷ്ടിച്ചാണെങ്കിലും അവര്‍ സന്തോഷത്തോടെ കഴിഞ്ഞു. നാല് വര്‍ഷം കഴിഞ്ഞ് നജുമുദ്ധീന്‍ ജനിച്ചത് അബ്ദുവും ഫാത്തിമയും തമ്മിലുള്ള വിവാഹത്തിന്റെ പിറ്റേന്ന് ആയിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലെ വലിയ തറവാട്ടിലെ കുട്ടിയായിരുന്നു ഫാത്തിമ. അടുത്ത സഖി അലീമു നല്‍കിയ കൈയ്പ്പുള്ള അനുഭവങ്ങള്‍ ഉരുക്കിയ  സൈനുവിനെ തിരിച്ച് കൊണ്ട് വന്നത് ഫാത്തിമയായിരുന്നു.&lt;br /&gt;&lt;br /&gt;കാലപ്രവാഹത്തില്‍ നാട്ടുമ്പുറത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. പല ഇടവഴികളും നടവരുമ്പുകളും റോഡുകളായി രൂപാന്തരപ്പെട്ടു.  മേല്‍മുറിയിലെ പഴയ ഓത്തുപ്പള്ളി സ്കൂളും മദ്രസയും ആയി മാറി. തൊള്ളായിരത്തി അറുപത്തി എട്ടില്‍ വട്ടപറമ്പില്‍ ഐ.വി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഏകാധ്യാപക വിദ്യാലയം  ആരംഭിച്ചു. നാരായണന്‍ എമ്പ്രാന്തിരിയായിരുന്നു അധ്യാപകന്‍. സല്‍മുവിനെ അഞ്ചാം വയസ്സില്‍ കുഞ്ഞു സ്കൂളിലും മദ്രസയിലും ചേര്‍ത്തു. നാട്ടിന്റെ വളര്‍ച്ചയുടെ പതിന്മടങ്ങ് വേഗത്തില്‍ അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചു. ഒരു റാത്തല്‍ അരിക്ക് രൂപ മൂന്നും, അഞ്ചും ആയപ്പോഴും സാധാരണക്കാരന് ദിവസക്കൂലി എട്ടണയായിരുന്നു. അത് കൊണ്ട്  അരപ്പട്ടിണി ഗ്രാമീണജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. &lt;br /&gt;&lt;br /&gt;ദാരിദ്ര്യത്തിന്റെ ചൂടറിഞ്ഞപ്പോഴെല്ലാം കൂടെ ജോലിക്ക് പോയി സഹായിക്കാന്‍ സൈനു തയ്യാറായിരുന്നെങ്കിലും കുഞ്ഞുവിന് സമ്മതമല്ലായിരുന്നു. ഇല്ലായ്മ ആരെയും അറിയിക്കാതെ അരപ്പട്ടിണിയിലും  മുഴുപ്പട്ടിണിയിലും ആ കുടുബം മുന്നോട്ട് നീങ്ങി. വര്‍ഷക്കാലത്തിന്റെ ആഗമനത്തിന് മുമ്പ്  സ്വരുക്കൂട്ടിവെച്ചിരുന്ന സമ്പാദ്യം കൊണ്ട്  ഓലയും പുല്ലും വാങ്ങിച്ച്  രണ്ടാളും കൂടിയാണ് വീട് മേഞ്ഞത്. പക്ഷേ കര്‍ക്കിടം എല്ലാ കരുത്തോടും കൂടി പെയ്തിറങ്ങിയപ്പോള്‍ വീട് വീണ്ടും നനഞ്ഞൊലിച്ചു. കൊല്ലപ്പഴക്കമുള്ള തൊപ്പിക്കുട  ഉപയോഗശൂന്യമായതിനാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാതെയായി. മഴയൊഴിഞ്ഞ ദിവസം പണിക്ക് ഇറങ്ങുമ്പോള്‍ “മഴയുണ്ടെങ്കില്‍ അത് കൊള്ളണ്ട... ഒരു തൊപ്പിക്കുട വാങ്ങീട്ട് മതി..” എന്ന് സൈനു പറഞ്ഞിരുന്നു. “തല്‍കാലം പാളത്തൊപ്പി ഉണ്ടല്ലോ” എന്ന് സമാധാനിപ്പിച്ചാണ്  ഇറങ്ങിയത്. അധികം വൈകാതെ ആകാശം കോരിച്ചൊരിഞ്ഞു. തോട്ടുവക്കത്തെ പാറാത്തിന്റെ മറവിലേക്ക് മാറി നിന്നെങ്കിലും, വൈകുന്നേരം തന്റെ കയ്യിലെ അരിസഞ്ചി കാത്തിരിക്കുന്ന ആ‍റ് കണ്ണുകളെ ഓര്‍ത്തപ്പോള്‍ മഴയിലേക്കിറങ്ങി. വൈകീട്ട് തിരിച്ച് കയറുമ്പോള്‍ വിറച്ച് തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;കുളിച്ച് വീട്ടിലെത്തിയപ്പോഴും കുളിരൊഴിഞ്ഞിരുന്നില്ല. ചൂടുള്ള കഞ്ഞിവെള്ളം കുടിച്ച്  മൂടിപ്പുതച്ച് കിടന്നിട്ടും തണുപ്പകന്നില്ല.. പിന്നെ കുലുങ്ങിപ്പനിച്ചു,അര്‍ദ്ധരാത്രി ആയപ്പോഴേക്ക് പിച്ചും പേയും പറയാന്‍ തുടങ്ങി. സല്‍മുവിനേയും കൂട്ടി പാതി തോര്‍ന്ന മഴയില്‍ സൈനു ബീത്താത്തയുടെ വീട്ടിലെത്തി.  മുടി നരച്ച് ആരോഗ്യം ക്ഷയിച്ച് നടുവൊടിഞ്ഞ്  അവര്‍ തീര്‍ത്തും വൃദ്ധയായിരിക്കുന്നു. വിവരമറിഞ്ഞപ്പോള്‍ അവര്‍ കൂടെ ഇറങ്ങാനൊരുങ്ങി. “ഇമ്മ ഇപ്പൊ പോരണ്ട... ഓല്‍ക്ക് കൊറവ് ഇല്ല്യങ്കി ഞാന്‍ ഇങ്ങട്ട് വരാ...” എന്ന് പറഞ്ഞ് ഗോരോചനാദി ഗുളികയുമായി സൈനു തിരിച്ചിറങ്ങി. വീടെത്തി അത് ഇഞ്ചിനീരില്‍ കലക്കി കൊടുത്തപ്പോള്‍ പനി വിട്ടെങ്കിലും അധികം വൈകാതെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വന്നു. &lt;br /&gt;&lt;br /&gt;രണ്ട് ദിവസം കഴിഞ്ഞും അസുഖത്തിന് ഒരു മാറ്റവും ഇല്ലാതായപ്പോള്‍ ഹംസ പോയി ദാമോദരന്‍ വൈദ്യനെ കൊണ്ടു വന്നു. വൈദ്യന്റെ കഷായവും നാട്ടുമരുന്നുകളും കുറവൊന്നും വരുത്തിയില്ലെന്ന് മാത്രമല്ല, പനിയോടൊപ്പം കുത്തികുത്തിയുള്ള ചുമ കൂടി കൂട്ടിനെത്തി. ശബ്ദം പാടെ നഷ്ടമായി. ഡോക്ടര്‍മാരെ കാണിക്കാന്‍ ചിലരൊക്കെ ഉപദേശിച്ചെങ്കിലും പണം തന്നെയായിരുന്നു അതിന് പ്രധാന തടസ്സം. പത്താം ദിവസം “കുട്ട്യേ  ഇനീം വെച്ചോണ്ടിരിക്കണ്ട... ഇത് ഇന്നെ കൊണ്ട് കൂട്ട്യാ കൂടുംന്ന് തോന്ന്ണ് ല്യാ... മലപ്പൊറത്ത് അമേരിക്കന്‍ ആസ്പത്രീലൊന്ന് കാണിച്ച്  നോക്കണം. ഇഞ്ഞും വൈക്യാ നമ്മളെ കയ്യിന്ന് പോവും.” എന്ന് വൈദ്യന്‍ തീര്‍ത്ത് പറഞ്ഞു.  &lt;br /&gt;&lt;br /&gt;“ഞമ്മക്ക് ഇഞ്ഞ് ആസ്പത്രീല് പോവാ... ഇത് സാദാരണ പനീം കൊരിം അല്ലാന്ന് ഇന്നലെ വൈച്ചേര്യ് പറഞ്ഞീന്ന്... ഞമ്മക്ക് ഒവ്ടേങ്കിലും ഒന്ന് പോയി നോക്കല്ലേ...” രാവിലെ എണീപ്പിച്ചിരുത്തി ചായ കൊടുക്കുമ്പോള്‍ സൈനു പറഞ്ഞു.&lt;br /&gt;“പോയി നോക്കാം സൈന്വോ... പക്ഷേ ഇന്റെര്ത്ത് ഒരണ കൂടി ഇല്ല്യാന്ന് അനക്കറീല്ലേ... രണ്ടായ്ച ആയി പണിക്ക് പോയീ‍റ്റ് ... കിട്ടുന്നട്ത്ത്ന്നൊക്കെ കടും വാങ്ങീട്ടുംണ്ട്..”&lt;br /&gt;“ഞാന്‍ പെരീലൊന്ന് പോയി വരാം... അബ്ദൂന്റെ എര്ത്ത്ന്ന് കൊറച്ച് പൈസ വാങ്ങി വരാം... ന്ന്ട്ട് ഇന്ന് ഒവ്ടേങ്കിലും ഒന്ന് പോയി നോക്കണം”&lt;br /&gt;“അവരോട് കായി ചോയ്ക്കണ്ട.... ഓന്റെ എര്ത്തും ഇപ്പോ കായിണ്ടാവുല്ല... ”&lt;br /&gt;“ഇങ്ങനെ പറഞ്ഞ് നീട്ടീട്ടാ ഇത് ഇത്രറീം കൂടിയത്... ഞാന്‍ പോയി നോക്കട്ടേ... സല്‍മു മദ് റസീന്ന് വരുമ്പോത്ത്ന് ഞാന്‍ വേം വരാ... ഇന്ന്ട്ട് കുട്ട്യേളെ അമ്മായിന്റെ അട്ത്താക്കി ഞമ്മക്ക് പോവാ..”&lt;br /&gt;&lt;br /&gt;കുഞ്ഞു അതൃപ്തിയോടെ തിരിഞ്ഞ് കിടന്നപ്പോള്‍  “കൈക്കെ കായി ല്ലങ്കി ഞമ്മക്ക് പട്ടിണി കെടക്കാം... പക്ഷേ സുഖക്കേട് വന്നാല്‍ ന്താ കാട്ടാ... ഞാന്‍ പോയി വേം വരാ...” എന്ന് പറഞ്ഞ് സൈനു വാതില് ചാരി നജ് മുവിനെയും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;വിവരങ്ങള്‍ അറിഞ്ഞപ്പോല്‍ ബാപ്പ “ജ്ജ് ന്തേ കുട്ട്യേ നേരത്തെ അറിയിക്കാഞ്ഞ്... ഈ മായ തോരാത്തത് കൊണ്ട് ഇനിക്ക് അങ്ങട്ട് വരാനും പറ്റീല്ല” എന്ന് പരാതിപ്പെട്ടു. &lt;br /&gt;“അതൊന്നും ഒല്‍ക്ക് ഇഷ്ടല്ല്യാ ബാപ്പാ അതോണ്ടാ...”&lt;br /&gt;“കായി ഞാന്‍ ഓട്ന്നേങ്കിലും ഒപ്പിക്കാം... പക്ഷേ എങ്ങനെ പോവും ഓനൊറ്റക്ക്..”&lt;br /&gt;“ഞാന്‍ പെയ്ക്കോളാ... കുട്ട്യേളെ അവിടെ ഉമ്മാന്റെ അട്ത്ത് ആക്ക്യാ മത്യല്ലോ...”&lt;br /&gt;“പെരീന്ന് പൊറത്ത് എറങ്ങാത്ത ഇജ്ജ് പോയീറ്റ് ന്താ കാര്യം.. ഞാന്‍ തായത്ത്ക്ക് ഒന്ന് എറങ്ങി നോക്കട്ടേ.. അബ്ദു അങ്ങ്ട്ട് വരും... ഒല് രണ്ടാളും കൂടെ ആസ്പത്രീല് പൊയ്ക്കൊള്ളും..”&lt;br /&gt;“ന്നാ ഓനോട് ബേം വരാന്‍ പറീ... അവ്ടെ ആരും ല്ല്യാ... “ &lt;br /&gt;&lt;br /&gt;സൈനു തിരിച്ച് വീട്ടിലേക്കോടാന്‍ ഒരുങ്ങുമ്പോള്‍ ഉമ്മ കുറച്ച് നെല്ല് സഞ്ചിയില്‍ തയ്യാറാക്കിവെച്ചിരുന്നു. തിരിച്ച് പടികടക്കുമ്പോള്‍ കുഞ്ഞു കൊലായില്‍ മൂടിപ്പുതച്ചിരിപ്പുണ്ട്. വിവരങ്ങളെല്ലാം പറഞ്ഞു.. പെട്ടൊന്ന് നെല്ല് കുത്തി അടുപ്പത്തിട്ടു. ചൂടുള്ള കഞ്ഞിയും കുടിച്ച് അബ്ദുവിന്റെ കൂടെ ഇറങ്ങുമ്പോള്‍  ‘ഇങ്ങനെ സുഖമില്ലാതെ എങ്ങനെ കോട്ടക്കല്‍ വരെ നടക്കും ‘ എന്നതായിരുന്നു സൈനൂന്റെ ഭയം. “എടക്കൊക്കെ ഇരുന്ന് പിന്നെ നടക്കാം... അല്ലാതെപ്പോ ന്താ ചെയ്യാ... കോട്ടക്കല് എത്ത്യാ മഞ്ചേരീക്ക് ബസ്സ് ണ്ടാവും. മലപ്പൊറത്ത് എറങ്ങ്യാല്‍ മതി.” എന്ന്‍ അബ്ദു സമാധാനിപ്പിച്ചു‍.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ ആസ്പത്രി എന്ന്  വിളിക്കുന്ന മലപ്പുറം മിഷന്‍ ഹോസ്പിറ്റല്‍ മാത്രമായിരുന്നു അന്ന് തൊട്ടടുത്ത് ഉണ്ടായിരുന്ന ചികിത്സാലയം. അത്യപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ ആശുപത്രിയും ഡോക്ടറേയും കാണേണ്ട കാര്യമുണ്ടാവാറൊള്ളൂ. വല്ലപ്പോഴും വരുന്ന അസുഖത്തിന് മണ്ണാന്‍ ആയ്യപ്പനും ദാമോദരന്‍ വൈദ്യനും ധാരാളമായിരുന്നു. ഒടിവോ ചതവോ പറ്റിയാല്‍ ചങ്ങമ്പള്ളി കുരുക്കന്മാര്‍ ആയിരുന്നു ആശ്രയം. വൈദ്യന്മാര്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞാല്‍ അത് മിക്കവാറും ജീവന്‍ തിരിച്ച് കിട്ടാത്ത അസുഖങ്ങള്‍ക്കാവും. അത് കൊണ്ട് തന്നെ കുഞ്ഞു ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോള്‍ സൈനുവും കൂടെപോവാന്‍ ഒരുങ്ങിയതാണ് ... “ആ പെണ്ണ് ഇപ്പോ മദ്രസീന്ന് വരും... ഓക്ക് ഇസ്കൂള്‍ക്ക് പോവും വേണ്ടെ... ഞാനും അബ്ദും കൂടെ പോയ്ക്കോളാം... ഇജ്ജ് പ്പോ പോരണ്ട എന്ന് കുഞ്ഞു തീര്‍ത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;പരിശോധകള്‍ക്ക് ശേഷം അബ്ദുവിനെ ഡോക്ടര്‍ അകത്തെക്ക് വിളിച്ചു. അസുഖം മാരകമായ ക്ഷയം ആണെന്നും എത്രയും പെട്ടന്ന് വണ്ടൂര് ആശുപത്രിയില്‍ എത്തിക്കണം എന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞതിന്റെ ചുരുക്കം. അന്ന് തന്നെ രണ്ടാളും കൂടി വണ്ടൂരിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നെങ്കിലും അതിനുള്ള പണം കണ്ടെത്തണമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-1283267624494702430?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/1283267624494702430/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=1283267624494702430' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/1283267624494702430'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/1283267624494702430'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/02/blog-post_22.html' title='നിഴലും നിലാവും'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-4735664929777290071</id><published>2010-02-15T11:41:00.002+04:00</published><updated>2011-06-07T16:49:31.187+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>പുതുനാമ്പുകള്‍.</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : പതിനെട്ട്.&lt;/span&gt;&lt;br /&gt;&lt;br /&gt;വെയില് കത്തിത്തുടങ്ങിയതോടെ നിരയൊപ്പിച്ച് നീങ്ങുന്ന കൊയ്തുക്കാരുടെ താളവും മുറുകിയിരിക്കുന്നു. സ്ഥിരം കൊയ്തുക്കാരായ നാലഞ്ച് പേര്‍ കൂടാതെ ചിലര്‍ രാവിലെ കൊയ്തിനെത്തിയതോടെ അതൊരു വഴക്കിന് വഴിവെച്ചു. നാട്ടുമ്പുറത്ത് എല്ലാവര്‍ക്കും ജോലി ലഭിക്കുന്ന കൃഷിപ്പണിക്കാലത്തെ വരുമാനം കൊണ്ടാണ്, ഭൂരിപക്ഷവും അടുത്ത ഒരു വര്‍ഷം ജീവിക്കുന്നത്. അത് കൊണ്ട് ജോലിക്ക് വേണ്ടിയുള്ള ആ പിടിവലി സാധാരണ സംഭവമാണ്.  ഒരാള്‍ കൂടുതലായാല്‍ ലഭിക്കേണ്ട വിഹിതത്തിലെ കുറവ് തന്നെ പ്രധാന പ്രശ്നം. മുഴുപ്പട്ടിണിക്ക് പകരം അരവയര്‍ നിറച്ച് ഉറങ്ങാവുന്ന വരും ദിനങ്ങളാണ് നാട്ടുമ്പുറത്തുകാരന്റെ സ്വപ്നം.&lt;br /&gt;&lt;br /&gt;വിരിപ്പ്, കരിങ്കോറ, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ നാലു വിളകളാണ്  നടപ്പുള്ളത്... വര്‍ഷക്കാലത്തിന്റെ തുടക്കത്തില്‍ പൂട്ടിയെടുത്ത കണ്ടത്തില്‍ നേരിട്ട് വിത്തെറിഞ്ഞാണ് വിരിപ്പുപണി തുടങ്ങാറുള്ളത്. അല്ലാത്ത വിളകള്‍ക്ക് വിത്തെറിയും മുമ്പ് അത് രണ്ട് നേരം നനച്ച്  മുളപ്പിച്ചെടുക്കണം. അത് വളര്‍ന്ന് ഞാറ് ആവുമ്പോഴേക്കും ബാക്കിയുള്ള കണ്ടങ്ങള്‍ പൂട്ടി, വരമ്പ് വെച്ച്, തോലും വളവും ചേര്‍ത്ത്  പലവട്ടം ഉഴുതും ഊര്‍ന്നും നന്നാക്കിയിടണം. പറിച്ച്  മുടിയാക്കിയ ഞാറ്  ചെറുമികള്‍ നിരയും വരിയുമൊപ്പിച്ച്  നട്ടുകഴിഞ്ഞാല്‍ ആദ്യഘട്ടം അവസാനിച്ചു. പിന്നെ കളപറിച്ച്, വെള്ളം തിരിച്ച്, നെല്ലിന്റെ വളര്‍ച്ചയോടൊപ്പം കൂടെയുണ്ടാവണം. വിളഞ്ഞ് പാകമായാല്‍ കൊയ്തെടുത്ത ചുരുട്ടുകള്‍ കറ്റയാക്കി വീട്ടിലെത്തിച്ച് മെതിച്ചെടുത്ത ശേഷമാണ്, വിത്തെറിയും മുമ്പ് നിലം ഉഴുതൊരുക്കിയവര്‍ മുതല്‍ നെല്ല് പത്തായത്തിലാക്കുന്നവര്‍ വരെയുള്ളവര്‍ക്ക് കൂലി ലഭിക്കുന്നത്. വിരിപ്പ് കഴിഞ്ഞാല്‍ വീണ്ടും നന്നാക്കി മുണ്ടകന്‍ കൂടി നടത്തും.  വിരിപ്പിനും മുണ്ടകനും ഇടയില്‍ വെച്ച് തുടങ്ങുന്ന വിളയാണ് കരിങ്കോറ. അത് കൊണ്ട് തന്നെ കരിങ്കോറപ്പാടത്ത് സാധാരണ ഒറ്റവിളയേ നടക്കൂ. വെള്ളക്ഷാമം ഇല്ലാത്ത പാടമാണെങ്കില്‍ വേനലില്‍ പുഞ്ചകൃഷിയും പതിവുണ്ട്. &lt;br /&gt;&lt;br /&gt;അബ്ദു മുതിര്‍ന്ന ശേഷം ഒരു മേല്‍നോട്ടക്കരന്റെ ആവശ്യമേയുള്ളൂ. നെല്‍കൃഷി കൂടാതെ തോട്ടത്തില്‍ നൂറ് കൂട്ടം കൂടി കൂട്ടക്കൊടി(വെറ്റില) തുടങ്ങി. അത് നനക്കലും നുള്ളലും വില്‍ക്കലും എല്ലാം അവന്‍ തന്നെ ആയതോടെ പതുക്കെ വിശ്രമത്തിലേക്ക് ഉള്‍വലിഞ്ഞിരുന്നു. കൃഷിപ്പണിക്കാലമായാല്‍ വീട്ടില്‍ ഇരുപ്പുറക്കില്ല.  ജീവിതം ഒന്ന് കരക്കടുത്തെന്ന് കരുതിയപ്പോഴാണ് സൈനു ഉപേക്ഷിക്കപ്പെട്ടത്. അവളും മകളും ഒരിക്കലും ഒരു ഭാരമായിട്ടില്ലങ്കിലും ഞങ്ങളുടെ കാല ശേഷം എങ്ങനെ എന്നൊരു ചോദ്യം മുമ്പിലുണ്ട്. &lt;br /&gt;&lt;br /&gt;“ബാപ്പാ... ഇങ്ങള് ബേജാറാവ്ന്നത് ന്ത് നാ... ഓള് ഇബ് ടെ കയിഞ്ഞോട്ടേ... ഇബ് ടെ ഇള്ളതോണ്ട് എല്ലാര്‍ക്കും കൂടി കയിയാം... “  അബ്ദുന്റെ ആദ്യ പ്രതികരണം അതായിരുന്നു. പക്ഷേ ആമിനുവാണ് അന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ സംസാരിച്ചത്. ഒരു വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ സൈനൂന്റെ കണ്ണുകള്‍ നിറയും.  കഴിഞ്ഞ ദിവസം അടുത്തിരുത്തി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായതിന്റെ ഞെട്ടല്‍ അപ്പോഴും അവള്‍ക്കുണ്ടായിരുന്നു. “പ്പാന്റെ കുട്ടി സമ്മയ്ക്കണം... നാളെ പിറ്റേന്ന് ഇന്റീം ഇമ്മാന്റിം കാലം കയിഞ്ഞാലും അനക്കും ഓക്കും ജീവിക്കണ്ടേ..” എന്ന് പറഞ്ഞപ്പോള്‍ അവള്‍ നിസ്സഹായതയോടെ നോക്കി. &lt;br /&gt;&lt;br /&gt;“സൈനു ന്തേടീ...“ ഉച്ചക്കഞ്ഞിയുമായി ആമിനു വന്നപ്പോള്‍ ആന്വേഷിച്ചു.&lt;br /&gt;“ആ പെണ്ണ് ഒറങ്ങിട്ട് ല്ല്യാ... “&lt;br /&gt;&lt;br /&gt;കഞ്ഞിപ്പാത്രവുമായി ആമിനു തിരിച്ച് പോവാന്‍ ഒരുങ്ങിയപ്പോല്‍ അബ്ദു പറഞ്ഞു... “ന്തിനാ ബാപ്പ ഇങ്ങള് ഇങ്ങനെ വെയില് കൊണ്ട് ഇര്ക്ക്ണത്... പെരീക്ക് പൊയ്ക്കോളീ...” “അത് സര്യാ... ഇങ്ങള് ആണ്ട് പോരി... “ ആമിനുവാണ്.  രണ്ടാളും കൂടി നിര്‍ബന്ധിച്ചപ്പോല്‍ പതുക്കെ വീട്ടിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;പടികയറുമ്പോള്‍ തന്നെ ബീത്താത്തനെ കണ്ടു സല്‍മൂനെ കാണാന്‍ വന്നതായിരിക്കും. &lt;br /&gt;“ഇങ്ങള് എപ്പളാ വന്നത്...”&lt;br /&gt;“ആമിനു അപ്പോ ഇബ്ടന്ന് എറങ്ങീട്ടുള്ളൂ ന്ന് സല്‍മു പറഞ്ഞു.”&lt;br /&gt;“ഉം.. പടത്ത് കൊയ്ത് നടക്കാ... അബ്ദു ണ്ട് അവ്ടെ... ന്നാലും പോയിലങ്കി സെര്യാവൂല്ല.”&lt;br /&gt;“ഉം... ഈ പടത്തും പറമ്പിലും ഒക്കെ തന്നെല്ലേ ഞമ്മള് വള്‍ന്നത്..”&lt;br /&gt;“ഇജ്ജ് മ്മാക്ക് കഞ്ഞി കൊട്ത്തീലേ...” സൈനൂനോട് അന്വേഷിച്ചു. &lt;br /&gt;“ഇല്യ... മ്മ ങ്ങള് വന്ന്ട്ട് കുടിച്ചാന്ന് പറഞ്ഞ് ഇരിക്കാണ്.“&lt;br /&gt;“ന്നാ ഇങ്ങളും ആമിനും കൂടെ കുടിച്ചോളീ... ഞാന്‍ പാടത്ത്ന്ന് ആ പണിക്കാരെ ഒപ്പം തിന്ന്”&lt;br /&gt;&lt;br /&gt;സല്‍മൂനെ ഓമനിച്ച് തിരിച്ച് പോവാന്‍ ഒരുങ്ങുമ്പോള്‍ ബീത്താത്ത വിളിച്ചു... “ഖാദ് റേ... ഇജ്ജ് ഒന്ന് വന്നാ...” കൂടെ തന്നെ ഇറങ്ങുമ്പോള്‍ ആമിനുവിന്റെ കണ്ണിലെ തിളക്കം ശ്രദ്ധിച്ചു. &lt;br /&gt;“അല്ല ഞമ്മള് ഇബളെ ഇങ്ങനെ നിര്‍ത്ത്യാ മത്യോ... “ &lt;br /&gt;“പോര.. ഞാന്‍ അന്വേസിക്കുന്നുണ്ട്. നമ്മക്ക് ഒത്ത ആരെങ്കിലും വേണ്ടേ... പിന്നെ ഒരു കുട്ടിം ള്ളതല്ലേ...”&lt;br /&gt;“ഞമ്മളെ കാലം കയിഞ്ഞാലും ഐറ്റ്ങ്ങക്ക് ജീവിക്കണ്ടേ...”&lt;br /&gt;“ഉം..”&lt;br /&gt;“ഇന്റെ കുട്ട്യേള് യത്തീമാകര്ത് എന്ന് ഇക്കൊരു വാസി ണ്ട്. പണ്ട് ഞാന്‍ തന്നെ ആണ് അന്റെ മോളെ ചോയ്ച്ചത്. അപ്പളൊക്കെ ഇന്റെ കുടീല് മരണം ബരെ ണ്ടാവണം ന്നേര്ന്ന് കര്തീരന്നത്. ഇച്ച് ഒര അനത്ത് വെള്ളം തരാന്‍  ഒരു പെമ്പാട്ടി ഇല്ല്യാത്തോളാ... അതൊക്കെ കര്ത്യാണ് സൈനൂനെ ഓനെ കോണ്ട് കെട്ടിച്ചത്. അത് ഇങ്ങനെ ആവുന്ന് കര്തീട്ട് ല്ല്യല്ലോ ഞമ്മള്” അവരുടെ തൊണ്ട ഇടറിയിരുന്നു&lt;br /&gt;“ഇല്ല്യാ... അയ് ന് ഇങ്ങളൊട് ഞങ്ങക്കൊന്നും ഇല്ല്യല്ലോ...  ഓളും ആരോടും പര് വം പറയാറില്ല... ഓലെ വിധി അങ്ങനെ ആയീന്ന് കര്താന്നാല്ലാതെ...”&lt;br /&gt;“അങ്ങനെ ആയീന്ന് വെച്ച് ഓളെ മരണം വരെ അങ്ങനെ നിര്‍ത്താന്‍ പറ്റോ... “&lt;br /&gt;“അത് പറ്റൂല്ല... ഞാനും അലോയ് ക്ക്ണ്ണ്ട്... ”&lt;br /&gt;“അതാ പറീണത്... ഇന്റെ മനസ്സില് തോന്ന്യ ഒരു അലോചനണ്ട്... ഇജ്ജും കൂടി സമ്മയ്ച്ചാല്‍ ഞമ്മക്ക് ഓലോട്  ചോയ്ക്കാം...”&lt;br /&gt;“ഉം.. ങ്ങള് പറയീ....”&lt;br /&gt;“ന്റെ കുഞ്ഞു... യത്തീമാണ്. കൈ ക്കെ നാല് മുക്കാല് ഇല്ല്യാ... ന്നാലും ഓന്‍ ഓളെ നോക്കികോളും... അനക്ക് സമ്മതാണോ...”&lt;br /&gt;“ഇങ്ങള് കുഞ്ഞൂനോട് ചോയ്ച്ചാ... “&lt;br /&gt;“ഞാന്‍ പറഞ്ഞാ ന്റെ കുട്ടി കേക്കും... അത് ഒറപ്പാണ്... പക്ഷേ ആദ്യം അന്റെ സമ്മതം വേണം..”&lt;br /&gt;“ഞാന്‍ പ്പോ ന്താ പറയാ...”&lt;br /&gt;“കൊറെ ആലോയ്ച്ചിട്ട്ന്നൊന്നും കാര്യല്ല...“&lt;br /&gt;“ഞാന്‍ അബ്ദുനോടും ആമിനൂനോടും ഒകെ ഒന്ന് ചോയ്ച്ച് നോക്കട്ടേ...”&lt;br /&gt;“ആമിനൂന് സമ്മതക്കൊറവ് ഒന്നും ഇല്ല്യാ... കായിം പണോം കൊറവാണ് ന്നല്ലേ ഒള്ളൂ... ഓന്‍ നല്ലോനാ... ഞാന്‍ വളത്തിണ്ടാക്യ കുട്ട്യാ...”&lt;br /&gt;“ന്തായാലും ഇങ്ങള് കുഞ്ഞൂനോടും കൂടി ഒന്ന് ചോയ്ച്ച് നോക്കീ...”&lt;br /&gt;“അപ്പോ അനക്ക് സമ്മതാണ് അല്ലേ... സൈനൂനോട് ചോയ്ക്കാന്‍ ആമിനൂനെ ഏല്‍പ്പിച്ച്ട്ടുണ്ട്.”&lt;br /&gt;“ഉം..”&lt;br /&gt;“ഞാന്‍ കുഞ്ഞൂനെ കണ്ട്ട്ടേ പെരീക്ക് പോവൊള്ളൂ...”&lt;br /&gt;“ഓന്‍ അബുഹാജിന്റെ ചക്കാലീല് ണ്ടാവുല്ലേ...”&lt;br /&gt;“ഇല്ല്യാ ... ആ മൂരി ചത്തപ്പോ ഓന് പിന്നെ അവ്ടെ പണി നിര്‍ത്തി. ഇന്ന് രായീന്‍ ഹാജിക്ക് തോല്‍പ്പണി ആണ്ന്ന് പറഞ്ഞീന്ന്.”&lt;br /&gt;“ന്നാ ഇങ്ങള് ചോയ്ച്ച്ട്ട് വിവരം പറീ..”&lt;br /&gt;“ന്നാ ഞാന്‍ എറങ്ങട്ടേ... ഒക്കെ പടച്ചോന്‍ സലമത്താക്കട്ടേ...”&lt;br /&gt;“ആമീന്‍..” എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ മനസ്സ്  ഒരുങ്ങിത്തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;**** ***** ***** ***** ****&lt;br /&gt;ആല്‍പ്പറമ്പിലെ അടിപ്പൊന്ത വെട്ടി കെട്ടാക്കുമ്പോഴാണ് അമ്മായി വിളിച്ചത്. അവര്‍ക്ക്  കുന്ന് കയറാന്‍ ബുദ്ധിമുട്ടാവും. ചക്കാലയിലെ പണി നിര്‍ത്തിയ ശേഷം അത്യവശ്യമുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ച് വരാറുണ്ട്. പണി നിര്‍ത്തി കുന്നിറങ്ങി. അടുത്തെത്തുമ്പോള്‍ ഇമവെട്ടാതെ നോക്കുന്ന അവരുടെ നനഞ്ഞ കണ്ണുകളാണ് ശ്രദ്ധിച്ചത് .&lt;br /&gt;“ന്തേ അമ്മായിയേ.... ഞാന്‍ ങ്ങളോട് പറഞ്ഞ്ട്ട് ല്ല്യേ ആവ്സ്യണ്ടങ്കി ആ ഹംസനെ ഒന്ന് പറഞ്ഞയച്ചാ മതീന്ന്...”&lt;br /&gt;“അന്നോട്  ഒരു വല്യ കാര്യം പറ്യാനാ ഞാന്‍ വന്നത്. “&lt;br /&gt;പാറപ്പുറത്ത് പടിഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു... “അത് ന്താ... “ &lt;br /&gt;“ഇജ്ജ് ഇന്റെ പള്ളീല് പെറ്ന്ന്ട്ട്ല്ല്യാന്നെ ഒള്ളൂ... ന്റെ കുട്ട്യാ.. യത്തീമായിറ്റ് ഇന്റെ കൈക്ക കിട്ടുമ്പോ എന്തേര്ന്ന് അന്റെ പാട് ന്ന് അനക്ക് ഓര്‍മ്മണ്ടോ...”&lt;br /&gt;“ഞാന്‍ മറക്കോ അമ്മായ്യേ അതൊക്കെ... ന്റെ മ്മാക്ക് ബദല് ള്ളത് ഇങ്ങള് ന്നെ അല്ലേ...”&lt;br /&gt;“ന്നാ ഞാന്‍ അന്നെ നോക്യ പോലെ ഒരു യത്തിം കുട്ടിനെ ഇജ്ജ് നോക്കണം..”&lt;br /&gt;“എത്താ ങ്ങള് പറീണത്...”&lt;br /&gt;“ആ... അനക്ക് ഇന്റെ സൈനൂനെ കെട്ടിക്കൂടെ... “ ഒന്നും പറയാനാവാതെ തരിച്ചിരുന്നു. അവര്‍ ഒന്നു പറയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുപ്പാണ്.  മൌനം തുടര്‍ന്നപ്പോള്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. “ഓള് നല്ലോളാ... ഇസ്റ്റക്കേട് ഉണ്ടെങ്കില്‍ അതും പറയ്... അന്റെ സമ്മതം മാത്രം മതി.”&lt;br /&gt;“ഇനിക്ക് ഇസ്റ്റക്കേട് ഒന്നും ല്ല്യാ... പക്ഷേ ഓല് വല്യ തറവാടാണ്. കൊജ്ജാനും മെതിക്കാനുമൊക്കെ ണ്ട്. ഇന്റെ കഥ ഇങ്ങക്ക് അറീലേ...”&lt;br /&gt;“കായിം പണും ഒക്കെ ണ്ടാക്ക്യ ണ്ടാവൂല്ലേ... പിന്നെ ഓല് ക്ക് സമ്മതക്കൊറവൊന്നും ഇല്ല്യാ... അനക്ക് സമ്മതാണോ...”&lt;br /&gt;“ഇങ്ങള് പറഞ്ഞാ പിന്നെ ഞാന്‍ ന്താ പറ്യാ...”&lt;br /&gt;“ന്റെ കുട്ടിനെ പടച്ചോന്‍ സഹായിക്കും.. വായിലിട്ട വെരല്  കൂടി കടിച്ചാത്ത പാവാണ് ന്റെ കുട്ടി.. ഓളെ ഇഞ്ഞും കസ്റ്റപ്പെട്ത്തര്ത്...“&lt;br /&gt;&lt;br /&gt;“ഇജ്ജ് ബെയ്ന്നാരം ഒന്ന് അങ്ങ്ട്ട് വാ... ഞാന്‍ രായീന്‍ ഹാജിനെ ഒന്ന് കാണട്ടേ...” എന്നും പറഞ്ഞ്  ബീത്താത്ത തിരിച്ച് നടക്കുമ്പോഴും കുഞ്ഞു ആലോചനയില്‍ മുഴുകിയിരിപ്പായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-4735664929777290071?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/4735664929777290071/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=4735664929777290071' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/4735664929777290071'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/4735664929777290071'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/02/blog-post_15.html' title='പുതുനാമ്പുകള്‍.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-3156483236420645462</id><published>2010-02-08T10:15:00.001+04:00</published><updated>2011-06-07T16:49:31.188+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>വിസ്മയം.</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : പതിനേഴ്.&lt;/span&gt;&lt;br /&gt;&lt;br /&gt;സുബ് ഹി നിസ്കാരം കഴിഞ്ഞ്  പതിവ് പാരായണത്തിനായി ഖുര്‍ആന്‍ തുറക്കുമ്പോഴും മനസ്സില്‍ അലയടങ്ങിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന്  നേരം വെളുപ്പിക്കുന്നിതിനിടയില്‍ എപ്പഴോ ഒന്ന് കണ്ണ് വെട്ടിയിരുന്നു. കണ്ണടച്ചാല്‍ തെളിയുന്നത് സല്‍മൂന്റെ ചിരിയാണ്.  അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സമാധാനവും സന്തോഷവും അധികം വിധിക്കപ്പെട്ടിട്ടില്ലല്ലോ. പറക്കമുറ്റാത്ത മക്കളെ ഏല്‍പ്പിച്ച് ഭര്‍ത്താവിന്റെ വിയോഗവും, പിന്നെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പെടാപാടും. ഇടയ്ക്ക് വെച്ച് നഷ്ടമായ ആങ്ങളയും നാത്തൂനും... അവര്‍ പിന്നിലുപേക്ഷിച്ച രണ്ട് യത്തീമുകള്‍... പോറ്റി വളര്‍ത്തുന്നതിനിടെയില്‍ പിന്നെയും കൈ വഴുതി നഷ്ടമായ കദീജൂ. തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടങ്ങളുടെ ഒരു നിര തന്നെയുണ്ട്. .  സൈനു വന്ന് കേറിയപ്പോള്‍ അവളൊടൊപ്പം പൊയ്പ്പോയ സന്തോഷവും സമാധാനവും തിരിച്ചെത്തിത്തുടങ്ങി. സല്‍മുവിന്റെ ജനനത്തോടെ അത് പൂര്‍ണ്ണമാവുകയും ചെയ്തു. പക്ഷേ പ്രതീക്ഷിക്കാത്ത വേഗത്തില്‍ അത് നഷ്ടമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ എല്ലാ പരീക്ഷണങ്ങളിലും ഉറച്ച് നിന്നെങ്കിലും ഇപ്പോള്‍ ശരിക്കും അടിതെറ്റി. ദൈനദിന ജീവിതത്തെപ്പോലും അവരുടെ അസാന്നിധ്യം സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞു വന്നപ്പോള്‍ മുറ്റവും തൊടിയും കാട് കെട്ടിക്കിടക്കുന്നതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.  “ഞ് ഞാന്‍ ആര്‍ക്ക് വേണ്ട്യാ കുട്ട്യേ... ആയക്കാലത്ത് നയിച്ച് ണ്ടാക്കി (അധ്വാനിച്ച്) മക്കളെ പോറ്റി. ജീവിതത്തിലെ സുഗന്താന്ന് അന്റെ അമ്മായി അറ്ഞ്ഞ്ട്ട്ല്ല്യാ.. ന്ന്ട്ടും ആ ബാലാല് കാട്ട്യ പണി നോക്കാ ജ്ജ്..” എന്ന് പറഞ്ഞൊഴിഞ്ഞു. അവനും മറുപടി ഉണ്ടായിരുന്നില്ല. അവളെ തിരിച്ച് കൊണ്ട് വന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്.  ഒരു പക്ഷേ അവള്‍ക്ക് ഇനിയും ലഭിച്ചേക്കാവുന്ന നല്ല ജീവിതത്തെ നശിപ്പിക്കലാവും എന്ന് കരുതി. തിരിച്ചെടുക്കാന്‍ നിര്‍ബന്ധിക്കാനായി അന്വേഷിച്ചു പോയ ഹംസ തിരിച്ചെത്തിയതോടെ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കായിരുന്നു. പക്ഷേ ഒന്നുമില്ലാ‍തെ പിന്നെന്തിന് എന്ന് അവനെ കണ്ട മുതല്‍ ചോദിച്ച് തുടങ്ങിയതാണ്. മൌനം മാത്രമയിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;രാത്രി തിമര്‍ത്ത് പെയ്ത മഴയില്‍ നനഞ്ഞൊലിച്ചെത്തിയ അവനെ കണ്ടപ്പോള്‍ പലതും ചിന്തിച്ച് കൂട്ടിയിരുന്നു. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കണം. അവളെ തിരിച്ച് കൊണ്ടുവരണം. ഞാന്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയ്ക്ക് അവന്‍ തയ്യാറായിരിക്കും. ആദ്യ കാഴ്ചയില്‍ ഇറങ്ങിപ്പോവാന്‍ പറയാനാണ് തോന്നിയത്. കണ്ടപ്പോള്‍ ദേഷ്യത്തെ ജയിച്ച സങ്കടം ശബ്ദമടക്കി.  “ഈ വയസ്സ് കാലത്തും ഇന്നെ സുഖായി ജീവിക്കാന്‍ മക്കള്  സമ്മയ്ക്കൂലാ ല്ലേ...“ എന്ന് പരിഭവിച്ചപ്പോഴും, “അനക്ക് ന്താ പറ്റ്യേത് ന്റെ സൈയ്തോ...” എന്ന് ആശങ്കപ്പെട്ടപ്പോഴും  മറുപടി ഇല്ലായിരുന്നു. കാരണം കൂടാതെ തലാഖ് പാടില്ല. അതല്ലാതെ മറ്റൊരു പരിഹാരവും ഇല്ലങ്കില്‍ മാത്രമുള്ള ആയുധമാണ് വിവാഹ മോചനം. അനുവദനീയമാണെങ്കിലും അല്ലാഹുവിന് ഏറ്റവും കോപമുള്ള വിഷമാണ് ദാമ്പത്യബന്ധം പിരിയുന്നത്.  മനുഷ്യന്റെ കാര്യമാണ്... എപ്പൊഴാണ് മരണം എന്നറിയില്ല, നാളെ എല്ലാറ്റിനും  മറുപടി പറയേണ്ടി വരേണ്ട ഒരു സമയം വരും... ആ കണ്ണീരിന്റെ ശക്തിമതി ജീവിതത്തിലെ എല്ലാ സൌഭാഗ്യങ്ങളും കരിച്ച് കളയാന്‍..  എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്റെ ചുണ്ടനങ്ങി. “സൈനൂന്റെ കൊയപ്പം കൊണ്ടല്ല ഓളെ വേണ്ടെന്ന് വെച്ചത്. തെറ്റ് ന്റതാ...  “ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ബാക്കി വെച്ച് അവന്‍ വീണ്ടും മൌനത്തിലേക്ക് മടങ്ങി.&lt;br /&gt;&lt;br /&gt;മൂന്നാല് ദിവസം കൊണ്ട്  ഒരുപാട് ആഗ്രഹങ്ങള്‍ മുളപൊട്ടിയ മനസ്സ് വീണ്ടും ശവപ്പറമ്പ് ആയിരിക്കുന്നു. കണ്ണില്‍ ഉറക്കം അരിച്ചെത്തിയപ്പോള്‍ ഖുര്‍ആന്‍ അടച്ചു. രണ്ട് ദിവസമായി മാറി നിന്ന ഉറക്കം പതുക്കെ അടുത്തെത്തിയപ്പോള്‍ നിസ്കാരക്കുപ്പായം അഴിച്ച് നിസ്കാരപ്പായയില്‍ തന്നെ ചെരിഞ്ഞു.&lt;br /&gt;&lt;br /&gt;“മ്മാ... മ്മാ...” ഹംസയുടെ നീട്ടിയുള്ള വിളി കേട്ടാ‍ണ് ഞെട്ടിയുണര്‍ന്നത്. നേരം നന്നായി വെളുത്തിരിക്കുന്നു. &lt;br /&gt;“ന്തേ...”&lt;br /&gt;“ഇങ്ങളോന്ന് വന്നാണീ‍...”&lt;br /&gt;നിസ്കാരപ്പായ നടുമടക്കി, മുണ്ട് (തട്ടം) ശരിയാക്കി പുറത്തിറങ്ങി.അവന്‍ കോലായിലേക്ക് കേറുകയാണ്. &lt;br /&gt; “അലീമു താത്തനെ കാണാല്ല്യേലാ...” &lt;br /&gt;“കാണാല്യാന്നോ... ഓക്ക് ന്തേ പറ്റ്യേ... ആരാ അന്നോട് പറഞ്ഞത്.”&lt;br /&gt;“ഓലെ പെരീല് ആള് കൂടീക്ക്ണ്..”&lt;br /&gt;“ന്താടാ ഇജ്ജ് ഈ പറീണത്... ഓള് ഏണ്ട് പോവാനാ... “&lt;br /&gt;“ങ്ങള് പോയി നോക്കീ... “&lt;br /&gt;&lt;br /&gt;ഓടിച്ചെല്ലുമ്പോള്‍ അവിടെ മുറ്റം നിറയെ ആള് കൂടിയിരിക്കുന്നു. അവളുടെ ഭര്‍ത്താവ് അസൈന്‍ പിന്തറയില്‍ തല താഴ്ത്തി ഇരിപ്പുണ്ട്. അടുത്തെ വീട്ടിലെ ആയിശു തേങ്ങിക്കരയുന്ന കദീജുവിനെ തോളിലിട്ടിട്ടുണ്ട്. കണ്ടപ്പോള്‍ ആയിശു അടുത്തേക്ക് വന്നു. &lt;br /&gt;“ന്തേ ണ്ടായി...”&lt;br /&gt;“അറീലാ... ഇന്നലെ അസൈന്‍ ഇബ്ടെ ണ്ടായിര് ന്ന് ല്യാ...”&lt;br /&gt;“ഒനേണ്ടേ പോയീന്ന്..”&lt;br /&gt;“രായിന്‍ ഹാജിക്ക് അട്ത്ത കാളൂട്ടിന് (കാളപൂട്ടിന്) ള്ള മൂരിനെ കൊണ്ട്രാന്‍ ഇന്നലെ രാവിലെ മാണ്യാങ്കുളം ചന്തക്ക് പോയീനേലാ... ഒക്കെ കയിഞ്ഞ് ഓന്‍ രാവിലെ വന്നപ്പോ കദീജു തൊട്ടീക്കെടന്ന് കരയേര്ന്നെത്രെ. ന്തേലും ആവുസ്യത്തിന് തൊടൂക്ക് എറങ്ങ്യേതാവും ന്നാ ഓന്‍ കര്ത്യേത്. കൊറെ കയിഞ്ഞ് കാണാന്‍ ല്ല്യാതായപ്പോ അവ്ടെ അന്വേസിച്ച് വന്ന്.. അപ്പളാ ഞാന്‍ തെര്യാന്‍ കൂട്യേത്.”&lt;br /&gt;“ഈ പെണ്ണ് എവ്ടെ പോയി...”&lt;br /&gt;“കേറ്റിലും (കിണറില്‍) കൊളത്തിലും ഒക്കെ നോക്ക്ണ്ട്... കേറ്റില്‍ എറങ്ങാന്‍ കയറിന് വേലു പോയീറ്റ്ണ്ട്...”&lt;br /&gt;&lt;br /&gt;കയറുമായി വേലു എത്തിയതോടെ എല്ലാവരും കിണറ്റുകരയിലേക്ക് നീങ്ങി. ആലസ്സന്‍ കിണറ്റിലിറങ്ങി...  പലവട്ടം മുങ്ങിത്തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല.  തൊട്ടുടുത്തുള്ള കിണറുകളും കുളങ്ങളും അരിച്ചു പെറുക്കി. അലീമുവിന്റെ ബാപ്പയും രണ്ട് ആങ്ങളമാരും സംഭവം കേട്ടറിഞ്ഞെത്തി. കദീജുവിനെ അലീമുവിന്റെ ഉമ്മ വാങ്ങി തോളിലിട്ടു. കരഞ്ഞ് തളര്‍ന്ന അവളെ ഉറക്കാന്‍ അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞ് അവര്‍ ഭര്‍ത്താവിനെ വിളിച്ചെന്തോ സംസാരിക്കുന്നത് കണ്ടു. കൂട്ടം കൂടി നിന്നവര്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ അടുത്തേക്ക് നടന്നു. കൈമാറി കൈമാറി പുതിയ വിവരം അടുത്തെത്തി. അലീമുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും അകത്തില്ലെന്നായിരുന്നു ആദ്യ വാര്‍ത്ത. ആഭരണങ്ങളുമായി അവള്‍ എങ്ങോട്ട് അപ്രത്യക്ഷമായി എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്  സൈയ്തുവും രാവിലെ മുതല്‍ വീട്ടിലില്ലല്ലോ എന്ന ബോധം ഉണ്ടായത്. ഉള്ളംകാല് പോ‍ള്ളാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;****** ****** ***** ******&lt;br /&gt;പരപുരുഷനോടൊപ്പം ഒരു സ്ത്രീയുടെ ഒളിച്ചോട്ടം നട്ടുമ്പുറത്ത് ആദ്യ സംഭവമായിരുന്നു. അത് വിവാഹിതയും മാതാവുമായ ഒരാള്‍ കൂടി ആയപ്പോള്‍ അവിശ്വനീയമായ വാര്‍ത്തയായി. മൂര്‍ച്ചയുള്ള പരിഹാസത്തിന് ഏറ്റവും കൂടുതല്‍ ഇരയായത് അലീമുവിന്റെ ഭര്‍ത്താവ് അസൈന്‍ ആയിരുന്നു. നാട്ടുകാരും കുടുബങ്ങളും ഒരു പൊലെ അദ്ദേഹത്തെ ആക്രമിച്ചു. ആദ്യമൊക്കെ രണ്ട് വയസ്സ് തികയാത്ത കദീജുവുമായി അയാള്‍ വീട്ടിനകത്ത് ഒതുങ്ങി കൂടി.  ആദ്യത്തെ പരിഹാസം അമര്‍ന്നപ്പോള്‍ അതിലേറെ ശക്തിയുള്ള സഹാനുഭൂതിയോടെ അയല്‍ വാസികള്‍ അദ്ദേഹത്തെ സഹായിച്ചു.  പകല്‍ കൂലിപ്പണിക്കിറങ്ങുമ്പോള്‍ അവളെ ആയിശുവിനെ ഏല്‍പ്പിച്ചു. അവര്‍ക്ക് ജോലിയുള്ള ദിവസം ബീത്താത്തയുടെ വീട്ടിലായിരുന്നു കദീജു വളര്‍ന്നത്.  ഒളിച്ചോടിയവരെ  ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഇനി ഒരിക്കലും നാട്ടിലേക്ക് ഇല്ലെന്നും, അന്വേഷിച്ച് ആരും ചെല്ലരുതെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. “വിവരമറിഞ്ഞപ്പോല്‍ ഇഞ്ഞ് ഇങ്ങോട്ട് വന്നാല്‍ ന്റെ പറമ്പ്ക്ക് ഞാന്‍ കേറ്റൂലാ ... “എന്നായിരുന്നു ബീത്താത്താന്റെ പ്രതികരണം.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ക്ക് ശേഷം ബീത്താത്ത ഖാദറിനെ കാണാനെത്തിയത് മറ്റൊരു ആവശ്യവും കൊണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-3156483236420645462?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/3156483236420645462/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=3156483236420645462' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3156483236420645462'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3156483236420645462'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/02/blog-post_08.html' title='വിസ്മയം.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-2542983520891156653</id><published>2010-02-01T10:50:00.001+04:00</published><updated>2011-06-07T16:49:31.188+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>സമസ്യകള്‍‍...</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : പതിനാറ്&lt;/span&gt;&lt;br /&gt;&lt;br /&gt;സല്‍മു കരഞ്ഞുറങ്ങി എന്ന് തോന്നുന്നു. ഉമ്മയുടെ ചുമലില്‍ ആണ് ഇന്നലെ രാത്രി മുതല്‍. ഉടച്ചകഞ്ഞി കുടിപ്പിക്കാന്‍ സല്‍മൂനെയും കൊണ്ട് മുറ്റത്ത് നടക്കുമ്പോഴാണ് ബാപ്പയും അബ്ദുവും കൂടി പള്ളിയിലേക്ക് ഇറങ്ങിയത്. “സൈന്വോ ഈ കരിക്കൂട്ണ് നേരത്ത് (സന്ധ്യാ സമയം) ആ പെണ്ണിനേം കൊണ്ട് ഇബ് ടെ നിക്കണ്ട... അവുത്ത്ക്ക് പൊയ്ക്കോ” എന്ന് ബാപ്പ പറഞ്ഞപ്പോള്‍ അകത്തേക്ക് കയറുകയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി അന്ന് മുതല്‍  മനസ്സില്‍ എന്തിനെന്നറിയാത്ത ആധി തന്നെയായിരുന്നു. ഇടയ്ക്കിടെ വരാറുള്ള ഉമ്മയെ കാണുമ്പോഴൊക്കെ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്ന് ആര്‍ത്തിയോടെ അന്വേഷിക്കാറുണ്ട്. “ഓന്റെ സ്വഭാവം അനക്ക് അറിഞ്ഞൂടെ സൈന്വോ... ഒരു വിവരും ഇല്ല്യാ..” എന്ന പ്രതീക്ഷിച്ച മറുപടിയും കിട്ടും.വന്നാല്‍ സല്‍മൂനെ കുറെ കളിപ്പിച്ച് തിരിച്ച് പോവും. അപ്പോഴൊക്കെ “ഇജ്ജ് പോര്ണ് ല്യേ സല്‍മൂട്ട്യേ... “ എന്ന് ചോദിക്കും എന്ന് പലവട്ടം കരുതിയിരുന്നു. ആ വീട്ടില്‍ നിന്ന്  ഇറങ്ങിയത് മുതല്‍ ഈ നിമിഷം വരെ എന്തായിരിക്കും എന്നോടുള്ള പിണക്കത്തിന്റെ കാരണം എന്ന് തന്നെയാണ് തിരിച്ചും മറിച്ചും ആലോചിച്ചത്.&lt;br /&gt;&lt;br /&gt;ഇന്നലെ മുതല്‍ സല്‍മു ഉമ്മയോടൊപ്പം അടങ്ങിക്കഴിയുന്നുണ്ട്. എന്റെ ഉള്ളിന്റെ ഉരുക്കം അവള്‍ക്കും പിടികിട്ടിയിരിക്കും. സാധാരണ ഇവിടെ വന്നാല്‍ വിടാതെ കൂടെ തന്നെ കൂടാറുള്ളതാണ് അവള്‍. മറ്റാരെയും അടുപ്പിക്കാത്ത ചിണുങ്ങിക്കരച്ചില്‍ എപ്പോഴും കൂട്ടിനുണ്ടാവും. ഇന്നലെ രാത്രി മുഴുവന്‍ ഉമ്മയാണ് ഉറക്കിയിട്ടുണ്ടാവുക. ബാപ്പ പറഞ്ഞ വാര്‍ത്ത മനസ്സിനെ വിശ്വസിപ്പിക്കാന്‍ ഇനിയും ശ്രമിച്ച് കൊണ്ടിരിക്കുന്നു. “അന്നെ കാര്യം ഒയിവാക്കി എന്നും പറഞ്ഞ് ഒരു കത്ത് വന്ന്ക്ക്ണ്’ എന്ന ബാപ്പയുടെ ശബ്ദം ഏതോ ഗുഹക്കകത്ത് നിന്ന് കേട്ടപോലെയാണ് തോന്നിയത്. കാലിന്നടിയില്‍ നിന്ന് തുടങ്ങിയ പെരുപെരുപ്പും ചൂടുംമേലാകെ വ്യാപിച്ചു, തലയ്ക്കത്ത് തീപ്പന്തമെരിഞ്ഞു, ശരീരമാസകലം സൂചി ഇറക്കുന്ന പ്രതീതി, കാഴ്ച കലങ്ങിയൊലിച്ചതും കാലിന്റെ ബലം കുറഞ്ഞ് കുറഞ്ഞ് വരുന്നതും “ന്റെ കുട്ടീ... “ എന്ന ബാപ്പാന്റെ കരച്ചിലും നേരിയ ഓര്‍മ്മയുണ്ട്. &lt;br /&gt;&lt;br /&gt;കണ്ണുതുറക്കുമ്പോള്‍ കട്ടിലില്‍ തലവെച്ച് നിലത്ത് പടിഞ്ഞിരിക്കുന്ന ഉമ്മയെയാണ് ആദ്യം കണ്ടത്. തൊട്ടപ്പുറത്ത് സല്‍മൂന്റെ തൊട്ടില്‍ അനങ്ങുന്നുണ്ട്. അത് കണ്ടതോടെ സ്ഥലകലങ്ങളില്‍ തിരിച്ചെത്തി. ഉള്ളില്‍ ഉയര്‍ന്ന തേങ്ങല്‍ പണിപ്പെട്ട് ഒതുക്കിയെങ്കിലും കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. എത്ര അടക്കാന്‍ ശ്രമിച്ചിട്ടും സങ്കടം തേങ്ങലായപ്പോഴേക്ക് ഉമ്മയുടെ കൈകള്‍ മുടിയിലൂടെ സഞ്ചിരിച്ച് തുടങ്ങി. ചുണ്ടുകള്‍ നെറ്റിയില്‍ അമരുമ്പോള്‍ “ന്റെ കുട്ടി ങ്ങനെ കരഞ്ഞ്ട്ടെന്താ കാര്യം... ഒക്കെ സര്യാവും. ഇജ്ജ് സബൂറാക്ക് (ക്ഷമിക്കുക)... “ എന്ന് മന്ത്രിച്ചു.  ആ സാന്ത്വനം അകത്ത്  അമര്‍ത്തിയ സങ്കടത്തിന്റെ കുത്തൊഴുക്ക് കൂട്ടി. മുളചീന്തും പോലെ തേങ്ങിക്കരയുമ്പോള്‍ ഉമ്മ പുറത്ത് തട്ടി ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. തൊട്ടില്‍ അനങ്ങിയപ്പോള്‍ കണ്ണും മൂക്കും അമര്‍ത്തിത്തുടച്ച്എണീറ്റിരുന്നു. ബാപ്പ വാതിലില്‍ തന്നെയുണ്ട്. കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ കണ്‍കോളുകളില്‍ തുടങ്ങി കവിളിലൂടെ ഒലിച്ചൊഴുകുന്ന ചാലുകളാണ് ആദ്യം ശ്രദ്ധിച്ചത്. &lt;br /&gt;&lt;br /&gt;&lt;br /&gt;കണ്ണീരടങ്ങുന്നില്ല... ഉറവ വറ്റാത്ത കണ്ണീര് തുടക്കുമ്പോള്‍ ഉമ്മ പറഞ്ഞു.. “ന്റെ കുട്ടിന്റെ ചാവം (ശാപം) ഓന് ണ്ടാവര്ത്. അന്റെ ഈ കണ്ണ്ന്ന് ഇപ്പോ വര്ന്നത് ചോരേണ്. അയ് ന് ള്ളത് പടച്ചോന്‍ കൊട്ത്തോളും.ഞമ്മക്ക് സബൂറാക്കാം. ന്താ ണ്ടായത് ന്ന് ബീത്താത്തനോട് ഞമ്മക്ക് ചോയ്ക്കാം.. ഇമ്മ കഞ്ഞിന്റെള്ളം ചൂടാക്കിത്തരാം... ഇന്റെ കുട്ടി കൊറ്ച്ചെങ്കിലും കുടിച്ച്. അന്റെ തടി മത്രം ഇജ്ജ് നോക്ക്യാപോരാ.. ആ കുട്ടിക്ക് അന്റെ പാല് തന്നെ കൊട്ക്കണ്ടേ....” &lt;br /&gt;‘പറക്കമുറ്റാത്ത ഈ പൈതലിനെയും കൊണ്ട് ഇനി എന്ത്...?" എന്ന ചോദ്യം അകം പൊള്ളിച്ചുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;കഞ്ഞിപ്പാത്രത്തില്‍ ചിരട്ട കൈല്‍ ഇളക്കാനാല്ലാതെ അത് വായിലേക്ക് ഉയര്‍ത്താന്‍ തോന്നിയില്ല. “എന്തിനായിരിക്കും എന്നോട് ഇങ്ങനെ.. “ എന്ന ചോദ്യം മനസ്സ് തുടര്‍ന്ന് കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷം അഞ്ച് ആവാറായെങ്കിലും ഇന്നേവരെ ഒരു പിണക്കം കൂടി ഉണ്ടായിട്ടില്ലായിരുന്നു. കല്ല്യാണം കഴിഞ്ഞ് ആ വീടിന്റെ പടി കയറിയ അന്ന് മുതല്‍ അത് സ്വന്തം വീടായിരുന്നു. അവിടെ മൂത്ത മകളായിരുന്നു. ഭര്‍ത്താവിന്റെ ഒരു വാക്കിനെയും എതിര്‍ത്ത് സംസാരിച്ച ഓര്‍മ്മയില്ല. എന്നിട്ടും കളപറിച്ച് കളയുമ്പോലെ ആ കുടുംബത്തില്‍ നിന്ന് എടുത്തെറിയപ്പെട്ടപ്പോള്‍ നിലയില്ലാ വെള്ളത്തില്‍ എത്തിപ്പെട്ട പ്രതീതി.&lt;br /&gt;&lt;br /&gt;നേരം വെളുത്ത ഉടന്‍ ഉപ്പയും ഉമ്മയും ബിത്താത്തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. “ഇജ്ജ് ഏണ്ടും പോണ്ട.. ഓള് ബ് ടെ ഒറ്റക്കാണ്. സല്‍മൂനെ ഒന്ന് നോക്ക്..” എന്ന് അബ്ദുവിനോട്  ഉപ്പ പറയുന്നത് കേട്ടു. “ങ്ങള് പ്പ ന്തിനാ ഓന്റെ പെരീക്ക് പോണത്... ഓള് ഞമ്മളെ പെരീല് നിന്നോട്ടേ... ന്നാലും ഓല്‍ക്ക് ഇട്ട് തട്ടാനൊന്നും കൊട്ക്കണ്ട. ഓലെ കാല് പുട്ച്ചാനും പോണ്ട... “ അബ്ദുവിന്റെ അരിശം ഇന്നലെ തുടങ്ങിയതാണ്. “അനക്ക് അത് പറ്യാ.. ഓക്ക് ഒരു പെമ്പാട്ട്യാണ്... ഞങ്ങളെ കാലം കയിഞ്ഞാലും ഓക്ക് ജീവിച്ചണ്ടേ...” അവര്‍ ഇറങ്ങിയപ്പോള്‍ സല്‍മൂനെയും കൊണ്ട് അകത്തേക്ക് നടന്നു.  സങ്കടത്തിന്റെ പുതിയ തിര അകത്ത് ഉരുണ്ട്  കൂടിത്തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;*** *** *** *** **** ******&lt;br /&gt;ഖാദറും ആമിനുവും കയറിച്ചെല്ലുമ്പോള്‍  ഹംസ ഉമ്മുറത്തെ തിണ്ടില്‍ കിടന്നിരുന്നു.അകത്ത് നിന്ന് വന്ന ബീത്താത്ത ആളാകെ മാറിയിരുന്നു. എപ്പോഴും ചുറുചുറുക്കോടെ നടക്കാറുള്ള അവര്‍ കൂനിക്കൂടിയാണ് നടക്കുന്നത്. മുഖം ചീര്‍ത്തിട്ടുണ്ട്... കേറിയിരിക്കാന്‍ ആഗ്യം കാണിച്ചു. “ന്തേ ആമിന്വോ ഞമ്മളെ കുട്ട്യേക്ക് പറ്റ്യേത്... അന്നോട് ഓള് വല്ലതും പറഞ്ഞോ...” എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ബീത്താത്തയുടേ ശബ്ദം ഇടറിയിരുന്നു. നിറകണ്ണുകളുമായി ‘ഇല്ലന്ന്’ തലയാട്ടാനേ ആമിനുവിന് കഴിഞ്ഞുള്ളൂ. വരാന്തയിലെ തിണ്ടില്‍ ദൂരെക്ക് നോക്കി ഖാദര്‍ ഇരുന്നു.  പോവുന്ന മുമ്പ് തന്നെ സൈയ്തു ഇത് തീരുമാനിച്ചിരിക്കാം എന്നും അത് കൊണ്ടാണ് കുറച്ച് ദിവസം അവള് അവിടെ നില്‍ക്കട്ടേ..., തല്‍ക്കാലം കൂട്ടികൊണ്ട് വരണ്ട എന്ന് തീരുമാനിച്ചത്. രണ്ടാള്‍ക്കിടയില്‍ അവരറിയുന്ന ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവരെല്ലാം ചിന്തിച്ചത് എന്തായിരിക്കും ഇതിന് പ്രേരിപ്പിച്ച വികാരം എന്നത് മാത്രമായിരുന്നു.  ഇനി അലീമുവിനോട് സൈനു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നറിയാന്‍ വേലിയരികില്‍ പോയി ബീത്താത്ത അവളെ വിളിച്ചു. കദീജുവിനെ ഒക്കത്ത് വെച്ചാണ് അലീമു എത്തിയത്. അവള്‍ക്കും ഒന്നും പറയാനില്ലായിരുന്നു. ഹംസയോടും അയമുദുവിനോടും അതേ കുടുബത്തില്‍ തന്നെ പെട്ട കുഞ്ഞുവിനോടും ഖാദര്‍ അന്വേഷിച്ചു. പക്ഷേ സൈയ്തുവിന്റെ പെരുമാറ്റത്തില്‍ ഇങ്ങനെ ഒരു തീരുമാനത്തിന്റ് ലാഞ്ചന പോലും ഇല്ലായിരുന്നു.  പോയക്കാര്യത്തിന് ഒരു തീരുമാനവും ആവാതെയാണ് ഖാദറും ആമിനുവും മടങ്ങിയത്. &lt;br /&gt;&lt;br /&gt;പിറ്റേന്ന്  ബീത്താത്ത സൈനുവിന്റെ വീട്ടിലെത്തി... കണ്ടപ്പോള്‍ രണ്ടാളുടെയും കണ്ണ് നിറഞ്ഞു. സൈനുവിനെ ഏറ്റവും നന്നായി ആശ്വസിപ്പിച്ചതും ബീത്താത്തയായിരുന്നു. ഇടയ്ക്കിടെ അവരുടെ സന്ദര്‍ശനം കൊണ്ട് അവള്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി. ഇതിനിടയില്‍ ഹംസയും അയമുദുവും കൂടി സൈയ്തുവിനെ അന്വേഷിച്ച് വയനാട് വരെ പോയി. സൈനുവിനെ തിരിച്ചെടുക്കണം എന്ന ബീത്താത്തന്റെ അഭ്യര്‍ത്ഥന അറിയിച്ചപ്പോള്‍ “ഞാന്‍ കാര്യം ഒഴിവാകീട്ട്ണ്ടങ്കി അത് പിന്നെ തിരിച്ചെട്ക്കാനല്ല... “ എന്ന് തീര്‍ത്ത് പറഞ്ഞെത്രെ. ‘എന്തിനാണ് ഇങ്ങനെ ചെയ്തത്  എന്ന ചോദ്യത്തിന് സൈയ്തു മൌനിയായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാരണമില്ലാത്ത ആ ‘തലാഖ്’ അത്ഭുതമായി. ഒരിക്കല്‍ ബീത്താത്ത സല്‍മൂനെ കണ്ട് തിരിച്ച് പോവാനിറങ്ങുമ്പോള്‍ ഖാദറിനെ പുറത്തേക്ക് വിളിച്ചു.. “ന്റെ കുട്ടിന്റെ കണ്ണീര് ഇനിക്ക് കാണാന്‍ വെജ്ജ ന്റെ ഖാദറേ... ഓള് ഇനിക്ക് മരോള് ആയിരുന്നില്ല... മോള് ആയിരുന്നു. ഇന്ന്ട്ടും ആ ബലാല്  എന്തിനിത് ചെയ്തുന്ന് പടച്ചോന് മാത്രേ അറിയൂ...“ പഴയ കാര്യങ്ങളൊക്കെ ഓര്‍ത്ത ശേഷം അവര്‍ കൂട്ടിച്ചേര്‍ത്തു... “ഞമ്മളെ മോളെ ഇങ്ങനെ നിര്‍ത്ത്യ മത്യോ... ഓള്‍ക്ക് അയ് ന് മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ... ഒന്നും കൂടി കെട്ടിച്ചയക്കുന്ന കാര്യം ഇജ്ജ് അലോയിച്ച്ട്ട്ണ്ടോ...”&lt;br /&gt;“ഞാം അലോയ്ച്ചാത്തത് കൊണ്ടല്ല... ആരെങ്കിലും തലീല് കെട്ടിവെക്കാം മാത്രം മക്കളൊന്നും ഇല്ല്യല്ലോ ഇച്ച്... പിന്നെ ഒരു പെങ്കുട്ടിം ഇല്ല്യേ... നല്ല കൂട്ടര് വല്ലോം വെരാണെങ്കി നോക്കണം...”&lt;br /&gt;“ഞാനും അത് ആലോയ്ച്ച്ണ്ട്... ഞമ്മക്കൊന്ന് നോക്കാ... ഓളെ പെറ്റത് ആമിനു ആണ് ന്നേ ഉള്ളൂ... ഇന്റെ കുട്ട്യെന്നേണ്... ”&lt;br /&gt;“ഞമ്മക്ക് അന്വേസിച്ച് നോക്കാം... തഞ്ചം ഒത്ത ആരെങ്കിലും കിട്ടട്ടേ...”&lt;br /&gt;“ഇന്‍സാ അല്ലാ... ഇജ്ജ്  അഞ്ച് വഖ്ത്തിലും ദോര്‍ക്ക്.. ഒക്കെ സര്യാവും.” ബീത്താത്ത പടിയിറങ്ങുമ്പോഴും ആ പിതാവിന്റെ മനസ്സ് ശൂന്യമായിരുന്നു.&lt;br /&gt;&lt;br /&gt;അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഒരു രാത്രി സൈയ്തു നാട്ടില്‍ തിരിച്ചെത്തി. പായും തലയിണയും എടുത്ത് കൊടുക്കുമ്പോള്‍ ‘സൈനുവിന്റെ കണ്ണീരിന്റെ ശാപം ജീവിതകാലം മുഴുവന്‍ വിടാതെ കൂടെയുണ്ടാവും. എല്ലാ കാലത്തും ആരോഗ്യം ഉണ്ടാവുകയില്ല’ എന്നായിരുന്നു ബീത്താത്തയുടെ പ്രതികരണം. നാട്ടിലെത്തിയ ശേഷവും സൈയ്തു പുറത്തിറങ്ങിയില്ല... ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. മുന്നാം ദിവസം പുലര്‍ന്നത് നാടിനെ ഞെട്ടിച്ച മറ്റൊരു വാര്‍ത്തയുമായി ആയിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-2542983520891156653?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/2542983520891156653/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=2542983520891156653' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2542983520891156653'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/2542983520891156653'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/02/blog-post.html' title='സമസ്യകള്‍‍...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-43114696939719081</id><published>2010-01-26T10:06:00.000+04:00</published><updated>2011-06-07T16:49:31.188+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>കാര്‍മേഘങ്ങള്‍...</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : പതിനഞ്ച്.&lt;/span&gt;&lt;br /&gt;&lt;br /&gt;പടികയറുമ്പോള്‍ തന്നെ കാട് കെട്ടിത്തുടങ്ങിയ നടവഴിയാണ് ശ്രദ്ധിച്ചത്. സെയ്തുക്കയും കുടുബവും രണ്ട് വഴിക്ക് പോയതോടെ വീടുറങ്ങിയ പോലെയായി. കരിമ്പനും കാരിയും ഇല്ലാത്ത തൊഴുത്തും ശൂന്യം...  അമ്മായിയെ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ അവര്‍ അടുക്കളയില്‍ നിന്ന് വന്ന് കുട്ട ഇറക്കാന്‍ സാഹായിച്ചു. ചന്തയില്‍ നിന്ന് വരുന്ന വഴിയാണ്. ചൂരക്കൊട്ടയില്‍ നിന്ന് പറഞ്ഞ സാധങ്ങള്‍ ഓരോന്നായി എടുത്ത് വെച്ചു. ബാക്കി അബുഹാജിയുടെ വീട്ടിലേക്കുള്ളതാണ്. അത് അവിടെ എത്തിക്കണം. തിരിച്ച് തലയിലേക്ക് കുട്ടപിടിക്കാന്‍ പറഞ്ഞപ്പോള്‍ അമ്മായി പറഞ്ഞു.&lt;br /&gt;“ഇച്ചിരി കഞ്ഞിന്റെള്ളം കുടിച്ച്ട്ട് പോയാ മതി ..” &lt;br /&gt;“ഇപ്പോ നേരം ഇല്യ അമ്മായ്യേ... ഇത് അബുആജിന്റെ പേരീല്‍ കൊട്ക്കണം. ഞാന്‍ പിന്നെ വരാം..”&lt;br /&gt;“ഞ്ഞ് ചിക്കനെ (നേരെ)  പണിക്ക് പോക് ആവും. പിന്നെ അന്നത്തിന്റെ മുറി കിട്ടുല്ല... അതോണ്ട് കുടിച്ചിട്ട് പോയാ മതി.“ എന്ന് തീര്‍ത്ത് പറഞ്ഞപ്പോ കൊട്ട തിണ്ടിലേക്ക് തന്നെ നീക്കി വെച്ച് കിണറ്റിന്‍ കരയില്‍ പോയി കൈയ്യും കാലും കഴുകി തിരിച്ചെത്തി. കഞ്ഞിപ്പാത്രത്തിന്റെ മുമ്പിലിരിക്കുമ്പോള്‍ സെയ്തുക്കാനെ കുറിച്ച് അന്വേഷിച്ചു. &lt;br /&gt;“ഓന്റെ ഒരു വിവരൂം ഇല്ല്യെ..”&lt;br /&gt;“കുട്ട്യേളെ ഇത് വരെ കൂട്ടികൊട്നീല്ലേ... ഇങ്ങള് ഒറ്റക്കല്ലേ ബ് ടെ...”&lt;br /&gt;“അയ്ന്റെ കത ഒന്നും പറയാതിരിക്ക്ണതാ നല്ലത്.”&lt;br /&gt;“ന്തേ..”&lt;br /&gt;“ഓന്‍ പറിണത് വരെ ഓള് അവ്ടെ നിക്കട്ടേ... ഓന്‍ പറിണത് വരെ കൂട്ടികൊണ്ടരണ്ടാ... ന്നാ പറഞ്ഞത്. ഞാം ന്താ ചെയ്യാ...”&lt;br /&gt;“അത് ന്താ... ഓല് തമ്മില് വല്ല തെറ്റും ണ്ടോ...”&lt;br /&gt;“കായ്ച്ചീല് ഒന്നും ഇല്ല്യാ.. ഞാന്‍ സല്‍മൂനെ കാണാന്‍ പോയീന്നു. അപ്പളൊക്കെ കത്ത് ണ്ടാ ന്ന് ന്റെ കുട്ടി ചോയ്ച്ചു... ഇല്ല്യ ഓന്‍ അയക്കുംന്ന് പറഞ്ഞ് സമാധിപ്പിച്ചു.. ന്താ ന്റെ സെയ്തൂന്റെ മനസ്സില്ന്ന് ഓന് മാത്രേ അറിയുള്ളൂ...”&lt;br /&gt;“സാരല്യാ... കത്ത് വെരൊയ്ക്കാരം... “&lt;br /&gt;“ഇച്ച് അറിഞ്നൂടാ ഇന്താ ഓന്റെ ഹാല് ന്ന്...”&lt;br /&gt;&lt;br /&gt;അമ്മായിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്താണ് സെയ്തുക്കാക്ക് പറ്റിയത് എന്ന അലോചനയില്‍ ആയിരുന്നു. ഇടവഴി ഇറങ്ങിയപ്പോല്‍ ഭ്രാന്തന്‍ കുഞ്ഞാലികാക്ക കൈ നീട്ടി നില്‍ക്കുന്നു. കുട്ട ഇടവഴിവക്കത്തിറക്കി.  കുട്ടിക്കാലം മുതല്‍ കാണുന്ന മുഖം... ജടപിടിച്ച മുടി.  എല്ലുന്തിയ മുഖത്ത് നരച്ച താടി, കുഴിയിലാണ്ട ജീവിനില്ലാത്ത കണ്ണുകള്‍, കഴുത്തിലെ കുഴിയും അതിന്റെ വശങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എല്ലും. എപ്പോഴും വിറച്ച് കൊണ്ടിരിക്കുന്ന കൈകള്‍,  തെന്നിത്തെന്നിയുള്ള നടപ്പ്. മെലിഞ്ഞൊട്ടിയ ശരീരത്തിന് അഴുക്ക് പിടിച്ച തോര്‍ത്ത് മാത്രമാണ് വേഷം. ഓത്തുപള്ളിപ്രായം മുതലേ കാണുന്ന അതേ രൂപം. വര്‍ഷം കഴിയുന്തോറും കുനിച്ചില്‍ ഇച്ചിരി കൂടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റമൊന്നുമില്ല. &lt;br /&gt;&lt;br /&gt;ബാപ്പ നേരത്തെ മരിച്ചതിനാല്‍ വളരെ ചെറുപ്പത്തിലേ കൂലിപ്പണിക്കിറങ്ങി. അങ്ങനെയിരിക്കെ ഒരിക്കല്‍ രാത്രി നന്നായി പനിച്ചു. അര്‍ദ്ധരാത്രി അട്ടഹിച്ച് എഴുന്നേറ്റ് ഉമ്മയെ ഞെക്കി കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് രക്ഷപ്പെടുത്തിയത്. അന്ന് സുഖമായി ഉറങ്ങിയെങ്കിലും പിറ്റേന്ന്  രാവിലെ കിണറ്റിലേക്ക് എടുത്തുചാടി. കയറില്‍ കസേര ഇറക്കി നാട്ടുകാര്‍ കരക്കെത്തിച്ചു. പിന്നെ കുറേ കാലം ചങ്ങലയിലായിരുന്നെത്രെ. വര്‍ഷങ്ങള്‍ നിണ്ട മരുന്നും മന്ത്രവും കൊണ്ടാണ്  ഈ പരുവത്തിലായത്. മകന്റെ അസുഖത്തില്‍ മനം നൊന്താണ് ആ ഉമ്മ മരിച്ചത് എന്ന് അമ്മായി ഇടയ്കിടേ പറയാറുണ്ട്. ആല്‍പ്പറമ്പും കഴിഞ്ഞുള്ള വലിയ മുളക്കൂട്ടത്തിനടുത്ത്  ഒരു കൂരയിലാണ് കുഞ്ഞാലിക്ക താമസം. മേഞ്ഞ ഓല ഉണങ്ങിക്കരിഞ്ഞ്  വീഴാറാവുമ്പോള്‍ നാട്ടുകാര്‍ മേഞ്ഞ് കൊടുക്കും. ചിലപ്പോള്‍ രാവും പകലും വീടിന്റെ പുറത്തെ തിണ്ണയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങുന്നത് കാണാം. അല്ലെങ്കില്‍ രാവും പകലും അലഞ്ഞ് നടക്കും. ആരെ കണ്ടാലും കൈ നീട്ടും, വിശന്നാല്‍ ഏത് വീട്ടിലേക്കും കേറിച്ചെല്ലും. വല്ലതും കൊടുത്താല്‍ കഴിക്കും... &lt;br /&gt;&lt;br /&gt;കുഞ്ഞാലിക്കയുടെ അസുഖ കാരണം നാട്ടുമ്പുറത്ത് ബാല്യകാല അന്വേഷണങ്ങളില്‍ പ്രധാനമാണ്.  പക്ഷേ കൃത്യമായ ഒരു കാരണം ഇന്നും ആര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം. കുഞ്ഞാലിക്കയുടെ മുതലാളിയും അനിയനും തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസ് വിധിയായപ്പോള്‍ അനിയന് പറമ്പ് നഷ്ടപ്പെട്ടു. ആ ദേഷ്യത്തിന് ചെയ്ത സിഹ് റ് (കൂടോത്രം), പിറ്റേന്ന് അതേ പറമ്പില്‍ ജോലിക്കെത്തിയ കുഞ്ഞാലിക്കാക്ക് ആണ് ഫലിച്ചത്. ഇതായിരുന്നു ഭ്രാന്തിന്റെ കാരണങ്ങളില്‍ പ്രബലമായ കഥ.  പള്ളിത്തൊടിയില്‍ നിന്ന് മുതലാളിക്ക് നിധി കിട്ടിയിട്ടുണ്ടെന്നും അത് കുഴിച്ചത് കുഞ്ഞാലിക്കയാണെന്നും അക്കാരണത്താലാണ് ഭ്രാന്ത് വന്നത് എന്നും വേറെ ഒരു കഥ.  അര്‍ദ്ധ രാത്രി ജിന്നിനെ കണ്ട് പേടിച്ചാണ് സമനില തെറ്റിയത് എന്നാണ് സഹപാഠി അബ്ദുല്ല പറഞ്ഞത്.&lt;br /&gt;&lt;br /&gt;ജിന്നുകളില്‍ നല്ലതും ചീത്തയുമുണ്ടെന്നും നല്ലവര്‍ സഹായിക്കുമെന്നും അവരെ കണ്ടാല്‍ പേടിക്കുകയോ, ആരോടെങ്കിലും പറയുകയോ ചെയ്താല്‍ ഭ്രാന്ത് വരുമെന്നും അവന്‍ പറഞ്ഞ് അന്ന് മനസ്സിലാക്കി. അനുബന്ധമായി പൂവ്വന്‍ച്ചിന പള്ളിയില്‍ നിന്ന് മിന്‍കാരന്‍ ജിന്നിനെ കണ്ട കഥ വിസ്തരിച്ച് പറയുകയും ചെയ്തു. താനൂര് കടപ്പുറത്ത് നിന്നായിരുന്നു അയാള്‍ മത്സ്യം വാങ്ങിയിരുന്നത്. അത് കൊണ്ട് തന്നെ സുബ് ഹി ബാങ്കിന് കുറച്ച് മുമ്പ് വീട്ടില്‍ നിന്നിറങ്ങും. ചോലക്കോട് പാടം മുറിച്ച് കടന്ന് അത്താണിക്കുന്ന് കേറുമ്പോഴേക്ക് ബാങ്ക് വിളിക്കും. തൊട്ടടുത്ത പൂവന്‍ച്ചിന പള്ളിയില്‍ കയറി നിസ്കരിച്ച്  യാത്ര തുടരും. അതായിരുന്നു പതിവ്. ഒരിക്കല്‍ അബദ്ധത്തില്‍ പുറപ്പെട്ടത് നേരത്തെയായിപ്പോയി. പള്ളിയില്‍ ഒന്ന് വിശ്രമിച്ച് സുബ് ഹി കഴിഞ്ഞ് പുറപ്പെടാം എന്ന് കരുതി അകത്ത് കേറി. സുന്നത്ത് നിസ്കരിച്ച് തിരിഞ്ഞപ്പോള്‍ പള്ളിയുടെ തൂണും ചാരി ഓരാള്‍ ഇരുന്നിരുന്നു. കാഴ്ചയില്‍ യാത്രക്കാരന്റെ രൂപം ആയിരുന്നെങ്കിലും അതൊരു നല്ല ജിന്നായിരുന്നെത്രെ.&lt;br /&gt;&lt;br /&gt;സംസാര മധ്യേ തന്റെ ദാരിദ്ര്യവും കഷ്ടപ്പാടും വിവരിച്ചോപ്പോള്‍ അപരിചിതന്‍ കുട്ടയുമായി ചിന(വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം) യിലേക്ക് ഇറങ്ങി. വെള്ളത്തില്‍ താഴ്ത്തി ഉയര്‍ത്തിയപ്പോള്‍ നിറയെ മീന്‍. എന്നും അങ്ങനെ ചെയ്താല്‍ മുന്ന് കുട്ട മീന്‍ വരെ കിട്ടും എന്നും അത് ആരോടും പറയരുത് എന്നും പറഞ്ഞ് അയാള്‍ മറഞ്ഞു. അധികം വൈകാതെ ദാരിദ്ര്യം മാറിയ മിന്‍കാരന്‍ ഒരിക്കല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞു. പിറ്റേന്ന് അത് നാടുമുഴുവന്‍ പാട്ടായി, അയാള്‍ മുഴുഭ്രാന്തനുമായി. അത് പോലെ ജിന്നിനെ കണ്ട് പേടിച്ചാണ് കുഞ്ഞാലിക്കാക്ക് ഭ്രാന്ത് ഉണ്ടായത് എന്ന് അബ്ദുല്ല ഉറപ്പിച്ച് പറഞ്ഞു. തുണിയില്‍ കെട്ടിയിരുന്ന പൈസയില്‍ ഓട്ടക്കാലണ കുഞ്ഞാലിക്കാക്ക് കൊടുത്തു. കൊട്ടയില്‍ നിന്ന് ഒരു കഷ്ണം ചക്കരയും കൂടി കിട്ടിയതോടെ ഉറക്കെച്ചിരിച്ച് തിരിച്ച് നടന്നു.&lt;br /&gt;&lt;br /&gt;‘ചന്തക്കോള്‘ ഇറക്കി കൊമ്പന്‍ മൂരിയുടെ അടുത്തേക്ക് പോയി. അവന്‍ എണീറ്റ് നടക്കാന്‍ സാധ്യതയില്ലന്ന് ഇന്നലെയും കുരിക്കള്‍ പറഞ്ഞിരുന്നു.  അടുത്തിരുന്നപ്പോള്‍ അവന്‍ സ്നേഹം പ്രകടിപ്പിച്ച് തുടങ്ങി.  വൈക്കോല്‍ കുടഞ്ഞിട്ട് തിരിച്ച് വന്നപ്പോഴേക്കും ആട്ടാന്‍ ആള് കൂടിയിരിക്കുന്നു.  കൊമ്പന്‍ കിടന്നതോടെ ചക്കാലയില്‍ നിന്ന് സമയത്തിന്  പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇന്നലെ ജോലിതീര്‍ത്ത് ഇറങ്ങുമ്പോള്‍ ഇശാ‍ ബാങ്ക് വിളിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അസര്‍ നിസ്കാരം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഹംസു കാത്തുനിന്നിരുന്നു. അമ്മായി അത്യവശ്യമായി ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. രാവിലെ ഞാന്‍ അവിടെ വന്നിരുന്നല്ലോ... എന്തെങ്കിലും അസുഖമോ മറ്റോ ഉണ്ടോ എന്ന ചോദ്യത്തിന് അതൊന്നും അല്ല “വേം അവ്ടെറ്റം വരാന്‍ പറഞ്ഞു..” എന്ന് മത്രമായിരുന്നു അവന്റെ മറുപടി. അപ്പോള്‍ തന്നെ കൂടെ പോരണം എന്ന് വാശിപിടിച്ചപ്പോള്‍ അബ്ദുല്ലാക്കനെ ഏല്‍പ്പിച്ച് കൂടെ ഇറങ്ങി.  ചെല്ലുമ്പോള്‍ അമ്മായി വരാന്തയിലെ തിണ്ടില്‍ കൂനിക്കൂടി ഇരിപ്പുണ്ട്. കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്.. ശബ്ദത്തിന് വല്ലാത്ത ഇടര്‍ച്ചയുണ്ട്... ഒറ്റദിവസം കൊണ്ട് ഒരുപാട് പ്രായം കൂടിയ പോലെ പലവട്ടം  കാരണം അന്വേഷിച്ചെങ്കിലും അവര്‍ മൌനിയായിരുന്നു. കുറേ കഴിഞ്ഞാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മൂര്‍ക്കനാട് ജുമുഅത്ത് പള്ളിയില്‍ നിന്ന് ആള് വന്നിരുന്നു. സൈയ്തുക്കാന്റെ കത്ത് അവിടെ എത്തീട്ടുണ്ടെത്രെ. അത്യവശ്യമായി ആണുങ്ങള്‍ ആരോടെങ്കിലും അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു... “ഇജ്ജും ഹംസിം കൂടി എത്രിം പെട്ടന്ന് അതൊന്ന് അന്വേഷിച്ച് വാ....” &lt;br /&gt;“അയ്നാണോ അമ്മായി ഇങ്ങനെ ബേജാറായീക്ക്ണത്. ഞാന്‍ പോയി കത്ത് വാങ്ങി വരാം...”&lt;br /&gt;“അയ് ന് കത്ത് ഞമ്മക്കല്ല... പള്ളിക്കലെ ഖാദിക്ക് ആണ്”&lt;br /&gt;“ഖാദിക്കോ... “&lt;br /&gt;“ഉം... അതാ അന്നോടും കൂടി പോവാന്‍ പറഞ്ഞത്”&lt;br /&gt;“ ന്താ കത്തില് എന്ന് വല്ലതും പറഞ്ഞോ... ?“&lt;br /&gt;"കാര്യം തീര്‍ത്ത്  (Divorce) അറിയിച്ച കത്താണെന്ന്...”&lt;br /&gt;“ആര്ടെ ....” ശബ്ദം പതറിയിരുന്നു.&lt;br /&gt;“സൈനൂന്റെ...” കാതിനെ വിശ്വസിക്കാനാവാതെ തരിച്ചിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-43114696939719081?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/43114696939719081/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=43114696939719081' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/43114696939719081'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/43114696939719081'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/01/blog-post_26.html' title='കാര്‍മേഘങ്ങള്‍...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-8523849063778534043</id><published>2010-01-18T09:03:00.002+04:00</published><updated>2011-06-07T16:49:31.188+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>വഴിയമ്പലം.</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : പതിനാല്.&lt;/span&gt;&lt;br /&gt;&lt;br /&gt;കിണറ്റുവക്കിലെ അലക്കുകല്ലില്‍ ഇരുത്തി വെള്ളം മുക്കിയൊഴിച്ചപ്പോള്‍ സല്‍മു കൈ കൊട്ടിച്ചിരിച്ചു. സൈനു ഇവളെ കുളിപ്പിക്കാന്‍ പഠിച്ച് വരുന്നേ ഉള്ളൂ. വല്ലപ്പോഴും അതിന് ശ്രമിച്ചാല്‍  “പെണ്ണ് അടങ്ങി ഇരിക്കൂല ...” എന്നാണ് അവളുടെ പരാതി.  സാരമില്ല, കുട്ടികള്‍ അങ്ങനെ തന്നെയാണ്. അത് അനുസരിച്ച് നമ്മുടെ കൈകള്‍ക്ക് തഴക്കം വരണം എന്ന് പറഞ്ഞ് മനസ്സിലാക്കി. ലോകം തിരിയാത്ത പ്രായത്തിലാണ് മരുമകളായി അവള്‍ എത്തുന്നത്. അന്ന് കുഞ്ഞാമൂന്റെ മോളുടെ കല്യാണദിവസം ആമിനൂനോട്  “അന്റെ സൈനൂനെ എന്റെ സൈയ്തൂന് തന്നൂടെ...” എന്ന് ചോദിച്ചത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു. ഓമനിച്ച് വളര്‍ത്താ‍നും വാര്‍ദ്ധക്യത്തില്‍ സഹായിക്കാനും ഒരു പെണ്‍കുട്ടി ഇല്ലാത്തതിന്റെ ദുഃഖം മാറിയത് സൈനു മരുമകളായി എത്തിയതിന് ശേഷമാണ്.  ഇന്നലെ “വയനാട്ട്ക്ക് പോണ്ടാന്ന് ഇജ്ജ് സെയ്തൂനോട് പറഞ്ഞീല്ലേ..” ന്ന് ചോദിച്ചപ്പോള്‍ മറുപടി അവളുടെ നിറഞ്ഞ കണ്ണുകളായിരുന്നു. തമ്മില്‍ വല്ല പിണക്കവുമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ “ഒന്നൂല്ല്യ മ്മാ.. പോയി മുന്നാല് മാസം കയിഞ്ഞാ വരും ന്നാ പറഞ്ഞത്..” എന്ന് പറയുമ്പോള്‍ ശബ്ദം ഇടറിയിരുന്നു. വൈകീട്ട് സൈയ്തു വന്നപ്പോഴും ചോദിച്ചു.““ഇനിക്ക് പോണം.. തല്‍ക്കാലം സൈനൂനിം കുട്ടിനിം ഓളോടെ കൊണ്ടാക്കാം... കൊറച്ചീസം അവ്ടെ നിന്നോട്ടെ..” എന്നായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;നാട്ടില്‍ തന്നെ അത്യവശ്യത്തിന് പണിയുണ്ട്. പിന്നെയെന്തിനാണ് നാട്  ഒഴിവാക്കുന്നത് എന്ന് പലവട്ടം ചിന്തിച്ചിട്ടും ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല. സൈനുവും സല്‍മുവും പോയാല്‍ പിന്നെയും വീടുറങ്ങും. രാവിലെ സുബഹി നിസ്കാരം കഴിയുമ്പോഴേക്ക് നിസ്കാരപ്പായയിലേക്ക് അവള്‍ മുട്ടുകുത്തിയെത്തും. പിന്നെ അവളോടൊപ്പം തന്നെ. ഉരുണ്ടിറങ്ങിയ സല്‍മുവിനെ തിരിച്ചിരുത്തി വെള്ളം ഒഴിക്കുമ്പോഴാണ് കുഞ്ഞു പടി കടക്കുന്നത് കണ്ടത്. അവനെ കണ്ടാല്‍ എപ്പോഴും വരാത്തതിന് പരുവം പറയുന്നത് പതിവാണ്. അത് കൊണ്ട് കാണാത്ത പോലെ ഇരുന്നു. നടപ്പും സംസാരവും പെരുമാറ്റവും എല്ലാം ആങ്ങളയെ പോലെ തന്നെ. സെയ്തു കയര്‍ത്തതിന്, താമസം മാറ്റിയപ്പോള്‍ നന്നായി എന്നേ തോന്നിയുള്ളൂ. വളര്‍ന്ന് കഴിഞ്ഞ അവന്‍ എന്തിനാണ് ഇവരുടെ ഔദാര്യത്തില്‍ കഴിയുന്നത് എന്ന തോന്നലായിരുന്നു അപ്പോള്‍.&lt;br /&gt;&lt;br /&gt;“ഇവള് ന്താ കുളിക്കാന്‍ സമ്മയ്ക്ക്ണ് ല്ല്യേ... അമ്മായേ” അവന്‍ അടുത്തെത്തിയിരിക്കുന്നു.&lt;br /&gt;“അനക്ക് ഈ വജ്ജൊക്കെ ഓര്‍മ്മണ്ട ഡാ...”&lt;br /&gt;“അത് ന്താ അമ്മായിയേ അങ്ങനെ പറിണത്. ഇത് ന്റെ പെരേനെ അല്ലേ... ആ മൂരി വീണത് കൊണ്ട് ഇപ്പോ രാവും പകലും അവ്ടെ തന്നെ പണി. അതാ ഇങ്ങട്ട് വാരാന്‍ പറ്റാഞ്ഞത്.“&lt;br /&gt;“ കുറച്ചീസം കഴിയുമ്പോ അന്നെ കണ്ടീലങ്കി വല്ലാത്ത പൊറുതിയെടാ... അതാടാ.”&lt;br /&gt;“അയ്നെന്താ..., ഞാന്‍ എപ്പളും വരാറില്ല്യേ...”&lt;br /&gt;“ഇജ്ജ് അവ്ടെ ഇരിക്ക്... ഞാന്‍ ഇതീനെ ഒന്ന് തോത്തട്ടേ.. (തോര്‍ത്തട്ടേ...”)&lt;br /&gt;&lt;br /&gt;&lt;br /&gt;*************** **************  *****************  &lt;br /&gt;&lt;br /&gt;&lt;br /&gt;ബീവിഅമ്മായി സല്‍മൂനെയും കൊണ്ട് അകത്ത് പോയപ്പോള്‍ പതുക്കെ തൊഴുത്തിലേക്ക് നടന്നു. മഗ് രിബ് ബാങ്ക് വിളിക്കാറായിത്തുടങ്ങി. അമ്മായിയോട് സംസരിച്ച് നിസ്കാരത്തിന് പള്ളിയിലെത്താം എന്ന് കരുതിയിരുന്നതാണ്. ഇനി നടക്കുമെന്ന് തോന്നുന്നില്ല. കാരിയും കരിമ്പനും കണ്ടപ്പോള്‍ തന്നെ തലയുയര്‍ത്തി. പുല്ലൂട്ടിനടുത്ത് കുന്തിച്ചിരുന്നപ്പോള്‍ തന്നെ മുര്‍ദ്ദാവ് തടവാന്‍ തലകുനിച്ച് തന്നു. രണ്ട് പിടി പച്ചപുല്ല് കുടഞ്ഞിട്ട് കൊടുത്ത് അവിടെ ഇരുന്നു.  കൊതുക് ശല്യം കുറയ്ക്കാനുള്ള ചകിരി പുകഞ്ഞ് തുടങ്ങിയിരിക്കുന്നു. &lt;br /&gt;“കുഞ്ഞ്വോ ഇജ്ജ് ഒവ് ടെ...”&lt;br /&gt;“ഞാന്‍ ഇവ്ടെണ്ട്... തൊവ്ത്ത് ല്. നമ്മളെ കാരിക്കും കരിമ്പനും ഒരു ഒടച്ചില് പറ്റീക്ക്ണല്ലോ... ന്ത് പറ്റി.” തിരിച്ച് നടക്കുമ്പോള്‍ അന്വേഷിച്ചു.&lt;br /&gt;“ഉം... അയ്റ്റ്ങ്ങളെ സരിക്ക് നോക്കണ്ടേ... ആ പച്ചപ്പുല്ല് ങ്ങനെ കൊടുക്കും. പള്ള നറച്ച് പണി എടുപ്പിക്കും.. അല്ലാതെ പുണ്ണാക്കും, പര്ത്തിം ഒന്നും കൊടുക്ക്ണ് ല്ല്യാ... ഇബ്ടെ ള്ളോരൊക്കെ തുക്ക്ടി സായ്പ്പ് മാരല്ലേ... നാക്കാല്യേളെ നോക്കാന്‍ മട്യാ..” വരാന്തയിലെ തിണ്ടില്‍ കാല് നീട്ടിയിരുന്ന് വെറ്റിലപ്പാത്രം തുറക്കുമ്പോള്‍ അമ്മായി പറഞ്ഞു. ഒന്നും മറുപടി പറയാനില്ലാത്തത് കൊണ്ട് മിണ്ടാതിരുന്നു. “ബാങ്ക് കൊട്ത്തൂന്ന് തോന്ന്ണ്, ഇഞ്ഞ് അത് കയിഞ്ഞ്ട്ട് മുറ്ക്കാം...“ &lt;br /&gt;“ഞാനും നിസ്കരിച്ച് വരാം.“ വുദു എടുക്കാനായി കിണറ്റിന്‍ കരയിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;അമ്മായി സംസരിച്ചത് മുഴുവന്‍ മരിച്ചപോയ ഭര്‍ത്താവിനെ കുറിച്ചും മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടുകളെ കുറിച്ചും ആയിരുന്നു. സെയ്തുക്ക തിരിച്ച് പോവുന്നതില്‍ അമ്മായിക്ക് നല്ല വിഷമമുണ്ട്. അവസാനമാണ് വിളിപ്പിച്ച കാര്യം പറഞ്ഞത്. കാരിയേയും കരിമ്പനേയും വില്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. സെയ്തുക്കാക്ക് പൈസയുടെ അത്യവശ്യമുണ്ട്. വേണമെങ്കില്‍ വാങ്ങാം. അല്ലെങ്കില്‍ അവയെ വേറെ ആവശ്യക്കാരുണ്ടോന്ന് അന്വേഷിക്കണം. “ന്റെ എര്ത്ത് ഇപ്പോ കായി ഒന്നും ഇല്ല്യ അമ്മായിയേ...  ഞാന്‍ കോള് കാര് ണ്ടോ ന്ന് നോക്കാം..” എന്ന് പറഞ്ഞ്  അമ്മായി ഇറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇടവഴിയിലേക്കുള്ള പടി ഇറങ്ങുമ്പോഴാണ് സൈയ്തുക്ക വരുന്നത് കണ്ടത്.  “രണ്ടീസം കഴിഞ്ഞ് എനിക്ക്  വയനാട്ട്ക്ക് തന്നെ പോണം...” എന്ന് കണ്ടപ്പാടെ പറഞ്ഞു.&lt;br /&gt;“അമ്മായി ഇന്നോറ് പറഞ്ഞു... ഞാന്‍ അവ്ട്ന്നാ വര്ന്നത്..”&lt;br /&gt;“ആ കാരിനെം കരിമ്പനേം ഇജ്ജ് എടുത്തോ“&lt;br /&gt;“ന്റെ എര്ത്ത് ഐന് മാത്രം കായി ഇല്ല്യാ... ന്നാലും ഞമ്മക്ക് നോക്കാം. ആര്ക്കും വേണ്ടങ്കി രണ്ടീസം കഴിഞ്ഞാല്‍ കോട്ടക്കല്‍ ചന്തയല്ലേ... അന്ന് നോക്കാം..”&lt;br /&gt;“ഉം... “ സെയ്തുക്ക നടന്നു. അല്ലെങ്കിലും പഴയ സംഭവത്തിന് ശേഷം സംസാരം ആവശ്യത്തിന് മാത്രമാണ്.  തിരിച്ചും അങ്ങനെ തന്നെ. സംസാരിച്ച് തുടങ്ങുമ്പോള്‍ അന്ന് അറിഞ്ഞോ അറിയാതെയോ പുറത്ത് വന്ന വാക്കുകള്‍ കുത്തിനോവിക്കും. അവകാശമില്ലാത്ത ഔദാര്യമാണ് അമ്മായി കാണിച്ചെതെന്ന് തോന്നും. സെയ്തുക്കയെ കാണുമ്പോഴൊക്കെ കൂടിനില്‍ക്കുന്ന നാട്ടുകാരുടെ മുമ്പില്‍ വെച്ച് ‘കള്ളന്‍..’ എന്ന് ആക്രോശിക്കുന്ന മുഖമാണ് ഓര്‍മ്മ വരിക.&lt;br /&gt;&lt;br /&gt;&lt;br /&gt;**** ***** **** **** **** **** **** ****&lt;br /&gt;&lt;br /&gt; &lt;br /&gt;സെയ്തു പോവുന്നതിന്റെ തലേന്ന്, സൈനു വസ്ത്രങ്ങള്‍ ഉണക്കി മടക്കി തുണിസഞ്ചിയില്‍ അടുക്കിവെച്ചു. പല്ല് തേക്കാന്‍ ഉമിക്കരിയും അലക്കാന്‍ ഉറിഞ്ചിക്കായും തേക്കിലയില്‍ പൊതിഞ്ഞ് കൂടെ വെച്ചു. ഭര്‍ത്താവിന്റെ യാത്രയ്ക്ക് വേണ്ടത് ഒരുക്കിയ ശേഷം,  ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായിത്തുടങ്ങി. വസ്ത്രങ്ങള്‍ മടക്കുമ്പോള്‍ “അന്റേം പെണ്ണിന്റേം തുണീം കുപ്പായും മുയുവന്‍ എട്ത്തോ... കൊറച്ചീസം അവ്ടെ നിക്കാം...” എന്ന് സെയ്തു പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അലക്കി വെളുപ്പിച്ച തോര്‍ത്തില്‍ രണ്ടാളുടെയും വസ്ത്രങ്ങള്‍ ഒതുക്കിക്കെട്ടി ഭര്‍ത്താവിന്റെ കൂടെ സ്വന്തം വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ ബീത്താത്ത പറഞ്ഞു... “അനക്ക് നാളെ പോയാ പോരെ സൈനൂട്ട്യേ...” മറുപടി പറഞ്ഞത് സൈയ്തു ആയിരുന്നു.. “ഞാന്‍ രാവിലെ പോവൂല്ലെമ്മാ... പിന്നെ ആരാ ഓളെ അവ്ടെ കൊണ്ടാക്കാന്. കൊറച്ചീസം അവ്ടെ നിന്നോട്ടേ... ഓല്‍ക്കും വേറെ പെണ്മക്കളൊന്നും ഇല്ല്യല്ലോ...” “അന്റെ ഇസ്റ്റം പോലെ ചെയ്തോ... ഞാന്‍ അവ്ടെ പോയി കണ്ടോണ്ട്...” സല്‍മൂനെ വാങ്ങി ഓമനിച്ച് ഉമ്മ വെക്കുമ്പോള്‍ ബീത്താത്ത പറഞ്ഞു. വേലിയരികില്‍ നില്‍ക്കുന്ന അലീമുവിന്റെ കൈ പിടിച്ച് നിശ്ശബ്ദമായി യാത്ര പറഞ്ഞു. വര്‍ഷങ്ങള്‍ കൊണ്ട്  ഭര്‍ത്താവിന്റെ വീട്, സ്വന്തം വീടും ബീത്തത്ത സ്വന്തം ഉമ്മയും ആയിരുന്നു.  പലവട്ടം സ്വന്തം വീട്ടിലേക്ക് വിരുന്ന് പോയിട്ടുണ്ടെങ്കിലും ഇപ്രാവശ്യം ഇറങ്ങുമ്പോള്‍ സൈനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഇടവഴിയിലേക്ക് ഇറങ്ങും മുമ്പ് പലവട്ടം തിരിഞ്ഞ് നോക്കി. അപ്പോഴൊക്കെ വരാന്തയില്‍ ബീത്താത്ത അവളെത്തന്നെ ഇമയനക്കാതെ നോക്കി നില്‍പ്പുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പടിക്കയറിച്ചെല്ലുമ്പോല്‍ അബ്ദു കോലായില്‍ തന്നെയുണ്ട്. കണ്ടപ്പോള്‍ “ഉമ്മാ താത്തിം അള്യാങ്കിം വര്ണ് ദാ...” എന്ന് പറഞ്ഞ് ഓടിവന്ന് സല്‍മൂനെ എടുത്തു. അവനും മുതിര്‍ന്ന്‍ പൊടിമീശക്കാരനായി. ബാപ്പയെ കൃഷിപ്പണിയില്‍ സഹായിക്കാന്‍ അവനും കൂടെ ഇറങ്ങാറുണ്ട്. മുമ്പ്  വല്ലിപ്പയും ഇപ്പോള്‍ ബാപ്പയും ഉപയോഗിക്കാറുള്ള വാരാന്തയിലെ ചാരുകസേര ഒഴിഞ്ഞ് കിടക്കുന്നു. ‘ചൂട്ടി’ യുടെ ചിതലരിച്ച കൂട് പഴയ സ്ഥാനത്ത് തന്നെയുണ്ട്. ഇറയത്തിരിക്കുന്ന വല്ലിപ്പയുടെ വടിയും മെതിയടിയും കണ്ടപ്പോള്‍ എന്തോ ചങ്കിലൂടെ സങ്കടം കടന്ന് പോയി.&lt;br /&gt;&lt;br /&gt;വരാന്തയില്‍ ഇരിക്കുന്ന ഭര്‍ത്താവിന് ചായ ഉണ്ടാക്കുമ്പോള്‍ ഉമ്മ അന്വേഷിച്ചു “ ന്താ സൈനൂ ... ഓന് പ്പോ വയനാട്ട് പോണ്ട ആവുസ്യം... ഇബ് ടെ പണി ഒക്കെ ണ്ടല്ലോ..” &lt;br /&gt;“ഇന്ക്ക് അറിഞ്ഞൂ‍ട മ്മാ... “ എന്ന് പറയുമ്പോള്‍ സൈനുവിന്റെ ശബ്ദം ഇടറിയിരുന്നു. &lt;br /&gt;ചായകുടിച്ച് സല്‍മൂനെ ഉമ്മവെച്ച് സൈയ്തു തിരിച്ചിറങ്ങുമ്പോള്‍ പടിവരെ കൂടെച്ചെന്നു. “അന്നോട് ഞാന്‍ മോസായി ന്തേലും പറഞ്ഞ്ക്കണങ്കി പൊരുത്തപ്പെടണം...” എന്ന് ഭര്‍ത്താവ്പറഞ്ഞപ്പോള്‍ അവള്‍ അത്ഭുതപ്പെട്ടു. ഒന്നും പറഞ്ഞില്ലങ്കിലും ആ നോട്ടത്തില്‍ നിന്ന് മറുപടി വായിച്ചെടുത്താവണം.. “മന്‍സന്റെ കാര്യല്ലേ.. അതോണ്ട് പറഞ്ഞതാ...” കാഴ്ച ദൂരെ മറഞ്ഞപ്പോള്‍ അന്നേവരെ അനുഭവിക്കാത്ത ശൂന്യതയോടെ തിരിഞ്ഞു നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-8523849063778534043?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/8523849063778534043/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=8523849063778534043' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8523849063778534043'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8523849063778534043'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/01/blog-post_18.html' title='വഴിയമ്പലം.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-3756036917255071480</id><published>2010-01-05T10:01:00.001+04:00</published><updated>2011-06-07T16:49:31.189+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>ചക്കിന് ചുറ്റും...</title><content type='html'>&lt;span style="FONT-WEIGHT: bold"&gt;ഭാഗം : പതിമൂന്ന്.&lt;/span&gt;&lt;br /&gt;&lt;br /&gt;തൊഴുത്തിനോട് ചേര്‍ന്നുള്ള വരാന്തയില്‍ കിടക്കുന്ന കൊമ്പന്‍ മൂരി വീണ്ടും എണീക്കാന്‍ ശ്രമിക്കുന്നുണ്ട്. തൈലവും പൊറാളവും (പുരട്ടാനുള്ള മരുന്ന് കൂട്ട്) എല്ലാമുണ്ടെങ്കിലും അനങ്ങാതെ നോക്കിയാലെ എല്ല് കൂടുകയുള്ളൂ എന്നാണ് അബു കുരിക്കള്‍ പറഞ്ഞത്. അത് കൊണ്ട് കുറ്റിയോട് ചേര്‍ത്ത് ചുരുക്കി കെട്ടിയിട്ടുണ്ട്. അടുത്തിരുന്ന് താടയിലൂടെ കൈയ്യോടിച്ചപ്പോള്‍ അവന്‍ ദയനീയമായി നോക്കി. പിണ്ണാക്കിനൊപ്പം മരുന്നും കൂടി കലക്കിയ കഞ്ഞിവെള്ളം കയ്യിട്ട് ഇളക്കുമ്പോഴാണ് അബ്ദുല്ലാക്ക വിളിച്ചത്.&lt;br /&gt;&lt;br /&gt;“കുഞ്ഞ്വോ... ഇജ്ജ് ഒന്ന് വന്നാ... ഇതാ ഇബ്രാഹീം ആട്ടാന്‍ കൊട്ന്ന്ക്ക്ണ്”&lt;br /&gt;“ഞാന്‍ ഇതിനൊന്ന് വള്ളം കാട്ടട്ടേ ... “ കാടി ഇളക്കി കുടിപ്പിച്ച്, പച്ചപ്പുല്ല് കുടഞ്ഞിട്ട് ചക്കാലയിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;കണ്ടപ്പോല്‍ ഇബ്രാഹീം കാക്ക ചിരിച്ചു. ഓലക്കുട്ടയില്‍ നിറയെ ചിരകി ഉണക്കിയ തേങ്ങയുണ്ട്. പക്ഷേ കണ്ടാല്‍ അറിയാം ... നന്നായി വെയിലത്ത് ഇട്ടിട്ടില്ലന്ന്. പതുക്കെ തിരുമ്മി പാകം നോക്കി.&lt;br /&gt;“ഇബ്രാഹീം കാക്കാ... ഇത് നന്നയി ഒണങ്ങീറ്റ് ല്ലല്ലോ ... ആട്ട്യാല്‍ എണ്ണ മുയുവനും കിട്ടൂല്ല...”&lt;br /&gt;“ഈ മയ ഇങ്ങനെ തൂങ്ങി നിക്കുമ്പോ ന്താ ചെയ്യാ കുഞ്ഞ്വോ.. ഇന്നലെ കൊറച്ച് വെയില് കണ്ടാ തേങ്ങ ചെര്യേത്. ഒന്നുരണ്ട് വെയില് നന്നായി കിട്ടിയപ്പോയേക്ക് മയ ചാറ്റിത്തൊടങ്ങി. ഇന്ന് രാവിലേം ഒന്ന് ചിക്കി എടുത്തതാ. ന്ന്ട്ടും നല്ലോണം ഒണങ്ങീട്ടൊന്നും ഇല്ല്യാ... പക്ഷേ ആയിശു പത്തും തെകഞ്ഞ് നിക്കല്ലേ. ള്ള തേങ്ങാ ആട്ടാ‍ന്ന് വെച്ചു.“&lt;br /&gt;&lt;br /&gt;“മൂരി ണ്ടങ്കി ഇത്രേം കൊയപ്പം ഇല്ല്യായിരുന്നു. ഇത് ഞമ്മള് ഉന്ത്യേ എത്ര ആയാലും ആയിക്കിട്ടൂല്ല... അതാ ഞാം പറഞ്ഞത്. “&lt;br /&gt;“ആ കുഞ്ഞ്വോ ഞാന്‍ ചോയ്ക്കണം ന്ന് കര്തീതാ.. ന്തേ കൊമ്പന്‍ മൂരിക്ക് പറ്റ്യേത്.”&lt;br /&gt;“അപ്പ ങ്ങള് അറ് ഞ്ഞ്ട്ട്ല്ല്യേ... അത് കയിഞ്ഞ ദിവസം തെങ്ങിന്‍ കുജ്ജ് ല് വീണ്.. കാല് മുറ്ഞ്ഞ് ക്ക് ണ് ”&lt;br /&gt;“ന്ന്ട്ടോ...”&lt;br /&gt;“മര്ന്നൊക്കെ ണ്ട്... ഞമ്മളെ പോലെ മുണ്ടാന്‍ വെജ്ജല്ലോ... അയ്ന്റെ അട്ത്ത് തന്നെ ആയിരുന്നു ഇന്നലെ മുയുവന്‍. എണ്ണം കൊയമ്പും ഒക്കെ ണ്ട്. ഒന്ന് എണീച്ച് കിട്ടണം. രണ്ട് മൂന്നീസായി അന്തിക്ക് പെരീല് പോക്കും ക്കൂടി പോക്ക് ല്ല്യാ...”&lt;br /&gt;&lt;br /&gt;“ന്നാ ഞമ്മക്ക് തൊടങ്ങാം ല്ലേ...” കൊട്ട ചക്കുപുരയിലേക്ക് എടുത്തു.&lt;br /&gt;&lt;br /&gt;സൈയ്തുക്കയുമായി ഉടക്കിപ്പിരിഞ്ഞ ശേഷം അബു ഹാജിയുടെ വീട്ടിലാണ് ജോലി. കരിമ്പനെയും കാരിയേയും ഇപ്പോള്‍ നോക്കുന്നത് ഹംസയാണ്. “ന്റെ എര്ത്ത് ഒരു തെറ്റ് വന്നതല്ലേ കുഞ്ഞ്വോ ഇജ്ജ് അങ്ങ്ട്ട് പോരെ... “എന്ന് സെയ്തുക്ക പലവട്ടം പറഞ്ഞിട്ടുണ്ട്. “അയ് നെന്താ ഇന്ക്ക് മനസ്സില്‍ ഒന്നും ഇല്ല്യാ... പിന്നെ പെരിം കുടീം അടഞ്ഞ് കെടക്കല്ലേ.. തീറ്റിം കുടിം ഒക്കെ ഇപ്പോ ഇബ്ടന്ന് തന്നെ. പിന്നെ അമ്മായിനെ കാണാന്‍ ഞാന്‍ അവുടെ വരാറുണ്ടല്ലോ...” എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;“ന്നാ തൊടങ്ങല്ലേ മാപ്ല കുട്ട്യേ... “ വേലുവാണ്.&lt;br /&gt;“ആ... തൊടങ്ങാ... ആ ഓലകൊട്ട ചക്കാലീക്ക് ഇട്ത്തോളീ...”&lt;br /&gt;“കുഞ്ഞ്വോ അന്നെ പണ്ട് ഈ വേലു പേട്പ്പിച്ചിട്ട്ണ്ട് ല്ലേ...” ഇബ്രാഹിം കാക്കയാണ്. എല്ലാവരും ഒന്നിച്ച് ചിരിച്ചു.&lt;br /&gt;“ഉം... നാലഞ്ചീസം പനിച്ച് കെടന്നു.” എല്ലവരോടും കൂടെ ചിരിയില്‍ ചേര്‍ന്നു.&lt;br /&gt;&lt;br /&gt;വേലു കാരിക്കുട്ടിയുടെ അനിയനാണ്. ചെറുപ്പത്തില്‍ നാടുവിട്ട് മദിരാശിയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തിരിച്ച് വന്നത്. വീട്ടിലേക്ക് തിരിയുന്ന ഇടവഴിക്കരയിലാണ് കാരിക്കുട്ടിയുടെ വീട് . കുട്ടിക്കാലത്ത് പോവുമ്പോഴും വരുമ്പോഴും ഉമ്മുറത്തെ പടാപ്പുറത്ത് വെറ്റില ചവച്ച് അദ്ദേഹം കുന്തിച്ചിരിക്കുന്നുണ്ടാവും. വായില്‍ പല്ലൊന്നുമില്ലാതെ വെറ്റില ചവക്കുന്നത് കാണാന്‍ അന്ന് നല്ല രസമായിരുന്നു. ഇടവഴിലൂടെ ഓടുമ്പോഴെല്ലാം “ന്താ മാപ്ലകുട്ട്യേ... ഓട്ക്കാ... പതിക്ക പെയ്ക്കോളീ... വല്ലോട്ത്തും തട്ടിത്തടഞ്ഞ് വ് ” എന്ന് വിളിച്ചുപറയും. ‘മഗരിബ്‘ (സന്ധ്യസമയത്തെ നമസ്കാരം) കഴിഞ്ഞാല്‍ തുടങ്ങുന്ന പള്ളി ദര്‍സില്‍ (പള്ളിയില്‍ വെച്ച് നടത്തുന്ന മതപഠനം) വെച്ച് ഒരിക്കല്‍ ചുണ്ട് രണ്ടും ഉള്ളിലേക്ക് വലിച്ച് കാരിക്കുട്ടിയെ പോലെ ആഞ്ഞ് ചവച്ചതും മറ്റു കുട്ടികള്‍ പൊട്ടിച്ചിരിച്ചതും കണ്ടാണ് ഉസ്താദ് വന്നത്. “വയസ്സവുമ്പോ ഇജ്ജും അങ്ങനെ ആവും... ആളെ കളിയാക്കാന്‍ പാട്ണ്ടോ... ?” എന്ന് പറഞ്ഞായിരുന്നു അന്ന് കൂരിവടി പലവട്ടം പതിഞ്ഞത് . ഇശാഉം (രാത്രി‍ നിസ്കാരം) രണ്ടാം ദര്‍സും കഴിഞ്ഞ് തിരിച്ച് പോരുമ്പോഴും കാരികുട്ടി പടാപ്പുറത്ത് തന്നെ കാണും.&lt;br /&gt;&lt;br /&gt;നല്ല മഴയുള്ള ദിവസമായിരുന്നു കാരിക്കുട്ടി മരിച്ചത്. അര സേറ് (പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു അളവ്) അരി വാങ്ങാന്‍ വേണ്ടി ഓടുമ്പോഴാണ് ആ വീടിന് മുമ്പില്‍ ആള് കൂടിയത് കണ്ടത്. അന്ന് ദര്‍സില്‍ വെച്ച് ഹസ്സന്‍ പറഞ്ഞു. മരിച്ച ആളുകള്‍ക്ക് റൂഹാനി (ആത്മാവ് / പ്രേതം) ഉണ്ട്. അത് ദിവസങ്ങളോളം ഖബറിന്റെ അടുത്ത് തന്നെ ഉണ്ടാവും. രാത്രി ആ വഴിക്ക് പോവുമ്പോള്‍ അങ്ങോട്ട് നോക്കരുത്... വിളിച്ചാല്‍ തിരിഞ്ഞ് നോക്കരുത്... എന്ത് ശബ്ദം കേട്ടാലും ഭയം തോന്നരുത്. തിരിഞ്ഞ് നോക്കിയാല്‍ ഭ്രാന്ത് വരും. കൂടാതെ പള്ളിക്കാട്ടില്‍ വെച്ചും ചുടലപ്പറമ്പില്‍ വെച്ചും പേടിച്ച് ഭ്രാന്ത് വന്നവരുടെ കഥകളും കൂടി കേട്ടപ്പോള്‍ “ഇച്ച് ഒരു പേടീം ഇല്ല്യാ... ഞാന്‍ പോവുമ്പോ ആയത്തുല്‍ കുര്‍സ്സി ഓതും. ഒരു ചെയ്ത്താനും അട്ത്ത്ക്ക് വരൂല്ലാ..” എന്ന് മറുപടി പറഞ്ഞെങ്കിലും ദര്‍സ്സ് കഴിഞ്ഞ് എങ്ങനെ വീട്ടില്‍ പോവും എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കാരണം ഇടവഴിയോട് ചേര്‍ന്നാണ് കാരിക്കുട്ടിയെ അടക്കിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;“പെരീല്‍ ആളില്ല... അമ്മായിക്ക് പേട്യാവും... “ എന്ന് ഉസ്താദിനോട് കള്ളം പറഞ്ഞ്, രണ്ടാം ദര്‍സിന് നിക്കാതെ അതേ വഴിക്ക് വീട്ടില്‍ പോവുന്ന അയമ്മദുട്ട്യാക്കാന്റെ കൂടെ കൂടി. നടക്കുമ്പോള്‍ ഇലയനങ്ങിയാല്‍ ഉള്ള് വിറക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടിരുന്നു. മറവ് ചെയ്ത സ്ഥലത്തെത്തിയപ്പോള്‍ ഇടം കണ്ണിട്ട് നോക്കിയെങ്കിലും ഒന്നും ഇല്ലായിരുന്നു. മൂന്നാല് ദിവസം ഇത് ആവര്‍ത്തിച്ചപ്പോള്‍ ഹസ്സന്‍ പറ്റിച്ചതാണെന്ന് ബോധ്യായി. നാലാം ദിവസം രണ്ടാം ദര്‍സും കഴിഞ്ഞ് ചൂട്ട് നാന്നായി മിന്നിച്ച് വരുമ്പോള്‍ പഴയ ഭയം തിരിച്ചു വന്നു. എത്ര നിയന്ത്രിച്ചിട്ടും മറവ് ചെയ്ത സ്ഥലത്തേക്കും പിന്നെ കാരിക്കുട്ടി സ്ഥിരമായി ഇരിക്കാറുള്ള പടാപ്പുറത്തേക്കും കണ്ണ് പോയി. അവിടെ കാരിക്കുട്ടി കുന്തിച്ചിരിക്കുന്നത് കണ്ടതും, ആ നരച്ച തല ഉയര്‍ത്തി ഇടവഴിയിലേക്ക് നോക്കിയതും അലറി വിളിച്ച് ഓടിയതും ഓര്‍മ്മയുണ്ട്... വീടിന് മുമ്പിലെ കയല് കടക്കാന്‍ ശ്രമിച്ച് ഒന്ന് വീണത് സ്വപ്നം പോലെ ആയിരുന്നു.&lt;br /&gt;&lt;br /&gt;കണ്ണ് തുറക്കുമ്പോള്‍ വീട്ടിലെ പടാപ്പുറത്ത് വിരിച്ച ഓലപ്പായയില്‍ ആണ്. നെറ്റിയില്‍ തുണി നനച്ചിട്ടുണ്ട്. തലയുടെ അടുത്തിരുന്ന് ഒരാള്‍ എന്തോക്കെ ചൊല്ലി ഊതുന്നുണ്ട്. “ന്തോ കണ്ട് പേടിച്ചതാ... സാരല്യാ... ഈ ചരട് അരയില്‍ കെട്ടിക്കൊടുക്കണം. പിന്നെ ഊതിയ വള്ളം എടക്ക് കൊടുക്കണം...” മൊയ്തിന്‍ മൊല്ല പറഞ്ഞു. ചരട് കെട്ടുമ്പോള്‍ അമ്മായി ചോദിച്ചു...&lt;br /&gt;“ഇന്ത് കണ്ട്ട്ടാ ന്റെ കുഞ്ഞ്വോ ഇങ്ങനെ പേടിച്ചത്.”&lt;br /&gt;“ഞമ്മളെ കാരിക്കുട്ടിനെ കണ്ട് ... ഇന്നലെ... പടപൊറത്ത് ഇരിക്ക്ണ്ടായിരുന്നു... അയ് കൂടിപ്പോരുമ്പോള്‍ തലപൊന്തിച്ച് ന്നെ നോക്കി..”&lt;br /&gt;“കാരിക്കുട്ട്യോ... ഇജ്ജ് ന്താ കുഞ്ഞ്വോ ഈ പറീണത്. ഓന്‍ മരിച്ച് പോയീലേ...”&lt;br /&gt;“സത്യാ അമ്മായിയേ ... ഞാന്‍ കണ്ടതാ...”&lt;br /&gt;“ഇജ്ജ് ന്തേ കണ്ട്...”&lt;br /&gt;“നരച്ച മുടിള്ള ഒരാള് അവ്ടെ ഇര്ന്നീന്ന്... ന്നെ കണ്ടപ്പോ തല പൊന്തിച്ച് നോക്കി...”&lt;br /&gt;“അത് ന്നാ ഒന്റെ അന്‍ജന്‍ വേലു അയ്ക്കാരം ...” ചയക്കുടിക്കുന്ന മൊല്ലാക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.&lt;br /&gt;“ആ... വേലു വന്ന് ക്ക്ണ് ന്ന് പറീണത് കേട്ടീന്ന്... കൊറേ കാലം മുമ്പ് നാട് വിട്ട് പോയതല്ലേ.. ഇജ്ജ് ഓന കണ്ടതാവും.”&lt;br /&gt;ഒരാഴ്ച പനിച്ച് പുറത്തിറങ്ങിയപ്പോഴേക്ക് സംഭവം നാടാകെ പാട്ടായിരുന്നു.&lt;br /&gt;&lt;br /&gt;തേങ്ങ മുറുകുന്നതിനനുസരിച്ച് ഭാരം വെക്കാനുള്ള കല്ലുകള്‍ തയ്യാറാക്കി വെച്ചു. ഓലക്കൊട്ടയില്‍ നിന്ന് ചിരകിയ തേങ്ങയില്‍ നിന്ന് കുറച്ച് ചക്കിലേക്കിട്ടു. “കൊടം ആ വായില് വെച്ചാളീ... ഇതിന്റെ ഒണക്കം ഇന്ക്ക് അത്ര പിടിച്ച്ട്ട്ല്ല്യ...” ഇബ്രാഹിം കാക്ക എണ്ണ കൊണ്ട് പോവാന്‍ കൊണ്ട് വന്ന കുടം എണ്ണകുഴലിന്റെ അടുത്തേക്ക് ചേര്‍ത്ത് വെച്ചു. ചക്കിന്റെ അടുത്ത് തന്നെ ഇരിക്കണം... തേങ്ങ മുറുകി വരുമ്പോള്‍ ചക്കിന് പുറത്തേക്ക് ഉരുണ്ട് കയറുന്ന പിണ്ണാക്ക് അകത്തേക്ക് തന്നെ നീക്കിയിടണം. പുണ്ണാക്കിന്റെ മുറുക്കം നോക്കി ഭാരക്കല്ലിന്റെ എണ്ണം കൂട്ടണം. അടുത്തേക്ക് നീങ്ങിയിരുന്ന് കോരനോടും വേലുനോടും ഉന്താന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അബു ഹാജിക്ക് അത്യവശ്യത്തിന് കൃഷിണ്ടങ്കിലും പ്രധാന വരുമാനം ഈ ചക്കാല തന്നെ. ഒന്ന് കന്നിനെ കെട്ടുന്നതും മറ്റേത് ആളുന്തുന്നതുമാണ്. ഉന്താനുള്ള ആളെ ആട്ടാന്‍ വരുന്നവര്‍ തന്നെ കൊണ്ട് വരണം. ചക്കിന്‍ തണ്ടിലിരുന്ന് കൊമ്പന്‍ മൂരിയെ ളിക്കാറായിരുന്നു ജോലി. ‘കണ‘ തിരിയുമ്പോള്‍ പിണ്ണാക്ക് പുറത്ത് പോവാതെ ‘മാടിയിടാന്‍’ അബ്ദുല്ലാക്ക ഉണ്ടാവും. മൂരി കിടപ്പിലായതോടെ ആ ചക്ക് വെറുതെ കിടപ്പാണ്. കൊമ്പന് സാധാരണ നാലോ അഞ്ചോ തവണ വെള്ളം കാട്ടണം.. പിന്നെ പച്ചപ്പുല്ലും വൈക്കോലും വേണ്ടത്ര. ഇടക്ക് ആടിന്റെ കുടല്‍ വൃത്തിയാക്കി മഞ്ഞളും കൂട്ടി വേവിച്ച് കൊടുക്കും. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ കോഴി കൊടുക്കും. അറുത്ത് തൂവല്‍ കളഞ്ഞ് വെളിച്ചെണ്ണയും മഞ്ഞളും കൂട്ടി കുന്താണിയില്‍ ഇട്ട് നന്നായി ഇടിച്ചെടുക്കുമ്പോള്‍ മാംസം പഞ്ഞിപോലെ ആവും. രാത്രി വെള്ളം കാട്ടിയ ശേഷം അതില്‍ നിന്ന് കുറേശ്ശേ പച്ചപ്പുല്ലില്‍ പൊതിഞ്ഞ് വായില്‍ വെച്ച് തീറ്റിക്കണം.&lt;br /&gt;&lt;br /&gt;രാവിലെ വെയിലറിക്കുന്നതിന് മുമ്പ് ചക്കിനോട് ചേര്‍ത്ത് കെട്ടിയാല്‍ ഉച്ചയ്ക്ക് ഒന്ന് അഴിച്ച് കെട്ടും. കാലോടാന്‍ വേണ്ടി വെള്ളിയാഴ്ച മുള്ളത്തോ ആല്‍പ്പറമ്പിലോ തീറ്റിക്കാന്‍ വിടും. ഇപ്രാവശ്യം പുറത്തിറക്കിയപ്പോള്‍ കയറും വലിച്ച് ഓടിയതും തെങ്ങിന്‍ കുഴിയില്‍ അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു. പിന്നെ അതില്‍ നിന്ന് കയറ്റാന്‍ തന്നെ ബുദ്ധിമുട്ടി. ആദ്യംനാട്ടുവൈദ്യന്‍ അയ്യപ്പനും പിന്നെ മര്‍മ്മ ചികിത്സ അറിയുന്ന അബു കുരിക്കളും വന്നു. അരച്ചിടന്‍ കൂട്ടുമരുന്നും തേക്കാന്‍ തൈലവും തന്നെങ്കിലും ഇനി എഴുന്നേറ്റ് നടക്കുമോ എന്ന് ഉറപ്പില്ല എന്നാണ് കുരിക്കള്‍ പറഞ്ഞത്.&lt;br /&gt;&lt;br /&gt;“കുഞ്ഞു കാക്കാ... ഇങ്ങള് ന്തേ കൊറച്ചീസായി അങ്ങ്ട്ട് വരാത്തത്. മ്മ ഇന്ന് അവുടം വരെ വരാന്‍ പറഞ്ഞ് ക്ക്ണ്...” ബീവി അമ്മയിയുടെ മകന്‍ ഹംസയാണ്.&lt;br /&gt;“ഞാന്‍ വൈന്നാരം അങ്ങ്ട്ട് വരാന്ന് പറഞ്ഞാളാ... ഇവിടെ ആ മൂരി വീണതില്‍ പിന്നെ പെരീക്കും പോയിട്ടില്ല. അന്തിക്ക് അയ്നെ കെയ്കി തൈലം തേക്കാനൊക്കെ ള്ളതാ. അതാ അങ്ങ്ട്ട് വെരാം പറ്റാഞ്ഞത്. ഇന്തേ പ്രത്യേകിച്ച്.”&lt;br /&gt;“ആവം.. ഇച്ച് അറീല്ല.”&lt;br /&gt;“ഞാന്‍ വൈന്നാരം ആ വയിക്ക് വരാന്ന് പറഞ്ഞാളാ... ഒരു കഷ്ണം പുണ്ണാക്ക് തിന്നോ....” അധികം മുറുകിയിട്ടില്ലാത്ത പിണ്ണാക്കില്‍ നിന്ന് രണ്ട് കഷ്ണം ഹംസക്ക് കൊടുത്തു.&lt;br /&gt;&lt;br /&gt;അമ്മായിയെ കണ്ടിട്ട് ദിവസങ്ങളായി. ബാപ്പയും ഉമ്മയും മരിച്ച് ആട്ടും തുപ്പും സഹിച്ച് ജീവിക്കുമ്പോഴാണ് ബീവിഅമ്മായി കൂട്ടിക്കൊണ്ടുവന്ന് വളര്‍ത്തിയത്. അന്ന് മുതല്‍ ആ കുടുബത്തോടൊപ്പമായിരുന്നു. കാരിയേയും കരിമ്പനേയും കൊണ്ട് നടന്നും പാടത്തും പറമ്പിലും അമ്മായിയെ സഹായിച്ചും കഴിയുമ്പോഴാണ് സെയ്തുക്ക തിരിച്ച് വന്നത്. സെയ്തുക്കാന്റെ കല്ല്യാണത്തിന് മുമ്പ് തന്നെ താമസം മാറേണ്ടി വന്നു. കാരണം വളരെ നിസ്സാരമായിരുന്നു. പക്ഷേ ‘കള്ളന്‍’ എന്ന് വിളിച്ചപ്പോള്‍ തളര്‍ന്ന് പോയി. സങ്കടം സഹിക്കാതെ തേങ്ങിക്കരഞ്ഞാണ് അന്ന് നേരം വെളുപ്പിച്ചത് , കൊല്ലം അഞ്ചാറ് കഴിഞ്ഞെങ്കിലും.ഇന്നലെ കഴിഞ്ഞ പോലെത്തന്നെ. കോട്ടക്കല്‍ പൂരത്തിന് വെടിക്കെട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അന്ന് പിന്നെ ഉറങ്ങാന്‍ സമയം ഉണ്ടായിരുന്നില്ല. സാധാരണ പോലെ രാവിലെ പണിക്കിറങ്ങി. അത് കഴിഞ്ഞ് പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച് തോര്‍ത്തുമ്പോഴാണ് സെയ്തുക്ക അന്വേഷിച്ച് വന്നത്.&lt;br /&gt;&lt;br /&gt;“കുഞ്ഞ്വോ ഇജ്ജ് ഒന്ന് വന്നാ... ഒരു കാര്യം ചോയ്ക്കാണ്ട്...”&lt;br /&gt;“ഞാം ദാ വര്ന്നൂ “ എന്നും പറഞ്ഞ് പെട്ടൊന്ന് തോര്‍ത്തിക്കയറി.&lt;br /&gt;“ന്തേ..” എന്ന് ചോദിച്ചതും “ഇജ്ജ് ഇന്റെ കായിട്ത്തോ...” എന്നായി.&lt;br /&gt;പാതി വിറച്ചാണ് ചോയ്ച്ചത് .. “ഏത് കായീ ..&lt;br /&gt;“അത് അനക്ക് അറിഞ്ഞൂട അല്ലേ ഹിമാറേ... ഞാന്‍ പാത്ത് വെച്ച് രുന്ന കായി ട്ത്ത് അല്ലേ ഇജ്ജ് ഇന്നലെ പൂരത്തിന് പോയത്.“&lt;br /&gt;“ങ്ങള് ന്താ ഈ പറീണത്... ഞാന്‍ ഇങ്ങള് തല്ലെ ആരുടേം കാല്‍ കായി എട്ത്ത്ട്ട്ല്ല്യാ..”&lt;br /&gt;“പിന്നെ ഇന്റെ കുപ്പായ കീസിന്റെ കായി ചോര്‍ന്ന് പോയാ...” സൈയ്തുക്കാന്റെ ശബ്ദം ഉയര്‍ന്നു.&lt;br /&gt;ആളുകള്‍ ചുറ്റും കൂടി.&lt;br /&gt;ഒന്നും പറയാന്‍ കഴിയുന്നില്ല.&lt;br /&gt;കണ്ണ് രണ്ടും നിറഞ്ഞു., തൊണ്ടയില്‍ കൊളുത്ത് വീണു., ചെവി രണ്ടും ചുട്ടുപ്പൊള്ളുന്നുണ്ട്.&lt;br /&gt;കൂടിയവരോട് വിശദീകരിക്കുമ്പോള്‍ ഇക്കാന്റെ ഒച്ച പിന്നെം ഉയര്‍ന്നു.&lt;br /&gt;“തന്തേം തള്ളീം ല്ല്യാന്ന് വെച്ച്ട്ട് എല്ലാരും കൂടി ഓമന്‍ച്ച് കേട് വെര്ത്തീതാ ... നക്കാന്‍ കൊടുത്തതിന്റെ നന്ദിയേലും ണ്ടായീന്നങ്കി ഓന് ഇന്റെ കായി ഇട്ക്കോ...”&lt;br /&gt;“സൈയ്തോ അയ്ന് ഇജ്ജ് വെച്ചോട്ത്തൊക്കെ ഒന്ന് കൂടി നോക്ക്. ഓന്‍ ഇടത്ത്ട്ട്ല്ല്യാന്നെല്ലേ പറിണത്.” അവറാന്‍ കാക്കായാണ്&lt;br /&gt;“ഞാന്‍ എല്ലോട്ത്തും നോക്ക്യാതാണ്. ഓനല്ലാതെ ബേറെ ആര് ഇട്ക്കാനാ...”&lt;br /&gt;&lt;br /&gt;എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. കണ്ണ് നിറഞ്ഞൊലിച്ച് കൊണ്ടിരുന്നു. സ്വന്തം വീട്ടിലെ പടാപ്പുറത്ത് കിടന്ന് തേങ്ങിത്തേങ്ങിക്കരയുമ്പോഴാണ് അമ്മായി അന്വേഷിച്ചു വന്നത്. ചൂട്ട് കുത്തിക്കെടുത്തുമ്പോള്‍ അവര്‍ പറഞ്ഞു “ന്റെ കുഞ്ഞ്വോ ആ സൈയ്തൂ അറിയാതെ പറഞ്ഞതാ... ആ കായി ഒന്റെ കട്ടില്‍ന്റെ അട്ത്ത് തന്നെ ണ്ടായിരുന്നു. കുപ്പായത്ത്ന്ന് വീണതെയ്ക്കാരം ... സാരല്ല്യാടാ.. ഇജ്ജ് ആണ്ട് പോരെ.” മറുപടി പറയാന്‍ കരുത്ത് ഇല്ലായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അമ്മായി പോവാനൊരുങ്ങി. തലയിലൂടെ കൈകള്‍ ഓടികൊണ്ടിരുന്നു. “ഇന്നാ ഇജ്ജ് ഇന്ന് ബ്ടെ കെടന്നോ... ഒരു ആണല്ലഡാ... കായിം പണും പടച്ചോന്‍ അനക്കും തരും...” അവരുടെ ശബ്ദം ഇടറിയിരുന്നു. മുഴുവന്‍ കെടാത്ത ചൂട്ടുകുറ്റി ഒന്നൂടെ മിന്നിച്ച് അവര്‍ തിരിഞ്ഞ് നടന്നു.&lt;br /&gt;&lt;br /&gt;വല്ലപ്പോഴും അമ്മയിയെ കാണാന്‍ മാത്രമായി ആ വീട്ടിലേക്കുള്ള സന്ദര്‍ശനം. സെയ്തുക്ക ആദ്യമൊന്നും മിണ്ടാറുണ്ടായിരുന്നില്ല. കല്ല്യാണത്തിന് തൊട്ട് മുമ്പ് ഒരിക്കല്‍ രാത്രി പെരീല് വന്ന് പൊരുത്തപ്പെടീച്ചു. കല്ല്യാണം കഴിഞ്ഞ് വര്‍ഷം മുന്നാലായി... സെയ്തുക്കാക്ക് ഒരു മകളായി... അമ്മായിയെ കാണാന്‍ പോവുമ്പോള്‍ സല്‍മൂന് എന്തെങ്കിലും വാങ്ങിക്കണം.&lt;br /&gt;&lt;br /&gt;“ഒന്നും കൂടെ മുറുകണം കുഞ്ഞ്വോ...” ഓലക്കുട്ടയിലാക്കിവെച്ച പിണ്ണാക്ക് കൈ കൊണ്ട് അമര്‍ത്തി പാകം നോക്കുമ്പോള്‍ ഇബ്രാഹിം കാക്ക പറഞ്ഞു. “അയ്നെന്താ... ഇങ്ങള് ആ കൊട്ട ഈണ്ട് നീക്കി ഞാന്‍ ഒന്നും കൂടെ ഇടാം...”&lt;br /&gt;&lt;br /&gt;‘എന്തിനാവും വിളിപ്പിച്ചത്...‘ എന്ന സംശയം അകത്ത് ഉരുണ്ടുകൂടിത്തുടങ്ങിയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-3756036917255071480?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/3756036917255071480/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=3756036917255071480' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3756036917255071480'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3756036917255071480'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2010/01/blog-post.html' title='ചക്കിന് ചുറ്റും...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-6807982415631340534</id><published>2009-12-21T10:52:00.003+04:00</published><updated>2011-06-07T16:49:31.189+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>മൈലാഞ്ചിച്ചോപ്പ്.</title><content type='html'>&lt;span style="font-weight: bold;"&gt;ഭാഗം : പന്ത്രണ്ട്.&lt;/span&gt;&lt;br /&gt;&lt;br /&gt;ഹസ്ബീ റബ്ബീ ജല്ലാല്ലാ... മാഫീ ഖല്‍ബീ ഖൈറുല്ലാ...&lt;br /&gt;നൂറ് മുഹമ്മദ് സല്ലലാ... ഹഖ്..., ലാഇലാഹാ ഇല്ലല്ലാ...&lt;br /&gt;&lt;br /&gt;സല്‍മൂനെ തോളിലിട്ട് വരാന്തയില്‍ നടക്കുന്ന ഉമ്മയുടെ താരാട്ട് അടുക്കളയില്‍ കേള്‍ക്കുന്നുണ്ട്. സാധാരണ ആ തോളില്‍ കിടന്നാണ് അവള്‍ ഉറങ്ങാറുള്ളത്. പക്ഷെ ഇന്ന് ഇപ്പോഴും ഏങ്ങിക്കരച്ചില്‍ അടങ്ങിയിട്ടില്ല. പറ്റിക്കിടക്കുന്ന അവളെ തലോടി അച്ചാലും മുച്ചാലും നടക്കുമ്പോഴും മുഖത്തോട് ചേര്‍ന്നിരിക്കുന്ന അവളുടെ നെറ്റിയില്‍ ഇടക്കിടെ ചുണ്ട് പതിയുന്നുണ്ടവും. വര്‍ഷങ്ങള്‍ക്ക്  ശേഷം ഈ വീട്ടിലെ ആദ്യത്തെ കുട്ടി എന്ന നിലക്ക് എല്ലാവര്‍ക്കും അവളെ വലിയ കാര്യമാണ്. അത് കൊണ്ട് തന്നെ അവളുടെ സന്തോഷം ഇവിടെ എല്ലാവരുടെയും സന്തോഷമാണ്. അവള്‍ക്ക് അസുഖം വന്നാല്‍ പിന്നെ സങ്കടവും... എന്നെങ്കിലും വീട്ടിലേക്ക് പോയാല്‍ വീടുറങ്ങി എന്നാണ് ഉമ്മ പറയാറ്. എല്ലാവരുടെയും ഓമന ആയത് കൊണ്ട് നിലത്തിരുത്തിയാല്‍ ചിണുങ്ങിക്കരയും. മുട്ട് കുത്താന്‍ തുടങ്ങിയത് മുതല്‍ വീട് മൊത്തം അവളെത്തും. നടുമുറിയിലെ കട്ടിലിനിടയില്‍ ഒതുക്കിവെച്ചത് വലിച്ച് പുറത്തിടും. ആരെങ്കിലും എടുക്കാന്‍ ചെന്നാല്‍ കണ്ണിറുക്കിച്ചിരിക്കും... അത് കാര്യമാക്കാതെ വലിച്ചെടുത്താല്‍ ചിണുങ്ങിക്കരയും. ‘കുന്നന്‍ വായ്ക’ യും ‘ഞവര’ നെല്ലും “കല്‍കണ്ടവും“ കൊണ്ട് അവള്‍ക്ക് പൊടി ഉണ്ടാക്കിയത് ഉമ്മ തന്നെ ആയിരുന്നു. അത് ചീന ഭരണിയിലാക്കി തുണികൊണ്ട് മൂടിക്കെട്ടുമ്പോള്‍ ‘ഇതൊക്കെ പടിച്ചോ പെണ്ണേ... ന്റെ കാലം കയിഞ്ഞാല്‍ ഇജ്ജ് ന്നെ ണ്ടാക്കണ്ടി വരും...” എന്ന് പറയുകയും ചെയ്തു. സല്‍മൂന് ഞാനില്ലെങ്കിലും ഉമ്മ മതി.  ഉണര്‍ന്ന് കരഞ്ഞാല്‍ ആദ്യം അറിയുന്നതും ഉമ്മ തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;നാളെ പെരുന്നാളാണ്. അതിനുള്ളതെല്ലാം തിടുക്കത്തിരുക്കാന്‍ ഒന്ന് തൊട്ടിലില്‍ ഇട്ടതായിരുന്നു. സാധാരണ മഗ് രിബ് കഴിഞ്ഞാല്‍ ഒന്ന് കണ്ണ് ചിമ്മും... അപ്പൊഴാണ് മിക്കവാറും അടുക്കളപ്പണി തീര്‍ക്കാറുള്ളത്. പലവട്ടം ശ്രമിച്ചിട്ടും ഉറങ്ങാതായപ്പോള്‍ സധാരണ പോലെ ഉമ്മ എടുത്തു. മഗ് രിബ്  നിസ്കരിച്ച്  യാസീനും തബാറക്കയും (ഖുര്‍ആനിലെ അധ്യായങ്ങള്‍) ഓതിക്കഴിഞ്ഞ് അഅദമുസ്സലാത്തും ഹദ്ദാദും (പ്രാര്‍ത്ഥനകള്‍) ചൊല്ലിത്തീര്‍ത്ത്  ഇശാ കൂടി നിസ്കരിച്ചെ ഉമ്മ നിസ്കാരപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കാറുള്ളൂ. അതും കഴിഞ്ഞ് തസ് ബീഹ് മാലയുമായി കോലയിലേക്ക് ഇരിക്കുമ്പോഴേക്ക് പണി തീര്‍ത്ത് ഇശാഉം നിസ്കരിച്ച് ഞാനും കൂട്ടിനെത്തും. ഓത്തുപള്ളിയിലെ കാലവും, വിവാഹവും, പിന്നെ ഭര്‍ത്താവിന്റെ മരണവും പിന്നെ തനിച്ച് മൂന്ന് മക്കളെ പോറ്റാനുള്ള പെടാപാടും എല്ലാം . അങ്ങനെ സംസാരിച്ചിരിക്കുമ്പോഴേക്കും ഓലും (മലബാര്‍ പ്രദേശത്ത് ഭര്‍ത്താവിനെ മുമ്പ് സംബോധന ചെയ്തിരുന്ന രീതി) അനിയന്മാരും എത്തും. വരുന്ന വഴിക്ക് തന്നെ കാരിക്കും കരിമ്പനും പുല്ല് ഇട്ടുകൊടുക്കും, ആട്ടിന്‍ കൂടില്‍ പ്ലാവിലക്കമ്പ് തൂക്കിയിടും. കല്ല്യാണം കഴിഞ്ഞെത്തിയ ശേഷം ആദ്യമായി വാങ്ങിത്തന്നതാണ് പാത്തയെ. കൊണ്ട് വന്നപ്പോള്‍ തന്നെ ഇഷ്ടായി. വെള്ളനിറം, രണ്ട് ചെവിയിലും വെളുത്ത പാണ്ട്... ഓടിച്ചാടി നടക്കുന്ന പ്രായം കഴിഞ്ഞതേ ഉള്ളൂ... വളര്‍ത്തി വലുതാക്കി... ഇപ്പോള്‍ രാവിലെ നാല് ഗ്ലാസ്സ് കറക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;കഞ്ഞി കുടി കഴിഞ്ഞ് അടുക്കളയില്‍ ഉമ്മയും മക്കളും സംസാരിച്ചിരിക്കും. അപ്പോഴേക്ക് പാത്രങ്ങള്‍ കഴുകി ഒതുക്കണം. കല്യാണം കഴിഞ്ഞെത്തിയിട്ട് വര്‍ഷങ്ങള്‍ അഞ്ച് കഴിഞ്ഞു. സ്വന്തം വീട്ടില്‍ നിന്ന് പോരുമ്പോള്‍ മനസ്സ് നിറയെ ഭയമായിരുന്നു. അന്ന് വരെ ‘ബീത്താത്ത‘ എന്ന് വിളിച്ചിരുന്നതിന് പകരം ‘ഉമ്മ‘ എന്ന് വിളിച്ച് തുടങ്ങി. അവര്‍ സ്വന്തം ഉമ്മയെപ്പോലെ തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;“അല്ലാഹു അക് ബറുല്ലാഹു അകബറുല്ലാഹു അകബര്‍... ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക് ബര്‍... അല്ലാഹു അക് ബര്‍ വലില്ലാഹില്‍ ഹംദ്...”&lt;br /&gt;&lt;br /&gt;ദൂരെ പള്ളിയില്‍ നിന്ന് ഉയരുന്ന തക് ബീറിന്റെ ശബ്ദം ചെറുതായെങ്കിലും കേള്‍ക്കുന്നുണ്ട്. പള്ളിയുടെ ജനലിനോട് ചേര്‍ന്ന് നിന്ന് മുക്രികാക്ക രണ്ട് ചെവികളിലും കൈകള്‍ അമര്‍ത്തി, തല ഇത്തിരി ഉയര്‍ത്തിപ്പിടിച്ച് അത്യുച്ചത്തില്‍ ബാങ്ക് വിളിക്കുന്നത് ഓത്തുപ്പള്ളി പ്രായത്തില്‍ നോക്കി നിന്നിട്ടുണ്ട്..  പള്ളിയില്‍ നിന്ന് വീട്ടിലേക്ക് അധികം ദൂരമില്ലാത്തതിനാല്‍ ബാങ്കും തക് ബീറുമൊക്കെ നന്നായി കേള്‍ക്കുമായിരുന്നു. പെരുന്നാള്‍ തലേന്ന് ഉച്ചത്തില്‍ ഉയരുന്ന തക് ബീറിനൊപ്പം വരാന്തയില്‍ അബ്ദുവിന്റെ കൂടെ ഇരുന്ന്  ചൊല്ലാറുള്ള കുട്ടിക്കാലം ഓര്‍ത്തു. പെരുന്നാളിന് ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിത്തുടങ്ങും. ഓത്തുപ്പള്ളിയില്‍ നിന്ന് വരുന്ന വഴി മൈലാഞ്ചി ഊരി ഇലയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് വെക്കും. പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പേ മൈലാഞ്ചി എല്ലാവരും കൂടി തീര്‍ത്തിരിക്കും. ഒരു വര്‍ഷം ഇച്ചിരി നേരത്തെ ഊരി വെച്ചത് കൊണ്ട് ചീഞ്ഞ് പോയ മൈലാഞ്ചി കണ്ട് കരഞ്ഞതും ആല്‍ പറമ്പില്‍ പോയി ബാപ്പ ഇച്ചിരി മൈലാഞ്ചി കൊണ്ടുവന്നതും ബാല്യകാല ഓര്‍മ്മകളില്‍ തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;പെരുന്നാളിനും ദിവസങ്ങള്‍ക്ക് മുമ്പേ കല്‍പ്പൂഴിയും കരിയും ഉപയോഗിച്ച് വീടൊരുക്കും. കട്ടിലും പാത്രങ്ങളും പലകളും (ഇരിക്കാനുള്ള നാലുകാലുള്ള പലക (കൊരണ്ടി)) അടക്കം എല്ലാം പാറത്തിന്റെ ഇല ഉപയോഗിച്ച് ഉരച്ച് കഴുകി വൃത്തിയാക്കും. തൊടിയിലെ ചമ്മല്‍ അടിച്ച് കൂട്ടി കത്തിക്കും... അങ്ങനെ പെരുന്നാളിന് വേണ്ടി വീടും വീട്ടുകാരും നേരത്തെ ഒരുങ്ങും.പെരുന്നാള്‍ തലേന്ന് വീട്ടില്‍ ബഹളമാണ്. മൈലാഞ്ചി അരക്കുന്നത് ഉമ്മയാണ്. പിന്നെ ആദ്യം അബ്ദുവിന് ഉള്ളം കൈയില്‍ മൈലാഞ്ചി ഇട്ട്  കൊടുക്കും. ഇശാ നിസ്കാരം കഴിഞ്ഞ് ഉപ്പയും വല്ലിപ്പയും എത്തിയാല്‍ ഭക്ഷണം വിളമ്പും... പിന്നെ കൈ നിറയെ മൈലാഞ്ചിയിട്ട് ചേമ്പില കൊണ്ട് പൊതിഞ്ഞ് ഉറങ്ങാന്‍ കിടക്കും. പക്ഷേ ഉറക്കം ഉണ്ടാവില്ല. നേരം പുലരും മുമ്പേ കഴുകാന്‍ ഒരുങ്ങുമ്പോള്‍ ഉമ്മ പറയും “കൊറച്ചൂടെ കഴിഞ്ഞോട്ടെന്റെ സൈന്വോ... അത് ചോത്തിട്ട് ണ്ടാവൂല്ല.” പക്ഷെ അത് കേള്‍ക്കാന്‍ നില്‍ക്കാതെ കൈകള്‍ നന്നയി കഴുകി കയ്യിലെ ചോപ്പ് കണ്ടാലേ സമാധാനമാവൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;പെരുന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങും... അതിരാവിലെ തന്നെ വല്ലിപ്പയും ബാപ്പയും അബ്ദുവും പള്ളിയിലേക്ക് പുറപ്പെടും. അതിന് മുമ്പ് മരപ്പെട്ടി തുറക്കുമ്പൊഴേക്ക് ഞാനും അബ്ദുവും അവിടെ ഓടിയെത്തും. പെട്ടിയില്‍ നിന്ന് അത്തറ് പുറത്തെടുത്ത് പുത്തന്‍ കുപ്പായത്തില്‍ പുരട്ടിത്തരും. ദിവസങ്ങളോളം അതിന്റെ മണം കുപ്പായത്തില്‍ പറ്റിപ്പിടിച്ചിരിക്കും. പിന്നെ ഒരു ഓട്ടമുക്കാലും വല്ലിപ്പയുടെ വക പെരുന്നാള്‍ സമ്മാനമാണ്.  കഴിഞ്ഞ വര്‍ഷമാണ് വല്ലിപ്പ മരിച്ചത്. റമദാന്‍ മാസത്തിലെ അവസാനപ്പത്തില്‍... ഓര്‍ക്കുമ്പോഴെല്ലാം കണ്ണ് നിറയും. “സൈനുട്ട്യേ... എന്ന വിളി ഇപ്പോഴും ചെവികളില്‍ നിന്ന് മാഞ്ഞിട്ടില്ല. അസുഖം ഒന്നും ഉണ്ടായിരുന്നില്ല. മരണ ദിവസവും നോമ്പെടുത്തിരുന്നു. നോമ്പ് തുറന്ന് മഗ് രിബ് നിസ്കാ‍രം കഴിഞ്ഞ് കിടന്നതാണ്. വര്‍ഷം ഒന്ന് കഴിഞ്ഞു.&lt;br /&gt;&lt;br /&gt;“സൈന്വോ ഈ പെണ്ണ്... ഒറങ്ങ്ണ് ല്ല്യാ...” ഉമ്മയാണ്.&lt;br /&gt;“ന്നാ ഈണ്ട് തന്നാളി... ഓള് ബ്ടെ ഇര് ന്നോളും... ഇങ്ങളെ ചെല്ലിപ്പറച്ചില്‍ (പ്രാര്‍ത്ഥനകള്‍) എല്ലാം മൊടങ്ങീല്ലേ..”&lt;br /&gt;“സാരല്യ... ഇജ്ജ് ബേം ആ പുളിഞ്ചാറ് ശര്യക്കിക്കോ...  ഇല്ല്യേങ്കി നാളെ ബട്ക്കിണീന്ന് (അടുക്കളയില്‍ നിന്ന്) കേരാന്‍ നേരണ്ടാവൂല്ല....  ഇജ്ജ് കരിക്കൂട്ണ നേരത്ത് (സന്ധ്യാ സമയം) ഈ പെണ്ണിനേം കൊണ്ട് പെറത്ത് എറങ്ങ്യാ... ചിലപ്പോ അതോണ്ടാവും ഈ സൊര്യക്കേട്..”&lt;br /&gt;“ഇല്ല്യാമ്മാ... ഒള്  ഉച്ചക്ക് നന്നായി ഒറങ്ങീക്ക്ണ്.. അതാവും.”&lt;br /&gt;“ന്നാ വേം പണി തീര്‍ക്ക്... “&lt;br /&gt;&lt;br /&gt;നിസ്കാരപ്പായയില്‍ നിന്ന് നേരെ അടുക്കളയിലേക്കാണ് ഇറങ്ങിയതാണ്. പെരുന്നാള്‍ ദിവസത്തേക്കുള്ള ചാറും കൂട്ടാനും ഉണ്ടാക്കുമ്പോഴാണ് പതിവുള്ള ‘യാസീനും’ ‘തബാറക്ക’ യും ഓതിത്തീര്‍ത്തത്. ചോറൂറ്റി പുളിഞ്ചാറ് ഒരുക്കുമ്പോഴാണ് അലീമു വന്നത്. കല്ല്യാണം കഴിഞ്ഞെത്തുന്നതിന് മുമ്പേ സുഹൃത്താണ് അലീമു. ഓത്തുപള്ളിയില്‍ നിന്നുള്ള പരിചയം. അവളുടെ വീട് കുറച്ചകലെയാണ്. കല്ല്യാണം കഴിഞ്ഞ് എത്തിയത് തൊട്ടടുത്തേക്കും.&lt;br /&gt;“ഇജ്ജ് മൈലാഞ്ചി അരച്ചോ സൈന്വോ....”&lt;br /&gt;“ഇല്ല്യടീ... ഇതൊന്ന് ഒരുക്കട്ടേ.. പിന്നെ പെണ്ണ് ഒറങ്ങീട്ടും ഇല്ല്യാ...”&lt;br /&gt;“ന്നാ ഞാനും കൂടാ... ഇജ്ജ് ആ തേങ്ങ ചിരണ്ടിയത് (ചിരകിയത്) ഇങ്ങ്ട് കൊണ്ടോ... ഞാന്‍ അരക്കാം...”&lt;br /&gt;&lt;br /&gt;തോളില്‍ കിടന്നിരുന്ന കദീജുവിനെ അകത്ത് കൊണ്ട് പോയി കിടത്തി, ചിരകിയ തേങ്ങയും മഞ്ഞളും മൊളകും ജീരകവുമായി അലീമു അരക്കാന്‍ നിന്നു. വേഗം ചോറൂറ്റി കുമ്പളങ്ങ അടുപ്പത്ത് വെച്ചു. ചാറ് കൂടി വെന്ത് ഇറക്കി വെച്ചപ്പോഴേക്കും സമയം കുറെ ആയിരുന്നു. പെരുന്നാള്‍ തലേന്ന് ആയത് കൊണ്ട് ഓല് എത്താന്‍ വൈകും. അലീമുവിന്റെ ഭര്‍ത്താവിന്റെ ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പില്ല. വീട്ടില്‍ അവളും ഭര്‍ത്താവും ഇപ്പോള്‍ കദീജുവും മാത്രമാണ്... ഭര്‍ത്താവ് വീട്ടിലില്ലങ്കില്‍ അവള്‍ ഓടിയെത്തും. കൂടെ പഠിച്ച കൂട്ടുകാരി അടുത്തുണ്ടായത് കല്യാണം കഴിഞ്ഞെത്തിയ കാലത്ത് വലിയ ആശ്വസമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആസിയ യുടെ കല്ല്യാണ ദിവസം ആണ് ഈ വിവാഹത്തെ കുറിച്ച് ഉമ്മ, ഉമ്മയോട് പറഞ്ഞത്. അന്ന് ഓത്തുപള്ളിയില്‍ പോവുന്ന പ്രായമായിരുന്നു. പിന്നീട് വീട്ടില്‍ ഉപ്പയും വല്ലിപ്പയും തമ്മിലുള്ള ആലോചനകള്‍ക്കിടെ ഉമ്മ പറഞ്ഞു “ബീത്താത്ത പറഞ്ഞത് ഓല്‍ക്ക് പെണ്‍കുട്ട്യേളില്ല... ഞമ്മളെ കുട്ടിയെ മരോളായല്ല.. മോളായി വേണംന്നാ...”&lt;br /&gt;“ആ ചെക്കന്‍ നാടൊക്കെ വിട്ട് പോയി വന്നതാ... ഒന്നുങ്കൂടെ അലോചിട്ട് പോരെ...” എന്നായി വല്ലിപ്പ.&lt;br /&gt;“അയ് ന് നാളെ തന്നെ കെട്ടിച്ചയക്കൊന്നും വേണ്ട... രണ്ട് കൂട്ടര്‍ക്കും സമ്മതം ആണെങ്കില്‍ നിക്കാഹ് നടത്തിയിടാം... രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് കൂട്ടിക്കൊണ്ട് പോയാല്‍ മതി. ” ബാപ്പ പറഞ്ഞു.&lt;br /&gt;“ന്നാ തെറ്റൊന്നുല്ല്യാ... നമ്മക്ക് ആലോയിക്കാം.. ഓന്റെ പ്രായക്കാരോടൊക്കെ ഒന്ന് ചോയ്ക്കണം... വല്ല ബടക്കത്തരൊം ഉണ്ടോന്ന്...”&lt;br /&gt;“അതൊക്കെ നോക്കീട്ട് മതി ഏതായാലും...”&lt;br /&gt;&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ക്കകം ആ ആലോചന മുറുകി... പിന്നെ പള്ളിയില്‍ വെച്ച് നിക്കാഹ്... അതും കഴിഞ്ഞ് പുത്തന്‍ തുണിയും കുപ്പായവുമായി ബീത്താത്ത വന്നു. പുത്തനുടുപ്പ് കിട്ടുന്നതിനപ്പുറം വിവാഹത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായം.പിന്നീട് ഓത്തുപ്പള്ളിയില്‍ നിന്ന് സഹപാഠികളുടെ പരിഹാസത്തിലൂടെയാണ് ഞാന്‍ വിവാഹിതയാണെന്നും ഒരു ഭര്‍ത്താവുണ്ടെന്നും ഉള്ള ബോധം ഉള്ളില്‍ കയറിയത്. നിക്കാഹിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ വീ‍ട്ടിലെത്തിയത്. വീട് വിട്ടിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നു... അന്നേവരെ വീട് വിട്ട് തമസിക്കാത്തതിന്റെ ഭയം.. ഉപ്പയും ഉമ്മയും കരഞ്ഞ് കൊണ്ട് തന്നെയാണ് ആശ്വസിപ്പിച്ചത്. കല്യാണപിറ്റേന്ന് ഉദയത്തിന് മുമ്പേ വല്ലിപ്പ എത്തിയിരുന്നു. കണ്ടപ്പോള്‍ രണ്ട് പേരുടേയും കണ്ണ് നിറഞ്ഞു... കുറച്ച് കഴിഞ്ഞ് ഉമ്മയും ബാപ്പയും അബ്ദുവും വന്നു... അവര്‍ പോയ ശേഷമാണ് അലീമു വന്നത്. അന്ന് അത് വലിയ ആശ്വസം ആയിരുന്നു.&lt;br /&gt;&lt;br /&gt;“സൈന്വോ ഇജ്ജ് പോയി വെളഞ്ഞീന്‍ എട്ത്ത് വാ... പുള്ളിക്കുത്ത് ഇടണ്ടെ...” അലീമുവാണ്.&lt;br /&gt;“തൊവുത്തിന്റെ എറീല്ണ്ടായിരുന്നു... ഞാന്‍ ഒന്ന് നോക്കട്ടേ...”&lt;br /&gt;മുമ്പെങ്ങോ വെച്ച വെളഞ്ഞീന്‍ കൊള്ളി (ചക്കമുളഞ്ഞിന്‍ തുടച്ചെടുത്ത കമ്പ്) തിരയുമ്പോഴാണ് ഉമ്മ വിളിച്ചത്. “സൈന്വോ ഇജ്ജ് ഒവ്ടെ...”&lt;br /&gt;“ഞാന്‍ ഇവ്ടെ തൊഴുത്തില്ണ്ട് മ്മാ... ആ വെളഞ്ഞീന്‍ കൊള്ളി എടുക്കായിരുന്നു.. ”&lt;br /&gt;&lt;br /&gt;&lt;br /&gt;കാരിയും കരിമ്പനും മുഖത്തേക്ക് തന്നെ നോക്കി നില്‍പ്പാണ്...   പുല്ലൂട്ടില്‍ നോക്കിയപ്പോള്‍ പുല്ല് തീര്‍ന്നിരിക്കുന്നു. രണ്ട് കന്ന് കുടഞ്ഞിട്ടു കൊടുത്തു . പുല്ലൂട്ടിന്‍ പുറത്ത് ഒതുക്കിവെച്ച പിലാവിന്‍ കൊമ്പില്‍ രണ്ടെണ്ണം ആട്ടിന്‍ കൂട്ടിലേക്ക് തിരുക്കിവെച്ചു. അവളും നോക്കിനില്‍പ്പാണ്. സാധാരണ വൈക്കോല്‍ ഇട്ട് കൊടുക്കുമ്പോള്‍ പതിവുള്ളതാണ് പ്ലാവില.&lt;br /&gt;&lt;br /&gt;&lt;br /&gt;മൈലാഞ്ചി അരക്കുമ്പോള്‍ വരാന്തയില്‍ നിന്ന്  ഉമ്മ അന്വേഷിച്ചു... “അന്റെ പണി തീര്‍ന്നോ കുട്ട്യേ... ഇവള് ഒറങ്ങി... ഞാന്‍ കൊണ്ടോടി കെടത്തിക്കൊള്ളാം...”&lt;br /&gt;“ മൈലാഞ്ചി അരക്കാണ് മ്മാ... ഇപ്പ വരാ... “&lt;br /&gt;“ന്നാ വേം നോക്ക്... സൈയ്തു വന്ന്ക്ക്ണ്...  ചോറും വെയ്ച്ചിട്ട്  ഇങ്ങക്ക് മൈലാഞ്ചി ഇടാന്‍ ഇരിക്കാം...”&lt;br /&gt;“ഞാന്‍ ഇതാ വെരുണൂ....”&lt;br /&gt;&lt;br /&gt;&lt;br /&gt;രാത്രി കഞ്ഞി കുടി കഴിഞ്ഞ ശേഷമാണ് മൈലാഞ്ചിയുമായി ഇരുന്നത്. മണ്ണെണ്ണ വിളക്കിന്റെ നാളത്തില്‍ കാട്ടി ഉരുക്കിയ വെളഞ്ഞീന് (ചക്ക മുളഞ്ഞിന്) കഴുകി വൃത്തിയാക്കിയ ഉള്ളം കയ്യിലേക്ക് ഇറ്റുമ്പോള്‍ കൈ പൊള്ളുന്നുണ്ടായിരുന്നു. കൈവെള്ള നിറയെ പുള്ളി വെച്ച് അരച്ച മൈലാഞ്ചി പരത്തുമ്പോള്‍ അലീമു അന്വേഷിച്ചു... “സൈന്വോ... ഇജ്ജ് സെയ്തുക്കാന്റെ ഒപ്പം വയനാട്ട്ക്ക് പോണ്ണ്ടോ...”&lt;br /&gt;“ഇല്ല്യാ ആരാ അന്നോട് പറഞ്ഞത്...”&lt;br /&gt;“അല്ല അങ്ങനെ കേട്ടു... അന്നോട് അങ്ങനെ ചോയ്ച്ചപ്പോ ഇജ്ജ് ഇല്ല്യാന്ന് പറഞ്ഞുന്ന് കേട്ട്...”&lt;br /&gt;“ന്നോട് കൂടെ പോരുന്നോന്ന് ചോയ്ച്ചു... അനക്കറീല്ലേ... സല്‍മൂന് ആറ് മാസം കയിഞ്ഞ്ട്ടല്ലേ ഉള്ളൂ... ഉമ്മയും ന്റെ മ്മയും ബാപ്പയും ഒക്കെ പറിണത് ഇപ്പൊ പോണ്ടാന്നാ... ഒലൊക്കെ സമ്മയ്ച്ചാല്‍ വരാന്ന് ഞാന്‍ പറയേം ചെയ്തു... ന്നാലും അന്നോട് ആരാ പറഞ്ഞത്...”&lt;br /&gt;“ന്നോട് ആണ് ചോയ്ച്ചീന്നെങ്കില്‍ ഞാന്‍ അപ്പോ തന്നെ പോരും ന്ന് പറയും...” അലീമു കള്ളച്ചിരിയോടെ മുഖമുയര്‍ത്തി... മറുപടി ഇല്ലാത്തത് കൊണ്ട് മിണ്ടാതിരുന്നു... പക്ഷേ ‘ഞങ്ങള്‍ക്കിടയിലെ രഹസ്യം‘ എങ്ങനെ ഇവളറിഞ്ഞു എന്ന് മനസ്സ് ചോദിച്ചുകൊണ്ടിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-6807982415631340534?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/6807982415631340534/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=6807982415631340534' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/6807982415631340534'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/6807982415631340534'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2009/12/blog-post.html' title='മൈലാഞ്ചിച്ചോപ്പ്.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-3749996698733007855</id><published>2009-11-04T13:03:00.001+04:00</published><updated>2011-06-07T16:49:31.189+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>പക.</title><content type='html'>&lt;span style="FONT-WEIGHT: bold"&gt;ഭാഗം : പതിനൊന്ന്.&lt;/span&gt;&lt;br /&gt;&lt;br /&gt;ഇശാ നമസ്കാരം കഴിഞ്ഞെത്തി കാരിക്കും കരിമ്പനും പുല്ലിട്ട് കൊടുക്കുമ്പോഴാണ് അമ്മായി കഞ്ഞികുടിക്കാന്‍ വിളിച്ചത്. സെയ്തുക്ക അയക്കുന്ന പൈസ ഒരുമിച്ച് കൂട്ടി വാങ്ങിച്ചതാണ് കാരിയേയും കരിമ്പനെയും. കിഴക്കേ കൊളമ്പില്‍ ഒരു ഏര് (രണ്ടെണ്ണം) മൂരികളെ വില്‍ക്കാനുണ്ടെന്ന് അഹമ്മദ് കാക്കയാണ് പറഞ്ഞത്. കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. പിന്നെ കച്ചോടം ഉറച്ചതും വാങ്ങിച്ചതും തൊഴുത്ത് ശരിയാക്കിയതും എല്ലാം പെട്ടന്നായിരുന്നു. എല്ലാ ദിവസവും ഇശാ കഴിഞ്ഞെത്തിയാല്‍ ആദ്യത്തെ പണി അവയ്ക്ക് വെള്ളം കാട്ടി പുല്ലിട്ട് കൊടുക്കലാണ്. അഥവാ അത് മറന്ന് വീട്ടിലേക്ക് കയറിയാല്‍ തൊഴുത്തില്‍ ബഹളം തുടങ്ങും. രാത്രി പുറത്ത് പോയാലും വരുന്നത് വരെ ഇത് തന്നെ പതിവ്. അമ്മായി പറയാറുണ്ട്... “ഇജ്ജ് ഇവ്ടെ ഇല്ല്യങ്കി ഇവറ്റ നാട്ട്കാരെ മുഴുവന്‍ അറ് ളി അറിയിക്കും“ എന്ന്.&lt;br /&gt;&lt;br /&gt;പാത്രത്തിന് മുമ്പിലിരുന്നപ്പോള്‍ പതിവ് പോലെ അമ്മായി “ന്റെ കുട്ടി ന്തേലും കുടിച്ച്ട്ട് ണ്ടാ ന്നാവം...” എന്ന് കണ്ണ് നിറച്ചു. സൈയ്തുക്കാക്ക് വേണ്ടിയുള്ള അന്വേഷണങ്ങളെല്ലാം എവിടെയുമെത്താതെ അവസാനിച്ചതായിരുന്നു. അമ്മായി ആരോട് എന്ത് സംസാരിച്ചാലും അത് ആ മകനിലേക്കെത്തും. “ന്റെ മോനെ കുറിച്ച് ന്തേലും വിവരം കിട്ടാന്‍ ങ്ങള് ദുആര്ക്കണം (പ്രാര്‍ത്ഥിക്കണം) എന്ന പതിവ് പല്ലവിയില്‍ വാക്കുകള്‍ അവസാനിക്കുമ്പോഴേക്കും തൊണ്ട ഇടറിയിരിക്കും, കണ്ണുകള്‍ നിറഞ്ഞിരിക്കും.&lt;br /&gt;&lt;br /&gt;പാടത്ത് വരമ്പ് പണിയുള്ള ഒരു ദിവസം... കെട്ടിനില്‍ക്കുന്ന വെള്ളത്തിനടിയില്‍ നിന്ന് നനഞ്ഞ മണ്ണ് കൈക്കോട്ട് കൊണ്ട് കോരിയെടുത്ത് പുല്ല് ചെത്തിയ വൃത്തിയാക്കിയ വരമ്പില്‍ പിടിപ്പിച്ച്, കൈക്കോട്ട് കൊണ്ടുതന്നെ തേച്ച് ഉറപ്പിക്കണം. പണികഴിഞ്ഞാല്‍ അത് വഴി നടത്തം ഒഴിവാക്കാന്‍ വരമ്പിന്റെ രണ്ട് അറ്റത്തും കുത്താന്‍ വേണ്ടി രാവിലെ ഇറങ്ങുമ്പോള്‍ തന്നെ കാറമുള്ളിന്റെ കുറച്ച് കൊമ്പുകളും എടുത്തിരുന്നു. പക്ഷേ പണി തുടങ്ങി കുറച്ചായപ്പോഴേക്കും മാനം കറുത്തു. വീശിയടിച്ച കാറ്റിനൊപ്പം മഴ ഇരമ്പിപ്പെയ്തു.&lt;br /&gt;&lt;br /&gt;തൊപ്പിക്കൊട എടുക്കാന്‍ തോട്ടുവക്കത്തെ പൊട്യെണ്ണി(ഒരു മരം)യുടെ അടുത്തെത്തിയപ്പോഴേക്കും അടിമുടി നനഞ്ഞു. വെച്ചുതീര്‍ത്ത വരമ്പ് മഴയില്‍ കുതിര്‍ന്നൊലിച്ച് പോവുന്നത് നോക്കിയിരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തോരുകയില്ലെന്ന് തോന്നിയപ്പോള്‍ തോട്ടിലെ കലക്കവെള്ളത്തില്‍ നിന്ന് കൈക്കോട്ടും കൈകാലുകളും കഴുകി. ഒരു വിധം ചെട്ട്യേരുടെ ചായപ്പീടികയില്‍ എത്തി. കല്ല് പോലെ പതിച്ച മഴത്തുള്ളി കാരണം വിറച്ച് തുടങ്ങിയിരുന്നു. അവിടെ വെച്ചാണ് ശിപായി കുഞ്ഞന്‍ നായരെ കണ്ടത്.&lt;br /&gt;&lt;br /&gt;“കുഞ്ഞ്വോ... ഇങ്ങളെ കാത്താ കുഞ്ഞന്‍ നായര് നിക്ക്ണത്.” ചെട്ട്യേരാണ്.&lt;br /&gt;“ഇന്നെ കാത്തോ...”&lt;br /&gt;“ബി വി നിങ്ങളുടെ ആരാ...” കുഞ്ഞന്‍ നായരാണ്&lt;br /&gt;“ന്റെ പ്പാന്റെ പെങ്ങളാ... ”&lt;br /&gt;“അവര്‍ക്കൊരു കത്തുണ്ട്... പൈസയും..”&lt;br /&gt;“ഏ... !”&lt;br /&gt;“സൈയ്തുമുഹമ്മത് അയച്ചതാണ്... ആ രാജ്യം വിട്ട ചെക്കനാവും... ല്ലേ”&lt;br /&gt;“ആ... എവ്ട്ന്നാ ഇത് അയച്ച്ക്ക്ണ്...!”&lt;br /&gt;“അതറീല... പക്ഷേ അന്റെ അമ്മായി ഒപ്പ് ഇട്ടാലെ കത്തും പൈസയും തരാന്‍ പറ്റൂ...”&lt;br /&gt;“അയ് നെന്താ... ഇങ്ങളും കൂടെ പോരീ...” മഴ കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ നായരെയും കൂട്ടി ഇറങ്ങി.&lt;br /&gt;&lt;br /&gt;വിരലില്‍ മഷിപുരട്ടി ഒപ്പ് വെപ്പിച്ച ശേഷം കത്തും നാല് അഞ്ചിന്റെ നോട്ടും ഏല്‍പ്പിച്ച്, കൊടുത്ത ചായക്കാശും വാങ്ങി ശിപായി ഇറങ്ങി. സൈയ്തുക്കാക്ക് വയനാട്ടില്‍ ജോലി ഉണ്ടെന്നും അവിടെ സുഖമണെന്നും ആയിരുന്നു ഉള്ളടക്കം‍. ഇരുപത് രൂപ കത്തിനോടൊപ്പം അയക്കുന്നുണ്ട്. ഇനി എല്ലാമാസവും ശമ്പളത്തില്‍ നിന്ന് അയക്കാം. ഉമ്മ ഇനി മുതല്‍ കഷ്ടപ്പെടേണ്ട കാര്യമില്ല. മറുപടി എഴുതാനുള്ള അഡ്രസ്... ഇതൊക്കെയായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് വായിച്ച് ആദ്യം സങ്കടവും പിന്നെ രോഷവുമായിരുന്നു അമ്മയിയുടെ പ്രതികരണം. മറുപടി എഴുതിച്ചപ്പോള്‍ ‘നീ അവിടെ കിടന്ന് കഷ്ടപ്പെടണ്ട .. ഇങ്ങട്ട് പോരെ.’ എന്ന് മുന്നോ നാലോ വട്ടം എഴുതിച്ചു. ഹംസയും അയമുദുവും പുറംപണിക്ക് പോയിത്തുടങ്ങുകയും സെയ്തുക്ക പണം അയക്കാനും കൂടി തുടങ്ങിയപ്പോള്‍ പട്ടിണി മാറിത്തുടങ്ങി. അമ്മായി വീട്ടുപ്പണി മാത്രമായി ഒതുങ്ങി.&lt;br /&gt;&lt;br /&gt;“സൈയ്തുക്ക സുഗായി കഴിയ് ണ് ണ്ടാവും അമ്മായിയേ... ഇങ്ങ് ള് കഞ്ഞി കുടിച്ച് ഒറങ്ങാന്‍ നോക്കി... ഇച്ച് ഇന്നും വെള്ളം കെട്ടാന്‍ പോവാണ്ട്.”&lt;br /&gt;“ന്നാ‍ ഇജ്ജ് ബേം കുടിച്ച് പെയ്ക്കോ... നട്ടാറ് വേനകാലമാ... കണ്ണീക്കണ്ട എയജന്തുക്കളൊക്കെ പുറത്ത് ഇറങ്ങ്ന്ന കാലാണ്... ആ റാന്തല് എട്കാന്‍ മറക്കണ്ട. “&lt;br /&gt;&lt;br /&gt;ചൂരലും റാന്തലുമെടുത്തു... നല്ല നിലാവുണ്ട്... ‘പുഞ്ച‘ (വേനല്‍കാല കൃഷി) ആയത് കൊണ്ട് കന്നോകുണ്ടില്‍ നിന്നുള്ള വെള്ളം കൊണ്ട് വേണം എല്ലാവര്‍ക്കും നനയ്ക്കാന്‍... പടത്തിനടുത്തൂടെ ഒഴുകുന്ന ചെറിയ ചാലില്‍ നിന്ന് വെള്ളം തിരിച്ചിട്ടു... വരമ്പുകളിലെ ഞെണ്ടു മടകള്‍ അടച്ചു. ഒരോ കണ്ടവും നിറയുമ്പോള്‍ അതിലേക്കുള്ള ‘കയായി‘ ( അടുത്ത കണ്ടത്തിലേക്ക് വെള്ളം ഒഴുക്കാനായി വരമ്പില്‍ ഉണ്ടക്കുന്ന ചെറിയ വിടവ്) അടച്ചു. തിരിച്ചെത്തിയപ്പോള്‍ പാതിര കഴിഞ്ഞിരുന്നു. കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ച് പടാപുറത്ത് പായവിരിച്ച് കിടന്നു. കൂട്ടക്കരച്ചില്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്.&lt;br /&gt;അമ്മായി വാതില്‍ തുറക്കുന്നു.... “ന്താ ന്റെ റബ്ബേ ഒരു കൂട്ടനെലോളി...”&lt;br /&gt;&lt;br /&gt;“ഓട്ന്നാ ന്ന് അറീല്ല (എവിടെ നിന്നാണെന്ന് അറിയില്ല)... ന്നാലും ഞാന്‍ ഒന്ന് പോയിനോക്കട്ടേ...” നിലാവത്ത് ഇറങ്ങി ഓടി...ചുറ്റുവട്ടം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു... ഇടവഴി കഴിഞ്ഞപ്പോള്‍ കുറച്ച് ദൂരെ പുക ഉയരുന്നത് കണ്ടു.... “മണ്ടി വരേയ്.... ഞങ്ങളെ പെര കത്ത്ണേയ്...” ആരുടെയോ വീടിന് തീപ്പിടിച്ചിരിക്കുന്നു. കാലിന്റെ അടിയില്‍ നിന്ന് ഒരു തരിപ്പ് മുകളിലേക്ക് കയറി. നല്ല വേനലാ‍ണ്. മേഞ്ഞ ഓലയും പുല്ലും ഉണങ്ങി നില്‍ക്കുന്ന സമയം.. ഒരു പൊരി വീണാല്‍ മതി.&lt;br /&gt;&lt;br /&gt;ഓടിവരുന്ന ഹസ്സന്‍ പറഞ്ഞു... “ഞമ്മളെ മെയ്തുട്ടികാക്കന്റെ പെര ആണെന്ന് തോന്നുന്നു...”&lt;br /&gt;“മൊയ്തുട്ട്യാക്കിം കുഞ്ഞാപ്പുവും പാടത്ത് തേവാണ്... ഞാന്‍ പുഞ്ചപ്പാടത്ത്ന്ന് വരുമ്പോ കണ്ടീന്ന്.”&lt;br /&gt;“പടച്ചോനെ ന്നാ ആ പെരീല് പെണ്ണ്ങ്ങളും കുട്ട്യേളും മാത്രേ കാണൂ... എന്തേ ണ്ടായീന്നാവം...”&lt;br /&gt;&lt;br /&gt;ഓടിച്ചെല്ലുമ്പോള്‍ തൊടി നിറയെ ആളുണ്ട്. മേല്‍ക്കൂര നിന്ന് കത്തുന്നു... ചിലര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാക്കിയുള്ളവര്‍ ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നു. എല്ലാവരും എല്ലോരോടുമായി അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.&lt;br /&gt;&lt;br /&gt;“ഇങ്ങനെ നിന്നാല്‍ തിയ്യ് തൊയുത്ത്ക്കും (തൊഴുത്ത്) പടരും...“ഇഞ്ഞ് പെരന്റെ ഉള്ള്ല് ആരെങ്കിലും ണ്ട...”&lt;br /&gt;“ഇല്ല്യാ അയ്റ്റ്ങ്ങളെ എല്ലാരും പൊറത്ത് ഇണ്ട്... ആ തോട്ടീ കെടക്ക്ണ് കുട്ടിക്ക് കൊറച്ച് പോള്ളീക് ണാലാ...”&lt;br /&gt;“വെള്ളം ഒയിച്ചിട്ടൊന്നും ഒരു കാര്യൂല്ലാ... ഇത് നിക്കും ന്ന് തോന്ന്ണ് ല്യാ...”&lt;br /&gt;“വെള്ളം എത്രാന്ന് വെച്ചാ കോര് ആ... മനക്കലെ വല്യെ ഇഞ്ചിന്‍ കിട്ടീന്നങ്കി ന്തേലും ചെയ്യാന്‍ പറ്റും...”&lt;br /&gt;“ഇപ്പാരാണ്ണീ അത് ഏറ്റികൊണ്ടര്ണ്... ഇഞ്ഞ് കൊട്ന്നാ തന്നെ അത് ഇവ്ടെ എത്തുന്പോക്ക്ന് പെര കത്തിത്തീരും...”&lt;br /&gt;“ഞാന്‍ പോയി നാല് കൊടം കൂടി കിട്ട്വൊന്ന് നോക്കട്ടേ...“&lt;br /&gt;“അയമുദ്വോ... ഇജ്ജ് ആ പൈക്കളുടെ കയറ് അറത്താളാ... അയ്റ്റങ്ങള് രചപ്പെട്ടോട്ടേ...”&lt;br /&gt;&lt;br /&gt;കയററ്റതോടെ പശുവും കുട്ടിയും ഇറങ്ങി ഓടി... കൂടും തുറന്നിട്ടും പുറത്തിറങ്ങാന്‍ കൂട്ടക്കാതിരുന്ന ആടുകളെ വലിച്ച് പുറത്തിറക്കി തോട്ടത്തില്‍ കൊണ്ട് പോയി കെട്ടി. ആളുകള്‍ കൂടീ കൂടി വന്നു.. “ആ ചായ്പ്പില് രണ്ട് ചാക്ക് നെല്ല് ണ്ട്... അതെങ്ങനെങ്കിലും പൊറത്ത് ക്ക് ഇട്ക്കാന്‍ പറ്റ്വോന്ന് നോക്കീ... അയറ്റ്ങ്ങക്ക് കഞ്ഞിയെങ്കിലും ണ്ടാ‍ക്കി കുടിച്ചാ“ രായീന്‍ ഹാജിയാണ്.&lt;br /&gt;&lt;br /&gt;“അയ്ന് അയിന്റെ ഉള്ള്ക്ക് എങ്ങനെ കേരും ആജ്യേരേ... തിജ്ജല്ലേ കത്ത്ണ്..”&lt;br /&gt;“ഒരു ദണ്ഡ്യ (ദണ്ട്) ഇട്ട് ആ കൌകോല്‍ ഒന്ന് പിടിച്ചാല്‍ മതി... അത് പൊറത്ത് എട്ക്കാം..”&lt;br /&gt;&lt;br /&gt;വെട്ടിയിട്ടിരുന്ന കവുങ്ങിന്‍ കഷ്ണവുമായി മുന്നാലാള് വീഴാന്‍ പോവുന്ന കൌകോല് തടഞ്ഞ് പിടിച്ചു. മുഴുവന്‍ അകത്തേക്ക് കയറാതെ ചാക്കിന്റെ മൂല പിടിച്ച് വലിച്ചു... മുകളില്‍ നിന്ന് കത്തുന്ന ഒലയുടെ ഭാഗം തോളിലേക്ക് വീണു... തട്ടിക്കളയുമ്പോള്‍ രായീന്‍ ഹാജി പറഞ്ഞു “മക്കളേ ബേം നോക്കി... അല്ലങ്കി ഒക്കെ കത്തിത്തീരും..” തീയുടെ നീറ്റല്‍ മറന്ന് ചാക്കിന്റെ മൂലയില്‍ പിടിച്ച് വലിച്ച് പുറത്തെത്തിച്ചു...&lt;br /&gt;&lt;br /&gt;“ആ വാഴക്കൊല വെട്ടിക്കാളാ... ഇല്ല്യങ്കി പിന്നേ കീട്ടുല്ലാ...”&lt;br /&gt;“ആ കോയിക്കൂട് തൊറന്ന് വിട്ട്ട്ട് ല്ല്യേ... “&lt;br /&gt;“അയ്റ്റേള് കൂട്ടന്ന് പോറത്ത് ഇറങ്ങ്ണ് ല്യാ...”&lt;br /&gt;“ഞാന്‍ ഒന്ന് നോക്കട്ടേ... “ ആരോ ഒരാള്‍ അതിന് വേണ്ടി ഓടി.&lt;br /&gt;&lt;br /&gt;“ഇതാ ഇബടക്കെ തീ പുടിച്ചിട്ട് ല്ല്യാ... ഞമ്മള് ന്തെങ്കിലും നമ്മക്ക് പുറത്ത്ക്ക് കിട്ടും...” അഞ്ചാറാളോടൊപ്പം അതിലൂടെ അകത്ത് കയറി. തള്ളപ്പെരയുടെ മേല്‍ക്കൂര മുഴുവന്‍ കത്തി വീണ് തുടങ്ങിയെങ്കിലും അട്ടം ഉണ്ടായത് കൊണ്ട് താഴേക്ക് എത്തിയിട്ടില്ല. രണ്ടും കല്‍പ്പിച്ച് അകത്തേക്ക് കയറി. ഒരോന്നായി പുറത്ത് എത്തിച്ചു... പുറത്തെടുക്കാന്‍ പറ്റാത്ത കട്ടിലിന്റെ കാല് അയമുട്ടിക്കാക്ക “ആ പലക എങ്കിലും അയ്റ്റ്ങ്ങള്‍ക്ക് ബാക്യാവട്ടേ” എന്ന് പറഞ്ഞ് ചവുട്ടി മുറിച്ചു... പലകയും മുറിഞ്ഞ കാലുകളും പുറത്തെത്തിച്ചു. അടുക്കളലെ പാത്രങ്ങളില്‍ ചിലതൊക്കെ പട്ടിക കഷ്ണം കൊണ്ട് തോണ്ടി എടുത്തു...കത്തുന്ന മേല്‍കൂര മുഴുവന്‍ പതിക്കുന്നതിന് മുമ്പ് ഒരു വിധം എല്ലാം പുറത്ത് എത്തിച്ചു. പത്തായത്തിന്റെ ഭാഗങ്ങള്‍ മുഴുവന്‍ പുറത്ത് എത്തിക്കും മുമ്പ് അകത്തേക്ക് കേറാന്‍ പറ്റാതെയായി.&lt;br /&gt;ഇത്രയൊക്കെ ആയിട്ടും പാടത്ത് വെള്ളം തേവാന്‍ പോയ മൊയ്തുട്ട്യാക്കയും കുഞ്ഞാപ്പുവും എത്തിയിരുന്നില്ല. ഒരു വിധം തീയൊതുങ്ങി... “ഇത് അറിയതെ തീ കത്ത്യേത് ഒന്നും അല്ല... തീ വെച്ചത് തന്നെയാ... ഇതൊന്ന് നോക്കി ഹാജ്യേരെ...” കയ്യില്‍ ഒരു ചൂട്ടുകുറ്റിയുമായി അയമുദു കാക്ക രായീന്‍ ഹാജിയുടെ അടുത്തെത്തി. എല്ലാവരും ചുറ്റും കൂടി. മുക്കാല്‍ ഭാഗവും കത്തിയ ചൂട്ട് വീട് കത്തിത്തുടങ്ങിയപ്പോള്‍ താഴേക്ക് വീണ് കെട്ടതാവും. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു... പക്ഷേ അത് അധികം നീണ്ടു നിന്നില്ല. “ഒലെ എളാപ്പാന്റൊട്ത്തോര് ആണ്ന്നാ എല്ലാരും പറിണത്..” ഹംസ ചെവിയില്‍ വന്ന് പറഞ്ഞു .സംശയത്തോടെ നോക്കിയപ്പോള്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.. “അല്ലെങ്കി ഇത്ര ഒച്ചപ്പാട് ണ്ടായിട്ടും അയ്റ്റ്ങ്ങള്‍ ഒന്നെങ്കിലും വെരൂലായ്ന്നോ...” കൂടിയിരുന്നവരില്‍ അധികവും പരസ്പരം പറഞ്ഞതും ഇത് തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;മൊയ്തുട്ട്യാക്കാന്റെ കുട്ടിക്കാലവും അനാഥമായിരുന്നു. ചെറുപ്പത്തില്‍ ബാപ്പയും ഉമ്മയും തലമ്മത്തട്ടി (കോളറ) വന്ന് മരിച്ചു. അത്യവശ്യത്തിലധികം ഭൂസ്വത്തുള്ള ആളായിരുന്നെത്രെ കുഞ്ഞിക്കോയാക്ക. അവര്‍ മരിക്കുന്ന സമയത്ത് മൂത്ത മോനായാ മൊയ്തുട്ട്യാക്കാക്ക് വയസ് ഏഴ്. താഴെ രണ്ട് പെണ്‍കുട്ടികള്‍. അതോടെ കുട്ടികളുടെ താമസം ഉപ്പയുടെ അനിയന്റെ കൂടെയായി. മൈനറായ അവകാശികളെയും സ്വത്തും നോക്കാനുള്ള ചുമതല കുഞ്ഞിക്കൊയാക്കാന്റെ അനിയന്‍ അലവികാക്കാന്റെ ഉത്തരവാദിത്വത്തിലായി. പക്ഷേ ആ കുട്ടികളെ ശ്രദ്ധിക്കാന്‍ ആ കുടുബം തയ്യാറായിരുന്നില്ല. മുഴുപ്പട്ടിണി തന്നെയായിരുന്നെത്രെ നിത്യവും... സ്വത്തില്‍ ചിലതൊക്കെ വിറ്റു... കുറേ കൈവശപ്പെടുത്തി. അതിന് വേണ്ടി ആധാരത്തില്‍ തിരുമറി നടത്തിയ കുഞ്ചുനായരെ കുറിച്ചൊക്കെ മൊയ്തുട്ട്യാക്ക പറഞ്ഞിരുന്നു. പെങ്ങന്മാരെ കെട്ടിച്ച് വിടേണ്ട സമയമാപ്പോഴേക്ക് എളാപ്പയുമായി തെറ്റി. കേസ് നടത്തി കുറച്ച് ഭൂമി തിരിച്ച് കിട്ടി. അതില്‍ നിന്ന് വിറ്റാണ് പെങ്ങന്മാരെ കെട്ടിച്ചയച്ചത്. ബാക്കിയില്‍ ആണ് മൊയ്തുട്ട്യാക്കാന്റെ വീട്. തൊട്ടടുത്ത് അലവികക്കാന്റെ വീടും... പക്ഷേ അവര്‍ പരസ്പരം മിണ്ടാറില്ല. ആ ശത്രുതയാണ് വീടിന് തീവെക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നാട്ടുകാരെ മൊയ്തുട്ട്യാക്കയും കുടുബവും വിശ്വസിച്ചു. ആ തീപിടുത്തത്തെകുറിച്ച് ആരോ അലവിക്കാക്കന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ “ഇഞ്ഞ് പെര ണ്ടാക്യാ ആ പെരീം കത്തും... ഇങ്ങള് കണ്ടോ ...” എന്ന് പറഞ്ഞത് ആ വിശ്വാസം ശക്തിപ്പെടുത്തുന്നതായിരുന്നു.&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞ് സുബഹി സമയത്താണ് മൊയ്തുട്ട്യാക്കയും മോനും തിരിച്ചെത്തിയത്. വിവരങ്ങള്‍ അറിഞ്ഞ് ഓടിഅണച്ചെത്തിയ അദ്ദേഹം മുറ്റത്തേക്ക് കേറുന്ന പടിയില്‍ രണ്ട് കൈകളും തലയില്‍ വെച്ച് ഇരുന്നു. സംഭവങ്ങളുടെ ചുരുക്കം അറിഞ്ഞപ്പോള്‍ മൊയ്തുട്ട്യാ ആകാശത്തേക്ക് കൈ ഉയര്‍ത്തി... രണ്ട് കണ്ണും നിറഞ്ഞൊഴുകിയിരുന്നു... “പടച്ചോനെ... ഇത് ചെയ്തത് ആരാന്ന് അനക്ക് അറിയാ... ഓല്‍ക്ക് ഇജ്ജ് കൊടുത്തോ... ഇന്ക്ക് അന്റെ സഹായം അല്ലാതെ ഒന്നൂല്യ റബ്ബേ...” ഉച്ചത്തില്‍ കരയുന്ന അദ്ദേഹത്തെ എല്ലാവരും ആശ്വസിപ്പിക്കുമ്പോഴും എല്ലാവരുടെയും കണ്ണ് നനഞ്ഞിരുന്നു. ആശ്വസിപ്പിക്കുന്നതിനോടൊപ്പം കത്തയമര്‍ന്ന വീടിന് പകരം ഒന്നിനെ കുറിച്ചും എല്ലാവരും സംസാരിച്ചു.&lt;br /&gt;&lt;br /&gt;“മൊയ്തുട്ട്യേ ഇജ്ജ് ബേജാറാവണ്ട ണ്ണ്യേ... ന്റെ തോടുന്ന് ഇജ്ജ് ഒരു മൂന്നോ നാലോ തെങ്ങ് വെട്ടിക്കോ...” രായീന്‍ ഹാജ്യാണ്.&lt;br /&gt;“ഞാന്‍ അട്ടിട്ട വെച്ച കൊറച്ച് ഓലണ്ട്.. “മൊയ്തുട്ട്യാക്ക നാളെ ഇങ്ങള് അങ്ങ്ട്റ്റ് വരീ നമ്മക്ക് അതും ഇട്ക്കാം.. “ അയമുട്ടി കാക്ക.&lt;br /&gt;“കൊറച്ച് ഓല എന്റെ തോടൂലും കാണും... അത് നമുക്ക് ഇങ്ങട്ട് ഇട്ക്കാ... ”ഖാദറ് കാക്ക.“&lt;br /&gt;“ഇജ്ജ് നാളെ ആണ്ട് വാ... ഞമ്മക്ക് ന്തേലുമൊക്കെ ചെയ്യാം... “ അയമുദു ഹാജി..&lt;br /&gt;“ന്റെ പയേ പെര പൊളിച്ചപ്പോള്ള രണ്ട് വാതില്‍ കട്ട് ല് ണ്ട്... അത് കൊട്ന്നോണ്ടി...” കുഞ്ഞഹമ്മദ് കാക്ക.&lt;br /&gt;“ഞമ്മക്ക് ഒക്ക കൂടെ മെനക്കെട്ട് ഒരു കൂരണ്ടക്കണം... “ രായീന്‍ ഹാജ്യാണ്.&lt;br /&gt;“ഇന്നേന പണി തൊടങ്ങാ ആജ്യേരെ... “&lt;br /&gt;&lt;br /&gt;ബാങ്ക് വിളിച്ചപ്പോള്‍ എല്ലാവരും മസ്ജിദിലേക്ക് നടന്നു. പള്ളിക്കുളത്തിലിറങ്ങി ചളിയും കരിയും കഴുകിക്കളഞ്ഞു... നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പെട്ടിയും കയ്യില്‍ സഞ്ചിയുമായി സൈയ്തുക്ക എത്തിയത്... അടുത്തെത്തിയതും പെട്ടി താഴെ വെച്ച് കെട്ടിപ്പിടിച്ചു. നാല് വര്‍ഷത്തെ വിശേഷങ്ങള്‍ പങ്ക് വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ അമ്മായിയുടെ സന്തോഷത്തെ കുറിച്ചായിരുന്നു ചിന്ത.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-3749996698733007855?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/3749996698733007855/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=3749996698733007855' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3749996698733007855'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/3749996698733007855'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2009/11/blog-post.html' title='പക.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-8594379797240709872</id><published>2009-10-05T09:02:00.003+04:00</published><updated>2011-06-07T16:49:31.189+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>തണലൊരുക്കാന്‍.</title><content type='html'>&lt;span style="font-weight: bold;"&gt;ഭാഗം : പത്ത്.&lt;/span&gt;&lt;br /&gt;&lt;br /&gt;പെങ്ങളുടെ വേര്‍പാട് സൃഷ്ടിച്ച നടുക്കത്തില്‍ നിന്ന്  കുഞ്ഞു ഇനിയും പൂര്‍ണ്ണമായി ഉണര്‍ന്നിട്ടില്ല. സംസാരത്തിനിടയില്‍ കുറ്റിയറ്റുപ്പോയ കുടുബം കടന്ന് വന്നാല്‍ കണ്ണ് നനയും, തൊണ്ടയിടറും... പിന്നെ നീണ്ട നിശ്ശബ്ദതയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ കഴിഞ്ഞ് ഉറ്റവരുടെ ഖബറിന് സമീപം എത്തും. അവര്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാ‍ര്‍ത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴും കവിളില്‍ കണ്ണീരിന്റെ ഈര്‍പ്പം ബാക്കിയുണ്ടാവും. പിതാവിന്റെ സഹോദരിയുടെ കൂടെയാണ് വളരുന്നതെങ്കിലും, എന്നും സ്വന്തം വീട്ടിലെ ചാരുപടിയിലിരുന്ന് ഭൂതകാലത്തിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കും.&lt;br /&gt;&lt;br /&gt;ബീത്താത്തയുടെ ഇളയവരായ ഹംസയും അയമുദുവും ഉമ്മയെ സഹായിക്കാന്‍ കൂടെ നിന്നു. സെയ്തുവും കുഞ്ഞുവും മുതിര്‍ന്നതോടെ പുറം പണിക്ക് പോയിത്തുടങ്ങി. എങ്കിലും കൊയ്ത് കാലത്ത് കറ്റകെട്ടാനും  മെതിക്കാനും അവരുമുണ്ടാകും.  ഒരു റമദാന്‍ ഇരുപത്തിആറ്.. ഇരുപത്തി ഏഴാം രാവ്..  അന്നാണ്  സാമ്പത്തികമായി ഉയര്‍ന്നവര്‍ ‘സക്കാത്തും സദഖ‘യും(ദാനം) നല്‍കാറുള്ളത്. ദരിദ്രന്റെ അവകാശമായ സക്കാത്ത്, വിതരണത്തിലെ അപാകത കാരണം ധനികരുടെ ഔദാര്യമായി തിര്‍ന്നിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ഓടിയാല്‍ കിട്ടുന്ന മുക്കാലോ, കാലണയോ, നാഴി അരിയോ ഈദിന് വേണ്ടിയുള്ള നീക്കിയിരുപ്പാണ്.&lt;br /&gt;&lt;br /&gt;*** *** *** *** *** *** *** ***     *** *** *** *** *** *** *** ***     *** *** *** ***&lt;br /&gt;&lt;br /&gt;ഇന്നലെ വൈകീട്ട് കുതിരാനിട്ട അരി ഉച്ചക്ക് മുമ്പ് ഇടിച്ച് തീര്‍ക്കണം. പ്രാര്‍ത്ഥനകളുമായി കഴിയേണ്ട ദിവസമാണ്... ഭര്‍ത്താവും മാതാപിതാക്കളും ആങ്ങളയും അടക്കം എല്ലാ മരണപ്പെട്ടവര്‍ക്ക് വേണ്ടിയും, പിന്നെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ലഭിക്കാനും വേണ്ടി പ്രത്യേകം  ‘ദുആ’ ചെയ്യണം (പ്രാര്‍ത്ഥിക്കണം). രാവിലെ മുതല്‍ പൈസയ്ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമാണ്. ജനിച്ചത് അത്യാവശ്യം കൊയ്യാനും മെതിക്കാനുമുള്ള കുടുംബത്തിലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് മരിക്കുന്നത് വരെ പട്ടിണി അറിയേണ്ടി വന്നിട്ടില്ല. പക്ഷേ പാതിവഴിയില്‍ മൂന്ന് മക്കളോടൊപ്പം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ആദ്യം അങ്കലാപ്പ് ആയിരുന്നു. അന്ന് സഹായിച്ചത് ആങ്ങളെയും താത്തയും ആയിരുന്നു. അവരേല്‍പ്പിച്ച ‘അമാനത്ത്’ (സൂക്ഷിപ്പ് സ്വത്ത്) പോലെ കുഞ്ഞു ഇപ്പോഴും കൂടെ തന്നെ കഴിയുന്നു. മക്കളെ പോറ്റാന്‍ അത്യധ്വാനം ചെയ്യേണ്ടി വന്നിട്ടും യാചിക്കാന്‍ മനസ്സ് അനുവദിച്ചില്ല.&lt;br /&gt;&lt;br /&gt;രായീന്‍ ഹാജിയുടെ വീട്ടിലെ വരാന്തയില്‍ ചിമ്മിനി വിളക്ക് തിരിതാഴ്ത്തി വെച്ചിട്ടുണ്ട്. വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു... വിളക്ക് കെടുത്താന്‍ മറന്നതാവും. “ന്താ ഉമ്മക്കുട്ട്യേ ങ്ങള് കായിക്ക് പോയീല്ലേ... “ ചീരുവാണ്. എന്നും മുറ്റമടിക്കലും അല്ലറച്ചില്ലറ പുറം പണിയും ചീരൂന്റെ ജോലിയാണ്. അതില്‍ നിന്ന് കിട്ടുന്നത് കൊണ്ട് വേണം ആ കുടുബം പുലരാന്‍. പറങ്ങോടന്‍ ഉണ്ടെങ്കിലും മക്കളെ പോറ്റാന്‍ അവള്‍ തന്നെ വേണം&lt;br /&gt;&lt;br /&gt;“ഇല്ല്യ ചീര്വോ... ഇച്ച് ഇപ്പളും അതൊക്കെ ഒരു ഈസലേടാ (നാണക്കേടാ...). ഇന്ന് വരെ അങ്ങനെ ഒന്നും സീലിച്ചിട്ടില്ല്യ...  ഇജ്ജ്  ന്തേ പോവാഞ്ഞ്...“&lt;br /&gt;“ഇബടെ കൊറേ ആള് വന്ന്പോണ ദിസല്ലേ... മിറ്റം അടീച്ചില്ലങ്കി സെര്യവൂല്ല...”&lt;br /&gt;“ജ്ജ് പെയ്ക്കോ ണ്യേ ... അത് ഞാന്‍ അടിച്ചോരിക്കോളാ..അന്റെ കുട്ട്യേള്‍ക്ക് വല്ലതും കിട്ട്ണതല്ലേ... അത് ഇല്ല്യാതാക്കണ്ട.. ”&lt;br /&gt;“വല്യ ഓകാരം മ്മക്കുട്ട്യേ...” ചൂലേല്‍പ്പിച്ക്  തോര്‍ത്ത് തോളിലിട്ട് അവള്‍ ഇറങ്ങി... പൊടി പാറാതിരിക്കാന്‍ വെള്ളം കോരിത്തെളിച്ചു. വരാന്തയിലെ മാറാല തട്ടി, കിഴക്കേ മുറ്റം മുതല്‍ അടിച്ചുതുടങ്ങി...&lt;br /&gt;“ജ്ജ് പ്പളേ വന്നത് ബീവ്യേ... മിറ്റം അടിക്ക്ണത് ചീരു ആണെന്ന് ഞാന്‍ കര്തീത്. അന്നെ കാണാഞ്ഞിട്ട് ന്ത് പറ്റി ഈ പെണ്ണ്ന് ന്ന് ആലോയ് ച്ചേര്ന്നു.”  രായീന്‍ ഹാജിയുടെ ഉമ്മയാണ്.&lt;br /&gt;“ഞാന്‍ നേരത്തെ തന്നെ ബന്ന്ക്ക്ണ്.. ആ ചിരു മുറ്റടിക്കായിരുന്നു.. ഓക്ക് ഇന്ന് ന്തേലും ചില്ലാ‍നം കിട്ട്ണ ദിസല്ലേ... അപ്പോ ഞാന്‍ അടിച്ചോളാം ന്ന് പറഞ്ഞു.”&lt;br /&gt;“ന്തായാലും അത് നന്നായി... ഓള് ആ കുട്ട്യേളെ പോറ്റാന്‍ കസ്റ്റപ്പെടാ... ആ പറങ്ങോടന്‍ ഒന്നും പെരീക്ക് കൊണ്ടരൂലന്ന് പറഞ്ഞീന്ന്..”&lt;br /&gt;“ഉം.. ഇന്ന് നെല്ല് കുത്താണ്ടോ...”&lt;br /&gt;“ഇല്ല്യ വെള്ളത്തിലിട്ട അയ് രി ഇടിച്ചാല്‍ മതി.. അത് കയിഞ്ഞാ ഇജ്ജ് പെയ്ക്കോ... അനക്കും ഇന്ന് പെരീല്‍ പണി കാണൂല്ലേ... “&lt;br /&gt;&lt;br /&gt;വടക്കേ മുറിയിലെ പത്തായത്തിന് മുകളില്‍ നിന്ന് അരിയെടുത്തു... വെള്ളം ഊറ്റി കുറേശ്ശേ ഇടിച്ച് , നന്നായി തരിച്ചെടുത്തു...  തിരിച്ചിറങ്ങുമ്പോള്‍ ളുഹ് റ് ബാങ്ക് കൊടുത്തിരുന്നു.  അരിയും നാലണയും തന്ന്  തിത്തിക്കുട്ടിത്താത്ത പറഞ്ഞു... “ന്നാ ഇജ്ജ് പൊയ്ക്കോ... ഇഞ്ഞ് നാളെ ഒന്ന് ബരണം... പെരന്നാളിന് മുമ്പ് കൊറച്ച് പണിയൊക്കെ ണ്ട്.”&lt;br /&gt;“അയ് നെന്താ... ഞാം വരാ...”&lt;br /&gt;&lt;br /&gt;വീട്ടിലെത്തി കുളിച്ച് ളുഹ് റ് നിസ്കരിച്ചു... നിസ്കാരപായ മടക്കി ‘മുസ് ഹഫു‘ (ഖുര്‍ ആന്‍) മായി വരാന്തയിലേക്ക് ഇറങ്ങുമ്പോഴാണ്  ആയിശക്കുട്ടിയെ കണ്ടത്. അതി രാവിലെ ഇറങ്ങിയതാവും... അന്നമില്ലാതെ നടന്നതിന്റെ ക്ഷീണം മുഖത്തുണ്ട്...&lt;br /&gt;“ന്താ ആയിശക്കുട്ട്യേ... വര്ണ് ല്യേ...”&lt;br /&gt;“ഇല്ല്യ ബീത്താത്ത... കൊറച്ചൊക്കെ നടന്നു... നോമ്പ് നോറ്റ് നടക്കാന്‍ വെജ്ജ... പിന്നെ ങ്ങള് അറിഞ്ഞോ... “&lt;br /&gt;“ന്ത്...”&lt;br /&gt;“ഞമ്മളെ അജ്ജപ്പന്‍ ചെട്ട്യേരെ മനക്കലെ ആന പിന്നീം ചവുട്ടീന്ന്  കേക്ക്ണ്... രാവ് ലെ പുറത്ത്ക്ക് കൊണ്ടോവുമ്പോ ഒരു കൊയപ്പും ഇല്ലാത്ത ജന്തൂ ആണ്. ആല്‍പറമ്പ്ക്ക് മരം പുടിച്ചാന്‍ പോയതാണെലാ...”&lt;br /&gt;“പടച്ചോനേ... ന്ന്ട്ട്... “&lt;br /&gt;“മരം പുടിച്ച്ണീന്റെ എടീല് ആണ് ചെട്ട്യേരെ ചവുട്ട്യേത്... ബാക്കി ആവൂലാന്നാ പറീണത്.“&lt;br /&gt;“ആ കുട്ട്യേള് യത്തീം ആകാതിരിക്കട്ടേ ...”&lt;br /&gt;“ന്നാ ഞാന്‍ പോട്ടേ... ചെന്ന്ട്ട് പണീം ണ്ട്”&lt;br /&gt;&lt;br /&gt;എന്നും ആനയെ കഴുകാന്‍ തോട്ടിലെത്തുമായിരുന്നു ചെട്ട്യേര്. വെള്ളം പരന്നോഴുകുന്ന സ്ഥലത്തെത്തിയാല്‍ മടിയില്‍ കരുതിയ ആട്ടങ്ങ വെള്ളത്തിലേക്കിടും. പിന്നെ അത് ചവിട്ടി പൊട്ടിക്കാന്‍ ആനയോട് ആജ്ഞാപിക്കും. പൊങ്ങിക്കിടക്കുന്ന ആട്ടങ്ങ കാല്‍ ചോട്ടില്‍ ഒതുങ്ങാതെ വരുമ്പോള്‍ ചെട്ട്യേരുടെ വടി ആനയുടെ ചെവിയില്‍ പല തവണ പതിയും... അത് ഒരു സ്ഥിരം കളിയായിരുന്നു. കുറുമ്പ് പിടിച്ച് ഓടുന്നതിനിടയില്‍ അന്ധനായ കണ്ണുവിനെ വഴിയില്‍ നിന്ന് വഴിവക്കിലേക്ക് മാറ്റിവെച്ചതും, കുടിച്ച് ബോധമില്ലാത്ത അയ്യപ്പന്‍ ചെട്ട്യേര്‍ക്ക് കാവല്‍ നിന്നതും, മനക്കലെ വൈക്കോല്‍ കള്ളന്മാരെ തടഞ്ഞ് നിര്‍ത്തിയതും എല്ലാം കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക്  വരുമായിരുന്ന എലുമ്പ പറഞ്ഞ കഥകളാണ്.&lt;br /&gt;&lt;br /&gt;വാത്സല്യപൂര്‍വ്വം ‘ന്റെ ബീവികുട്ട്യേ...’ ന്ന്  വിളിച്ചിരുന്ന വല്യുമ്മ പറയുമായിരുന്ന കഥകളിലും ആനകളുടെ ബുദ്ധിയും പകയും ദയയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു. “അയ് ന് വല്യ ചെവിള്ളതോണ്ട് പിന്ന്ക്ക് കാണൂല്ല. അതോണ്ട് ആണ് അയ് നെ മന്‍സന്മാര്‍ക്ക് കൊണ്ടടക്കാന്‍ പറ്റ്ണത്. എപ്പളങ്കിലും അത് ബല്‍പ്പം അറിഞ്ഞാ പിന്നെ അയ്നെ മേച്ച് നടക്കാന്‍ പറ്റൂല്ല...” എന്ന് പറഞ്ഞാവും മിക്കവാറും എല്ലാ ആനക്കഥകളും അവസാനിപ്പിക്കാറ്. കോട്ടക്കലെ പൂരത്തിന് വന്ന ആന ഇടഞ്ഞ് മുറ്റത്തെ പ്ലാവിന്റെ ചോട്ടില്‍ വന്ന കഥ അവര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഒരു റമദാന്‍ മാസം തന്നെ...  വല്ലിപ്പ പൂട്ടാന്‍ (നിലം ഉഴാന്‍) പോയതായിരുന്നു..നാട്ടുക്കാരുടെ കൂക്കും വിളീം കേട്ടാണ് മുറ്റത്തേക്കിറങ്ങിയത്.. അപ്പോള്‍ ഇടവഴിച്ചെരിവ് തകര്‍ത്ത്  കരിമ്പാറകെട്ട് പോലെ ഒരു കൊമ്പന്‍... തൊട്ടു പിന്നില്‍ അവന്റെ അത്ര തന്നെ ഉയരം ഇല്ലാത്ത മറ്റൊന്നും.. ‘പടച്ചോനെ... കത്തോളണേ..ന്നും പറഞ്ഞ് അകത്ത് കയറി വാതിലടച്ചു...മത്താരണപ്പൊളിക്കിടയിലൂടെ(ജനല്‍) അവയെ തന്നെ നോക്കി നിന്നു.  ആളുകള്‍ ഇടവഴിയില്‍ തന്നെ നില്‍പ്പായിരുന്നു. വഴിയിലെ തെങ്ങില്‍ ചാരി ഒന്ന് ചൊറിഞ്ഞ് രണ്ടും മുറ്റത്തേക്ക് കയറി.  മൂരികള്‍ക്ക് വെള്ളം എടുക്കാറുള്ള പാത്രത്തിലെ വെള്ളം ശരീരത്തില്‍ തെളിച്ചു.&lt;br /&gt;&lt;br /&gt;മുറ്റത്തെ വരിക്കപ്പിലാവിന്റെ  ചാഞ്ഞ് നില്‍ക്കുന്ന കൊമ്പില്‍ തുമ്പികൈ ചുറ്റി ഒന്ന് കുലുക്കി. ഉണക്കച്ചുള്ളികള്‍ പുരപ്പുറത്തേക്ക് വീണു...   അത് ഒന്ന് ചാരിയാല്‍ വിഴാന്‍ മാത്രമേ ഉള്ളൂ  മണ്‍കൂര... കണ്ണ് വെട്ടാതെ കാത്തിരുന്നു.  താഴ്ന്ന് നില്‍ക്കുന്ന കൊമ്പ് വലിച്ചൊടിച്ച് ചിന്തീച്ചവക്കാന്‍ തുടങ്ങി... കുറെ കഴിഞ്ഞാണ് ഒരെണ്ണം പിലാവിന്റെ ചുവട്ടില്‍ തന്നെ കിടന്നത്...  തൊട്ടപ്പുറത്ത് മറ്റേതും. വൈകീട്ട് ആനയുടെ ഉടമസ്ഥരെത്തി...  അപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. പൂരത്തിന് വന്ന ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റുള്ളവയെ ആക്രമിച്ചെത്രെ...  അവ തിരിച്ചും ആ യുദ്ധത്തില്‍ ഇടഞ്ഞവന്‍ വീണങ്കിലും മറ്റു രണ്ടെണ്ണത്തിനും കലിയിളകിയിരുന്നു. അവ ഉത്സവപ്പറമ്പിലേക്ക് ഇറങ്ങി... കച്ചവടക്കാര്‍ ജീവനും കൊണ്ട് ഓടി. ലക്ഷ്യമില്ലാത്ത ഓട്ടത്തിനിടയില്‍ വഴിയില്‍ കണ്ട മരങ്ങളില്‍ പലതും നശിപ്പിച്ചു.  മതിലുകള്‍ തകര്‍ത്തു... ആ ഓട്ടം അവസാനിച്ചത്  ഈ പിലാവിന്റെ ചോട്ടിലായിരുന്നു. അന്ന് പ്ലാവില്‍ തളച്ചു... പിറ്റേന്നാണ് തിരിച്ച് കൊണ്ട് പോയത്.&lt;br /&gt;&lt;br /&gt;ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ച് ദുആ ചെയ്തു. അടുക്കളയിലേക്കിറങ്ങി. നോമ്പ് തുറക്കാനുള്ളത് ഒരുക്കിയപ്പോഴേക്കും മഗ് രിബ് ബാങ്ക് വിളിച്ചു... നോമ്പ് തുറക്കാന്‍ സമയത്താണ് കുഞ്ഞു എത്തിയത്. ഇന്ന് ഖബര്‍ സിയാറത്തിനൊക്കെ പോവാനുള്ളത് കൊണ്ട് അവന്‍ പണിക്ക് പോയില്ല. വന്നപാട് അവന്‍ സൈയെതൂനെ അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;“ഇത് വരെ ഓന്‍ വന്ന്ട്ട്ല്ല്യാ...... ഈ നല്ലോര് ദിവസായിട്ട് ഇബനെവിടെ പ്പോയി...”&lt;br /&gt;“എങ്ങ്ട്ടാ പോണം ന്ന് പറഞ്ഞിരുന്നു... ചെലപ്പം രണ്ടീസം കയിഞ്ഞേ വര്വൊള്ളൂന്നും...”&lt;br /&gt;“രണ്ടീസം കയിഞ്ഞോ... പടച്ചോനെ ഈ ചെക്കന്‍ ഇഞ്ഞ് എങ്ങോട്ട് പ്പോയി...”&lt;br /&gt;“വല്ല പണിം കിട്ട്വോ നോക്കാനാണ് ന്നാ പറഞ്ഞത്.”&lt;br /&gt;“ന്ത് പണി... പടച്ചോനെ... ന്റെ കുട്ടി...”&lt;br /&gt;&lt;br /&gt;നോമ്പ് തുറന്ന ഉടന്‍ ചൂട്ട് കെട്ടി. കുഞ്ഞുനേയും കൂട്ടി രായീന്‍ ഹാജിയുടെ വീട്ടിലേക്ക് ഓടി. പള്ളിയിലേക്ക് ഇറങ്ങുകയായിരുന്നു ഹാജി. “ന്ത്യേ ബീവ്യേ ഇന്നേരത്ത്... ന്തേ അനക്ക്.”  കണ്ടപ്പോള്‍ ആദ്യം സംസാ‍രിച്ചത് തിത്തുമ്മുത്താത്തയാണ്.&lt;br /&gt;“ന്റെ സെയ്തൂനെ കാണാനില്ലാ...” പറഞ്ഞപ്പോഴേക്ക് അടക്കിവെച്ച കണ്ണീര് ചാലിട്ടൊഴുകി.&lt;br /&gt;“കാണാല്യേ... ഒന്‍ എവ്ടെ പ്പോയി...” ഹാജിയാണ്.&lt;br /&gt;സങ്കടം കൊണ്ട് സംസാരിക്കാന്‍ പറ്റ്ണ് ല്യാ... വിവരങ്ങള്‍ കുഞ്ഞു പറഞ്ഞു. .. എല്ലാം കേട്ട ശേഷം ഹാജി പറഞ്ഞു.&lt;br /&gt;“സാരല്യ ... ഇന്നേരത്ത് ഇഞ്ഞ് എവ്ടെ പോയാ അന്വേഷിക്കാ... നാളെ രാവിലെ തന്നെ ഞമ്മക്ക് ആളെ വിടാം... ഏതായാലും ഞന തായത്ത് പോയി അന്വേഷിക്കട്ടേ...” ഹാജി ഇറങ്ങി.&lt;br /&gt;&lt;br /&gt;“ബീവ്യ ന്നാ ഇന്ന് ഇബടെ തന്നെ കൂടിക്കോടീ... “ ഹാജിയുടെ ഉമ്മയാണ്.&lt;br /&gt;ശര്യാണ് ബീത്താത്ത ഇങ്ങള് ഇവിടെ നിന്നോളി കുഞ്ഞ്വോ ഇജ്ജ് പോയി പെരീന്ന്  ഹംസനേം അയമുദൂനെം ഇങ്ങ്ട്ട് വിള്ച്ചോ... ഇങ്ങക്കും ഇന്ന് ഇബടെ കെടക്കാം..” ഹാജ്യാരുടെ ഭാര്യ പറഞ്ഞു. പക്ഷേ എവിടെയും നില്‍പ്പുറക്കുന്നില്ലായിരുന്നു.. “ബേണ്ട കുട്ട്യേ... ഞ്ഞ് ഓന്‍ അന്തിക്ക് എപ്പ് ളെങ്കിലും വന്നാ ബുദ്ധിമുട്ടാവും... .”&lt;br /&gt;&lt;br /&gt;ചൂട്ട് മിന്നിച്ച് കുഞ്ഞു മുമ്പില്‍ നടന്നു... നേരിയ തേങ്ങലോടെ ബീത്താത്ത പിന്നാലെയും... പിറ്റേന്ന് ഹാജിയുടെ ആളുകള്‍ കോട്ടക്കലും തിരൂരും മലപ്പുറത്തും അന്വേഷിച്ചു...  പക്ഷേ ഒരു വിവരവും കിട്ടിയില്ല. ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-8594379797240709872?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/8594379797240709872/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=8594379797240709872' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8594379797240709872'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/8594379797240709872'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2009/10/blog-post.html' title='തണലൊരുക്കാന്‍.'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-5373094979495314979</id><published>2009-09-23T08:58:00.005+04:00</published><updated>2011-06-07T16:49:31.190+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>ഒരിതള്‍ കൂടി...</title><content type='html'>&lt;strong&gt;ഭാഗം : ഒമ്പത്&lt;/strong&gt;&lt;br /&gt;&lt;br /&gt;അമ്മാവന്റെ ആജ്ഞ അനുസരിച്ച് തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ‘കുഞ്ഞു‘ എന്ന കുഞ്ഞിമുഹമ്മദ്... അടയ്ക്ക പെറുക്കിക്കൂട്ടുന്നതില്‍ അശ്രദ്ധ കാണിച്ചാല്‍, അമ്മാവന്റെ ശകാരം ഇനിയും കേള്‍ക്കേണ്ടി വരും, അമ്മായിയുടെ കോപം ഇടിത്തീ പോലെ മുഖത്ത്  ഇനിയും പല തവണ പതിയും. കവിളില്‍ പതിഞ്ഞ പരുക്കന്‍ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വേട്ടയാടപ്പെടുമ്പോഴെല്ലാം അനാഥന്റെ നിസ്സഹായതയോടെ ‘നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും’ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്.  അപ്പഴൊക്കെ കദീജുവിന്റെ മുഖത്തെ നിസ്സഹായത കരുത്ത് ചോര്‍ത്തിക്കളഞ്ഞു.&lt;br /&gt;&lt;br /&gt;കവുങ്ങിന്‍ തടത്തിലെ ചീഞ്ഞ പാളമാറ്റി അതിനടിയില്‍ കിടന്ന അടയ്ക്ക എടുക്കുമ്പോഴാണ് കുളത്തിന്‍ പടവില്‍ മൂന്നാലെണ്ണം കണ്ടത്. തോട്ടം നനയ്ക്കാന്‍ മാത്രമുള്ളതാണ് കുളം. അതില്‍ നിന്ന് വെള്ളം തേവിയാണ് വെറ്റില നനയ്ക്കാറുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം വെയില് ചൂടാവും മുമ്പ്  അലവികാക്ക ജോലിക്കെത്തും. കുളത്തിന് കുറുകെയിട്ട കവുങ്ങിന്‍ പാലത്തിന്റെ മധ്യത്തില്‍ നിന്ന് തേക്ക് കൊട്ട കോര്‍ത്ത മുള വലിച്ച്  താഴത്തുമ്പോള്‍, എതിര്‍വശത്ത് തൂങ്ങിക്കിടക്കുന്ന വൃത്താകൃതിയിലുള്ള കല്ലുകള്‍ പതുക്കെ ഉയരാന്‍ തുടങ്ങും... വെള്ളം നിറഞ്ഞാല്‍ മുളയിലെ പിടി അയക്കും...  പിടി വിടാതെ പാലത്തിലൂടെ നടന്ന് വെള്ളം നിറഞ്ഞ കൊട്ട കുളക്കരയിലേക്ക്  അടുപ്പിച്ച്, വെള്ളച്ചാല്‍ തുടങ്ങുന്ന കുഴിയിലേക്ക് കൊട്ടയില്‍ കാലമര്‍ത്തി പതുക്കേ ചെരിക്കും. കൊട്ടയിലെ വെള്ളം മുഴുവന്‍ വാര്‍ന്നാല്‍ കാലെടുത്ത്, വീണ്ടും പാലത്തിന്റെ മധ്യത്തിലേക്ക്... &lt;br /&gt;&lt;br /&gt;കുളിക്കാനോ അലക്കാനോ ഉപയോഗിക്കാത്തത് കൊണ്ട് പടവുകളില്‍ അധികവും മണ്ണൊലിച്ച് നശിച്ചിരിക്കുന്നു. നല്ല ഭയമുണ്ടായിട്ടും കുളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചു. പടവിലേക്ക് പടര്‍ന്ന് കയറിയ പുല്ല് വകഞ്ഞുമായി പാറാത്തിന്‍ കമ്പില്‍ പിടിച്ച് പതുക്കെ ഊര്‍ന്നിറങ്ങി.  കണ്ണ് തെറ്റിയാല്‍, കാലിടറിയാല്‍ നേരെ കുളത്തിലേക്കായിരിക്കും. നിരങ്ങിയിറങ്ങി ചവിട്ടിയത് പഴകിയ കാറമുള്ളിന്റെ കൊമ്പിലായിരുന്നു. കാലില്‍ മുള്ള് കയറിയപ്പോള്‍ ‘മ്മാ...” എന്നാണ് നാവില്‍ വന്നത്. അറിയാതെ ഉയര്‍ന്ന ആ വിളിയോടൊപ്പം അകത്ത്  സങ്കടത്തിന്റെ ചൂട് നിറഞ്ഞു... ശബ്ദം തൊണ്ടയില്‍ തടഞ്ഞു.. തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത തേങ്ങല്‍ പുറത്ത് വന്നതോടെ കണ്ണിലെ അണപൊട്ടി.  കുളത്തിലെ മുക്കാലും തകര്‍ന്ന പടവിലിരുന്ന് കൊതിതീരെ കരഞ്ഞു...  നിര്‍ത്താന്‍ പല തവണ ശ്രമിച്ചെങ്കിലും ഉറവ് &lt;br /&gt;പൊട്ടുന്ന കണ്ണീര് അതിനനുവദിച്ചില്ല.&lt;br /&gt;&lt;br /&gt;അടയ്ക്ക ചേമ്പിലയില്‍ പൊതിഞ്ഞ്  അള്ളിപ്പിടിച്ച് പുറത്തെത്തി... അപ്പോഴാണ്  ബീത്താത്ത്ന്റെ ശബ്ദം  കുഞ്ഞു കേട്ടത്...  പെറുക്കിക്കൂട്ടിയത് അവിടെ തന്നെയിട്ട് ഓടിച്ചെല്ലുമ്പോള്‍ സങ്കടവും ദേഷ്യവും കൊണ്ട് അവര്‍ വിറക്കുന്നുണ്ട്... . കദീജുവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... മണ്ണ് പറ്റിയ കറുത്ത കാച്ചിയില്‍ മുഖം ചേര്‍ത്ത് അവള്‍ ആശ്വസിക്കുന്നു. അവരുടെ കണ്ണുകളില്‍ കണ്ണീരിന്റെ ശേഷിപ്പുണ്ട്. കൈയ്യില്‍ അരിവാള്‍...  പുല്ലരിയാന്‍ ഇറങ്ങിയതാവണം. തൊട്ടപ്പുറത്ത് അമ്മാവന്‍ അഹ് മദ് കുട്ടി എന്ന അയമുട്ടി തല താഴ്ത്തി നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;“ന്നാ‍ലും... ന്റെ അയമുട്ട്യേ അനക്ക് എങ്ങനെ വെയ്ക്കുണ് ഈ യത്തീമീങ്ങളെ കസ്റ്റ്പ്പെട്ത്താന്‍... ഒന്നൂല്യങ്കി ഇജ്ജ് ഒരു ആണല്ലഡാ... ഈ കുട്ട്യേളും വളരും... നാളെ ഓലെ കജ്ജോണ്ടാവും ചെലപ്പോ വള്ളം കിട്ട്യാ... അത് ജ്ജ് മറക്കണ്ട... എന്നും അനക്ക് ഈ താകത്ത് ണ്ടാവും കര് തണ്ട അയമുട്ട്യേ... അല്ലാഹു എന്നൊരാള്‍ മോളിലുണ്ട്. ഈ കുട്ട്യേളെ യത്തീമാക്ക്യേതും അനക്ക് കായി തന്നതും ആ പടച്ചോന്‍ ആണ്. ഇന്ന് അന്റെ അട്ത്തിരിക്കുന്ന പൈസേം പത്രാസം നാളെ ന്റെ ഈ കുട്ട്യേള്‍ക്ക് കിട്ടിക്കൂടായില്ല്യാ.. യത്തീമക്കളെ കസ്റ്റപ്പെടുത്തിയ ആരും നേടീറ്റ്ല്ല്യാ... “ പറഞ്ഞ് തീരും മുമ്പ് ബീത്താത്ത പൊട്ടിക്കരഞ്ഞു... &lt;br /&gt;&lt;br /&gt;“പടച്ചോനെ ഇജ്ജ് കാണ്ണില്യേ ഇതൊക്കെ... ന്റെ ഈ യത്തീമുകളെ ഇങ്ങനെ ഒദ്ര്ക്കുന്നോര്ടെ ഉങ്ക് ഇജ്ജ് തന്നെ നിര്‍ത്തണേ...” കൈ നെഞ്ചില്‍ അടിച്ച് അവര്‍ കരയുമ്പോള്‍ കദീജുവും കുഞ്ഞുവും നിറകണ്ണുകളോടെ നോക്കി നിന്നു. അമ്മാവന്റെ ഭാര്യ റുക്യയെ അവിടെ കാണാനില്ലായിരുന്നു. &lt;br /&gt;&lt;br /&gt;“ന്റെ മൂന്നണ്ണത്തെ നോക്കാൻ ഞാൻ കസ്റ്റപ്പെട്ണ്ട് ന്ന് ശര്യന്നെ... അയിന്റെ ഒപ്പം ഈ രണ്ടെണ്ണം കൂടി ഞാൻ നോക്കിക്കൊള്ളാം... ഇഞ്ഞ്  മേലാല് ഇയ്റ്റങ്ങളെ വിള്ച്ചാൻ ന്റെ പടി കേറീറ്റ്ണ്ടങ്കി കണ്ടോണ്ടി...” കദീജുവിനെ എടുത്ത് ഒക്കത്ത് വെച്ച് കുഞ്ഞുവിനെ ചൂണ്ടി പ്പറഞ്ഞു “നടക്കടാ...”&lt;br /&gt;&lt;br /&gt;പുല്ലരിയാൻ നിൽക്കാതെ അവരേയും കൂട്ടി വീട്ടിലേക്ക് നടന്നു.  തോട്ടിൽ നിന്ന് രണ്ടുപേരെയും കുളിപ്പിച്ചു... വസ്ത്രങ്ങൾ അലക്കിപ്പിഴിഞ്ഞ് ധരിപ്പിച്ചു... ബീത്താത്തയുടെ ഭർത്താവ് അദ്രമാൻകാക്ക മരിച്ച ശേഷം വളർത്തുന്ന പറക്കമുറ്റാത്ത മുന്ന്‍ മക്കളോടോപ്പം അവരും ആ വീട്ടില്‍ സ്ഥിരാംഗങ്ങളായി... എല്ലാവർക്കും കൂടി ഇടനാഴിയിൽ പായ വിരിച്ച് കൊടുക്കും... പഴയ കഥകള്‍ പറഞ്ഞ് തൊട്ടടുത്ത് തന്നെ അവരും ഉണ്ടാവും.&lt;br /&gt;&lt;br /&gt;ബീത്താത്ത അന്ന് മുതൽ സ്വന്തം മക്കളോടൊപ്പം ആങ്ങളയുടെ മക്കളെയും ഓത്തുപ്പള്ളിയിൽ അയച്ചു. അരിഷ്ടിച്ചാണെങ്കിലും സ്വന്തം മക്കളേക്കാളും സ്നേഹത്തോടെ ആങ്ങളയുടെ മക്കളെ വളർത്തി. കുഞ്ഞു വളർന്ന് തുടങ്ങിയപ്പോൾ അവരെ ജോലിയില്‍ സഹായിച്ചു തുടങ്ങി. ഓത്തുപള്ളി വിട്ട് വീടെത്തിയാൽ അവന്‍ അമ്മായി ജോലി ചെയ്യുന്ന സ്ഥലത്തെത്തും. എത്ര നിർബന്ധിച്ചാലും സഹായിക്കാൻ നിൽക്കും... പുല്ലരിയാനും ഞാറ് പറിക്കാനും കൊയ്യാനും മെതിക്കാനും എല്ലാം അവനും കൂടി. വർഷങ്ങൾ പലത് കഴിഞ്ഞു. ബീത്താത്തന്റെ മക്കളായി കുഞ്ഞുവും കദീജുവും വളർന്നു.&lt;br /&gt;&lt;br /&gt;ഒരു മുണ്ടകന്‍ പണിക്കാലം. പെയ്തൊഴിയാത്ത മഴ തോടും പാടവും നിറച്ചു. എന്നെത്തും പോലെ ബീത്താത്ത പണിക്കിറങ്ങി... ഇരു കൈ കൊണ്ടും പറിച്ച് കെട്ടാക്കുന്ന ഞാറ്റുമുടി തൊട്ടുവക്കത്ത്  എത്തിച്ച് ഒതുക്കിവെക്കാൻ മൂത്ത മകന്‍ സൈയ്തുവും കുഞ്ഞുവും സഹായിക്കും. അന്ന് ജോലി കഴിഞ്ഞ്  വീട്ടിലെത്തിയപ്പോൾ കദീജു വീട്ടിൽ ഇല്ലായിരുന്നു. &lt;br /&gt;&lt;br /&gt;രാവിലെ പോവുമ്പോള്‍ “ഞമ്മളെ മൊയ്തീൻ കാക്കാന്റെ തോടൂല് ആടിനെ കെട്ടീട്ടുണ്ട്... മഗ് രിബ് ബാങ്ക് വിളിക്കും മുമ്പേ ന്റെ കുട്ടി അതിനെ അയ്ച്ച് കൊണ്ട് വരണം...  ഇമ്മിം കാക്കാരും പാടത്ത്ന്ന് വരാൻ ചെലപ്പോ വൈകും...” എന്ന് പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;“ഞാൻ അയ്ച്ച് കൊട്ന്നോളാ... ആ മുട്ടൻ ന്നെ എടക്ക് കുത്താൻ വരും..” എന്നവള്‍ മറുപടിയും പറഞ്ഞു.&lt;br /&gt;“അയ്ന് ഇജ്ജ് ഒരു ചുള്ളല് കൈയിൽ പിടിച്ചോണ്ടി...” &lt;br /&gt; “കണ്ണീകണ്ട കേറും കൊളവും നെറ്ഞ്ഞ് നിക്കണ നേരാ... ന്റെ കുട്ടി നോക്കി നടക്കണേ... ആട് കള് മണ്ട് ആണെങ്കിൽ പിന്നാലെ പായാനൊന്നും നിക്കണ്ട... അയ്റ്റങ്ങള് കൂട്ട്ക്ക് ഒറ്റക്ക് ബന്നോളും...”  ഇറങ്ങുമ്പോള്‍ ഒന്നൂടെ ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;വൈകീട്ട് പാടത്ത് നിന്ന് കേറി പുത്തൻ കുളത്തിലൊന്ന് മുങ്ങി വീടെത്തിയപ്പോൾ ഇളയവരായ ഹംസയും അയമുദുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ...  വീട്ടിലേക്ക് കയറിയപ്പാട് ആദ്യം അന്വേഷിച്ചത് അവളെയായിരുന്നു.&lt;br /&gt;“ഓള് ആട്നെ ബ്ടെ കൊട്ന്നാക്കി ഇങ്ങളെ തെരഞ്ഞ് പോന്ന്ട്ട്ണ്ടാവും ന്നാ ഞങ്ങൾ വിചാര്ച്ചത്..” എന്നയി അവർ... &lt;br /&gt;“ബദരീങ്ങളേ... ന്റെ കുട്ടി ഈ നേരല്ലാത്ത നേരത്ത് എവ്ടെ പോയി...” ബീത്താത്ത തലക്ക് കൈയും കൊടുത്ത് താഴെ ഇരുന്നു.&lt;br /&gt;&lt;br /&gt;ആട്ടിൻ കുട്ടികൾ നേരത്തെ വീടെത്തിയിരിക്കുന്നു... അടുത്ത വീടുകളിലും പറമ്പിലും അന്വേഷിച്ചു. അറിഞ്ഞപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും ചൂട്ട് മിന്നിച്ച് അവളെ അന്വേഷിച്ചിറങ്ങി... രാത്രി മുഴുവന്‍ നിറഞ്ഞ കുളങ്ങളും കിണറുകളും അരിച്ചുപ്പെറുക്കി... അവസാനം  ഇടവഴിയിലേക്ക് വെള്ളം ഒലിച്ച് തുടങ്ങുന്ന കുഴിയിൽ നിന്ന് കദീജുവിന്റെ തണുത്ത ശരീരം കിട്ടിയപ്പോല്‍  കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു... സാധാരണ അരയ്ക്കൊപ്പം മാത്രം വെള്ളമുണ്ടാവാറുള്ള കുഴിയില്‍ കഴുത്തൊപ്പം വെള്ളമുണ്ട്... വീഴാന്‍ സമയം കയറിപ്പിടിച്ച പൊന്തക്കാട് ഒടിഞ്ഞ് തൂങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;തണുത്ത ശരീരം വരാന്തയിൽ കിടത്തുമ്പോള്‍ ബീത്താത്തക്ക് ബോധം ഉണ്ടായിരുന്നില്ല... ഒന്നും അറിയാത്തവന്റെ നോട്ടവുമായി കുഞ്ഞു ആൾക്കൂട്ടത്തിനിടയിൽ ഒതുങ്ങി. മരണവീട്ടില്‍ കണ്ണ് നിറയാത്തവര്‍ ഉണ്ടായിരുന്നില്ല. പിറ്റേന്ന് മുറ്റത്ത് നിന്ന് മയ്യിത്ത് കട്ടിലുയരുമ്പോള്‍  ബീത്താത്ത നിയന്ത്രണം വിട്ട് കരഞ്ഞു... തേങ്ങുന്ന കുഞ്ഞുവിനെ സൈയ്തുമുഹമ്മദാണ് മസ്ജിദിൽ എത്തിച്ചത്. തെളിഞ്ഞ പകലില്‍ ളുഹ് റ് ബാങ്ക് മുഴങ്ങുമ്പോൾ കൂടിനിന്നവരുടെ അവസാന കടപ്പാട്  മൂന്ന് പിടി പുതുമണ്ണ് ഖബറിലേക്ക് വീഴുകയായിരുന്നു. പിന്നീട് മീസാൻ കല്ല് നാട്ടി രണ്ട് കഷ്ണം മൈലാഞ്ചി കൊമ്പ് കുത്തി വെള്ളമൊഴിച്ച്, നിറകണ്ണുകളുമായി നാട്ടുകാര്‍ മധ്യഹ്നപ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നു... &lt;br /&gt;വിടരും മുമ്പേ പൊഴിഞ്ഞ മോഹങ്ങള്‍ക്ക് മുകളിലെ മൈലാഞ്ചി കൊമ്പ് മൌനിയായിരുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-5373094979495314979?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/5373094979495314979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=5373094979495314979' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/5373094979495314979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/5373094979495314979'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2009/09/blog-post_23.html' title='ഒരിതള്‍ കൂടി...'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-209498986419311988</id><published>2009-09-08T09:57:00.001+04:00</published><updated>2011-06-07T16:49:31.190+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>വെയിലും തണലും</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : എട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;കരിത്തേച്ച് മിനുക്കിയ ഈര്‍പ്പം മാറാത്ത അടുക്കളപ്പുറത്തൂടെ തിടുക്കത്തില്‍ നീങ്ങുന്ന ഉറുമ്പുകളെ ശ്രദ്ധിച്ചിരുന്നു. നിരത്തെറ്റാത്ത ആ വരിയ്ക്കൊപ്പം നിങ്ങുന്ന മീന്‍ മുള്ള്, അകത്ത് ഒതുക്കി നിര്‍ത്തിയിരുന്ന വിശപ്പ് കൂട്ടുന്നുണ്ട്. കഴിച്ചതിന്റെ അവശിഷ്ടമാണങ്കിലും, മണ്ണ് പറ്റിയിട്ടുണ്ടെങ്കിലും അകത്തെത്തിയാല്‍ ഇച്ചിരി ആശ്വാസമാവും എന്നുറപ്പാണ്. കഴിഞ്ഞ രാത്രിയിലും കാര്യമായൊന്നും കഴിച്ചിട്ടില്ല... &lt;br /&gt;&lt;br /&gt;മീന്‍ കൂട്ടാനും കൂട്ടി ചോറ് കുഴക്കുന്നതും നോക്കി നിന്നതിന് ‘ ഇജ്ജ് ന്തിനാ എപ്പളും ഇങ്ങനെ നോക്കി നിക്ക്ണത്... ബാക്കിള്ളൊര്ക്ക് കൊതി കൂടാനോ...“ എന്ന്‍ കദീജുവിനെ പരിഹസിക്കുന്നത് കേട്ടപ്പോള്‍ സങ്കടമടക്കി മിണ്ടാതെ കിടന്നു.  തലതാഴ്ത്തി, നനഞ്ഞ കണ്ണുകളുമായി തേങ്ങുന്ന അവളുടെ കുഞ്ഞുമുഖം കണ്ണടച്ച് നിന്നാല്‍ തന്നെ കാണാമായിരുന്നു. സങ്കടം തൊണ്ടയിലെത്തിയപ്പോള്‍ കമിഴ്ന്ന് കിടന്നു...  കണ്ണുകള്‍ നിറഞ്ഞൊഴുകി... കരച്ചിലിന്റെ ശബ്ദം പുറത്തെത്തിയാല്‍ അത് വീണ്ടും ഒരു ശകാരത്തിന്  കൂടി വഴിവെക്കുമെന്നതിനാല്‍ തേങ്ങലടക്കി. ഇന്നലെ എല്ലാവരും കഴിച്ച ശേഷം കഞ്ഞിക്കലത്തില്‍ ചൂട് വെള്ളമൊഴിച്ച് ഉപ്പിട്ട് നീക്കിവെക്കുമ്പോള്‍  അമ്മായി ഓര്‍മ്മിപ്പിച്ചു. ‘ബേം തിന്ന് പോയി കെട്ന്നോ... രണ്ടും. ഇബടെ ഇങ്ങളേ നോക്കാനൊന്നും ആരും ല്ലാ...”&lt;br /&gt;&lt;br /&gt;ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പിന്‍ ചാലിനരികെ പടിഞ്ഞിരുന്ന്  നീങ്ങുന്ന മീന്‍ മുള്ള്‍ കയ്യിലെടുത്തു... പറ്റിപ്പിടിച്ച ഉറുമ്പുകളെ തട്ടിക്കളയുമ്പോള്‍ ഒന്ന്‍ രണ്ടെണ്ണം കൈയിലേക്ക് കയറി. മീന്‍മുള്ള് വായയിലേക്ക്  ഉയര്‍ത്തുമ്പോഴാണ്  സൂക്ഷിച്ച് നോക്കി നില്‍ക്കുന്ന കദീജുവിന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടത്. അവിടെയും വിശപ്പിന്റെ നിസ്സഹായതയുണ്ട്.  ഏത് നിമിഷവും പൊട്ടിയൊലിക്കാവുന്ന രീതിയില്‍ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്...  പാറിപ്പറന്ന മുടിയുമായി പാതി വളഞ്ഞ് ചുമരിനോട് ചാരി നില്‍ക്കുന്ന അവള്‍ക്ക് നീട്ടി. വേണ്ടെന്ന്  തലയാട്ടിയെങ്കിലും കയ്യില്‍ വെച്ചു കൊടുത്തു.  തിരിച്ചും മറിച്ചും നോക്കി ഒരു കഷ്ണം കടിച്ചെടുത്ത് ബാക്കി തിരിച്ച് നീട്ടുമ്പോഴേക്കും നിറഞ്ഞ് നിന്നിരുന്ന കണ്ണീര്‍ കവിളുകളിലൂടെ ഒലിച്ചിരുന്നു... ഒന്നും പറയാതെ വാങ്ങി വായിലിട്ട് ചവച്ചു... &lt;br /&gt;&lt;br /&gt;‘ന്താടാ... ബ് ടെ... അന്നോട് ഞാന്‍ പറഞ്ഞ്ട്ടില്ല്യേ... തൊയുത്തീന്ന് രാവിലെ തന്നെ ചാണം വാരണം ന്ന്... വെറ്തെ തിന്ന് മുടിച്ചാന്‍ വേണ്ടി ഓരോരോ പണ്ടാരങ്ങള്‍...” ദേഷ്യത്തില്‍ വന്ന റുക്ക്യമ്മായിയെ കണ്ട് കദീജു ചൂളി.  കണ്ണ് വെട്ടുന്ന സമയം കൊണ്ട് പരന്ന കൈ മുഖത്ത് പതിഞ്ഞു... കവിള്‍ നീറിപ്പൊള്ളിയപ്പോള്‍ കണ്ണടച്ചു... തൊണ്ടയില്‍ ശബ്ദം തടഞ്ഞു.  അടി കൊണ്ടത് എനിക്കാണെങ്കിലും എങ്ങിക്കരഞ്ഞത് കദീജു ആയിരുന്നു.  “മുണ്ടതിരിക്കടീ ചെയ്ത്താനെ...”  അമ്മായി അവളുടെ നേരെ തിരിഞ്ഞു. തേങ്ങലൊതുക്കിയപ്പോള്‍ അമ്മായി തിരിച്ച് നടന്നു...&lt;br /&gt;&lt;br /&gt;“വേം പോയി ആ തൊവുത്ത് നന്നാക്ക്... അല്ലാതെ അന്നത്തിന്റെ മുറി നക്കാന്‍ കിട്ടൂല്ല രണ്ടിനും... എന്ത് ഒലക്ക കണ്ട്ട്ടാണ് ഈ പണ്ടാരങ്ങളെ ഇങ്ങട്ട് കൊണ്ടന്ന്ക്ക്ണ്...” ബീവിഅമ്മായിയുടെ വീട്ടില്‍ നിന്ന് ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്ന അമ്മാവനോടുള്ള ദേഷ്യം പിറുപിറുപ്പില്‍ ഒതുക്കി അവര്‍ നടന്നകന്നു. &lt;br /&gt;&lt;br /&gt;“കൊറച്ച് കയിഞ്ഞ് ഞമ്മക്ക് ബീവി അമ്മായിയുടെ പെരീക്ക് പോവാം... “ എന്ന് പറഞ്ഞപ്പോള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് അവള്‍ തലയാട്ടി. &lt;br /&gt;&lt;br /&gt; ബാപ്പയും ഉമ്മയും മരിച്ച ശേഷം ബാപ്പാന്റെ സഹോദരി ബീവിഅമ്മായിക്കൊപ്പമാണ് താമസം. പക്ഷേ ഇടയ്ക്ക് അമ്മാവന്‍ വിളിക്കാന്‍ വരും... ഇവിടെ റുക്യമ്മായിയുടെ ഉപദ്രവത്തെ കുറിച്ച് അറിയാമെങ്കിലും  “ങ്ങള് രണ്ടീസം നിന്ന് പോരി മക്കളേ... ന്റെ കാലം കയിഞ്ഞാല്‍ അവരൊക്കെയല്ലേ  നോക്കണ്ടത്...  അതോണ്ട് പറ്റെ ബന്ധം വിടണ്ട...” എന്ന്  ആശ്വസിപ്പിച്ച് അമ്മാവന്റെ കൂടെ വിടും.&lt;br /&gt;&lt;br /&gt;എനിക്ക് അഞ്ച് വയസ്സും കദീജുവിന് നാല് മാസവും ഉള്ള സമയത്താണ് ബാപ്പ മരിച്ചത്.   കൊയ്തുകാരെ സഹായിക്കാന്‍ പാടത്ത് പോയതായിരുന്നു. തിരിച്ച് വരുന്ന വഴിയില്‍ തളര്‍ന്ന് വീണു. പിന്നെ രണ്ടാഴ്ച കിടന്നു... അന്നും  സഹായത്തിന് ബീവിമ്മായി മത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ദ്ധരാത്രി അലറിക്കരച്ചില്‍ കേട്ട് ഞെട്ടിയുണരുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ഉമ്മ  കെട്ടിപ്പിടിച്ച് ‘നമ്മളെ പ്പ പോയി...” എന്ന്  കരയുമ്പോഴും ‘മരണം’ എന്താണെന്ന് അറിയില്ലായിരുന്നു. &lt;br /&gt;&lt;br /&gt;പാതിയടഞ്ഞ ഉപ്പാന്റെ കണ്ണിന് മുകളില്‍ പതുക്കെ കൈ വെച്ച് തടവി അടക്കുമ്പോള്‍ രായീന്‍ ഹാജിയുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ടായിരുന്നു.  വെള്ളത്തുണി കീ‍റി കാലുകളുടെ തള്ളവിരലുകള്‍ ചേര്‍ത്ത് കെട്ടി... കൈകള്‍ രണ്ട് ഭാഗത്തുമായി നീട്ടി വെച്ചു.. മുഖത്തിന് ചുറ്റും ഒരു വട്ടക്കെട്ട് കെട്ടി...   അപ്പോഴേക്ക് അകത്തെ മുറിയില്‍ നിന്ന് മരക്കട്ടില്‍ കൊലായിയിലേക്ക്  എടുത്തു...  ബാപ്പയെ അതിലേക്ക് കിടത്തി.  വെള്ളമുണ്ട് കൊണ്ട് ശരീരം മൂടി...  ചുറ്റുഭാഗത്തും ആളുകള്‍ ഇരുന്ന്  മുസ് അഫ് ഓതാന്‍ (ഖുര്‍ ആന്‍ പാരായണം.) തുടങ്ങി.&lt;br /&gt;&lt;br /&gt;ബീവിഅമ്മായിയുടെ മൂത്ത മകന്‍ സൈയ്തു കാക്ക അടുത്ത് വന്ന് പറഞ്ഞു.. “അന്റെ ഉപ്പ മരിച്ചെന്ന്..” &lt;br /&gt;“മരിച്ചാലോ...”&lt;br /&gt;“ഇഞ്ഞ് പള്ളിക്കാട്ടില്‍ കൊണ്ടോയി ഖബറടക്കും..” അഞ്ച് വയസ്സിന് മുത്തതാണ്  സെയ്തു കാക്ക. അത് കൊണ്ട് എല്ലാ കാര്യങ്ങളും അറിയാം. പിന്നീട് ബാപ്പാന്റെ ഖബര്‍ പലവട്ടം ‘സിയാറത്ത് ‘ (സന്ദര്‍ശിച്ചു) ചെയ്തു. കൂടെ സൈതു കാക്കാന്റെ ബാപ്പാന്റെ ഖബറും. അദ്ദേഹവും കുറെ മുമ്പ് മരിച്ചതാണ്.  അമ്മായിക്കാക്ക മരിച്ച ശേഷം ബാപ്പയായിരുന്നു അവക്ക് സഹായം. ബാപ്പ കൂടി മരിച്ചപ്പോള്‍ അമ്മായി പുറം ജോലിക്ക്  പോയിത്തുടങ്ങി. ബീത്താത്ത എന്നാണ് എല്ലാവരും അമ്മായിയെ വിളിക്കാറ്... &lt;br /&gt;&lt;br /&gt;ഉമ്മാന്റെ കുടുബം നാട്ടിലെ ജന്മിക്കുടുബമാണ്... ഉമ്മയുടെ ഉമ്മ നേരത്തെ മരിച്ചിരുന്നു... അവിടെ കുടുബത്തില്‍ ബാക്കിയുള്ളവരാരും തിരിഞ്ഞ് നോക്കിയില്ല... ബീവി ആമ്മയിയോടൊപ്പം ഉമ്മ ജോലിക്ക്  പോയിത്തുടങ്ങി.  അത് കുറച്ചിലാണെന്ന്‍ പറഞ്ഞ്  അമ്മാവന്‍ പലപ്പോഴും ഉമ്മയോട് ദേഷ്യപ്പെട്ടു... ‘ന്റെ മ്മ ണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരൂല്ലായിരുന്നൂ..’ എന്ന് പറഞ്ഞ് ഉമ്മ കരഞ്ഞു. ആ സങ്കടം തീരുവോളം  ഉമ്മ ജോലിക്ക് പോവില്ല. പട്ടിണിയാവുമ്പോള്‍ പിന്നെയും കൊയ്യാനും മെതിക്കാനും നെല്ല് കുത്താനും ഇറങ്ങും.&lt;br /&gt;&lt;br /&gt;ഉമ്മ രോഗിയായപ്പോ‍ള്‍ ബീവിഅമ്മായി പണിക്ക് ഇറങ്ങും മുമ്പ്  അതിരാവിലെ വന്ന് കഞ്ഞിയും കഷായവും വെച്ച്  തരും. അവര് ഇറങ്ങിയാല്‍ ഉടനെ ചൂടുള്ള കഞ്ഞി പാത്രത്തിലാക്കി ചൂടാറ്റി ഉമ്മയുടെ കട്ടിലിന്നരികെ എത്തിക്കലാണ് ആദ്യത്തെ ജോലി. പതുക്കെ എണീറ്റിരുന്ന് ചേര്‍ത്ത് നിര്‍ത്തി ചോദിക്കും...  “ന്റെ കുട്ടി കുടിച്ചോ... &lt;br /&gt;“ങ്ങള് കുടിച്ചോളീ... ന്ന്ട്ട് ഞാന്‍ കുടിക്കാം..” &lt;br /&gt;“കദീജൂനും കൊടുക്കണം... ഓളെ ഇജ്ജ് നോക്കണം... മ്മാക്ക്  ബെജ്ജാഞിട്ട് അല്ലേ..”&lt;br /&gt;“ഓക്ക് ഞാന്‍ കഞ്ഞി കൊട്ത്തോളം... മ്മ കുടിച്ചോളി...”&lt;br /&gt;അവള്‍ക്ക് കഞ്ഞി കൊടുത്ത് കഴിയുമ്പോഴേക്ക് അടുപ്പത്ത് വെച്ച കഷായം തിളച്ചിരിക്കും.അത് പിഞ്ഞാണത്തിലാക്കി കൊണ്ട്  കൊടുക്കുമ്പോള്‍  “ന്റെ കുട്ടി ഈ പ്രായത്തില്‍ ങ്ങനെ ആയല്ലോ പടച്ചോനെ...”  എന്ന് കരയുമായിരുന്നു. ഒന്നും മിണ്ടാതെ പാത്രം തിരിച്ചെടുത്ത് മുറ്റത്തേക്കിറങ്ങും.&lt;br /&gt;&lt;br /&gt;മുറ്റത്ത് വീണ ചമ്മലൊക്കെ പെറുക്കി വൃത്തിയാക്കുമ്പോഴേക്ക് കുളിക്കാന്‍ വെള്ളം എടുക്കാന്‍ സമയമായി.  ഇടവഴിയിലൂടെ ഒഴുകുന്ന വെള്ളം കിണ്ടിയില്‍  കൊണ്ട് വന്ന് കലം നിറക്കും...  ആദ്യം കദീജൂനെ കുളിപ്പിക്കും.. പിന്നെ ഉമ്മാനെ വിളിക്കും... “  കുളിപ്പുര വരെ വാരാന്‍ ഒത്തിരി കഷ്ടപ്പെടണം‍...  പിന്നെ ഇരുന്ന് നമസ് കരിക്കും... അത് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഉമ്മാന്റെ രണ്ട് ഭാഗത്തുമായി ചുരുണ്ട് കൂടും... പുറം വീട്ടില്‍ പണിക്ക് പോവുന്ന ബീവി അമ്മായി വൈകുന്നേരമേ വരൂ... അപ്പോള്‍ കഴിക്കാന്‍ എന്തെങ്കിലും ണ്ടാവും... “കുഞ്ഞ്വോ... ഇത് അവുത്ത് കൊണ്ട് വെക്ക്... കുറച്ച് കഴിഞ്ഞ്  ഉമ്മാക്ക് കൊടുക്കണം... ന്ന്ട്ട്  ഇങ്ങള്  തിന്നോണ്ടി.. ”എന്ന് പറഞ്ഞ് . അവര്‍ ഇറങ്ങും.&lt;br /&gt;&lt;br /&gt;അന്നും രാവിലെ കഷായം വെച്ചാണ് ബീവി അമ്മായി നെല്ല് കുത്താന്‍ പോയത്. കഞ്ഞിയും മരുന്നും കൊടുത്തപ്പോഴാണ് നഖം മുറിക്കണം എന്ന് പറഞ്ഞത്.  കട്ടില്‍ നിന്ന് പതുക്കേ ഇറങ്ങി വരാന്തയില്‍ വന്ന് നഖം മുറിച്ചോണ്ടിരിക്കുമ്പോഴാണ്  ഉമ്മ ചരിഞ്ഞ് വീണത്... അലറിക്കരഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും എട്ട് വയസ്സുകാരന് അതിന് കഴിയില്ലായിരുന്നു... പിന്നെ ഒന്നും നോക്കാതെ അമ്മായി പണിയെടുക്കുന്ന വീട്ടിലേക്ക്  കരഞ്ഞ് കൊണ്ട് ഓടി.. &lt;br /&gt;&lt;br /&gt;വിവരമറിഞ്ഞപ്പോല്‍ അവര്‍ കൂടെ വന്നു... വീട്ടിലെത്തി കട്ടിലിലേക്ക് കിടത്തി.. ശരീരം മുഴുവന്‍ വെള്ളം ചൂടാകി തുടച്ചു... ഞാന്‍ സൈനൂന് കഞ്ഞി കൊടുക്കുമ്പോഴാണ് താഴത്തീലെ ആച്ചുട്ടിത്താത്തനെ  വിളിക്കാന്‍ പറഞ്ഞത്... അവരെ വിളിച്ച് തിരിച്ച് കട്ടിലിനരികില്‍ ഓടിയെത്തി... അമ്മായി വായില്‍ വെള്ളം ഇറ്റിച്ച് കൊടുക്കുന്നുണ്ട്... കട്ടിലിനോട് ചേര്‍ന്ന് നിന്നപ്പോള്‍ ആ  കൈകള്‍ കൈത്തണ്ടയില്‍ ഒന്ന് മുറുകി... പിന്നെ അയഞ്ഞു...&lt;br /&gt;&lt;br /&gt;യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... അവരുടെ വീട്ടിലേക്ക്...  &lt;br /&gt;&lt;br /&gt;തൊഴുത്തില്‍ നിന്ന് ചാണകം നീക്കി കൈ കഴുകുമ്പോള്‍ കദീജു വീണ്ടും വന്നു. ‘കാക്കാ... ഞമ്മക്ക് പോവാം... ഓല് ഇന്നെ തല്ലാണ്...”  റുക്യമ്മായിയെ കുറിച്ചുള്ള പരാതിയാണ് ... അഞ്ചു വയസ്സുകാരിയായ കദീജു തേങ്ങുന്നു... “അമ്മോന്‍ കാക്ക വന്ന്ട്ട് പറഞ്ഞ് പോവാം ഇന്ന്... ട്ടാ... “ കണ്ണീര്‍ തുടച്ച് അവള്‍ ഓടിപ്പോയി.  &lt;br /&gt;&lt;br /&gt;‘തിരിച്ച് പോവാന്‍ ഇനി എന്ത് പറയും...’ നനവുള്ള  തൊഴുത്തിന്‍ വരാന്തയില്‍ ഇരുന്നാലോചിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/30268982-209498986419311988?l=ithirivettam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ithirivettam.blogspot.com/feeds/209498986419311988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=30268982&amp;postID=209498986419311988' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/209498986419311988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/30268982/posts/default/209498986419311988'/><link rel='alternate' type='text/html' href='http://ithirivettam.blogspot.com/2009/09/blog-post.html' title='വെയിലും തണലും'/><author><name>റശീദ്  | rasheed</name><uri>http://www.blogger.com/profile/02289287902568627051</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-30268982.post-5869264815011604581</id><published>2009-08-11T09:42:00.002+04:00</published><updated>2011-06-07T16:49:31.190+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='നോവല്‍.'/><title type='text'>വഴിത്തിരിവ്</title><content type='html'>&lt;span style="font-weight:bold;"&gt;ഭാഗം : ഏഴ്&lt;/span&gt;&lt;br /&gt;&lt;br /&gt;“പുത്യാപ്ല വരുന്നൂ...” ആരോ പറയുന്നത് കേട്ടു....  ഇടവഴിയുടെ തുടക്കത്തില്‍ പെട്രോമാക്സിന്റെ വരി തുടങ്ങുന്നുണ്ട്... എല്ലാവരും എണീറ്റു... പാട്ടുകാര്‍ വരനെ സ്വീകരിക്കാനിറങ്ങി. അവര്‍ മുറ്റത്തേക്ക് കയറും മുമ്പ്  ചെക്കന്റെ കാല് കഴുകല്‍ ചടങ്ങുണ്ട്.  അത് പെണ്‍കുട്ടിയുടെ ആങ്ങളമാരില്‍ ആരെങ്കിലും ആണ് സാധാരണ ചെയ്യാറുള്ളത്. കുഞ്ഞാമുന്റെ മൂത്തമോന്‍ അയമുദു നിറഞ്ഞ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്ക് കേറുന്ന പടിയില്‍ തയ്യാറായി നിന്നു. &lt;br /&gt;&lt;br /&gt;ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് പാ‍ട്ടുകാര്‍ ധൃതിയില്‍ നടന്നു. കല്യാണചെക്കനേയും കൂട്ടരെയും പാട്ടുപാടി സ്വീകരിക്കേണ്ടതുണ്ട്.  നാലോ അഞ്ചോ പാട്ട് കഴിയുമ്പോഴേക്ക് അവര്‍ വീടിന് അടുത്തെത്തി. വെള്ളത്തൊപ്പിയും വെള്ളക്കുപ്പായവും വെള്ളത്തുണിയും ധരിച്ച വരന്‍ പന്തലിലേക്ക് കയറും മുമ്പ് അയമുദു വെള്ളക്കിണ്ടി നീട്ടി.  പതിച്ചിട്ട കല്ലില്‍ കാലുരച്ച് കഴുകിയ ശേഷം വരന്‍ ചില്ലറത്തുട്ട് കിണ്ടിയിലിട്ടു.  കാലണയോ അരയണയോ ആണെന്ന് തോന്നുന്നു. ഏതായാലും ആ പൈസ കാല് കഴുകാന്‍ നില്‍ക്കുന്നവനുള്ളതാണ്.&lt;br /&gt;&lt;br /&gt;നാട്ടുകാരണവരായ രായീന്‍ ഹാജിയടക്കം എല്ലാവരും ചേര്‍ന്ന് വരനെ സ്വീകരിച്ചു. പുല്പായ വിരിച്ച കട്ടിലില്‍ പുത്യപ്ല ഇരുന്നു... ചുറ്റും വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും... കട്ടില്‍ സ്ഥലം കിട്ടാത്തവര്‍ താഴെ വിരിച്ച പായയില്‍ ഇരുന്നു. വരന്റെ കൂടെ ഇരിക്കുന്നത് അന്തസ്സിന്റെ ഭാഗമായത് കൊണ്ട് അതിനായി ചെറിയ തള്ളലുണ്ടാവും. സാധാരണ പന്തലില്‍ രണ്ട് പടികള്‍(കട്ടിലുകള്‍‍) ആണ് ഉണ്ടാവാറുള്ളത്. അതിലൊന്ന് കാരണവന്മാര്‍ക്ക് മാത്രം ഇരിക്കാനുള്ളതാണ്...  രണ്ടാമത്തേത് പുത്യാപ്ലക്കും കൂട്ടര്‍ക്കും...&lt;br /&gt;&lt;br /&gt;വരന്റെ കൂടെ വന്നവര്‍ക്ക് ചക്കരച്ചായ വിതരണം ചെയ്തു. കുഞ്ഞാമുവും പുതിയാപ്ലയും മുഖാമുഖം ഇരുന്നു. അവര്‍ടെ വലത് ഭാഗത്തായി  പള്ളിലെ ഖതീബും തൊട്ടടുത്ത് രായീന്‍ ഹാജിയും, ഇടത് വശത്ത് മുഅദ്ദിനും (ബാങ്ക് വിളിക്കുന്ന വ്യക്തി‍) വരന്റെ ബന്ധുവും ഇരുന്നു. വിവാഹം ചെയ്തതിന്  രണ്ട് സാക്ഷികള്‍ വേണം... അതാണ് രായീന്‍ ഹാജിയും വരന്റെ ബന്ധുവും. വീടിനകവും പുറവും നിശബ്ദമായി... &lt;br /&gt;&lt;br /&gt;‘അഊദുവും ബിസ്മിയും ഹംദും സലാത്തും‘ (പ്രാര്‍ത്ഥനകള്‍)  ചൊല്ലി മുഅദ്ദിന്‍ (മുക്രി) വിവാഹച്ചടങ്ങിന് മുമ്പുള്ള പ്രസംഗം തുടങ്ങി. വിവാഹം പവിത്രമായ കാരാറാണെന്നും, ഒരാള്‍ വിവാഹം ചെയ്യുന്നതോടെ വിശ്വാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ത്തിയായെന്നും ബാക്കി ഭാഗം പൂര്‍ത്തിയാക്കാനായി ജീവിതത്തില്‍ അങ്ങോളമിങ്ങോളം അല്ലാഹുവിനെ സൂക്ഷിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ബാധ്യതകള്‍ പാലിക്കേണ്ടവരാണെന്നും കൂട്ടിച്ചേര്‍ത്ത് പ്രസംഗം അവസാനിപ്പിച്ചു. &lt;br /&gt;&lt;br /&gt;ഖതീബ് വരന്റെ കൈ വധുവിന്റെ പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ചു.  അഊദുവും ബിസ്മിയും ചൊല്ലിയ ശേഷം “എന്റെ മകള്‍ ആസിയ എന്നവളെ ഒരു അന്‍പത് പണം മഹ്റിന് പകരം നിങ്ങള്‍ക്ക് ഞാന്‍ കല്യാണം കഴിച്ചു തന്നു.” എന്ന് ഖതീബ് പറഞ്ഞ് കൊടുത്ത വാചകങ്ങള്‍ കുഞ്ഞാമു പറഞ്ഞു. മറുപടി വരന്റെ ഭാഗത്ത് നിന്നും വന്നു. “നിങ്ങളുടെ മകള്‍ ആസിയ എന്നവളെ അന്‍പത് പണം മഹ്റിന് പകരം വിവാഹം ചെയ്ത് തന്നത് ഞാന്‍ സ്വീകരിച്ചു.. പൊരുത്തപ്പെട്ടു...”  വിവാഹച്ചടങ്ങ് കഴിഞ്ഞു... പിന്നെ വധൂവരന്മാര്‍ക്ക് വേണ്ടി ഖതീബ് ഉച്ചത്തി
